Friday, June 20, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭക്തരെ ചൂഷണം ചെയ്ത് ദേവസ്വം ബോര്‍ഡ്; കളഭാഭിഷേകത്തിലും തട്ടിപ്പ്, അധികമായി വാങ്ങുന്ന പണം മടക്കി നൽകാറില്ല

Janmabhumi Online by Janmabhumi Online
Nov 23, 2023, 10:35 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ശബരിമല: തീര്‍ത്ഥാടകരെ ചൂഷണം ചെയ്യാന്‍ മത്സരിച്ച് ദേവസ്വം ബോര്‍ഡും ജീവനക്കാരും. ഇക്കുറി വഴിപാടിന്റെ പേരിലാണ് ഭക്തരില്‍ നിന്നും പണം പിടിച്ച് പറിക്കുന്നത്. സന്നിധാനത്തെ പ്രധാന വഴിപാടുകളിലൊന്നായ കളഭാഭിഷേകത്തിന്റെ പേരിലാണ് തട്ടിപ്പ് ഏറെയും നടക്കുന്നത്. കളഭാഭിഷേകം നടത്തുന്നതിന് 38400 രൂപയാണ് ദേവസ്വം ബോര്‍ഡിന് അടയ്‌ക്കേണ്ടത്. ഇങ്ങനെ പണം അടയ്‌ക്കുന്നവര്‍ക്ക് അരച്ച കളഭവും തന്ത്രി, മേല്‍ശാന്തി എന്നിവര്‍ക്കുള്ള വസ്ത്രവും ദേവസ്വം ബോര്‍ഡ് നല്‍കും. ഇതിനായി സപ്ലെയര്‍ക്ക് എന്ന പേരില്‍ 25900 രൂപയാണ് വകയിരുത്തുന്നത്.

സ്വന്തം ചെലവില്‍ ചന്ദനം വാങ്ങി അരച്ച് സന്നിധാനത്ത് എത്തിക്കുന്നവര്‍ക്ക് ദേവസ്വം മുതല്‍ക്കൂട്ടായ 12500 രൂപ മാത്രം നല്‍കിയാല്‍ മതിയാകും. എന്നാല്‍ വഴിപാട് സാധനങ്ങള്‍ കൊണ്ടുവരുന്നരോടും വഴിപാട് നടത്തണമെങ്കില്‍ മുഴുവന്‍ തുകയായ 38400 രൂപ അടയ്‌ക്കണമെന്നാണ് ദേവസ്വം ഉദ്യോഗസ്ഥര്‍
നിര്‍ദ്ദേശിക്കുന്നത്. ഇങ്ങനെ അധികമായി വാങ്ങുന്ന തുക മടക്കി നല്‍കാതെ ദേവസ്വം ഉദ്യോഗസ്ഥര്‍ കൈപ്പറ്റുന്നതായാണ് ആക്ഷേപം ഉയരുന്നത്.

ശബരിമലയില്‍ കളഭം നല്‍കുന്നതിന് ടെന്റര്‍ വിളിക്കുകയോ കളഭത്തിന്റെ ഗുണമേന്മ പരിശോധിക്കുകയോ ചെയ്യുന്നില്ല. ഇക്കാരണത്താല്‍ ദേവസ്വം നല്‍കുന്ന ചന്ദനത്തിന് ഗുണമേന്മ കുറവാണെന്ന പരാതിയുമുണ്ട്. ഉദ്ദിഷ്ഠ കാര്യ സിദ്ധിക്കും, ഐശ്വര്യത്തിനും ആഗ്രഹപൂര്‍ത്തികരണത്തിനും ശേഷമാണ് പലപ്പോഴും ഇത്തരത്തിലുള്ള വഴിപാടുകള്‍ ഭക്തര്‍ ദേവന് നടത്തുന്നത്. ഇക്കാരണത്താല്‍ ഏറ്റവും ഗുണമേന്മയുള്ള സാധനങ്ങള്‍ ഉപയോഗിക്കാന്‍ വഴിപാടുകാര്‍ ശ്രമിക്കും.

മറയൂരില്‍ ഉള്‍പ്പടെയുള്ളയിടങ്ങളില്‍ നിന്നും ചന്ദനത്തടിവാങ്ങി കുങ്കുമപ്പൂവും പര്‍ച്ചക്കര്‍പ്പൂരവും മറ്റ് സാധനങ്ങളും ചേര്‍ത്തരച്ചാണ് കളഭമാക്കിമാറ്റുന്നത്. ഇതിനുതന്നെ തല്ലൊരു തുക വഴിപാടുകാരന് ചെലവാകും. ദേവസ്വം ബോര്‍ഡിന്റെ മറ്റ് വഴിപാട് രസീതുകള്‍ നല്‍കുന്നതില്‍ നിന്നും വ്യത്യസ്തമായി കളഭാഭിഷേകത്തിന് മുഴുവന്‍ തുകയും രേഖപ്പെടുത്തിയ കൂപ്പണുകളാണ് നല്‍കുന്നത്. ഇക്കാരണത്താല്‍ തുക മടക്കി നല്‍കാന്‍ സാങ്കേതികമായി തടസ്സമുണ്ടെന്നാണ് ദേവസ്വം ഉദ്യോഗസ്ഥര്‍ പറയുന്നത്.

വഴിപാട് സാധനങ്ങള്‍ കൊണ്ടുവരുന്നവര്‍ അധികമായി വാങ്ങിയ പണം മടക്കിനല്‍കണമെന്ന് ആവശ്യപ്പെടുന്ന ഭക്തരെ പണം പിന്നീട് നല്‍കാമെന്ന് അറിയിച്ചു മടക്കി അയയ്‌ക്കും. ദൂരദേശങ്ങളില്‍ നിന്ന് വരുന്ന ഭക്തര്‍ ഈ പണത്തിനായി പിന്നീട് സന്നിധാനത്ത് എത്താറില്ല. ഈ തുക ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തട്ടിയെടുക്കുകയാണ് എന്ന ആക്ഷേപമാണ് ഉയരുന്നത്.

Tags: SABARIMALAKalabhabhishekamDevaswom Board
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രങ്ങളില്‍ ഓണ്‍ലൈനായി പൂജകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന് കൊച്ചി ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി

Kerala

ശബരിമലയില്‍ 2 പേര്‍ കുഴഞ്ഞു വീണ് മരിച്ചു

Kerala

ശബരിമലയില്‍ മഴ ശക്തം: പമ്പാ നദിയില്‍ ഇറങ്ങുന്നതിന് വിലക്ക് ,ത്രിവേണിയിലെ വാഹന പാര്‍ക്കിംഗിനും നിയന്ത്രണം

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി നിയമിക്കപ്പെടാനുള്ള പ്രായപരിധി 58 ആക്കി കുറച്ച് ദേവസ്വം ബോര്‍ഡ്

Kerala

പ്രതിഷ്ഠാ ദിന പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

പുതിയ വാര്‍ത്തകള്‍

യൂറോപ്പ് ചുറ്റി സഹായം അഭ്യർത്ഥിച്ച് ഇറാൻ ; രണ്ടാഴ്ചയ്‌ക്കുള്ളിൽ ട്രംപ് തീരുമാനിക്കുന്നത് യുദ്ധമായാൽ സ്ഥിതിഗതികൾ രൂക്ഷമാകും

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ പാകിസ്ഥാന്റെ വ്യോമതാവളങ്ങൾ ആക്രമിച്ചെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയുടെ കുറ്റസമ്മതം

ആഗോളതലത്തിലെ ഏറ്റവും മികച്ച സർവകലാശാലകളുടെ ക്യുഎസ് ലോക റാങ്കിങ്ങിൽ ഇന്ത്യയിലെ 54 സർവകലാശാലകൾ

മോഹൻലാൽ ശ്രീലങ്കൻ പാർലമെന്റിൽ

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് ഏഴ് കോടി തട്ടി: സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും

എല്ലിനെ തകര്‍ക്കുന്ന ഭക്ഷണങ്ങള്‍ ഇവ : ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സൂക്ഷിക്കുക

ഗോവിന്ദയും സുനിതയും പിരിയുന്നു? കുടുംബപ്പേര് ഉപേക്ഷിച്ചതിന് പിന്നാലെ വെളിപ്പെടുത്തലുമായി താരപത്നി

അര്‍ജ്ജുനന്റെ പത്തുനാമങ്ങള്‍ ചൊല്ലുന്നതിലൂടെ കുട്ടികളിലെ പേടിമാറ്റുന്നതെങ്ങനെ?

ഇറാനെ ആക്രമിക്കാന്‍ മടിച്ച് ട്രംപ്; ഇറാന്‍ ഭരണം മാറണമെന്ന പിടിവാശിയില്ലാതെ അമേരിക്കയും ഇസ്രയേലും; സമാധാനത്തിന് ജര്‍മ്മനി, യുകെ, ഫ്രാന്‍സ്

ഹെസ്ബുള്ളയുടെ റോക്കറ്റ് ആക്രമണത്തിന്റെ ചുമതലയുള്ള കമാന്‍ഡറെ വധിച്ച് ഇസ്രയേല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies