ഇടുക്കിയിലേക്ക് പൂജാ അവധി ആഘോഷമാക്കാൻ എത്തിയത് നിരവധി ആളുകൾ. ഒരു ലക്ഷത്തിൽ അധികം ആളുകളാണ് ഇവിടെയെത്തിയത്. മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ട് കൂടി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 21 മുതൽ 24 വരെ സന്ദർശകരുടെ പ്രവാഹമായിരുന്നു.
21-ന് 13,779 പേരും 22-ന് 29,516 പേരും 23-ന് 31757, 24-ന് 20710 പേരും ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചു. നാല് ദിവസങ്ങളിലായി വാഗമൺ മൊട്ടക്കുന്ന് സന്ദർശിച്ചത് 30,193 പേരായിരുന്നു. അഡ്വഞ്ചർ പാർക്കിൽ 26,986 സഞ്ചാരികളുമെത്തി. രാമക്കൽമേട്-8748, മാട്ടുപ്പട്ടി-2330, അരുവിക്കുഴി-1075, എസ്.എൻ. പുരം-5348, പാഞ്ചാലിമേട്-7600, ഇടുക്കി ഹിൽവ്യു പാർക്ക്-5096, ബൊട്ടാണിക്കൽ ഗാർഡൻ-8656 എന്നിങ്ങനെയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിലുള്ള മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തി സന്ദർശകരുടെ എണ്ണം.
വാഗമണ്ണിൽ ഗ്ലാസ് ബ്രിഡ്ജ് തുറന്നതാണ് സന്ദർശകരുടെ എണ്ണം വർദ്ധിക്കാനുള്ള കാരണം. ആയിരക്കണക്കിന് ആളുകൾ ഇതിനോടകം തന്നെ ഗ്ലാസ് ബ്രിഡ്ജ് സന്ദർശിച്ചു കഴിഞ്ഞു.
















