Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അറിവിന്റെ മഹാസാഗരം

ആര്‍.ഹരിയെക്കുറിച്ച് നാസര്‍ ബന്ധു എഴുതിയ ഫേസ്ബുക്ക് കുറിപ്പ്

Janmabhumi Online by Janmabhumi Online
Oct 30, 2023, 05:16 am IST
in Parivar
FacebookTwitterWhatsAppTelegramLinkedinEmail

ഹരിയേട്ടനെ കാണണം എന്ന ചിന്ത ഉള്ളിലുണ്ടായത് അറിവുള്ളവരോട് തോന്നുന്ന ആദരവിനാലാണ്.

വായനകളില്‍ ഇടയ്‌ക്കെവിടെയോ പതിഞ്ഞതാണ് ആര്‍.ഹരി എന്ന പേര്. പിന്നെയാണ് അദ്ദേഹത്തെ പറ്റി കൂടുതല്‍ തിരഞ്ഞത്. രംഗ ഹരി എന്ന ആര്‍.ഹരി എല്ലാവരുടേയും ഹരിയേട്ടനാണ്.

പ്രിയ സുഹൃത്ത് ശരത്തിലൂടെയാണ് ഹരിയേട്ടനെ നേരില്‍ കാണാന്‍ അവസരം ഒരുങ്ങിയത്.
മൂവാറ്റുപുഴയില്‍നിന്ന് മാധവ നിവാസ് എന്ന് ഗൂഗിളില്‍ നോക്കി എത്തപ്പെട്ടത് കടവന്ത്രയിലുള്ള ഏതോ ഒരു മാധവ നിവാസില്‍.

അവിടെ നിന്ന് എളമക്കരയിലുള്ള മാധവ നിവാസിലെത്തുമ്പോള്‍ പറഞ്ഞതിലും വൈകി. ഗെയിറ്റിലുള്ള ആളോട് നേരത്തെ പറഞ്ഞിരുന്നതിനാല്‍ നേരെ ഹരിയേട്ടന്റെ മുറിയിലേക്ക് നടന്നു. പ്രായമേറെയുള്ള മനുഷ്യനാണ്. ആദ്യമായി കാണുകയാണ്. വെറുതെ കാണുക എന്നതിനപ്പുറം ഒന്നുമില്ല. പിന്നെ, എന്തെങ്കിലും പറഞ്ഞാല്‍ കേട്ടിരിക്കുക. അത്ര മാത്രം.
വാക്കറിന്റെ സഹായത്തോടെ പതിയെ നടന്നുവന്ന് കസേരയില്‍ ഇരുന്നു. എന്നെയും ഭാര്യ നസീബുവിനേയും അരികില്‍ വിളിച്ചിരുത്തി.

അസാധാരണ അറിവാണ് ഹരിയേട്ടന്. ബംഗാളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ തന്റെ ബംഗാള്‍ അനുഭവങ്ങള്‍ പറഞ്ഞു ഹരിയേട്ടന്‍. ബംഗാളീ ഭാഷയെ പറ്റി, അവിടുത്തെ കാലാവസ്ഥയെപ്പറ്റി എല്ലാം സംസാരിച്ചു. ‘ഒ’കാരത്തില്‍ ഉച്ചരിക്കുന്ന ബംഗാളി സംസാരിക്കാന്‍ അത്ര എളുപ്പമല്ലെന്ന് പറഞ്ഞത് എത്ര കൃത്യമാണ്. സംസാരത്തിനിടയില്‍ മേശപ്പുറത്തിരുന്ന പാത്രത്തില്‍ നിന്ന് രണ്ടു കഷ്ണം ‘ആംഷൊത്തൊ (മാമ്പഴച്ചാര്‍ ഉണക്കി സ്ലൈസ് ആക്കിയത്) എനിക്കും നസീബുവിനും തന്നു.

ഇത് ബംഗാളില്‍ നിന്നുകൊണ്ടുവന്നതാണെന്ന് പറഞ്ഞ് ഹരിയേട്ടന്‍ ബംഗാളിലെ മാമ്പഴങ്ങളെ പറ്റി സംസാരിച്ചു. ആംഷൊത്തൊ പിന്നീട് കഴിക്കാം എന്ന് കരുതി ഞാനത് കയ്യില്‍ പിടിച്ചപ്പോള്‍ അടുത്തിരിക്കുന്ന ചെറിയ കവര്‍ എടുത്ത് അതില്‍ പൊതിഞ്ഞു വച്ചോളൂ എന്ന് പറഞ്ഞു.

അറിവും അനുഭവങ്ങളും കൂടിച്ചേര്‍ന്ന അസാധാരണ ഭംഗിയുണ്ട് ഹരിയേട്ടന്റെ സംസാരങ്ങള്‍ക്ക്.

ഞങ്ങളോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ചീത്ത കൂട്ടുകെട്ടില്‍ ഒന്നും പെട്ടുപോകരുത് എന്നും വേറെ നാട്ടില്‍ പോയി ജീവിക്കുകയല്ലെ ശ്രദ്ധിക്കണം എന്നുമുള്ള സ്‌നേഹത്തോടെയുള്ള ഉപദേശവും തന്നു.
ഞങ്ങളുടെ പേരിന്റെ അര്‍ത്ഥം മുതല്‍ പഠനവും കുടുംബ കാര്യങ്ങളും ജീവിതവും എല്ലാം വിശദമായി ചോദിച്ചറിഞ്ഞു. ഹരിയേട്ടന്‍ എഴുതിയ പുസ്തകങ്ങളും നടത്തിയ പ്രഭാഷണങ്ങളും എണ്ണമറ്റതാണ്.

പക്ഷെ അത്തരം കാര്യങ്ങളൊന്നും സംസാരത്തില്‍ വന്നില്ല.
ഇറങ്ങാന്‍ നേരം ഒരു ഫോട്ടൊ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ സ്‌നേഹത്തോടെ സമ്മതിച്ചു. ഞങ്ങളെ അടുത്തേക്ക് നിര്‍ത്തി സഹായിയെ വിളിച്ച് ഫോട്ടൊ എടുപ്പിച്ചു.
അവിടെനിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കുറേ വര്‍ത്തമാനങ്ങള്‍ ബാക്കിയുണ്ടല്ലൊ എന്നായിരുന്നു ചിന്ത. എങ്കിലും നിറഞ്ഞ സന്തോഷത്തോടെയായിരുന്നു മടക്കം.

Tags: RSSR HariNasar Bandhu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസ് പ്രവര്‍ത്തനം ആശാകിരണം: സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ഹൃദയംഗമമായ ആശംസകള്‍ നേർന്ന് ആശാ ഭോസ്ലെ

India

സുരക്ഷയുടെ കാര്യത്തില്‍ നാം സ്വ നിര്‍ഭരമാകണം; സൈന്യവും സര്‍ക്കാരും ഭരണകൂടവും സമാജികശക്തിയും കൈകോര്‍ക്കണം: ഡോ. മോഹന്‍ ഭാഗവത്

India

ആര്‍എസ്എസ് കാര്യകര്‍ത്താവികാസ് വര്‍ഗ് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രതിനിധി സംഘം

India

മിസ തടവുകാരെ എബിവിപി ആദരിക്കും

Kerala

എസ്ഡിപിഐ നേതാവ് ഷാന്‍ വധം: പ്രതി ചേര്‍ത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

മെസിയും അര്‍ജന്റീന ഫുട്ബാള്‍ ടീമും കേരളത്തിലെത്തും: മന്ത്രി വി അബ്ദുറഹിമാന്‍

പാകിസ്ഥാന്‍ ജനക്ഷേമപദ്ധതികള്‍ റദ്ദാക്കുന്നു, ആ തുക കൂടി ആയുധങ്ങള്‍ക്ക് ; അടുത്ത ബജറ്റില്‍ 2.5 ലക്ഷം കോടി രൂപ ആയുധങ്ങള്‍ക്ക് ; ലക്ഷ്യം ഇന്ത്യ

വിഴിഞ്ഞത്ത് കടലില്‍ താഴ്ന്ന മത്സ്യബന്ധനബോട്ട് കരയിലേക്കെടുക്കാനുള്ള ശ്രമം വിജയിച്ചില്ല

ഗുരുവായൂരിലെ ദർശനത്തിന് പോലും കോടിഫലം ; കണ്ണന് ഈ വഴിപാടുകൾ നൽകിയാൽ സർവ്വപാപങ്ങളും അകറ്റി ധനസമൃദ്ധി സാധ്യമാകും

എന്തെഴുതിയാലും സ്പെല്ലിങ് മിസ്റ്റേക്ക് ; ടാറ്റയെ ബഹിഷ്ക്കരിക്കാൻ നടക്കുന്ന നേരത്തിന് പള്ളിക്കൂടത്തിൽ പോയി രണ്ടക്ഷരം പഠിക്കാൻ നോക്കെടാ

തുര്‍ക്കിയുടെ ഫാഷന്‍ ബ്രാന്‍ഡുകളായ കൊട്ടോണ്‍, മോവി, ട്രെന്‍ഡ്യോള്‍ എന്നിവയുടെ ലോഗോകള്‍ (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കിയുടെ ഫാഷന് വാതില്‍കൊട്ടിയടച്ച് ഇന്ത്യ; ട്രെന്‍ഡ്യോള്‍, കൊട്ടോണ്‍, മാവി, എല്‍സി വൈകികി ഇന്ത്യയില്‍ ഇല്ല; നഷ്ടം 695 കോടി

ആലപ്പുഴയില്‍ വീടുകള്‍ക്ക് തീപിടിച്ചു, ആളപായമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies