Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോഴിയുടെ അന്യായത്തില്‍ കുറുക്കന്‍ ന്യായാധിപന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2023, 05:00 am IST
in Vicharam, Main Article

പല കോണ്‍ഗ്രസ് നേതാക്കളും ഇപ്പോള്‍ തലയില്‍ മുണ്ടിട്ട് നടക്കാത്തത് മുഖ്യമന്ത്രിയുടെ നിലപാടുകൊണ്ടാണെന്ന് പറഞ്ഞത് എ.കെ.ബാലന്‍. തറപ്പിച്ചും ഉറപ്പിച്ചും പറയുന്നത് കോണ്‍ഗ്രസുമാരുടെ തട്ടുംപുറത്തിട്ട കോണകം പോലുള്ള

നിലപാടാണെന്നാര്‍ക്കാണറിയാത്തത്. സോളാര്‍ കേസാണ് വിഷയം. സിബിഐ അന്വേഷണ റിപ്പോര്‍ട്ടാണ് പ്രശ്‌നം. റിപ്പോര്‍ട്ട് കോടതിക്ക് നല്‍കിയത് നിയമസഭയില്‍ ചര്‍ച്ച നടത്തി. കേസില്‍ സിബിഐ തുടരന്വേഷണം നടത്തണമെന്നാണ് വി.ഡി. സതീശന്‍ പറയുന്നത്. സതീശന്‍ പറയുന്നതില്‍ ഉറച്ചുനില്‍ക്കുന്നെങ്കില്‍ പരാതി നല്‍കൂ എന്ന് മുഖ്യമന്ത്രി വെല്ലുവിളിച്ചു. കോഴിയുടെ അന്യായത്തില്‍ കുറുക്കന്‍ ന്യായാധിപനായാലെങ്ങിനെ. അതാണിപ്പോഴത്തെ പ്രശ്‌നം. ബാലന്‍ ചോദിക്കുന്നതും അതാണ്.

ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട വിവാദം എവിടെയെങ്കിലും അവസാനിപ്പിക്കണമല്ലോ. അദ്ദേഹം ഒന്നു ശാന്തമായി ഉറങ്ങാന്‍ പോലും ഇവര് സമ്മതിക്കില്ലല്ലോ. എന്തു ക്രൂരതയാണ് ആ മനുഷ്യനോട് ഇവര്‍ ചെയ്യുന്നത് എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണിത്.
പിന്നെ മുഖ്യമന്ത്രിയാകുന്നതിനു വേണ്ടി വേഷം കെട്ടിയ പലരുമുണ്ട്.

തിരുവഞ്ചൂരിനെതിരായി കെ.സി.ജോസഫും കെ.സി.ജോസഫിനെതിരായി തിരുവഞ്ചൂരും പറഞ്ഞ കാര്യം ഒരുമിച്ച് പൊതുസമൂഹത്തില്‍ കൊണ്ടുവരുന്നതിനുള്ള ഇടപെടല്‍ വേണമല്ലൊ. ഇതില്‍ ഒരു പേടിയുമില്ല. എന്നാണ് ബാലന്റെ വാദം. കാരണം സിബിഐയുടെ റിപ്പോര്‍ട്ടില്‍ ഒരു സ്ഥലത്തും സിപിഎമ്മിനെ കുറിച്ച് പറയുന്നില്ല. ഗൂഢാലോചനയുണ്ട് എന്ന് പറയുന്നുണ്ടെങ്കില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ പേരില്‍ മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പറ്റൂ. ആ തുടര്‍ നടപടികള്‍ എന്തായിരിക്കണമെന്ന് അതില്‍ പറയുന്നില്ല. ഈ തുടര്‍നടപടികളെ കുറിച്ച് ഇവര്‍ പറയുന്നത് ഇപ്പോള്‍ ഒരു അന്വേഷണവും വേണ്ട എന്നാണ്.

”ഒരു അന്വേഷണവും വേണ്ട എന്ന് എം.എം.ഹസ്സന്‍ പറയുന്നു, ഇത് മലര്‍ന്നു കിടന്ന് തുപ്പലാകും. ഇത് വടി കൊടുത്ത് അടി വാങ്ങുന്നതാണെന്ന് ബാലന്‍ നേരത്തെ പറഞ്ഞതാണ്. ഒരു കാര്യം ഓര്‍ത്തോളൂ ഇപ്പോള്‍ പല കോണ്‍ഗ്രസ് നേതാക്കളും തലയില്‍ മുണ്ടിട്ടു നടക്കാത്തത് മുഖ്യമന്ത്രിയുടെ അന്തസ്സുള്ള രാഷ്‌ട്രീയം കാരണമാണ്”–എന്നുവച്ചാല്‍ ഏഴുവര്‍ഷം മുമ്പെത്തിയ നിലപാടാകെ വിഴുങ്ങി എന്നര്‍ത്ഥം. അല്ലെങ്കില്‍ പുതുപ്പള്ളി ഫലം ഇടതുപക്ഷത്തെ നിശ്ചലമാക്കി എന്നുതന്നെ പറയാം. കേരളത്തെ ഒരു ദിവസം തിരുവനന്തപുരത്തെത്തിച്ച് സെക്രട്ടേറിയറ്റിനെ ശ്വാസം മുട്ടിച്ചതെന്തിനാണെന്ന് ഇനിയെങ്കിലും പറയണ്ടെ. പരാതിക്കാരിയും അഭിഭാഷകന്‍ ഫെന്നിയും നന്ദകുമാറും പറയുന്നത് പാടേ മറക്കാനൊക്കുമോ?

ഉമ്മന്‍ചാണ്ടിയുടെ പേര് സോളര്‍ കേസ് പരാതിക്കാരി എഴുതിയ ആദ്യ നിവേദനത്തില്‍ ഇല്ലായിരുന്നെന്നും, പിന്നീട് കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാര്‍ എംഎല്‍എയുടെ ബന്ധുവായ ശരണ്യ മനോജിന്റെ നേതൃത്വത്തിലാണെന്നും പരാതിക്കാരിയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞത് അതല്ലെ. കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണിയുടെ പേരും ആദ്യ നിവേദനത്തില്‍ ഇല്ലായിരുന്നു. ഗണേഷ് പീഡിപ്പിച്ചതായി ആദ്യ നിവേദനത്തില്‍ പരാതിക്കാരി വ്യക്തമാക്കിയിരുന്നെന്നും ഇത് പിന്നീട് ഒഴിവാക്കിയെന്നും ഫെനി പറയുന്നു.

പരാതിക്കാരി തനിക്കു നല്‍കിയത് കത്തല്ലെന്നും നിവേദനത്തിന്റെ കരടായിരുന്നെന്നും 21 പേജുള്ള നിവേദനം പത്തനംതിട്ട സബ് ജയിലില്‍വച്ചാണ് സരിത നല്‍കിയതെന്നുമാണ് പറഞ്ഞത്. സബ് ജയിലിലെ രേഖകളില്‍ 21 പേജുള്ള നിവേദനമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ നിര്‍ദേശപ്രകാരമാണ് ഗണേഷിന്റെ പിഎ പ്രദീപിനെ നിവേദനം ഏല്‍പിച്ചത്. പ്രദീപ് ജയിലിനു മുന്നില്‍ വരുമെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. പ്രദീപുമായി തിരുവനന്തപുരത്തേക്ക് പോകുമ്പോഴാണ് നിവേദനം വായിക്കുന്നത്. നിവേദനത്തില്‍ ഉമ്മന്‍ചാണ്ടിയുടേയോ ജോസ് കെ.മാണിയുടേയോ പേരില്ലായിരുന്നു. ഗണേഷിന്റെ പേര് നിവേദനത്തിലുള്ള കാര്യം ശരണ്യമനോജിനോടും പ്രദീപിനോടും പറഞ്ഞിരുന്നു.
പരാതിക്കാരി ജയിലില്‍നിന്ന് ഇറങ്ങി 6 മാസം ശരണ്യ മനോജിന്റെ വീട്ടിലാണ് താമസിച്ചത്. ഗണേഷിന്റെ നിര്‍ദേശപ്രകാരം പരാതിക്കാരി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നതായി ശരണ്യ മനോജ് പറഞ്ഞതാണ്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട കത്ത് പുറത്തുവരണമെന്നും കലാപമാകണമെന്നും യുഡിഎഫിലെ രണ്ട് ആഭ്യന്തര മന്ത്രിമാര്‍ ആഗ്രഹിച്ചെന്നും ഇതാണു 2016ല്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്കു കാരണമായതെന്നും ദല്ലാള്‍ നന്ദകുമാര്‍ ആരോപിച്ചിരുന്നു. മൂന്നു പേര്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചതോടെയാണ് ഉമ്മന്‍ ചാണ്ടിയെ തേജോവധം ചെയ്യാന്‍ ആരംഭിച്ചതെന്നും നന്ദകുമാര്‍ ആരോപിച്ചു. തിരുവഞ്ചൂരും ചെന്നിത്തലയും തടിയൂരാന്‍ പാടുപെടുകയാണ്.

സോളര്‍ കേസിലെ പരാതിക്കാരി ജയിലില്‍ വച്ച് എഴുതിയ കത്തിനെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനുമായും സംസാരിച്ചിരുന്നുവെന്ന് ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞിട്ടുണ്ട്. എകെജി സെന്ററിനടുത്തുള്ള ഫഌറ്റില്‍ വച്ചാണ് പിണറായി വിജയനെ കണ്ടതെന്നും നന്ദകുമാര്‍ പറഞ്ഞു. പിണറായി അന്ന് പാര്‍ട്ടി സെക്രട്ടറിയാണ്.

പരാതിക്കാരിക്ക് 1.25 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. കത്ത് പുറത്തുവിടണമെന്നു തോന്നിയത് ഉമ്മന്‍ ചാണ്ടിയുടെ പേര് അതില്‍ ഉണ്ടായിരുന്നതു കൊണ്ടാണ്. രണ്ട് സിബിഐ കേസുകളില്‍ ഉമ്മന്‍ ചാണ്ടി എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. രണ്ടു കത്തുകളുണ്ട്. 25 പേജുള്ള കത്താണ് ഒറിജിനല്‍ എന്നാണ് കരുതുന്നത്.

”കത്ത് സംഘടിപ്പിക്കാന്‍ വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. അതുപ്രകാരമാണ് ശരണ്യ മനോജിനെ ബന്ധപ്പെട്ടത്. കത്ത് എനിക്കു നല്‍കിയത് ശരണ്യ മനോജാണ്. കത്തു നല്‍കിയതിന് മാധ്യമപ്രവര്‍ത്തകനില്‍നിന്ന് പണം കൈപ്പറ്റിയില്ല. ബെന്നി ബഹനാനും തമ്പാനൂര്‍ രവിയും മറ്റും അമ്മയുടെ ചികിത്സയക്ക് പണം നല്‍കാമെന്നു പറഞ്ഞ് പരാതിക്കാരിയെ കഷ്ടപ്പെടുത്തി. ഇതിനു ശേഷമാണ് ചികിത്സയ്‌ക്കാവശ്യമായ പണം അവര്‍ക്കു നല്‍കിയത്. പിണറായിയെ കണ്ട് കത്തിലെ വിവരങ്ങള്‍ ധരിപ്പിക്കുകയും കത്ത് വായിക്കാന്‍ വി.എസ്.അച്യുതാനന്ദന് നല്‍കുകയും ചെയ്തു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി മൂന്നു മാസം കഴിഞ്ഞ് പരാതിക്കാരി നല്‍കിയ പരാതിയില്‍ സാമ്പത്തികമായും ശാരീരികമായും ഉമ്മന്‍ ചാണ്ടി ദുരുപയോഗിച്ചു എന്നു പറയുന്നു. വീണ്ടും തെരഞ്ഞെടുപ്പായപ്പോള്‍ കേസ് സിബിഐയ്‌ക്ക് വിട്ടു. 2016 ല്‍ 74 സീറ്റില്‍ ജയിക്കുമെന്ന് ഉമ്മന്‍ ചാണ്ടി വിമാനത്തില്‍ വച്ച് പറഞ്ഞു. ഐജി ഹേമചന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം പറഞ്ഞത്. ഇതില്‍ ആര് പറയുന്നതാണ് ശരി. ആരുപറയുന്നതാണ് തെറ്റ് എന്നതാണ് ചോദ്യം. ഏതായാലും രണ്ടുമുന്നണികളും ചേര്‍ന്ന് ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. അന്വേഷണം നടത്താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കാത്ത പ്രതിപക്ഷം, ആവശ്യപ്പെടാതെ അന്വേഷിക്കാന്‍ തയ്യാറാകാത്ത ഭരണകക്ഷിയും. എന്താ അല്ലെ!

Tags: Ooman ChandiFenni BalakrishnanSaranya ManojGanesh Kumarsolar scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനാപുരം യൂണിയന്‍ പിരിച്ചുവിട്ടത് എന്‍ എസ് എസ് ഭരണഘടന പ്രകാരമെന്ന് ജി സുകുമാരന്‍ നായര്‍, കോടികള്‍ കണ്ടാണ് വളര്‍ന്നതെന്ന് ഗണേഷ്

Entertainment

പത്തനാപുരത്തെ വീട്ടിൽ ആരോ ആഭിചാരം ചെയ്‌തിട്ടുണ്ട്‌;ഗണേഷിന് ഒരുപാട് സ്ത്രീകളുമായി സൗഹൃദം ഉണ്ടായിരുന്നു

Kerala

എന്‍ എസ് എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പിരിച്ചു വിട്ടു: ഗണേഷിന്റെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധം

Kerala

‘ഇന്ന് മറ്റാരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?’ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ക്‌ഷോഭിച്ച് മന്ത്രി ഗണേഷ് കുമാര്‍

Entertainment

ശ്രീവിദ്യാമ്മ മരിക്കുന്നതിന് മുമ്പ് പറഞ്ഞത്, ​ഗണേശേട്ടനെ വിളിച്ചപ്പോൾ; ഇന്നും എനിക്കതിൽ വിഷമമുണ്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.