Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിപ പ്രതിരോധം ശക്തിപ്പെടുത്തണം

കേരളം പൊതുജനാരോഗ്യ രംഗത്ത് ഏറെ മുന്നിലാണെന്ന അവകാശവാദമാണ് മറ്റൊരു പ്രശ്‌നം. ഇങ്ങനെയൊരു ധാരണ നിലനില്‍ക്കുന്നതുകൊണ്ടുതന്നെ സര്‍ക്കാര്‍ സംവിധാനം ഉണരുന്നത് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ മാത്രമാണ്.

Janmabhumi Online by Janmabhumi Online
Sep 15, 2023, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ഒരു ഇടവേളയ്‌ക്കുശേഷം കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണല്ലോ. പനി പിടിപെട്ട് രണ്ടു പേര്‍ മരിച്ചതിനെ തുടര്‍ന്ന് സംശയം തോന്നി സ്രവം പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനയ്‌ക്ക് അയയ്‌ക്കുകയായിരുന്നു. ഫലം പോസിറ്റീവായതോടെയാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ക്ക് രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരുമായി ഇടപഴകിയെന്ന് കരുതപ്പെടുന്നവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി. മരിച്ചവരുടെ ബന്ധുക്കളായ ഏഴുപേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും, ഒരാള്‍ വെന്റിലേറ്ററിലുമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആരോഗ്യപ്രവര്‍ത്തകനായ ഒരാള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സമ്പര്‍ക്കപ്പട്ടിക വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ വലിയൊരു വിഭാഗം ആരോഗ്യപ്രവര്‍ത്തകരുമാണ്. ഇതിനിടെ തിരുവനന്തപുരത്ത് വവ്വാല്‍ ഭക്ഷിച്ച ഭക്ഷണം കഴിച്ചതായി സംശയിക്കുവെന്നു പറഞ്ഞ വിദ്യാര്‍ത്ഥിയെയും, മഞ്ചേരിയില്‍ ഒരു വൃദ്ധയെയും നിപ സംശയിച്ച് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ ആകെ 20 പേരാണ് ചികിത്സയിലുള്ളത്. രോഗവ്യാപനം കണക്കിലെടുത്ത് ജില്ലയില്‍ മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ പത്ത് ദിവസത്തേക്ക് വേണ്ടെന്ന് വയ്‌ക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇത് മൂന്നാം തവണയാണ് കോഴിക്കോട് ജില്ലയില്‍ നിപ രോഗം പ്രത്യക്ഷപ്പെടുന്നത്. ഇതിനോടകം ഒരു നഴ്‌സ് ഉള്‍പ്പെടെ 20 പേര്‍ മരിച്ചു. മലേഷ്യയിലെ നിപ എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയതുകൊണ്ടാണ് ഈ വൈറസിന് ആ പേരു വരാന്‍ കാരണം. വവ്വാലുകളാണ് ഈ രോഗം പരത്തുന്നതെന്നാണ് കരുതപ്പെടുന്നത്. അവയില്‍ തന്നെ ഒരു ചെറിയ ശതമാനം വവ്വാലുകളാണത്രേ ഇത് ചെയ്യുന്നത്. വവ്വാലുകളുമായി സമ്പര്‍ക്കം വരികയോ അവ കടിച്ച പഴങ്ങള്‍ കഴിക്കാനിട വരികയോ ചെയ്താല്‍ വൈറസ് ബാധയുണ്ടാകും. വവ്വാലുകളില്‍നിന്ന് പന്നികളിലേക്കും തുടര്‍ന്ന് മനുഷ്യരിലേക്കും പടരുമെന്നും കണ്ടെത്തിയിട്ടുണ്ട്. ശരീരദ്രവങ്ങളിലൂടെയും തുമ്മുമ്പോഴുമൊക്കെ രോഗം പകരാനുള്ള സാധ്യതയുണ്ട്. കടുത്ത പനി, തലവേദന, തലകറക്കം മുതലായ ലക്ഷണങ്ങളോടെയാണ് രോഗം വരിക. വൈറസ് രോഗബാധയായതിനാല്‍ ഇതിന് ചികിത്സയില്ല. രോഗത്തിന്റെ ലക്ഷണങ്ങള്‍ക്കാണ് ചികിത്സിക്കുന്നത്. പ്രതിരോധശേഷി കുറഞ്ഞവരില്‍ ചികിത്സ ഫലിക്കണമെന്നില്ല. വൈറസ് ബാധ വരാതെ നോക്കുക എന്നതാണ് പ്രധാനം. അതിനു മുന്‍കരുതല്‍ പാലിക്കണം. വവ്വാലുകള്‍ കഴിച്ച പഴങ്ങള്‍ ഒഴിവാക്കുകയും, വവ്വാലുകള്‍ വിഹരിക്കുന്ന ഇടങ്ങളില്‍നിന്നുള്ള കള്ള് കുടിക്കാതിരിക്കുകയും വേണം. ശുചിത്വം പാലിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് നിരന്തരം വൃത്തിയാക്കണം. രോഗബാധയുള്ളവരില്‍നിന്ന് കൃത്യമായ അകലം പാലിക്കണം. ഇക്കാര്യങ്ങളില്‍ യാതൊരു അനാസ്ഥയും പാടില്ല.

കോഴിക്കോട് ഈ വൈറസ് എന്തുകൊണ്ട് ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നു എന്നതിന് ഇപ്പോഴും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. രോഗം ആദ്യം കാണാനിടയായ പേരാമ്പ്രയില്‍ വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തിയെങ്കിലും അത് എങ്ങനെ മനുഷ്യരിലേക്ക് പകര്‍ന്നു എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. നിരവധി കഥകള്‍ പ്രചരിച്ചെങ്കിലും ഒന്നിനും ശാസ്ത്രീയമായ അടിത്തറയോ വിശ്വാസ്യതയോ ഇല്ലായിരുന്നു. ശുചിത്വത്തിന്റെ കുറവും രോഗപ്രതിരോധ സംവിധാനങ്ങളിലെ വീഴ്ചയുമാണ് വൈറസ് ബാധ വര്‍ധിക്കുന്നതിന് കാരണമെന്ന് കരുതപ്പെടുന്നു. ആര്‍ക്കെങ്കിലും രോഗബാധയുണ്ടാകുമ്പോള്‍ മാത്രമാണ് അധികൃതര്‍ക്ക് ജാഗ്രത. അതു കഴിഞ്ഞാല്‍ പിന്നെയും പഴയപടിയാവും. ‘ഭയം വേണ്ട, ജാഗ്രത മതി’ എന്ന അധികൃതരുടെ ബോധവല്‍ക്കരണം ഫലം കാണുന്നില്ല. ഭയക്കേണ്ട കാര്യമില്ലാത്തതിനാല്‍ വലിയ ജാഗ്രതയൊന്നും ആവശ്യമില്ലെന്ന രീതിയിലാണ് ജനങ്ങള്‍ പെരുമാറുന്നത്. മതപരമായ കാരണങ്ങള്‍ പറഞ്ഞ് കൊവിഡ് പ്രതിരോധത്തില്‍ പോലും സഹകരിക്കാത്തയാളുകള്‍ നമ്മുടെ നാട്ടിലും ഉണ്ടായല്ലോ. കേരളം പൊതുജനാരോഗ്യ രംഗത്ത് ഏറെ മുന്നിലാണെന്ന അവകാശവാദമാണ് മറ്റൊരു പ്രശ്‌നം. ഇങ്ങനെയൊരു ധാരണ നിലനില്‍ക്കുന്നതുകൊണ്ടുതന്നെ സര്‍ക്കാര്‍ സംവിധാനം ഉണരുന്നത് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ മാത്രമാണ്. ആദ്യം നിപ വൈറസ് ബാധയുണ്ടായപ്പോള്‍ അതിനെതിരെ ശക്തമായ നടപടികള്‍ നിര്‍ദേശിച്ചതിന് കേന്ദ്ര സര്‍ക്കാരിനെ പഴിക്കാനും ഇവിടെ ആളുകളുണ്ടായി. ഒരു സിനിമ പോലും അങ്ങനെയിറങ്ങി. മതരാഷ്‌ട്രീയമായിരുന്നു ഇതിനു പിന്നില്‍. ഇത്തരം നിഷേധാത്മകമായ രീതികള്‍ ഉപേക്ഷിച്ച് ഒത്തൊരുമിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കഴിയണം.

Tags: Nipah ViruskeralaNipah OutbreakNipah Prevention
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്ക വരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്തത് കേരളമാണ് ; കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണ് ; എം വി ഗോവിന്ദൻ

Kerala

ജോർജ് കുര്യൻ കേന്ദ്രമന്ത്രിപദത്തിൽ ഒരു വർഷം: കേരളത്തിന് വേണ്ടി 1,532 കോടി രൂപയുടെ പദ്ധതികൾ, നേട്ടങ്ങൾ ഏറെ

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

Kerala

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍

Kerala

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

കടുക് എണ്ണയും ഉലുവയും മുടിയിൽ പുരട്ടുമ്പോൾ എന്ത് സംഭവിക്കും? എന്തൊക്കെ ഗുണങ്ങളാണെന്നും അത് എങ്ങനെ ഉപയോഗിക്കാമെന്നും അറിയൂ

ആദ്യം കാരണ ഭൂതത്തിന്റെ ഷെഡ്യൂള്‍ സംഘടിപ്പിക്കുക ; ശേഷം പ്രവചനം നടത്തുക അപ്പോള്‍ കറക്റ്റാകും ; തത്സുകിയ്‌ക്ക് ഉപദേശവുമായി യുവരാജ് ഗോകുൽ

റെക്കോഡ് തുകയ്‌ക്ക് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; 26.80 ലക്ഷം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുക

ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള ബന്ധം കുതിച്ചുയർന്നു ; ഒപ്പുവച്ചത് ആറ് സുപ്രധാന കരാറുകൾ

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

നീരജ് ചോപ്ര ക്ലാസിക്കിന് മുന്നോടിയായി ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ലോകോത്തര ജാവലിന്‍ താരങ്ങളായ ജൂലിയസ് യെഗോ, തോമസ് റോളര്‍, നീരജ് ചോപ്ര, സച്ചിന്‍ യാദവ് എന്നിവര്‍

നീരജ് ചോപ്ര ക്ലാസിക്: ലോകോത്തര താരങ്ങള്‍ ബംഗളൂരുവില്‍

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

ചൈനയ്‌ക്ക് വ്യക്തമായ സന്ദേശം; ദലൈലാമയുടെ പിറന്നാൾ ആഘോഷങ്ങളിൽ കേന്ദ്ര മന്ത്രി കിരൺ റിജിജുവും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും

പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ സിനിമ, ടെലിവിഷന്‍ കോഴ്‌സുകളില്‍ പ്രവേശനം

ഭാരതത്തിന് മൂന്ന് അപ്പാഷെ ഹെലികോപ്റ്റര്‍ കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies