Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭാരതത്തിന്റെ ശത്രുക്കളെ കാലപുരിക്ക് അയയ്‌ക്കുന്ന അജ്ഞാതന്‍ ആര്? പിടികിട്ടാതെ ലോകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2023, 08:17 pm IST
in World

ന്യൂദല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഭാരതത്തിന്റെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരരുടെ പട്ടികയില്‍ ഉള്ള ജയ്‌ഷെ ഭീകരന്‍ ഷാഹിദ് ലത്തീഫും കൊല്ലപ്പെട്ടു. ലഹരി, തീവ്രവാദക്കേസുകളില്‍ ജമ്മുകശ്മീരില്‍ അറസ്റ്റിലായി 16 വര്‍ഷത്തെ തടവിന് ശേഷം വാഗാ അതിര്‍ത്തിയിലൂടെ നാടുകടത്തപ്പെട്ട ഷാഹിദ് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കാണ്ഡഹാറിലേയ്‌ക്ക് തട്ടിക്കൊണ്ടുപോയ കേസിലെയും പ്രതിയായിരുന്നു. പാകിസ്ഥാനിലെ സിയാല്‍കോട്ടിലെ പള്ളിയില്‍വെച്ച്് അജ്ഞാതരാണ് ഷാഹിദിനെ കാലപുരിക്ക അയച്ചത്. ഭാരതത്തിനെതിരെ പടവാളോങ്ങുന്ന ഭീകരസംഘടനാ നേതാക്കളെ കാലപുരിക്കയയ്‌ക്കുന്ന അജ്ഞാതര്‍ ആരാണ് എന്ന ചോദ്യമാണ് വീണ്ടും ഉയരുന്നത്.

പാക്കിസ്ഥാനില്‍ ലഷ്‌കര്‍ ഇ തൊയിബ നേതാക്കളാണ് ഒന്നൊന്നായി കൊല്ലപ്പെട്ടത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും പാക് ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയിബയുടെ തലവനുമായ ഹഫീസ് സെയ്ദിന്റെ മകനേയും അടുത്ത അനുയായിയേയും അടുത്തടുത്ത ദിവസങ്ങളിലാണ് അജ്ഞാതര്‍ വധിച്ചത്. ഹഫീസ് സെയ്ദിന്റെ മകന്‍ ഇബ്രാഹിം ഹഫീസ് കമാലുദിന്‍ സെയ്ദിന്റെ മൃതദേഹം പെഷാവറിനടുത്ത് ജാബാവാലിയില്‍ കണ്ടെത്തുകയായിരുന്നു. സയീദിന്റെ ഏറ്റവുമടുത്തയാളായ മുഫ്തി ഖൈസര്‍ ഫാറൂഖിക്കുനേരെ അജ്ഞാതരായ ഒരുസംഘം ആളുകള്‍ കറാച്ചിയില്‍വെച്ച് വെടിയുതിര്‍ക്കുകയായിരുന്നു.

ഫെബ്രുവരിയില്‍ റാവല്‍പിണ്ടിയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്റെ കമാന്‍ഡറും അടുത്ത അനുയായിയുമായ ബഷീര്‍ പീര്‍ കൊല്ലപ്പെട്ടിരുന്നു. ഐഎസ്‌ഐ ആസ്ഥാനത്തിന്റെ സമീപത്ത് വച്ചാണ് അജ്ഞാതരര്‍ പീറിനെ കൊലപ്പെടുത്തിയത്. സപ്തംബറില്‍ റാവല്‍കോട്ടില്‍ അബു ഖാസിം കശ്മീരി, നസിമാബാദിലെ ഖാരി ഖുറം ഷെഹ്‌സാ ദ് എന്നീ ലഷ്‌കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു. ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ള മൗലവി, മൗലാന സിയാവൂര്‍ റഹ്മാനേയും അഞ്ജാതര്‍ കൊന്നിരുന്നു. കൊലപാതകങ്ങള്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ യെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയത്.

ഖാലിസ്ഥാന്‍ നേതാക്കള്‍ കാനഡയില്‍ കൊല്ലപ്പെടുന്നു. ലഷ്‌കര്‍ ഇ തൊയിബ ഭീകരര്‍ പാക്കിസ്ഥാനിലും. അജ്ഞാതരാണ് ഇവരെയെല്ലാം കൊല്ലുന്നത്.

അജ്ഞാതര്‍ക്ക് പിന്നില്‍ ഭാരതമാണ് പിന്നിലെന്ന് ഒളിഞ്ഞും തെളിഞ്ഞു പറയുന്നവരുണ്ട്. കാനഡ പ്രധാനമന്ത്രി പരസ്യമായി പറഞ്ഞു. പാക്കിസ്ഥാന്‍ അങ്ങനെ ഒരു ആരോപണം പരസ്യമായി ഉയര്‍ത്തിയിട്ടില്ല. സാമൂഹ്യമാധ്യമങ്ങളില്‍ ഭാരതത്തിന്റെ മിടുക്കായിട്ടാണ് ഭീകരരുടെ ഉന്മൂലനത്തെ കാണുന്നത്. സുരക്ഷാ ഉപദേശകന്‍ അജിത് ഡോവലിന്റെ ചിത്രം സഹിതം ആണ് വാര്‍ത്ത നല്‍കുന്നത്. ഔദ്യോഗികമായി ഭാരതം നിഷേധിക്കുന്നുകയാണ്. ഭീകരവാദത്തിനെതിര ഏതറ്റം വരെ പോകുമെങ്കിലും നിയമം വിട്ടൊന്നും ചെയ്യില്ലന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് ഭാരതം. ഏതായാലും ഭാരതത്തിനെതിരെ വിദേശരാജ്യങ്ങളിലിരുന്ന് പടവാള്‍ ഓങ്ങുന്നവര്‍ ആ മണ്ണില്‍ തന്നെ പിടഞ്ഞു വീഴുന്നു എന്ന പുതിയ പ്രതിഭാസത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.

ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്‌ക്കുള്ളില്‍ വച്ച് അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

നിജ്ജാറിന്റെ കൊന്നവര്‍ ആര് എന്നത് അറിയും മുന്‍പാണ് കാനഡയില്‍ ഖാലിസ്ഥാന്‍വാദി സംഘത്തിന്റെ ഒരു നേതാവ് കൂടി കൊല്ലപ്പെടുന്നത്. സുഖ ദുന്‍കെ എന്നറിയപ്പെടുന്ന സുഖ്ബൂല്‍ സിങ് ആണ് കൊല്ലപ്പെട്ടത്. ഇരുസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് മരണമെന്നാണ് വിവരം. ഭാരതത്തില്‍ പല കേസുകളിലും ഉള്‍പ്പെട്ട വ്യക്തിയായിരുന്നു ഇയാള്‍. കാനഡയിലേക്ക് കടന്ന ഖാലിസ്ഥാന്‍ ഭീകരവാദികളെ വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഭാരതംനല്‍കിയ പട്ടികയിലും ഇയാളുടെ പേര് ഉള്‍പ്പെടുന്നുണ്ട്.

 

Tags: khalistanHizbul terrorist Zia-ur RehmanLeT terroristHafeez Saeedshahid latif
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

31 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഖാലിസ്ഥാൻ ഭീകരൻ സുഖ്‌വീന്ദർ സിംഗ് ധില്ലൻ അറസ്റ്റിൽ ; പിടിയിലായത് പഞ്ചാബിലെ മൊഹാലിയിൽ നിന്ന് 

India

രാജസ്ഥാനിൽ സ്ഫോടനങ്ങൾ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയോ ? ഡിറ്റണേറ്ററുകളും ജെലാറ്റിൻ സ്റ്റിക്കുകളും നിറച്ച നമ്പർ ഇല്ലാത്ത ട്രക്ക് പിടിച്ചെടുത്തു

India

ഖലിസ്ഥാന്‍വാദത്തെ ആളിക്കത്തിക്കാന്‍ രാഹുല്‍ ഗാന്ധി; ഖലിസ്ഥാന്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അമിത് ഷാ പ്രത്യേകം പദ്ധതി തയ്യാറാക്കുന്നു

India

നരേന്ദ്ര മോദിയുടെ പിടിയിൽ നിന്ന് ഇന്ത്യയെ മോചിപ്പിച്ച് വിഭജിപ്പിക്കണം : ഇന്ത്യയെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ഖാലിസ്ഥാനുമായി ചേർക്കണം ; ഗുന്തർ ഫെല്ലിംഗർ

വോട്ടധികാര്‍ യാത്രയില്‍ രാഹുല്‍ ഗാന്ധി
India

രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര ബംഗ്ലദേശ് മോഡല്‍ കലാപനീക്കമോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.