Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

രാത്രികാലങ്ങളില്‍ ബസ് സര്‍വീസില്ല; പാറശ്ശാല മേഖലയില്‍ യാത്രാക്ലേശം

നെയ്യാറ്റിന്‍കരയില്‍ നിന്നും പാറശ്ശാല ഡിപ്പോയില്‍ നിന്നും തെക്കന്‍ മലയോര പഞ്ചായത്തുകളിലേക്കുള്ള സര്‍വീസുകളുടെ കുറവാണ് യാത്രാക്ലേശം രൂക്ഷമാക്കുന്നത്.

സജി ചന്ദ്രന്‍ കാരക്കോണം by സജി ചന്ദ്രന്‍ കാരക്കോണം
Nov 19, 2023, 04:54 pm IST
in Thiruvananthapuram

പാറശ്ശാല: രാത്രികാലങ്ങളില്‍ ബസ് സര്‍വീസില്ലാത്തതും തിരക്കേറിയ സമയങ്ങളില്‍ കെഎസ്ആര്‍ടിസി സര്‍വീസുകളുടെ കുറവും പാറശ്ശാല മണ്ഡലത്തില്‍ യാത്രാക്ലേശം രൂക്ഷമാക്കുന്നു. നെയ്യാറ്റിന്‍കരയില്‍ നിന്നും പാറശ്ശാല ഡിപ്പോയില്‍ നിന്നും തെക്കന്‍ മലയോര പഞ്ചായത്തുകളിലേക്കുള്ള സര്‍വീസുകളുടെ കുറവാണ് യാത്രാക്ലേശം രൂക്ഷമാക്കുന്നത്.

സമാന്തര സര്‍വീസുകള്‍ ഏറെക്കുറെയും നിര്‍ത്തലാക്കിയതാണ് യാത്രക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയത്. മുന്‍കാലങ്ങളില്‍ രാത്രി ഒന്‍പതു മണി വരെയെങ്കിലും ഈ റൂൂട്ടുകളില്‍ പൊതുഗതാഗതം ഉണ്ടായിരുന്നു. വെള്ളറട ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകളുടെ എണ്ണത്തിലുണ്ടായ കുറവും പൊതുഗതാഗതത്തെ ആശ്രയിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാകുന്നു.

ദൂരയാത്ര കഴിഞ്ഞ് രാത്രിയില്‍ പാറശ്ശാലയിലും നെയ്യാറ്റിന്‍കരയിലും എത്തുന്നവര്‍ സ്വകാര്യവാഹനം വാടകയ്‌ക്കെടുത്ത് വീട്ടിലെത്തേണ്ട അവസ്ഥയാണ്. നെയ്യാറ്റിന്‍കര റൂട്ടിലാണ് ഏറെ യാത്രാക്ലേശം ഉണ്ടാകുന്നത്. പൊതുഗതാഗത വാഹനങ്ങള്‍ മുന്‍ കാലങ്ങളിലെപ്പോലെ സര്‍വീസ് നടത്താത്തതും യാത്രക്കാരെയും വിദ്യാര്‍ഥികളെയും വലയ്‌ക്കുന്നു. കവലകളില്‍ മണിക്കൂറുകള്‍ ബസ് കാത്ത് നില്‍ക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികള്‍. രാത്രി 9നു ശേഷം ഗ്രാമീണ റൂട്ടുകളില്‍ ബസ് സര്‍വീസില്ലാത്തതിന് പരിഹാരവുമില്ല.

വെള്ളറട, പനച്ചമൂട്, നിലമാമൂട്, കാരക്കോണം, കുന്നത്തുകാല്‍ പ്രദേശത്തെ യാത്രക്കാര്‍ക്കാണ് കൂടുതല്‍ യാത്രാക്ലേശം. കാരക്കോണം മഞ്ചവിളാകം റൂട്ടിലും കാരക്കോണം പെരുങ്കടവിള റൂട്ടിലും വണ്ടി കിട്ടാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരും. രാവിലെ 8നും 9.30നും ഇടയിലും വൈകുന്നേരം 4നും 5.30നും ഇടയിലുള്ള തിരക്കേറിയ സമയത്ത് പോകുന്ന ബസുകള്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്നും പരാതിയുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് കൃത്യസമയത്ത് ക്ലാസില്‍ കയറാന്‍ കഴിയുന്നില്ലെന്നും വീടുകളില്‍ എത്തുവാന്‍ വൈകുന്നുവെന്നും രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. കെഎസ്ആര്‍ടിസി ഈ റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസ് നടത്തണമെന്നും അല്ലാത്തപക്ഷം മുന്‍കാലങ്ങളിലെപ്പോലെ സമാന്തര സര്‍വീസുകാര്‍ക്ക് സര്‍വീസ് അനുമതി നല്‍കിയെങ്കിലും യാത്രാക്ലേശത്തിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Tags: ParassalaKSRTC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

Kerala

മറവി രോഗമുള്ള അച്ഛൻ അമ്മയെ ബസ് സ്റ്റാൻഡിൽ വച്ച് മറന്നു; വിവരമറിഞ്ഞ് മകനെത്തി കൂട്ടിക്കൊണ്ടു പോയി

Kerala

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

പെരുമാറ്റച്ചട്ട ലംഘനവുമായി കെഎസ്ആര്‍ടിസി; സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ രേഖപ്പെടുത്തിയ പരസ്യങ്ങൾ നീക്കം ചെയ്തില്ല

പുതിയ വാര്‍ത്തകള്‍

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.