Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തെ സാമ്പത്തിക അരാജകത്വം: ഗവര്‍ണര്‍ ഇടപെടണമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2023, 10:26 pm IST
in Kerala

കൊച്ചി: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്കുള്ള കാര്യകാരണങ്ങള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് ഗവര്‍ണര്‍ തയാറാവണമെന്ന് ബിജെപി സംസ്ഥാന വക്താവ് കെ.വി.എസ് ഹരിദാസ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ തലവനാണ് ഗവര്‍ണര്‍. ഇവിടെ ഓരോ സര്‍ക്കാര്‍ ഉത്തരവും ഗവര്‍ണറുടെ ഉത്തരവായാണിറങ്ങുന്നത്. സംസ്ഥാനത്തെ സമ്പദ്ഘടനയ്‌ക്ക് എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്വം ഗവര്‍ണര്‍ക്കുണ്ട്.

ഇന്നത്തെ അപകടകരമായ സ്ഥിതിയില്‍നിന്ന് സംസ്ഥാനത്തെ രക്ഷിക്കാന്‍ എന്താണ് വേണ്ടതെന്നു പരിശോധിക്കണം. സംസ്ഥാനത്തിന് ഇപ്പോള്‍ വായ്‌പ എടുക്കാന്‍ പറ്റുന്നില്ല എന്ന് മാത്രമല്ല വായ്‌പ ചോദിച്ചാല്‍ കൊടുക്കാനും ആളില്ല. കേരളം ഇന്നത്തെ നിലയിലായതില്‍ ഇടത് മുന്നണിക്ക് മാത്രമല്ല യുഡിഎഫിനും വലിയ പങ്കുണ്ട്. കടം വാങ്ങി മുന്നോട്ട് പോകാനും കഴിയുന്നത്ര അഴിമതികള്‍ നടത്താനുമാണ് യുഡിഎഫും പരിശ്രമിച്ചത്.

അക്ഷരാര്‍ഥത്തില്‍ കടക്കെണിയിലാണ് കേരളം. സിഎജി ചൂണ്ടിക്കാട്ടിയത് നമ്മുടെ മുന്നിലുണ്ട്. അപ്രകാരം ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും കേരളത്തിന്റെ കടം 4.08 ലക്ഷം കോടിയാവും. അടുത്തവര്‍ഷം അത് 4.52 ലക്ഷം കോടിയും. 2016- 17 ല്‍ അത് 1.86 ലക്ഷം കോടിയായിരുന്നു എന്ന് ഓര്‍മിക്കുമ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിക്കുന്നത്. ഇന്നിപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചാല്‍ കടം കൊടുക്കാന്‍പോലും ആരും തയാറാവാത്ത സ്ഥിതി സംജാതമായിരിക്കുന്നു. അതിനിടയിലാണ് കടം വാങ്ങിയും ഉദ്യോഗസ്ഥരെക്കൊണ്ട് പണം പിരിപ്പിച്ചും വലിയ ധൂര്‍ത്തിന് കേരളം തയാറായത്.

കഴിഞ്ഞ കാലങ്ങളില്‍ പലപ്പോഴും വായ്‌പയെടുത്ത പണം നിര്‍ദിഷ്ട പദ്ധതികള്‍ക്കല്ല ചെലവിട്ടത് എന്നുള്ള ഗുരുതരമായ ആക്ഷേപം നമ്മുടെ മുന്നിലുണ്ട്. 2019- 20 സാമ്പത്തിക വര്‍ഷം വായ്‌പയായെടുത്ത 60,407 കോടി രൂപയില്‍ 14% ( 8,454 കോടി) മാത്രമാണ് പദ്ധതിക്കായി ചെലവിട്ടത്. അടുത്ത സാമ്പത്തിക വര്‍ഷം അത് 18% പിന്നെ 21%. ബാക്കിയുളള തുക എങ്ങനെ ചെലവിട്ടു എന്നത് അന്വേഷിക്കേണ്ടതുണ്ട്.

ഈ കണക്കുകള്‍ മുഴുവന്‍ ഗവര്‍ണറുടെ സമക്ഷമുണ്ട്. സിഎജി റിപ്പോര്‍ട്ട് അദ്ദേഹം കണ്ടതും അംഗീകരിച്ചതുമാണ്. അതുകൊണ്ടുതന്നെ എന്താണ് കേരളത്തിലെ സമ്പദ്ഘടനയില്‍ സംഭവിക്കുന്നത് എന്നത് പരിശോധിക്കാനുള്ള അധികാരവും ഉത്തരവാദിത്വംവും ഗവര്‍ണര്‍ക്കുണ്ട്.

കേന്ദ്ര പദ്ധതികള്‍ക്ക് ലഭിച്ച പണവും വകമാറ്റി ചെലവിടാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അതാണ് ഇപ്പോള്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ പ്രശ്‌നമുണ്ടാവാനിടയായത്. അതിന്റെ പൂര്‍ണ കണക്ക് ഇനിയും കേരളം സമര്‍പ്പിച്ചിട്ടില്ലെന്നതാണ് മനസിലാക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജന, ജലജീവന്‍ മിഷന്‍ , തൊഴിലുറപ്പ് പദ്ധതി അടക്കമുള്ളവയില്‍ ഇടയ്‌ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടായത് കേരളത്തിന്റെ സാമ്പത്തിക കെടുകാര്യസ്ഥത കൊണ്ടുമാത്രമാണ്. ജിഎസ്ടി നഷ്ടപരിഹാരം കിട്ടിയില്ല എന്നും മറ്റുമുള്ള നിലനില്‍ക്കാത്ത ആരോപണങ്ങള്‍ കേരളത്തിന്റെ ധനമന്ത്രി ഉന്നയിക്കുന്നത് കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാവില്ല മറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന കണക്കുകൂട്ടലില്‍ ആയിരിക്കണം. അഞ്ചു വര്‍ഷത്തേക്കാണ് നഷ്ട പരിഹാരം നല്കാമെന്ന് കേന്ദ്രം ഏറ്റിരുന്നത്. കേന്ദ്രത്തിനെതിരെ വ്യാജ പ്രചാരണവും മറ്റും നടത്തുന്നതിന് പകരം, ധൈര്യമുണ്ടെങ്കില്‍, കേരളത്തിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം കേരള സര്‍ക്കാര്‍ എത്രയും വേഗം പുറത്തിറക്കട്ടെ.

ഈ പശ്ചാത്തലത്തില്‍ സംസ്ഥാന ഗവര്‍ണര്‍ക്ക് ഇക്കാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കും, അദ്ദേഹം അക്കാര്യം പരിശോധിക്കണം. കേരളത്തെ ഈ പേടിപ്പിക്കുന്ന ദുരവസ്ഥയില്‍ നിന്ന് കരകയറ്റാനുള്ള ഉദ്യമം അദ്ദേഹത്തില്‍ നിന്ന് ഉണ്ടാവണം, ബിജെപി ആവശ്യപ്പെട്ടു.

 

Tags: bjpkerala governorKerala GovernemntEconomic chaos
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

News

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.