Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്ഷേത്രങ്ങള്‍ കമ്മ്യുണിസ്റ്റാശയങ്ങൾ പ്രചരിപ്പിക്കുന്ന കേന്ദ്രമാക്കുക ലക്ഷ്യം; കുമ്മനം രാജശേഖരന്‍

കുമ്മനം രാജശേഖരന്‍ by കുമ്മനം രാജശേഖരന്‍
Oct 22, 2023, 03:13 pm IST
in Kerala, Samskriti
FacebookTwitterWhatsAppTelegramLinkedinEmail

കുമ്മനം രാജശേഖരന്‍

ക്ഷേത്രങ്ങളെ സി.പി.എമ്മിന്റെ നിയന്ത്രണത്തിൽ കൊണ്ട് വന്ന് പാർട്ടിയുടെ ഉപഗ്രഹമാക്കി മാറ്റുക എന്ന ദുഷ്ടലാക്കാണ് ദേവസ്വം ബോർഡിന്റെ പുതിയ സർക്കുലറിന് പിന്നിലുളളത്.
തീവ്രവാദ പ്രസ്ഥാനമാണെന്ന് വരുത്തിത്തീർത്ത് ആർ.എസ്.എസിനെ ക്ഷേത്രങ്ങളിൽ നിന്നും പരിപൂർണ്ണമായി തുടച്ചു നീക്കുകയും ക്ഷേത്രങ്ങളെ സി.പി.എമ്മിന്റെ വരുതിയിലാക്കി കമ്മ്യുണിസ്റ്റാശയങ്ങൾ പ്രചരിപ്പിക്കുന്ന കേന്ദ്രമാക്കുകയുമാണ് ബോർഡിന്റെ ലക്ഷ്യം.
ക്ഷേത്രാചാരങ്ങൾക്കോ വിശ്വാസങ്ങൾക്കോ വിരുദ്ധമായി എന്തെങ്കിലും പ്രവർത്തനം ആർ.എസ്.എസ് നടത്തുന്നതായി ദേവസ്വം ബോർഡ് യുക്തി ഭദ്രമായി തെളിയിച്ചിട്ടില്ല. ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിലും ആചാരസംരക്ഷണത്തിനും ഒട്ടേറെ ത്യാഗം സഹിച്ചിട്ടുളളവരാണ് ആർ.എസ്.എസ് പ്രവർത്തകർ. അന്യാധീനപ്പെട്ടു പോയ ദേവസ്വം ഭൂമി വീണ്ടെടുക്കാനും ജീർണ്ണോദ്ധാരണം നടത്തി നവീകരിക്കാനും എക്കാലവും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്.

1983ൽ നിലക്കൽ പള്ളിയറക്കാവ് തച്ചുതകർത്തപ്പോൾ ക്ഷേത്ര സംരക്ഷണച്ചുമതല ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡൻറ് ഉൾപ്പടെയുള്ള അധികാരികൾ ആർഎസ്എസ് കാര്യാലയത്തിൽ വന്നതും ബോർഡിനു വേണ്ടി പ്രവർത്തകർ കഷ്ടനഷ്ടങ്ങൾ സഹിച്ചതും മറക്കാൻ സമയമായിട്ടില്ല. .പോലീസുകാർ പണിമുടക്കിയപ്പോൾ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ സേവന സന്നദ്ധരായി പെട്ടെന്ന് ആയിരക്കണക്കിന് പ്രവർത്തകർ ദേവസ്വം ബോർഡിന് തുണയായെത്തിയത് ഇപ്പോഴത്തെ ദേവസ്വം അധികാരികൾക്ക് അറിവുണ്ടാവില്ല. വൈക്കം ക്ഷേത്രത്തിന്റെ കൊടിമരച്ചുവട്ടിലെ നാണയങ്ങൾ സർക്കാർ കൊണ്ടു പോയപ്പോഴും ഏറ്റുമാനൂരപ്പന്റെ തങ്കവിഗ്രഹം മോഷണം പോയപ്പോഴും പുതിയകാവ് ക്ഷേത്ര മൈതാനം അന്യാധീനപ്പെട്ടപ്പോഴും ചെട്ടികുളങ്ങര ക്ഷേത്രത്തിൽ വെടിവെപ്പ് ഉണ്ടായപ്പോഴും ബോർഡിനൊപ്പം നിന്ന് പോരാടാൻ ആർ എസ് എസ് ഉണ്ടായിരുന്നു. അങ്ങനെ “എത്ര എത്ര സന്ദർഭങ്ങൾ”.

ഔദാര്യമോ സൗജന്യമോ, മുൻഗണനയോ ക്ഷേത്രങ്ങളിൽ ആർ.എസ്.എസ് ന് കിട്ടണമെന്ന ഉദ്ദേശത്തോടെയല്ല മേൽ വിവരിച്ച സംഭവങ്ങൾ ചൂണ്ടിക്കാണിച്ചത്. ദേവസ്വം ബോർഡിന്റെയും ക്ഷേത്രങ്ങളുടെയും താൽപ്പര്യത്തിന് വിരുദ്ധമായി ആർ.എസ്.എസ് ഒന്നും ചെയ്തിട്ടില്ല. വസ്തുത ഇതായിരിക്കെ, ആയുധ പരിശീലനം നടത്തുന്നു എന്ന പച്ച നുണ പറഞ്ഞ് ആർ.എസ്.എസിനെ വേട്ടയാടുന്നത് രാഷ്ടീയ ലക്ഷ്യം വച്ചു കൊണ്ടാണ്.
ആർ.എസ്.എസ് ക്ഷേത്രങ്ങൾക്കു വേണ്ടി ചെയ്ത നല്ല കാര്യങ്ങൾ കണക്കിലെടുക്കാനോ മനസ്സിലാക്കാനോ ദേവസ്വം ബോർഡ് തയ്യാറാകുന്നില്ല. നന്ദി വേണ്ടാ. നിന്ദ എന്തിനാണ് ? സ്വന്തം രാഷ്‌ട്രീയ അധികാര കേന്ദ്രങ്ങളാക്കി ക്ഷേത്രങ്ങളെ മാറ്റാനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നത്.

ആർ.എസ്.എസിനെ ഉന്മൂലനം ചെയ്തുവെങ്കിൽ മാത്രമേ തങ്ങൾക്ക് സ്വാർത്ഥ രാഷ്‌ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാനും അഴിമതി നടത്താനും സാധിക്കു എന്ന തിരിച്ചറിവാണ് പുതിയ നീക്കത്തിനാധാരം.
ചിത്രങ്ങളും ഏകവർണ്ണമുളള കൊടിതോരണങ്ങളും ക്ഷേത്രങ്ങളിൽ പാടില്ലെന്നാണ് പുതിയ നിയമം. ക്ഷേത്രങ്ങളിലെ പ്രധാനപ്പെട്ട ചടങ്ങാണ് കൊടിയേറ്റ്. എകവർണ്ണത്തിലുളളതാണ് പല ക്ഷേത്രങ്ങളിലേയും ധ്വജം. ശബരിമല, ശിവഗിരി, പഴനി തീർത്ഥാടകർ യാത്രാമദ്ധ്യേ ഏക വർണ്ണമുളള കൊടികളുമായാണ് ക്ഷേത്രങ്ങളിൽ ദർശനം നടത്താറ്. കാവിയോടാണ് എതിർപ്പെങ്കിൽ സന്യാസിമാർക്കും വിലക്ക് വരും. നിറങ്ങളോടുളള ദേവസ്വം ബോർഡിന്റെ വിരോധം ബഹുസ്വരതയും ആചാരവൈവിധ്യവുമുളള ഹിന്ദു സമുഹത്തിന്റെ വിശാല കാഴ്ചപ്പാടിന് വിരുദ്ധമാണ്.

ക്ഷേത്രപരിസരത്ത് മറ്റ് പ്രവർത്തനമൊന്നും പാടില്ലന്നാണ് ബോർഡ് അനുശാസിക്കുന്നത്. ഇതു മൂലം ദേവസ്വം ജീവനക്കാരുടെ യൂണിയൻ പ്രവർത്തനം മാത്രമല്ല ഗീതാജ്ഞാന യജ്ഞം, സപ്താഹയജ്ഞം, തുടങ്ങി ഭക്ത ജന കൂട്ടായ്മയിലൂടെ നടത്തി വരുന്ന പല ആധ്യാത്മിക, ധാർമ്മിക പ്രവർത്തനങ്ങളും നിർത്തിവെക്കേണ്ടി വരും. ഓരോ ക്ഷേത്രത്തിലും അതിന്റെതായ ചരിത്രപരവും ആചാരപരവുമായ സവിശേഷതകളിലൂടെ നില നിന്നു വരുന്ന ഭക്ത ജനസംരംഭങ്ങളും കൂട്ടായ്മകളും ഉണ്ട്. ഇവയെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കിയാലുളള ഭവിഷ്യത്ത് വളരെ വലുതാണ്.

