Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സാമ്പത്തിക അരാജകത്വം കോടതി കാണണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2023, 04:45 am IST
in Editorial

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വന്‍ കടക്കെണിയിലുമാണെന്നു കാണിച്ച് ഇടതുമുന്നണി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം കോടതിയുടെ രൂക്ഷവിമര്‍ശനം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. കേരള ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനെതിരെ നിക്ഷേപകര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാരിനെ കോടതി കടിച്ചുകുടഞ്ഞത്. സര്‍ക്കാര്‍ ഗ്യാരന്റിയില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കാനാവില്ലെന്നും, കെഎസ്ആര്‍ടിസിയുടെ സ്വത്ത് വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കണമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് തികഞ്ഞ നിരുത്തരവാദിത്വമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, നിക്ഷേപകന്റെ പണത്തിന് സര്‍ക്കാര്‍ ഗ്യാരന്റിയുണ്ടോയെന്ന് വ്യക്തമാക്കി വീണ്ടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കെഎസ്ആര്‍ടിസിയും കെടിഡിഎഫ്‌സിയും തമ്മിലെ തര്‍ക്കത്തില്‍ നിക്ഷേപകര്‍ എന്തിന് സഹിക്കണം എന്ന കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടിയൊന്നും പറയുന്നില്ല. കെഎസ്ആര്‍ടിസിയുടെ വസ്തു വിറ്റ് കടം വീട്ടട്ടെയെന്ന സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും കോടതി അഭിപ്രായപ്പെടുകയുണ്ടായി. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ഓഹരി വിറ്റഴിക്കുന്നതിനെതിരെ വര്‍ഷങ്ങളായി കോലാഹലമുണ്ടാക്കുന്നവരാണ് കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയുടെ സ്വത്ത് വിറ്റു തുലയ്‌ക്കാന്‍ കളമൊരുക്കുന്നത്. ആയിരക്കണക്കിനു കോടി വിലമതിക്കുന്ന സ്വത്ത് വിറ്റ് കമ്മീഷനടിക്കുകയെന്ന ദുഷ്ടലാക്കും ഇതിനു പിന്നിലുണ്ട്.

സംസ്ഥാനം സാമ്പത്തിക തകര്‍ച്ചയിലാണെന്ന സര്‍ക്കാരിന്റെ നിലപാട് കേരളത്തെ താഴ്‌ത്തിക്കെട്ടുന്നതാണെന്നും, നിക്ഷേപകര്‍ക്ക് പണം തിരികെ കിട്ടാത്ത സാഹചര്യമാണെങ്കില്‍ ആരാണ് കേരളത്തില്‍ മുതല്‍മുടക്കാന്‍ വരുന്നതെന്നും കോടതി ചോദിച്ചതിന് സര്‍ക്കാര്‍ മറുപടി പറയണം. അഴിമതിക്കേസുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമ്പോഴും, ഭീകരവാദത്തിനെതിരെ നടപടിയെടുക്കുമ്പോഴും, തുടര്‍ക്കഥയാവുന്ന കൊലപാതകങ്ങളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും പറയുമ്പോഴും കേരളത്തെ താഴ്‌ത്തിക്കെട്ടുകയാണെന്ന് മുറവിളി കൂട്ടുന്നവരാണ് ഇപ്പോള്‍ സ്വന്തം നിലയ്‌ക്ക് കോടതിയില്‍ വന്ന് സംസ്ഥാനത്തെ അപമാനിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ സാമ്പത്തികാടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നു കോടതി വ്യക്തമാക്കിയത് സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ്. സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിനെതിരാവുമെന്ന് മനസ്സിലാക്കാതെയാണ് ഇത്തരമൊരു സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന് കോടതി അഭിപ്രായപ്പെട്ടത് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതി ശരിയായി മനസ്സിലാക്കാതെയാണ്. സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കണമെന്ന യാതൊരു നിര്‍ബന്ധബുദ്ധിയും ഇല്ലാത്ത ഒരു ഭരണസംവിധാനമാണിത്. കഴിയാവുന്നത്രയും കടം വാങ്ങുക, അതിന് അനുവദിക്കാതിരുന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുക, വിവിധ പദ്ധതികളുടെ പേരില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തുക, വന്‍ പരിപാടികള്‍ സംഘടിപ്പിച്ച് പാര്‍ട്ടിക്കാരിലേക്കും സഹയാത്രികരിലേക്കും പണം വഴിതിരിച്ചുവിടുക. ഇതാണ് ഏഴ് വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം സാമ്പത്തിക കൊള്ളയ്‌ക്കും കൊള്ളരുതായ്‌മകള്‍ക്കും കൂട്ടുനില്‍ക്കുന്ന, ഇതിനായി എന്തു നുണപറയാനും മടിക്കാത്ത ധനമന്ത്രിയാണ് ഇപ്പോഴുള്ളത്.

എന്നും ഒന്നാമത് എന്ന അവകാശവാദമുയര്‍ത്തി കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ച് കേരളീയം പോലുള്ള ആര്‍ഭാടങ്ങള്‍ സംഘടിപ്പിക്കുമ്പോഴാണ് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കടക്കെണിയിലാണെന്നും സര്‍ക്കാര്‍ ഏറ്റുപറയുന്നത്. ലജ്ജ എന്നൊരു വികാരം ഇല്ലാതായിരിക്കുന്ന ഭരണാധികാരികള്‍ക്ക് ഇതിലെ വൈരുദ്ധ്യം ഒരു പ്രശ്‌നമായി തോന്നുന്നില്ല. യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തുള്ളത് സാമ്പത്തിക പ്രതിസന്ധിയല്ല, സാമ്പത്തിക അരാജകത്വമാണ്. മുഖ്യമന്ത്രിയുടെ സുരക്ഷയ്‌ക്കും യാത്രയ്‌ക്കും താമസസൗകര്യത്തിനുമൊക്കെ അനാവശ്യമായി നികുതിപ്പണം ധൂര്‍ത്തടിക്കുമ്പോള്‍ സര്‍വീസ് പെന്‍ഷനുകളും ക്ഷേമപെന്‍ഷനുകളും മുടങ്ങുന്നു. സംസ്ഥാന വിഹിതം നല്‍കാത്തതിനെതുടര്‍ന്ന് സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി നല്‍കാനാവുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലാതെ ചികിത്സ മുടങ്ങുന്നു. തൊഴിലുറപ്പുകാര്‍ക്കുപോലും കൂലി നല്‍കാനാവുന്നില്ല. സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈകോയില്‍ വിതരണക്കാര്‍ക്ക് നല്‍കാനുള്ളത് കോടിക്കണക്കിന് രൂപയുടെ കുടിശികയാണ്. എന്നിട്ടും കുപ്രചാരണത്തിലൂടെയും വര്‍ഗീയധ്രുവീകരണത്തിലൂടെയും രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ ഒരു പ്രശ്‌നവും പരിഹരിക്കണമെന്ന ആത്മാര്‍ത്ഥത മുഖ്യമന്ത്രി പിണറായി വിജയനോ മന്ത്രിമാര്‍ക്കോ ഇല്ല. അധികാരത്തില്‍ തുടര്‍ന്ന് അഴിമതി നടത്തുക, ഇതിനകം നടത്തിയ അഴിമതികളില്‍ പിടിക്കപ്പെടാതെ നോക്കുക. ഇതുമാത്രമാണ് ചിന്ത. ഭരണഘടനയും നിയമവും രാഷ്‌ട്രീയ സദാചാരവുമൊന്നും ഇക്കൂട്ടര്‍ കണക്കിലെടുക്കുന്നില്ല.

 

Tags: financial crisisKerala GovernmentKSRTCKerala High courtKTDFC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

Kerala

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

Kerala

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

Kerala

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

Kerala

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.