10 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി രജനികാന്ത് തലസ്ഥാനം വിട്ടു. കന്യാകുമാരിയാണ് അടുത്ത ലൊക്കേഷന്‍. ശംഖുമുഖത്തെ വീട്ടിലും വെള്ളായണി കാര്‍ഷിക കോളജിലുമായിട്ടായിരുന്നു തലൈവര്‍ 170 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ കഴിഞ്ഞ ദിവസങ്ങളിലെ ഷൂട്ടിങ്.
ഇന്നലെ രാവിലെ രജനിയും സംഘവും വെള്ളായണിയിലെ ഷൂട്ടിങ് കഴിഞ്ഞു നേരെ കന്യാകുമാരിക്ക് തിരിച്ചു. കാര്‍ഷിക കോളജിലേക്കുള്ള വഴിയില്‍ തടിച്ചുകൂടിയ നൂറുകണക്കിന് ആരാധകരെ നോക്കി തൊഴുതും കൈവീശിയുമാണു രജനീകാന്ത് സെറ്റിലെത്തിയത്. പോലീസ് ഓഫീസറുടെ വേഷത്തിലായിരുന്നു ഇന്നലത്തെ ഷൂട്ടിങ്. രജനിയോടു പരാതി പറയാനെത്തിയ നാട്ടുകാരെ അവതരിപ്പിക്കാനായി ഇരുനൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും ലൊക്കേഷനില്‍ എത്തിച്ചിരുന്നു.
എല്ലാ ദിവസവും രാവിലെ ഒന്പതിനു തന്നെ ഷൂട്ടിങ് സെറ്റില്‍ രജനി എത്തുമായിരുന്നു. കഴിഞ്ഞ ദിവസം സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫും നിര്‍മാതാവ് ആന്റോ ജോസഫും നടന് ജയസൂര്യയും രജനിയെ സന്ദര്‍ശിച്ചിരുന്നു. സിനിമയുടെ ഒട്ടേറെ സുപ്രധാന രംഗങ്ങള്‍ കന്യാകുമാരി ജില്ലയില്‍ നടക്കുന്നതായാണു കഥ. കന്യാകുമാരി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസായാണ് വെള്ളായണി കാര്‍ഷിക കോളജിനെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: