Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആദ്യ സെമിയില്‍ നാളെ ഭാരതം-ന്യൂസിലന്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2023, 01:25 am IST
in Cricket

മുംബൈ: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് കളിയില്ല. ഞായറാഴ്ച പ്രാഥമിക റൗണ്ടിലെ അവസാന മത്സരവും കഴിഞ്ഞു. ഇനി കിരീട പോരാട്ടത്തിന് രണ്ട് കളികള്‍ മാത്രം. നാളെ മുംബൈയിലും മറ്റന്നാള്‍ കൊല്‍ക്കത്തിയിലുമായി സെമി ഫൈനല്‍. അതുകഴിഞ്ഞാല്‍ 19ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഈ ലോകകപ്പിന്റെ കൊട്ടിക്കലാശം. ആരായിരിക്കും കപ്പുയര്‍ത്തുക. ആതിഥേയരായ ഭാരതമോ, കരുത്തരായ ദക്ഷിണാഫ്രിക്കയോ, ഓസ്‌ട്രേലിയയോ, ന്യൂസിലാന്‍ഡോ? ഉത്തരത്തിനുള്ള കാത്തിരിപ്പാണിനി.

നാളെ, മുംബൈയില്‍, ആദ്യ സെമിയില്‍, ഭാരതം ന്യൂസിലാന്‍ഡിനെ നേരിടും. 16ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും.

പ്രാഥമിക റൗണ്ടില്‍ കളിച്ച ഒമ്പത് കളികളും ആധികാരികമായി ജയിച്ചാണ് ഭാരതം ഒന്നാമന്മാരായി സെമിയിലെത്തിയത്. രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിലേക്ക് മുന്നേറിയത്. കളിച്ച ഒമ്പതില്‍ ഏഴും വിജയിച്ചപ്പോള്‍ രണ്ടില്‍ തോറ്റു. ഭാരതത്തോടും താരതമ്യേന ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സിനോടുമായിരുന്നു അവരുടെ തോല്‍വി.

മൂന്നാം സ്ഥാനക്കാരായാണ് ഓസ്‌ട്രേലിയയുടെ അവസാന നാലിലേക്കുള്ള മുന്നേറ്റം. ആദ്യ രണ്ട് കളികളില്‍ ഭാരതത്തോടും ദക്ഷിണാഫ്രിക്കയോടും തോറ്റശേഷം ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന അവര്‍ തുടര്‍ച്ചയായ ഏഴ് വിജയങ്ങള്‍ സ്വന്തമാക്കിയാണ് സെമിയിലേക്ക് എത്തിയത്. നാലാം സ്ഥാനം നേടി ന്യൂസിലാന്‍ഡ് അവസാന നാലില്‍ കടക്കുകയായിരുന്നു. ഒന്‍പത് കളികളില്‍ അഞ്ച് വിജയവും നാല് പരാജയവുമാണ് അവര്‍ക്ക്.

ആദ്യ നാല് കളികളില്‍ ഇംഗ്ലണ്ടിനെയും നെതര്‍ലന്‍ഡ്‌സിനെയും ബംഗ്ലാദേശിനെയും അഫ്ഗാനിസ്ഥാനെയും തോല്‍പ്പിച്ചു തുടങ്ങിയ ന്യൂസിലന്‍ഡ് അഞ്ചാം കളിയില്‍ ഭാരതത്തോട് തോറ്റു. തുടര്‍ന്നുള്ള ഓസ്‌ട്രേലിയയോടും ദക്ഷിണാഫ്രിക്കയോടും പാകിസ്ഥാനോടും പരാജയപ്പെട്ട അവര്‍ അവസാനത്തെ നിര്‍ണായക പോരാട്ടത്തില്‍ ശ്രീലങ്കയെ തകര്‍ത്തതോടെ സെമി പ്രവേശം സാധ്യമാവുകയായിരുന്നു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ന്യൂസിലാന്‍ഡിനൊപ്പം എട്ട് പോയിന്റ് ഉണ്ടായിരുന്നെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റിന്റെ സഹായത്തോടെയാണ് കിവീസ് അവസാന നാലില്‍ ഇടംപിടിച്ചത്.

തുടര്‍ച്ചയായ മൂന്നാം തവണയാണ് ഭാരതം ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. 2015-ല്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ കാലിടറിയപ്പോള്‍ 2019-ല്‍ ഇത്തവണത്തെ എതിരാളികളായ ന്യൂസിലന്‍ഡിനോടായിരുന്നു ഭാരതത്തിന്റെ തോല്‍വി.

ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ കിവീസിനെതിരെ കിവീസിനെതിരെ ഭാരതം ആധികാരിക ജയം നേടിയെങ്കിലും നോക്കൗട്ട് പോരാട്ടത്തില്‍ കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് കണക്കുകളും ചരിത്രവും പറയുന്നത്. 1975 മുതല്‍ ഇതുവരെയുള്ള ലോകകപ്പുകളില്‍ 10 തവണ ഏറ്റുമുട്ടിയതില്‍ അഞ്ച് ജയവുമായി കിവീസ് മുന്‍തൂക്കം നിലനിര്‍ത്തുമ്പോള്‍ ഈ ലോകകപ്പിലടക്കം ഭാരതം ജയിച്ചത് നാലു കളികളിലാണ്. ഒരു മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിക്കപ്പെട്ടു.

2019ലെ ലോകകപ്പില്‍ ഭാരതത്തിന്റെ കിരീട മോഹങ്ങള്‍ എറിഞ്ഞിട്ടത് മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ ഒരു ഡയറക്ട് ഹിറ്റായിരുന്നു. സെമിയില്‍ ജയത്തിനായി ഭാരതവും ന്യൂസിലന്‍ഡും ഇഞ്ചോടിഞ്ച് പൊരുതുമ്പോള്‍ ഭാരത നായകന്‍ മഹേന്ദ്ര സിങ് ധോണിയെ രണ്ടാം റണ്ണിനായി ഓടുമ്പോള്‍ റണ്ണൗട്ടാക്കിയ മാര്‍ട്ടിന്‍ ഗപ്ടിലിന്റെ വക ഡയറക്ട് ഹിറ്റ്. അതോടെ ഭാരതത്തിന്റെ പോരാട്ടം അവസാനിച്ചു. കഴിഞ്ഞ ലോകകപ്പില്‍ മാത്രമല്ല, അതിനു മുന്‍പും കിവീസ് ഭാരതത്തിന് മുന്നില്‍ ബാലികേറാമലയായിട്ടുണ്ട്.

2003ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലിറങ്ങിയ ഭാരതം ഏഴ് വിക്കറ്റിന് ന്യൂസിലന്‍ഡിനെ വീഴ്‌ത്തിയശേഷം അവര്‍ക്കെതിരെ ഒന്ന് ജയിച്ചുകയറാന്‍ ഭാരതത്തിന് 2023 വരെ കാത്തിരിക്കേണ്ടിവന്നു. 2003 നുശേഷം നടന്ന മൂന്ന് ലോകകപ്പുകളില്‍ (2007, 2011, 2015) ഭാരത-ന്യൂസിലന്‍ഡ് പോരാട്ടമുണ്ടായിരുന്നില്ല. 2003നുശേഷം 2019ലെ ഏകദിന ലോകകപ്പിലാണ് പിന്നീട് ഭാരത-ന്യൂസിലന്‍ഡ് പോരാട്ടം ഉണ്ടായത്. പ്രാഥമിക റൗണ്ടിലെ കളി ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. രണ്ടാം തവണ ഏറ്റുമുട്ടിയത് സെമിയിലായിരുന്നു. അന്ന് കോഹ്‌ലിയുടെ നേതൃത്വത്തിലിറങ്ങിയ ഭാരത ടീം ധോണി റണ്ണൗട്ടായതോടെയാണ് പരാജയപ്പെട്ടത്.

1975-ലായിരുന്നു ലോകകപ്പിലെ ഭാരത-ന്യൂസിലന്‍ഡ് ആദ്യ പോരാട്ടം. അന്ന് ന്യൂസിലന്‍ഡ് നാല് വിക്കറ്റിന് ജയിച്ചു. 1979 ലും വിജയം ന്യൂസിലാന്‍ഡിനൊപ്പമായിരുന്നു. അന്ന് എട്ട് വിക്കറ്റിന്റെ വിജയം നേടി. ഈ രണ്ട് പരാജയങ്ങള്‍ക്കും 1987-ല്‍ ഭാരതം പകരം വീട്ടി. ഗ്രൂപ്പ് എയില്‍ രണ്ട് തവണ ഈ പോരാട്ടം നടന്നു. രണ്ടിലും വിജയം ഭാരതത്തിനൊപ്പം നിന്നു. ആദ്യ കളിയില്‍ 16 റണ്‍സിനും രണ്ടാം കളിയില്‍ ഒന്‍പത് വിക്കറ്റിനുമായിരുന്നു ഭാരതവിജയം. പക്ഷേ, 1992-ല്‍ നാല് വിക്കറ്റിനും 1999-ല്‍ അഞ്ച് വിക്കറ്റിനും വിജയം ന്യൂസിലന്‍ഡിന് സ്വന്തമായി. തുടര്‍ന്ന് 2003-ല്‍ ഭാരതം ഏഴ് വിക്കറ്റിന് വിജയിച്ചു.

ഭാരത-ന്യൂസിലന്‍ഡ് ലോകകപ്പ് പോരാട്ടത്തിന്റെ കണക്കുകള്‍ അവിടെ അവസാനിക്കുന്നില്ല. 2007ല്‍ തുടങ്ങിയ ടി 20 ലോകകപ്പില്‍ ഭാരതവും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയിരുന്നു. അന്ന് ധോണിയുടെ നേതൃത്വത്തില്‍ ഭാരതം കിരീടം നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റത് ന്യൂസിലന്‍ഡിനോട് മാത്രമായിരുന്നു. പിന്നീട് 2016ല്‍ ഭാരതത്തില്‍ നടന്ന ടി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ത്തന്നെ കിവീസ് ഭാരതത്തെ ഞെട്ടിച്ചു. 2021 ല്‍ യുഎഇയില്‍ നടന്ന ടി 20 ലോകകപ്പിലും ഭാരതത്തിന് കാലിടറി. ടി 20 ലോകകപ്പില്‍ ഭാരതത്തിന് ഇതുവരെ കിവീസിനെ മറികടക്കാനായിട്ടില്ല.

ഏകദിനത്തിനും ടി 20 ക്കും പുറമെ 2021 ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റമുട്ടിയപ്പോഴും ഭാരതം കിവീസിനോട് പരാജയപ്പെട്ടു. കൂടാതെ ചാമ്പ്യന്‍സ് ട്രോഫിയിലും കിവീസ് ഭാരതത്തിന് മുന്നില്‍ വഴിമുടക്കിയിട്ടുണ്ട്. 2000 ലെ ചാമ്പ്യന്‍സ് ട്രോഫി നോക്കൗട്ടില്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലിറങ്ങിയ ഭാരതം കിവീസിനോട് തോറ്റ് പുറത്തായിരുന്നു. ഇതിനിടെ ദ്വിരാഷ്‌ട്ര പരമ്പരകളില്‍ ഭാരതം പലവട്ടം കിവീസിനെ മലര്‍ത്തയടിച്ചിട്ടുണ്ടെങ്കിലും ഐസിസി ടൂര്‍ണമെന്റുകളില്‍ കിവീസിന് മുന്നില്‍ കാലിടറുന്ന പതിവ് ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ രോഹിതും സംഘവും മറികടന്നു. ഇനി സെമിയിലും ഗ്രൂപ്പ് ഘട്ടത്തിലെ മേധാവിത്വം ഉറപ്പിച്ച് 19ന് അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലിലേക്ക് യോഗ്യതനേടുകയാണ് വേണ്ടത്.

Tags: World Cup Semi FinalIndia-New Zealand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരത- ന്യൂസിലന്‍ഡ് ടി-20 പരമ്പരയ്‌ക്ക് ഇന്നു തുടക്കം; സഞ്ജു ഓപ്പണറാകും

Cricket

മിനി ലോകകപ്പ് ഫിനാലെ; ഐസിസി ചാമ്പ്യന്‍സ് ട്രോഫി കലാശപ്പോരില്‍ ഭാരതം-ന്യൂസിലന്‍ഡ് മത്സരം ഉച്ചയ്‌ക്ക് 2.30ന്

Cricket

ഭാരതം-ന്യൂസിലന്‍ഡ് മൂന്നാം ടെസ്റ്റ് ഇന്നുമുതല്‍; ജയം തേടി വാംഖഡെയില്‍

Cricket

ബാറ്റിങ് ലൈനപ്പ് ബാറ്റണ്‍ മാറാന്‍ സമയമായോ?

ന്യൂസീലന്‍ഡ് നായിക സോഫീ ഡിവൈന്‍ ബാറ്റിങ്ങിനിടെ
Cricket

ന്യൂസിലന്‍ഡ് ജയിച്ചു; പരമ്പരയ്‌ക്ക് കടുപ്പമേറി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.