ആയുധ പരിശീലനത്തെ എതിർക്കുന്നത് ആയുധത്തോടുള്ള അസഹിഷ്ണുത കൊണ്ടാണെങ്കിൽ വെളിച്ചപ്പാടിനെയും ആയുധധാരികളായ ദേവീദേവന്മാരെയും ക്ഷേത്ര മതിലിന് പുറത്താക്കേണ്ടി വരും. പുതിയ സർക്കുലർ പ്രകാരം ആയുധപൂജ, വേലകളി തുടങ്ങിയവയ്‌ക്കെതിരെയും നടപടി സ്വീകരിക്കാനിടയുണ്ട്. കളരിയും വ്യായാമശാലകളും യോഗവിദ്യാപീoങ്ങളുo ഗ്രന്ഥശാലയുമെല്ലാമടങ്ങുന്ന സാമൂഹ്യ ജീവിത കേന്ദ്ര ബിന്ദുക്കളാണ് ക്ഷേത്രങ്ങൾ .പണം കായ്‌ക്കുന്ന മരമായി ക്ഷേത്രത്തെ കാണുന്നവരുടെ നോട്ടം കാണിക്കവഞ്ചിയിൽ മാത്രമായിരിക്കും. ധർമ്മം., പൈതൃകം, സംസ്ക്കാരം, പാരമ്പര്യം, കല, സാഹിത്യം തുടങ്ങി ബഹുമുഖങ്ങളായ ജീവിത മേഖലകളെ സ്പർശിക്കുന്നതാണ് ക്ഷേത്രാചാരങ്ങൾ.

ഉത്സവനോട്ടീസുകളിൽ മഹാന്മാക്കളുടെ ഉദ്ധരണികളോ ചിത്രങ്ങളോ പാടില്ലന്ന നിബന്ധന ദുരുദ്ദേശ്യപരമാണ്. സ്വാമി വിവേകാനന്ദൻ, ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ തുടങ്ങിയവരുടെ ചിത്രങ്ങളും ഉദ്ധരണികളും ക്ഷേത്രവിരുദ്ധമാണോ?. ഭാവിയിൽ ക്ഷേത്ര പ്രസിദ്ധീകരണങ്ങളെയെല്ലാം പാർട്ടി സാഹിത്യങ്ങളാക്കി മാറ്റുക എന്ന ദീർഘകാല ലക്ഷ്യം ബോർഡ് അധികാരികൾക്കുണ്ടെന്ന് വ്യക്തം.

നാമജപഘോഷത്തോടും ദേവസ്വം ബോർഡിന് എതിർപ്പാണ്. പ്രതിഷേധ സൂചകമായി നാമം ജപിക്കാൻ പാടില്ലത്രേ. നാമം ജപിക്കുക എന്നത് ഭക്തന്റെ ഭരണഘടനാദത്തമായ ആരാധനാ സ്വാതന്ത്ര്യവും ആചാരാനുഷ്ഠാനത്തിനുളള അവകാശവുമാണ്. നാമം ജപിക്കുന്നത് ഏത് കാര്യസാധ്യത്തിനുമാകാം. അതൊരു വഴിപാടാണ്. ദേവസ്വം ബോർഡ് അധികൃതർക്ക് സൽബുദ്ധിയുണ്ടാവാനും നാമം ജപിക്കാം. ഭക്തന്റെ ഉള്ളിൽ ദുഃഖമോ അസ്വസ്ഥതയോ പ്രതിഷേധമോ ഉണ്ടാകുമ്പോഴാണ് ഭഗവാനെ വിളിച്ച് പ്രാർത്ഥിക്കുന്നത്. അതും പാടില്ല എന്നു പറഞ്ഞാൽ ക്ഷേത്രങ്ങളുടെ അടിസ്ഥാന തത്ത്വത്തെ ധ്വംസിക്കുകയാവും ഫലം.
ക്ഷേത്ര വിരുദ്ധമായതും ഭക്ത ജനങ്ങളുടെ താല്പര്യങ്ങളെ നിഷേധിക്കുന്നതുമായ ദേവസ്വം ബോർഡിന്റെ പുതിയ തീരുമാനങ്ങൾ പിൻവലിക്കണം. അബദ്ധജടിലമായ പ്രസ്തുത സർക്കുലറിന്റെ പിന്നിൽ പ്രവർത്തിച്ച ബുദ്ധി കേന്ദ്രം എ.കെ.ജി സെന്റർ ആണെന്ന് എല്ലാവർക്കും അറിയാം. ആർ.എസ്.എസ് പ്രവർത്തകർക്ക് ക്ഷേത്രത്തിൽ പ്രവേശനം വിലക്കികൊണ്ടുളളതാവാം അടുത്ത സർക്കുലർ.

രാഷ്‌ട്രീയ വേർതിരുവുകൾക്ക് അതീതമായി ക്ഷേത്ര താൽപ്പര്യം ഉയർത്തിപ്പിടിച്ചും എല്ലാവരേയും ഉൾക്കൊണ്ടും വിശാലവും സമഗ്രവുമായ സമീപനമാണ് ദേവസ്വം ബോർഡിന് ഉണ്ടാകേണ്ടത്. അതുവഴി ശാന്തവും ഭക്തി നിർഭരവുമായ സമാധാനാന്തരീക്ഷം ക്ഷേത്രങ്ങളിൽ ഉണ്ടാകുന്നതിന് ദേവസ്വം ബോർഡ് അടിയന്തിര നടപടികൾ കൈകൊളളണമെന്നഭ്യർത്ഥിക്കുന്നു.

Tags: Kummanam Rajasekharantravancore devaswom boardRSS
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ഡിപിഐ നേതാവ് ഷാന്‍ വധം: പ്രതി ചേര്‍ത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

Kerala

കടമുണ്ടാക്കിയതല്ലാതെ സര്‍ക്കാര്‍ എന്ത് നേടി: കുമ്മനം

Main Article

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

India

ഗണവേഷം സംഘടനാ സമര്‍പ്പണത്തിന്റെ അടയാളം: രാഷ്‌ട്ര സേവിക സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി

India

മാധ്യമങ്ങള്‍ രാഷ്‌ട്ര താല്പര്യത്തിന് മുന്‍ഗണന നല്കണം: ജനങ്ങളെ ദേശീയ ഹിതത്തിലേക്ക് നയിക്കുക എന്ന ദൗത്യം മറക്കരുത്: സുനില്‍ ആംബേക്കര്‍

പുതിയ വാര്‍ത്തകള്‍

നരേന്ദ്രമോദിയുടെ കാൽ തൊട്ട് വന്ദിച്ച് വൈഭവ് സൂര്യവംശി ; ചേർത്ത് പിടിച്ച് പ്രധാനമന്ത്രി

നാല് ദിവസത്തെ സന്ദര്‍ശനത്തിന് ചൈനയില്‍ എത്തിയ മുഹമ്മദ് യൂനസ് (വലത്ത്)

കശ്മീരിന് പിന്നാലെ വടക്ക് കിഴക്കും ഭീഷണി; ചൈനയ്‌ക്ക് വിമാനത്താവളം ഉണ്ടാക്കാന്‍ മുഹമ്മദ് യൂനസ്; നാല് ലക്ഷം കോടി മുടക്കി മോദിയുടെ പ്രതിരോധം

കോട്ടയം കൊല്ലാട് മീന്‍പിടിയ്‌ക്കാന്‍ പോയ മൂന്നു പേരില്‍ രണ്ടു പേര്‍ വള്ളംമുങ്ങി മരിച്ചു

മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ സാഹസികമായി പിടികൂടി പോലീസ്

മീറ്ററിൽ പതിനഞ്ച് ദിവസം കൂടുമ്പോൾ സംസം എന്നെഴുതിയാൽ വൈദ്യുതി ബിൽ കുറയും : പുതിയ ഐഡിയയുമായി മൗലാന

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം കശ്മീരിൽ സമാധാനവും, സമൃദ്ധിയുമുണ്ട് : വികസനവും വരുന്നു : മോദി സർക്കാരിനെ പ്രശംസിച്ച് സൽമാൻ ഖുർഷിദ്

മംഗളൂരുവില്‍ വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു

ചൈനീസ് സൈനികരുമായി ഏറ്റുമുട്ടിയ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം ; രാഹുലിന്റെ ഹർജി തള്ളി ഹൈക്കോടതി

മഴക്കെടുതി : വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു 

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജ് മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies