Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കളമശേരി എന്ന ക്രൈം ഹബ്

Janmabhumi Online by Janmabhumi Online
Oct 30, 2023, 05:25 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: 2005 സപ്തംബര്‍ ഒന്‍പത് കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ദിവസം. കേരളത്തില്‍ ഭീകര പ്രവര്‍ത്തനത്തിന്റെ തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന സംഭവമായിരുന്നു കളമശേരിയില്‍ അരങ്ങേറിയത്. രാത്രി ഒന്‍പതു മണിയോടെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് സേലത്തേക്ക് പുറപ്പെട്ട തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് ഒരു സംഘം ആളുകള്‍ തട്ടിയെടുക്കുകയും കളമശേരിയിലെ വിജനമായ സ്ഥലത്തെത്തിച്ച് കത്തിക്കുകയും ചെയ്തു.

തോക്കും വടിവാളും കാണിച്ച് യാത്രക്കാരെ ബന്ദികളാക്കിയ ശേഷമാണ് ബസ് തട്ടിയെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ടണാണ് പിഡിപി പ്രവര്‍ത്തകര്‍ ബസ് കത്തിച്ചത്. കേസില്‍ കണ്ണൂര്‍ സ്വദേശി തടിയന്റെവിട നസീര്‍ ഉള്‍പ്പെടെ നാലു പേരെ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ശിക്ഷിച്ചിരുന്നു. മദനിയുടെ ഭാര്യ സുഫിയ ഉള്‍പ്പെടെ 10 പേരുടെ വിചാരണ നടക്കുകയാണ്.

കേരളത്തിലെ തീവ്രവാദ സാന്നിധ്യമുള്ള ഗ്രാമ-നഗരങ്ങളുടെ വിവരങ്ങള്‍ എന്‍ഐഎ 2022ല്‍ പുറത്തു വിട്ടിരുന്നു. ഈ പട്ടികയില്‍ എറണാകുളം ജില്ലയില്‍ പാനായിക്കുളം, കോതമംഗലം ടൗണ്‍, ആയിരപ്പാറ, പല്ലാരിമംഗലം, അടിവാട്. മൊറക്കാല. കലൂര്‍, കറുകപ്പള്ളി, ഏലൂക്കര, ഉളിയന്നൂര്‍ എരമം, വെടിമറ, കളമശേരി എന്നീ സ്ഥലങ്ങളും ഉണ്ട്. ഇതില്‍ പെട്ട കളമശേരിയിലാണ് ഇന്നലെ സ്ഫോടനം നടന്നത്.

2009 ജൂലൈ 10ന് പട്ടാപ്പകലാണ് കാക്കനാട് കളക്ടറേറ്റിലെ അഞ്ചാം നിലയില്‍ ഉഗ്രശബ്ദത്തോടെ ടൈമര്‍ ഘടിപ്പിച്ച പൈപ്പ് ബോംബ് സ്ഫോടനം നടന്നത്. പരിസരത്തുണ്ടായിരുന്ന താല്‍ക്കാലിക ജീവനക്കാരനെ മാസങ്ങളോളം ചോദ്യം ചെയ്ത് പീഡിപ്പിച്ചതല്ലാതെ തെളിവ് കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞില്ല.

ഇതേ കാലയളവിലാണ് കളക്ടറേറ്റില്‍നിന്ന് ഒരു വിളിപ്പാടകലെയുള്ള അയ്യപ്പ അന്നദാനകേന്ദ്രത്തോട് ചേര്‍ന്ന് അര്‍ധരാത്രിയില്‍ സമാന സ്ഫോടനം നടന്നത്. പിന്നീട് പല ഭീകരവാദ സംഭവങ്ങളിലും അന്വേഷണം കളമശേരിയില്‍ എത്തി. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനും ഇവിടെ വേരുകളുണ്ട്. പ്രെഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലും കളമശേരിയില്‍ ഗൂഢാലോചന നടന്നുവെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യവും വ്യവസായ കേന്ദ്രമെന്നതുമെല്ലാം മറയാക്കി ഭീകര സംഘടനകള്‍ കളമശേരിയില്‍ പിടിമുറുക്കിയിട്ടുണ്ട്. ലഹരി മാഫിയയും ആയുധ കച്ചവടവും ഗുണ്ടാ സംഘങ്ങളുമെല്ലാം കളമശേരിയില്‍ സജീവം. എന്നാല്‍ പോലീസ് വേണ്ടത്ര ജാഗ്രത പുലര്‍ത്താന്‍ തയാറായില്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ മറവില്‍ ഭീകരര്‍ കളമശേരിയില്‍ തമ്പടിച്ചിട്ടുണ്ട്. നക്സലുകളും ഐഎസ് തീവ്രവാദികളും അടക്കം ഇവിടെ നിന്നും പിടിയിലായിട്ടുണ്ട്. ജിഹാദികളും ഇവിടെ സജീവമാണ്. ഇത്തരം ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പലപ്പോഴും പുറത്തു വന്നിട്ടുണ്ട്. ഈയിടെ എന്‍ഐഎ പിടിച്ച ഐഎസ് മൊഡ്യൂള്‍ തീവ്രവാദികളും കളമശേരിയില്‍ ബന്ധങ്ങള്‍ സ്ഥാപിച്ചിരുന്നു.
കളമശേരിയില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സക്വാഡ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് മഞ്ഞുമ്മല്‍ റെഗുലേറ്റര്‍ കം ബ്രിജിനു താഴെയാണ് 12 വെടിയുണ്ട കണ്ടെത്തിത്. പുഴയുടെ സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു ഇവ.

ഇത്തരം ഒട്ടേറെ വന്‍കിട കുറ്റകൃത്യങ്ങളുടെ കേന്ദ്രമാണ് കളമശേരി. അതുകൊണ്ടാണ് യഹോവാ സാക്ഷികളുടെ കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്നലെ സ്ഫോടനങ്ങള്‍ ഉണ്ടായപ്പോള്‍ ഭീകരാക്രമണ സാധ്യതയിലേക്ക് ചര്‍ച്ച എത്തിയത്.

Tags: kochikalamaserycrime hub
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

16 കോടിയുടെ കാര്‍, രാജ്യത്തെ ആദ്യ രജിസ്‌ട്രേഷന്‍ കൊച്ചിയില്‍, റോഡ് ടാക്‌സ് ഇനത്തില്‍ അടച്ചത് 2.69 കോടി രൂപ

Kerala

കടലിൽ വീണ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളിലടിയുന്നു; തീരത്ത് കനത്ത ജാഗ്രത, നീണ്ടകരയിൽ മത്സ്യബന്ധനത്തിന് വിലക്ക്

Kerala

വീണ്ടും മുന്നറിയിപ്പ്; ചുരുങ്ങിയത് 200 മീറ്റർ മാറി നിൽക്കണം, അടുത്തേക്ക് പോകരുത്

Kerala

കൊച്ചി നഗരത്തിലെ റോഡുകളുടെ സ്ഥിതിയെ വിമര്‍ശിച്ച് ഹൈക്കോടതി,മഴക്കാലത്തെ നേരിടാന്‍ നഗരം തയാറെടുത്തിട്ടില്ല

Kerala

ഐഎന്‍എസ് വിക്രാന്തിന്റെ വിവരങ്ങൾ തേടി കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഫോൺകോൾ : കോഴിക്കോട് സ്വദേശി മുജീബ് റഹ്മാൻ പിടിയിൽ

പുതിയ വാര്‍ത്തകള്‍

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

മെസിയും അര്‍ജന്റീന ഫുട്ബാള്‍ ടീമും കേരളത്തിലെത്തും: മന്ത്രി വി അബ്ദുറഹിമാന്‍

പാകിസ്ഥാന്‍ ജനക്ഷേമപദ്ധതികള്‍ റദ്ദാക്കുന്നു, ആ തുക കൂടി ആയുധങ്ങള്‍ക്ക് ; അടുത്ത ബജറ്റില്‍ 2.5 ലക്ഷം കോടി രൂപ ആയുധങ്ങള്‍ക്ക് ; ലക്ഷ്യം ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies