ദൗസ (രാജസ്ഥാന്): രാജസ്ഥാനില്‍ വീണ്ടും പീഡനം. ഏഴുവയസുകാരിയായ ദളിത് ബാലികയെ പോലീസ് സബ് ഇന്‍സ്പെക്ടറാണ് ബലാത്സംഗം ചെയ്തത്. ജനരോഷത്തിനും പ്രതിഷേധത്തിനുമൊടുവില്‍ ഭൂപേന്ദ്ര എന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ദൗസ ജില്ലയിലാണ് സംഭവം.
ബിജെപിയുടെ നേതൃത്വത്തില്‍ നൂറ് കണക്കിനാളുകള്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചതിനൊടുവിലാണ് പോലീസ് കേസെടുത്തത്. സംഭവം സ്ഥിരീകരിച്ച ദൗസ എഎസ്പി ബജരംഗ് സിങ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അറിയിച്ചു. ലാല്‍സോട്ട് ഏരിയയിലെ രാഹുവാസ് പോലീസ് സ്റ്റേഷന് പുറത്ത് ബിജെപി നേതാവ് കിരോഡി ലാല്‍ മീണയുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകളാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. അശോക് ഗെഹ്ലോട്ടിന്റെ ഭരണത്തില്‍ പോലീസുകാര്‍ പോലും സ്ത്രീകളെയും പെണ്‍കുട്ടികളെയും പിച്ചിച്ചീന്തുകയാണെന്ന് മീണ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലമായിട്ടും അവര്‍ക്ക് മാറ്റമില്ല. പെണ്‍കുട്ടിയെ സഹായിക്കാനാണ് ഞാന്‍ വന്നത്. പ്രതിഷേധമുണ്ടായതിന് ശേഷമാണ് സബ് ഇന്‍സ്പെക്ടറെ അറസ്റ്റ് ചെയ്യാന്‍ അവര്‍ തയാറായത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി നല്‍കണം. അതിന് ഏതറ്റം വരെയും പോകും, മീണ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വനിതാക്ഷേമം പ്രസംഗിച്ച അതേ ഇടത്തിലാണ് അവരുടെ പോലീസ് രാക്ഷസരായി മാറിയതെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല എക്സില്‍ കുറിച്ചു.
മനുഷ്യത്വം തകര്‍ന്ന നാടായി രാജസ്ഥാനെ കോണ്‍ഗ്രസ് മാറ്റി. പെണ്മക്കളുടെ മാനത്തിനായി വാളേന്തിയ വീരവനിതകളുടെ നാടാണത്. അവിടെയാണ് ഈ ദുര്‍ഗതി. പോലീസ് രക്ഷകരല്ല, രാക്ഷസരായി മാറിയിരിക്കുകയാണ്, പൂനവാല കുറിച്ചു.
രാജസ്ഥാന് സര്‍ക്കാരിന് ബാലാവകാശ കമ്മിഷന് നോട്ടീസയച്ചു
ന്യൂദല്‍ഹി: ദൗസയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രാജസ്ഥാന് സര്‍ക്കാരിന് നോട്ടീസ് അയച്ചതായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന് (എന്‍സിപിസിആര്‍) അധ്യക്ഷന്‍ പ്രിയങ്ക് കനൂംഗോ അറിയിച്ചു.
സംസ്ഥാനത്ത് നടക്കുന്ന തുടര്‍ച്ചയായ ലൈംഗിക കുറ്റകൃത്യങ്ങളുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണിത്. ലഭിച്ച പ്രാഥമിക വിവരമനുസരിച്ചാണ് കമ്മിഷന്റെ നടപടി എന്ന് കനുംഗോ പറഞ്ഞു. ഇരയുടെയും ബന്ധുക്കളുടെയും സുരക്ഷഉറപ്പാക്കേണ്ടതും പ്രധാനമാണ്. പെണ്‍കുട്ടിയെ സംരക്ഷിക്കാനും അവള്‍ക്കും കുടുംബത്തിനും കൗണ്‍സിലിങ് നല്‍കാനും നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: