Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഹാപര്‍വത്തിന്റെ പര്യവസാനം

Janmabhumi Online by Janmabhumi Online
Oct 30, 2023, 12:56 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനെന്ന നിലയ്‌ക്ക് ഏഴ് പതിറ്റാണ്ടിലേറെക്കാലം സംഘടനാ രംഗത്തും ധൈഷണിക മണ്ഡലത്തിലും കനത്ത സംഭാവനകള്‍ നല്‍കിയ ഒരു വടവൃക്ഷമാണ് ആര്‍. ഹരിയെന്ന മഹാമനുഷ്യന്റെ വേര്‍പാടോടെ ഇല്ലാതായിരിക്കുന്നത്. കേരളത്തില്‍ ജനിച്ച് ബാല്യകാലത്തുതന്നെ സ്വയംസേവകനാവുകയും സംഘപ്രവര്‍ത്തനം ജീവിത നിയോഗമായി ഏറ്റെടുക്കുകയും ചെയ്ത ഹരിയേട്ടന്‍ സര്‍വകലാശാല വിദ്യാഭ്യാസ കാലത്തുതന്നെ ആദര്‍ശത്തിനുവേണ്ടിയുള്ള പോരാട്ടം ആരംഭിച്ചതാണ്. ഗാന്ധിവധത്തിന്റെ പേരുപറഞ്ഞ് അന്നത്തെ ഭരണകൂടം സംഘത്തെ നിരോധിച്ചപ്പോള്‍ അതിനെതിരെ സത്യഗ്രഹം നടത്തി ജയില്‍വാസമനുഭവിച്ചു. പഠനത്തില്‍ അത്യന്തം മികവു പുലര്‍ത്തുകയും ബിരുദം നേടുകയുമൊക്കെ ചെയ്തിട്ടും വൈയക്തിക ജീവിതത്തിന്റെ നേട്ടങ്ങള്‍ക്കു പിന്നാലെ പോകാതെ ദേശസ്‌നേഹത്തിലധിഷ്ഠിതമായ ത്യാഗത്തിന്റെ പാത തെരഞ്ഞെടുക്കുകയായിരുന്നു. ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ പ്രചാരകനായി തീര്‍ന്ന ഹരിയേട്ടന്‍ പലതലങ്ങളില്‍ പ്രവര്‍ത്തിച്ച് സംഘത്തിന്റെ പ്രാന്തീയ ബൗദ്ധിക് പ്രമുഖ് എന്ന ചുമതല ഏറ്റെടുത്ത ശേഷമാണ് കെ. ഭാസ്‌കര്‍ റാവുജിക്കുശേഷം പ്രാന്തചാരകനായി നിയോഗിക്കപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് പൗരാവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഒളിപ്രവര്‍ത്തനത്തിനും ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള പ്രചാരണത്തിനും ഹരിയേട്ടന്‍ നേതൃത്വം നല്‍കി. പില്‍ക്കാലത്ത് അഖില ഭാരതീയ സഹബൗദ്ധിക് പ്രമുഖ്, ബൗദ്ധിക് പ്രമുഖ് എന്നീ നിലകളില്‍ രാജ്യവ്യാപകമായി സംഘപ്രവര്‍ത്തനത്തിന് ദിശാബോധം നല്‍കി. ഹിന്ദുത്വത്തിന്റെ മഹത്വം ഉദ്‌ഘോഷിച്ച് അഞ്ച് ഭൂഖണ്ഡങ്ങളിലും സഞ്ചരിച്ചു. പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തില്‍ തിരിച്ചെത്തുകയും, പ്രത്യേക ചുമതലകളൊന്നുമില്ലാതെ സംഘപ്രവര്‍ത്തനത്തിന്റെ മുഖ്യധാരയില്‍ നിലയുറപ്പിക്കുകയുമായിരുന്നു.

വിശേഷണങ്ങള്‍ അവസാനിക്കാത്ത വ്യക്തിത്വമാണ് ഹരിയേട്ടന്റേത്. സംഘാടകന്‍, പണ്ഡിതന്‍, ചിന്തകന്‍, ഗവേഷകന്‍, ചരിത്രകാരന്‍, പ്രഭാഷകന്‍, സാഹിത്യകാരന്‍, ഗ്രന്ഥകാരന്‍ എന്നിങ്ങനെ അത് നീണ്ടുപോകുന്നു. മാതൃഭാഷയായ മലയാളത്തിനു പുറമേ സംസ്‌കൃതവും ഹിന്ദിയും തമിഴും മറാഠിയും കൊങ്കണിയുമൊക്കെ ഹരിയേട്ടന് വശമായിരുന്നു. ഈ ഭാഷകളിലൊക്കെ അനായാസമായി എഴുതാനും പ്രസംഗിക്കാനും കഴിഞ്ഞു. എല്ലാ ഭാഷകളിലും ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ബംഗാളി ഉള്‍പ്പെടെയുള്ള ഭാഷകളും മനസ്സിലാവുമായിരുന്നു. എല്ലാ ഭാരതീയ ഭാഷകളും ഹരിയേട്ടന് മാതൃഭാഷകളായിരുന്നു എന്നു പറയാം. മറാഠി ഭാഷയിലുള്ള ഹരിയേട്ടന്റെ അവഗാഹം ആ ഭാഷ മാതൃഭാഷയായിട്ടുള്ളവരെപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പൂര്‍ണമായ അര്‍ത്ഥത്തില്‍ അറിവിന്റെ ഭണ്ഡാഗാരമെന്ന് ഒരു നിമിഷംപോലും ആലോചിക്കാതെ പറയാവുന്ന ഒരാളുണ്ടെങ്കില്‍ അത് ഹരിയേട്ടനായിരുന്നു. അടുത്തിടപഴകുന്നവരെയൊക്കെ ഈ അറിവിന്റെ ആഴങ്ങള്‍ അത്ഭുതപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ അറിഞ്ഞതിന്റെ ഒരംശം മാത്രമാണ് രചനകളിലൂടെയും മറ്റും പ്രകടിപ്പിച്ചതെന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. അറിവിന്റെ തോരാമഴ പെയ്യിക്കുകയാണ് ഹരിയേട്ടനെന്നും, കുടപിടിച്ചാലും നനയാതെ തരമില്ലെന്നും സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറയുമ്പോള്‍ ആ ജ്ഞാനസരിത്തിന്റെ കുളിര് അനുഭവിക്കാന്‍ കഴിയുന്നു. സമാനതകളില്ലാത്തതാണ് ഹരിയേട്ടന്റെ പാണ്ഡിത്യം. വ്യാസഭാരതത്തിന്റെ നേരുകളിലേക്കും വേരുകളിലേക്കും ഇറങ്ങിച്ചെന്ന് രചിച്ചിട്ടുള്ള പുസ്തകങ്ങള്‍ മലയാള സാഹിത്യത്തിന് ലഭിച്ച അമൂല്യ നിധിയാണ്. സംഘപ്രവര്‍ത്തനം വ്യക്തിനിഷ്ഠമല്ലെങ്കിലും സ്‌നേഹത്തിലധിഷ്ഠിതമായ വ്യക്തിബന്ധങ്ങള്‍ സൂക്ഷിക്കുന്നതില്‍ ഹരിയേട്ടന്‍ ശ്രദ്ധവച്ചു.

സംഘപ്രവര്‍ത്തനത്തിന് എന്താണ് ഹരിയേട്ടന്റെ സംഭാവനകള്‍ എന്നു പെട്ടെന്ന് വിലയിരുത്താനോ പറഞ്ഞുതീര്‍ക്കാനോ കഴിയില്ല. അത്രയ്‌ക്ക് വിപുലമാണത്. സംഘസ്ഥാപകനായ ഡോക്ടര്‍ ഹെഡ്‌ഗേവാറിനെക്കുറിച്ച് ജീവചരിത്രമുള്‍പ്പെടെ നിരവധി രചനകള്‍. രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറുടെ ചിന്തകള്‍ മുഴുവന്‍ പന്ത്രണ്ട് വാള്യങ്ങളിലായി സമാഹരിച്ചതും ഹരിയേട്ടനാണ്. ഇതിനുപുറമെ എഴുപതിലേറെ വിശിഷ്ട ഗ്രന്ഥങ്ങള്‍ ഈ അക്ഷരപുരുഷന്‍ വായനക്കാര്‍ക്ക് സമ്മാനിച്ചു. ഒരാള്‍ക്ക് വര്‍ഷങ്ങളെടുത്തുപോലും വായിച്ചുതീര്‍ക്കാന്‍ കഴിയാത്തത്രയും ഈ ജ്ഞാനതാപസന്‍ എഴുതിത്തീര്‍ത്തു. സംഘപ്രചാരകനെന്ന നിലയ്‌ക്ക് ഹൈന്ദവ സംഘടനാ പ്രവര്‍ത്തനത്തിനും രാഷ്‌ട്രവൈഭവത്തിനും വേണ്ടി ഉഴിഞ്ഞുവച്ച ഒരു ജന്മം. അതിനുവേണ്ടി അക്ഷീണം, അനവരതം പ്രയത്‌നിച്ചു. അനാരോഗ്യവും രോഗാവസ്ഥകളുമൊന്നും ഇതിന് തടസ്സമായില്ല. ഇത് പൂര്‍വനിശ്ചിതമായ ഒരു നിയോഗം തന്നെയായിരുന്നിരിക്കാം. അതുകൊണ്ടാവാം ഒരിക്കല്‍ വാഹനാപകടത്തില്‍പ്പെട്ട് ഓര്‍മ നിശ്ശേഷം നശിച്ചുപോയിട്ടും പിന്നീട് അവയെല്ലാം വീണ്ടെടുക്കാന്‍ കഴിഞ്ഞത്. ഏതു വിഷയത്തിലും എന്താണ് സംഘത്തിന്റെ കാഴ്ചപ്പാടും നിലപാടുമെന്ന് സംശയമോ ആശയക്കുഴപ്പമോ ഇല്ലാതിരുന്നയാളാണ് ഹരിയേട്ടന്‍. സംഘത്തിന്റെ ആശയാദര്‍ശങ്ങളെക്കുറിച്ചും കാര്യപദ്ധതിയെക്കുറിച്ചും ഏറ്റവും ആധികാരികമായി പറയാന്‍ കഴിയുന്നയാള്‍. വലിപ്പച്ചെറുപ്പമില്ലാതെ ആര്‍ക്കും ഇതിനുവേണ്ടി സമീപിക്കാനും കഴിയുമായിരുന്നു. ഹരിയേട്ടന്റെ വേര്‍പാടോടെ സംഘപ്രവര്‍ത്തന ചരിത്രത്തിന്റെ ഒരു മഹാപര്‍വം അവസാനിച്ചിരിക്കുകയാണ്. ഈ ജ്ഞാനസൂര്യന്‍ തെളിച്ച പന്ഥാവിലൂടെ ഇനിയുള്ളവര്‍ക്ക് മുന്നേറാം. ആദരവിന്റെ പരകോടിയില്‍ ഞങ്ങളുടെ അന്ത്യാഞ്ജലി.

Tags: RSSR Hari
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖായിരുന്ന ആര്‍. ഹരി രചിച്ച മൂന്ന് കൃതികളുടെ വിവര്‍ത്തനങ്ങള്‍ ന്യൂ
ദല്‍ഹി കേശവകുഞ്ജില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി പ്രകാശനം ചെയ്തപ്പോള്‍. എച്ച്എന്‍ബിസി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശ്രീപ്രകാശ് സിങ്, ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റ്, ദല്‍ഹി സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി ആശിഷ് സൂദ്, പ്രജ്ഞാപ്രവാഹ് പ്രതിഷ്ഠാന്‍ ചെയര്‍മാന്‍ ബി.കെ. കുഠ്യാല, കിത്താബ്വാലെ എംഡി പ്രശാന്ത് ജെയിന്‍ എന്നിവര്‍ സമീപം
India

ആര്‍. ഹരിയുടെ മൂന്ന് കൃതികളുടെ വിവര്‍ത്തനങ്ങള്‍ പ്രകാശനം ചെയ്തു

Kerala

കേരള സര്‍വകലാശാല വളപ്പില്‍ പൊലീസ് ഒത്താശയില്‍ എസ് എഫ് ഐ സംഘര്‍ഷം, സംഘര്‍ഷത്തിനിടയിലും പരിപാടിയില്‍ പങ്കെടുത്ത് ഗവര്‍ണര്‍, പ്രതിഷേധം ഭാരതാംബയ്‌ക്കെതിരെ

Kerala

നിസ്വാർഥ സേവനം ചെയ്യുന്നവരാണ് ആർഎസ്എസുകാർ ; താൻ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് : രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു
India

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

Main Article

ലോകമാകെ ഭാരതം

പുതിയ വാര്‍ത്തകള്‍

ആശിര്‍നന്ദയുടെ ആത്മഹത്യ: ശ്രീകൃഷ്ണപുരം കോണ്‍വെന്റ് സ്‌കൂള്‍ തുറന്നു, ഇനി പുതിയ പ്രിന്‍സിപ്പലും പിടിഎയും

ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കി: പ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും ഒരുമിച്ച് ചോദ്യം ചെയ്യും

മൊബൈല്‍ മോഷ്ടിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി ജയില്‍ ചാടി, രക്ഷപ്പെട്ടത് അസം സ്വദേശി അമിനുള്‍ ഇസ്ലാം

നവജാത ശിശുക്കളെ കൊല ചെയ്ത് കുഴിച്ചുമൂടി: യുവതിയും ആണ്‍ സുഹൃത്തും റിമാന്റില്‍

അഷ്ട വൈദ്യ പരമ്പരയില്‍ പെട്ട ഒളശ്ശ ചിരട്ടമണ്‍ ഇല്ലത്ത് ഡോ. സി എന്‍ വിഷ്ണു മൂസ്സ് അന്തരിച്ചു

ഹേമചന്ദ്രന്‍ കൊലപാതകം; നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ കണ്ടെത്തി, സ്ത്രീകളും അന്വേഷണ പരിധിയില്‍

മോട്ടോർ സൈക്കിൾ മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ

കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പോലീസുദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : യുവാവ് പിടിയിൽ

ഡിആര്‍ഡിഒ വികസിപ്പിക്കുന്ന പുതിയ അഗ്നി5 എന്ന ബങ്കര്‍ ബസ്റ്റര്‍ മിസൈല്‍

ഇന്ത്യയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബായ ‘അഗ്നി 5’ എത്തുന്നു; പോര്‍മുന വഹിക്കുക 7500 കിലോ സ്ഫോടകവസ്തു; പാകിസ്ഥാനും ചൈനയും വിറയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies