Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആകാശ് തില്ലങ്കേരിയെ അനുകൂലിച്ച് സിപിഎം പ്രാദേശിക ഘടകം; പോലീസ് വേട്ട തുടര്‍ന്നാല്‍ പാര്‍ട്ടി ബന്ധം അവസാനിപ്പിക്കും, വെട്ടിലായി നേതൃത്വം

കഴിഞ്ഞദിവസം മുഴക്കുന്നിലെ ഒരു സംഘം പ്രാദേശിക സിപിഎമ്മുകാര്‍ ജില്ലാ കമ്മറ്റി ഓഫീസിലെത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2023, 12:26 pm IST
in Kannur

കണ്ണൂര്‍: സിപിഎം സൈബര്‍ പോരാളി ആകാശ് തില്ലങ്കേരിക്കെതിരെയുളള പോലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയതോടെ പാര്‍ട്ടി നേതൃത്വം ആശങ്കയില്‍. മുഴക്കുന്നിലെ പാര്‍ട്ടിയിലെ ഒരു വിഭാഗവും ആകാശിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് ആകാശിനെ നിരന്തരമായി വേട്ടയാടുകയാണെന്നാരോപിച്ച് പോലീസിനെതിരെ രംഗത്തുവന്നത്. പോലീസിനെതിരായ പുറപ്പാട് ഒരു തരത്തില്‍ ആഭ്യന്തര മന്ത്രിയായ പിണറായി വിജയനെതിരേയുള്ള പ്രതിഷേധം കൂടിയാണെന്ന വിലയിരുത്തലിലാണ് നേതൃത്വം.

പ്രതിഷേധം പ്രാദേശിക നേതൃത്വത്തെയും ജില്ലാ നേതാക്കളെയും കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതേ സ്ഥിതി തുടരുകയാണെങ്കില്‍ പാര്‍ട്ടിവിടുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം മുഴക്കുന്നിലെ ഒരു സംഘം പ്രാദേശിക സിപിഎമ്മുകാര്‍ ജില്ലാ കമ്മറ്റി ഓഫീസിലെത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു. പോലീസ് വേട്ട തുടര്‍ന്നാല്‍ പാര്‍ട്ടിയുമായുളള സകല ബന്ധവും ഒഴിവാക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. പാര്‍ട്ടി ഗ്രാമമായ മുഴക്കുന്നില്‍ ആഭ്യന്തര വകുപ്പിനെതിരെ ഉയരുന്ന രോഷം സിപിഎം ജില്ലാ നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.

കഴിഞ്ഞ മാസം വീട്ടിലെ സ്വകാര്യ ചടങ്ങിനിടെയാണ് ആകാശ് തില്ലങ്കേരിയെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ നടക്കുന്ന ചടങ്ങിന്റെ സദ്യയ്‌ക്കിടെ ആകാശിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇവര്‍ സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു. ഒടുവില്‍ താല്‍ക്കാലികമായി മണിക്കൂറുകള്‍ മാത്രം ആകാശിനെ വിട്ടയച്ചുകൊണ്ടാണ് പ്രശ്‌നം പരിഹരിച്ചത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് ചോദ്യം ചെയ്ത ജയില്‍ വാര്‍ഡനെ മര്‍ദ്ദിച്ച കേസിലാണ് ഏറ്റവും ഒടുവില്‍ ആകാശിനെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണുളളത്.

മട്ടന്നൂരിലെ ഡിവൈഎഫ്‌ഐ വനിതാനേതാവിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനും ആകാശിനും കൂട്ടാളി ജിജോ തില്ലങ്കേരിക്കുമെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തിരുന്നു. ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപവാദപ്രചരണം നടത്തിയെന്ന് ആരോപിച്ചാണ് ആകാശ് തില്ലങ്കേരിയുമായി പാര്‍ട്ടി നേതൃത്വം ഇടയുന്നത്. തുടര്‍ന്ന് സിപിഎം നേതൃത്വത്തെ വെട്ടിലാക്കി ആകാശ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നതോടെ കാപ്പ ചുമത്തി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

പാര്‍ട്ടി ഭരിക്കുമ്പോള്‍ പാര്‍ട്ടിക്കായി എന്തും ചെയ്യാന്‍ തയ്യാറായ ആകാശിനെ നേതൃത്വം വേട്ടയാടുകയാണ് ചെയ്യുന്നതെന്നാണ് പ്രദേശത്തെ ഒരു വിഭാഗം സിപിഎമ്മുകാര്‍ ആരോപിക്കുന്നത്. എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആകാശ്. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാപ്രസിഡന്റ് മനുതോമസിനെതിരെ ഫെയ്‌സ്ബുക്കില്‍ പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണമുന്നയിച്ചത് ആകാശിനെ പാര്‍ട്ടിയുടെ കണ്ണിലെ കരടാക്കി.

നേരത്തെ ആകാശ് തില്ലങ്കേരിയെ തളളിപറഞ്ഞുകൊണ്ടു മുഴക്കുന്നില്‍ സിപിഎം ലോക്കല്‍ കമ്മറ്റി രാഷ്‌ട്രീയ വിശദീകരണ യോഗം നടത്തിയിരുന്നു. പാര്‍ട്ടി നേതാക്കളായ പി. ജയരാജന്‍, എം.വി. ജയരാജന്‍ തുടങ്ങിയ നേതാക്കള്‍ ഈ പൊതുയോഗത്തില്‍ ആകാശ് തില്ലങ്കേരിയെയും സൈബര്‍ പോരാളികളെയും പരസ്യമായി തളളിപറഞ്ഞിരുന്നു. ഇതിനുശേഷമാണ് പോലീസിനെ ഉപയോഗിച്ച് ആകാശിനെതിരെയുളള നിയമനടപടികള്‍ ശക്തമാക്കിയത്. ആകാശ് തില്ലങ്കേരിക്ക് അനുകൂലമായി ഒരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തുവന്നത് സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങളെ വെട്ടിലാക്കിയിട്ടുണ്ട്.

Tags: Akash Thillankericpmkannur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Kerala

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

Kerala

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

Kerala

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

പുതിയ വാര്‍ത്തകള്‍

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.