Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാടൊരുങ്ങി; നീലംപേരൂര്‍ പൂരം പടയണി ഇന്ന്

Sreejith K C by Sreejith K C
Sep 14, 2023, 01:07 pm IST
in Kottayam
FacebookTwitterWhatsAppTelegramLinkedinEmail

ചങ്ങനാശ്ശേരി: പ്രശസ്തമായ നീലംപേരൂര്‍ പൂരം പടയണി ഇന്ന് നടക്കും. ഇന്ന് വല്ല്യന്നവും കോലങ്ങളും, പുത്തന്‍ അന്നങ്ങളും ദൃശ്യവിസ്മയം തീര്‍ക്കുമെങ്കിലും അടിയന്തിരക്കോലം ഇവയൊന്നുമല്ല. ദേവി വാഹനമായ സിംഹമാണ് അടിയന്തിരക്കോലം.

രാവിലെ ആറിന് തുടങ്ങുന്ന പണികള്‍ വൈകിട്ട് എട്ട് മണിയോടുകൂടി മാത്രമേ പൂര്‍ത്തിയാവു. എട്ടിന് തേങ്ങാ മുറിക്കല്‍ ചടങ്ങാണ് നടക്കുന്നത്. 10 മണിക്കാണ് പടയണി തുടങ്ങുന്നത്. പതിവ് പോലെ കുടംപൂജ കളി, അനുജ്ഞ വാങ്ങല്‍, തോത്താ കളി എന്നിവ മുറ പോലെ നടക്കും. അതിന് ശേഷം പുതിയ അന്നങ്ങളുടെ തിരുനട സമര്‍പ്പണം, പിന്നീട് ഭീമന്‍, യക്ഷി, രാവണന്‍, എന്നീ കോലങ്ങളും, ഒരു മണിയോടെ വല്ല്യന്നവും തിരുനട സമര്‍പ്പണത്തിനായി എത്തും. അതിന് ശേഷം പൊയ്യാന എഴുന്നള്ളത്ത്.

സാധാരണയായി ക്ഷേത്രങ്ങളില്‍ ആനയെ എഴുന്നള്ളിക്കുന്ന അതേ രീതിയില്‍ അല്‍പ സമയം പഞ്ചാരിമേളവും, നാഗസ്വര സേവയും ഉണ്ടാകും. വെളുപ്പിനെ 2.30ഓടെ അടിയന്തിരക്കോലമായ സിംഹത്തിന്റെ തിരുനട സമര്‍പ്പണത്തോടെ ഈ വര്‍ഷത്തെ പടയണിയ്‌ക്ക് സമാപനമാകും. കേരളത്തിലെ ആദ്യ പടയണിയെന്നാണ് നീലംപേരൂര്‍ പടയണിയെ കരുതുന്നത്.

ഇവിടെ പടയണിക്ക് അടിസ്ഥാനമായി ഭാഷയില്ല. വായ്‌ത്താരികളാണുള്ളത്. ഇത് പടയണിയുടെ പഴമയെ കുറിക്കുന്ന ശക്തമായ സൂചകമാണ്. അന്നങ്ങളുടെയും, കോലങ്ങളുടെയും ചട്ടം കൂട്ടുന്നതിന് ലോഹങ്ങള്‍ (ആണി) ഉപയോഗിക്കുന്നില്ല. തടി പൊഴിച്ചെടുത്താണ് ഇവ കൂട്ടി ചേര്‍ക്കുന്നത്. ഇതും പഴമയെ സൂചിപ്പിക്കുന്നു. ബുദ്ധമത സ്വാധീനവും പടയണിയില്‍ കാണാമെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിരുന്നു.
ചിങ്ങ മാസത്തിലെ തിരുവോണപ്പിറ്റേന്ന് അവിട്ടം മുതല്‍ പൂരം വരെയുള്ള ദിവസങ്ങളിലാണ് പടയണിക്കാലം. അന്നങ്ങളുടെയും, കോലങ്ങളുടെയും നിര്‍മാണത്തിന്റെ പ്രാരംഭ ജോലികള്‍ ചൂട്ടുവെയ്പിന്റെ പിറ്റേന്ന് തുടങ്ങുമെങ്കിലും പൂരം പടയണി ദിവസം രാവിലെ മാത്രമേ നിറപണികള്‍ ആരംഭിക്കു. പൂരം പടയണി ദിവസം ഉച്ചപൂജ സമയത്ത് നട തുറക്കുമ്പോഴാണ് വല്യന്നത്തിന്റെ ചുണ്ടും, പൂവും തട്ടിനു മുകളില്‍ ഉയര്‍ത്തി സ്ഥാപിക്കുന്നത്.

മൂന്ന് വല്ല്യന്നങ്ങള്‍ ഉള്‍പ്പെടെ 81 അന്നങ്ങള്‍
നീലംപേരൂര്‍ പടയണിയുടെ ആകര്‍ഷണവും ആവേശവുമായ വല്യന്നങ്ങളും ചെറിയന്നങ്ങളും അണിനിരക്കുന്നത് പൂരം നാളിലാണ്. മൂന്ന് വല്യന്നങ്ങള്‍ ഉള്‍പ്പെടെ 81 അന്നങ്ങളാണ് ഇത്തവണയുള്ളത്. ഇതില്‍ ഒന്‍പത് മരയന്നങ്ങളും വല്യന്നങ്ങളില്‍ അഞ്ചേകാലിന്റെ ഒരു പുത്തനന്നവുമുണ്ട്.

തടിച്ചട്ടത്തിന് മുകളില്‍ ഈറയും ഉണങ്ങിയ വാഴക്കച്ചിയും ഉപയോഗിച്ചാണ് അന്നങ്ങള്‍ നിര്‍മിക്കുന്നത്. അന്നങ്ങളെ മനോഹരമാക്കുന്ന നിറപണി പൂരം നാളില്‍ പുലര്‍ച്ചെ ആരംഭിക്കും. പച്ചീര്‍ക്കിലി കൊണ്ടുണ്ടാക്കിയ പൂവാണി, ഇലയാണി എന്നിവ ഉപയോഗിച്ച് താമരയിലകള്‍ അന്നത്തില്‍ പിടിപ്പിക്കുന്നതാണ് നിറപണി. ചെത്തിപ്പൂവ് വാഴപ്പോളയില്‍ പിടിപ്പിച്ച് നിര്‍മിക്കുന്ന ചിറമ്പ് കുത്തുന്നതാണ് അടുത്തത്.

വാഴപ്പോള തൂവലിന്റെ ആകൃതിയില്‍ വെട്ടി ചെറിയഅന്നങ്ങള്‍ക്ക് ചിറകുകള്‍ പിടിപ്പിക്കും. 30 ആളുകള്‍ 12 മണിക്കൂറോളം തുടര്‍ച്ചയായി പരിശ്രമിച്ചാല്‍ മാത്രമേ പടയണി സമയത്തിന് മുമ്പ് നിറപണികള്‍ പൂര്‍ത്തിയാക്കി അന്നങ്ങളെ പൂരത്തിനായി എത്തിക്കാനാകു.

 

 

 

 

 

Tags: festivalneelamperoor padayani
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വീടുകള്‍ക്ക് തീപിടിച്ചു, ആളപായമില്ല

Kerala

രണ്ടര നൂറ്റാണ്ടിനു ശേഷം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ താഴികക്കുടം സമര്‍പ്പണം; മഹാകുംഭാഭിഷേകം ജൂണ്‍ 8ന്

Kerala

ഉത്സവ പറമ്പില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; മരണം ശ്വാസംമുട്ടിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Thiruvananthapuram

ഉത്സവം അലങ്കോലപ്പെടുത്താന്‍ നാടന്‍ ബോംബുമായി എത്തിയ ഗുണ്ടാ സംഘം പിടിയിലായി

Kerala

കൊല്ലത്ത് ഉത്സവത്തിനിടെ എടുപ്പ് കുതിരയ്‌ക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു

പുതിയ വാര്‍ത്തകള്‍

റദ്ദാക്കല്‍ സാധുവല്ല; സിന്‍ഡിക്കേറ്റ് തീരുമാനമല്ല: വി സി ഡോ.സിസ തോമസ്

നരഭോജി കടുവ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയത് ദൗത്യത്തിന്റെ 53 ാം ദിനത്തില്‍

ആശുപത്രി കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

പോലീസാവാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ‘പോലീസാ’യ യുവതി അറസ്റ്റില്‍

ഇസ്ലാം മതം സ്വീകരിക്കണം : ഘാനയുടെ പ്രസിഡന്റിനോട് പോലും മതം മാറാൻ ആവശ്യപ്പെട്ട് ഇസ്ലാം പുരോഹിതൻ

കാളികാവിലെ കൂട്ടിലാക്കിയ നരഭോജി കടുവയെ വനം വകുപ്പിന്റെ സംരക്ഷണയില്‍ സൂക്ഷിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

ലിവര്‍പൂള്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈയ്ക്കും സഹതാരം ആന്‍ഡി റോബേര്‍ട്ട്‌സണും കാറപകടത്തില്‍ അന്തരിച്ച ഡീഗോ ജോട്ടയ്ക്കും സഹോദരന്‍ ആന്ദ്ര സില്‍വയ്ക്കും ആദരമര്‍പ്പിക്കാന്‍ അവര്‍ കളിച്ചിരുന്ന ജേഴ്‌സി നമ്പര്‍ ആലേഖനം ചെയ്ത പുഷ്പ മാത്രകയുമായി പോര്‍ച്ചുഗലിലെ ഗൊണ്ടോമറില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയപ്പോള്‍

ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

ഏഴ് പൊന്നഴകില്‍ സജന്‍ പ്രകാശ്; ലോക പോലീസ് മീറ്റില്‍ നീന്തലിന്റെ ഏഴ് ഇനങ്ങളില്‍ സ്വര്‍ണം

coir

കയര്‍മേഖല അഴിയാക്കുരുക്കില്‍; കയര്‍ത്തൊഴിലാളികളും ക്ഷേമനിധി ബോര്‍ഡും പ്രതിസന്ധിയില്‍

വാന്‍ ഹായ് കപ്പലിലെ തീപ്പിടിത്തം: രക്ഷാസംഘം ആശങ്കയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies