Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാടൊരുങ്ങി; നീലംപേരൂര്‍ പൂരം പടയണി ഇന്ന്

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
Sep 14, 2023, 01:07 pm IST
in Kottayam

ചങ്ങനാശ്ശേരി: പ്രശസ്തമായ നീലംപേരൂര്‍ പൂരം പടയണി ഇന്ന് നടക്കും. ഇന്ന് വല്ല്യന്നവും കോലങ്ങളും, പുത്തന്‍ അന്നങ്ങളും ദൃശ്യവിസ്മയം തീര്‍ക്കുമെങ്കിലും അടിയന്തിരക്കോലം ഇവയൊന്നുമല്ല. ദേവി വാഹനമായ സിംഹമാണ് അടിയന്തിരക്കോലം.

രാവിലെ ആറിന് തുടങ്ങുന്ന പണികള്‍ വൈകിട്ട് എട്ട് മണിയോടുകൂടി മാത്രമേ പൂര്‍ത്തിയാവു. എട്ടിന് തേങ്ങാ മുറിക്കല്‍ ചടങ്ങാണ് നടക്കുന്നത്. 10 മണിക്കാണ് പടയണി തുടങ്ങുന്നത്. പതിവ് പോലെ കുടംപൂജ കളി, അനുജ്ഞ വാങ്ങല്‍, തോത്താ കളി എന്നിവ മുറ പോലെ നടക്കും. അതിന് ശേഷം പുതിയ അന്നങ്ങളുടെ തിരുനട സമര്‍പ്പണം, പിന്നീട് ഭീമന്‍, യക്ഷി, രാവണന്‍, എന്നീ കോലങ്ങളും, ഒരു മണിയോടെ വല്ല്യന്നവും തിരുനട സമര്‍പ്പണത്തിനായി എത്തും. അതിന് ശേഷം പൊയ്യാന എഴുന്നള്ളത്ത്.

സാധാരണയായി ക്ഷേത്രങ്ങളില്‍ ആനയെ എഴുന്നള്ളിക്കുന്ന അതേ രീതിയില്‍ അല്‍പ സമയം പഞ്ചാരിമേളവും, നാഗസ്വര സേവയും ഉണ്ടാകും. വെളുപ്പിനെ 2.30ഓടെ അടിയന്തിരക്കോലമായ സിംഹത്തിന്റെ തിരുനട സമര്‍പ്പണത്തോടെ ഈ വര്‍ഷത്തെ പടയണിയ്‌ക്ക് സമാപനമാകും. കേരളത്തിലെ ആദ്യ പടയണിയെന്നാണ് നീലംപേരൂര്‍ പടയണിയെ കരുതുന്നത്.

ഇവിടെ പടയണിക്ക് അടിസ്ഥാനമായി ഭാഷയില്ല. വായ്‌ത്താരികളാണുള്ളത്. ഇത് പടയണിയുടെ പഴമയെ കുറിക്കുന്ന ശക്തമായ സൂചകമാണ്. അന്നങ്ങളുടെയും, കോലങ്ങളുടെയും ചട്ടം കൂട്ടുന്നതിന് ലോഹങ്ങള്‍ (ആണി) ഉപയോഗിക്കുന്നില്ല. തടി പൊഴിച്ചെടുത്താണ് ഇവ കൂട്ടി ചേര്‍ക്കുന്നത്. ഇതും പഴമയെ സൂചിപ്പിക്കുന്നു. ബുദ്ധമത സ്വാധീനവും പടയണിയില്‍ കാണാമെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിരുന്നു.
ചിങ്ങ മാസത്തിലെ തിരുവോണപ്പിറ്റേന്ന് അവിട്ടം മുതല്‍ പൂരം വരെയുള്ള ദിവസങ്ങളിലാണ് പടയണിക്കാലം. അന്നങ്ങളുടെയും, കോലങ്ങളുടെയും നിര്‍മാണത്തിന്റെ പ്രാരംഭ ജോലികള്‍ ചൂട്ടുവെയ്‌പിന്റെ പിറ്റേന്ന് തുടങ്ങുമെങ്കിലും പൂരം പടയണി ദിവസം രാവിലെ മാത്രമേ നിറപണികള്‍ ആരംഭിക്കു. പൂരം പടയണി ദിവസം ഉച്ചപൂജ സമയത്ത് നട തുറക്കുമ്പോഴാണ് വല്യന്നത്തിന്റെ ചുണ്ടും, പൂവും തട്ടിനു മുകളില്‍ ഉയര്‍ത്തി സ്ഥാപിക്കുന്നത്.

മൂന്ന് വല്ല്യന്നങ്ങള്‍ ഉള്‍പ്പെടെ 81 അന്നങ്ങള്‍
നീലംപേരൂര്‍ പടയണിയുടെ ആകര്‍ഷണവും ആവേശവുമായ വല്യന്നങ്ങളും ചെറിയന്നങ്ങളും അണിനിരക്കുന്നത് പൂരം നാളിലാണ്. മൂന്ന് വല്യന്നങ്ങള്‍ ഉള്‍പ്പെടെ 81 അന്നങ്ങളാണ് ഇത്തവണയുള്ളത്. ഇതില്‍ ഒന്‍പത് മരയന്നങ്ങളും വല്യന്നങ്ങളില്‍ അഞ്ചേകാലിന്റെ ഒരു പുത്തനന്നവുമുണ്ട്.

തടിച്ചട്ടത്തിന് മുകളില്‍ ഈറയും ഉണങ്ങിയ വാഴക്കച്ചിയും ഉപയോഗിച്ചാണ് അന്നങ്ങള്‍ നിര്‍മിക്കുന്നത്. അന്നങ്ങളെ മനോഹരമാക്കുന്ന നിറപണി പൂരം നാളില്‍ പുലര്‍ച്ചെ ആരംഭിക്കും. പച്ചീര്‍ക്കിലി കൊണ്ടുണ്ടാക്കിയ പൂവാണി, ഇലയാണി എന്നിവ ഉപയോഗിച്ച് താമരയിലകള്‍ അന്നത്തില്‍ പിടിപ്പിക്കുന്നതാണ് നിറപണി. ചെത്തിപ്പൂവ് വാഴപ്പോളയില്‍ പിടിപ്പിച്ച് നിര്‍മിക്കുന്ന ചിറമ്പ് കുത്തുന്നതാണ് അടുത്തത്.

വാഴപ്പോള തൂവലിന്റെ ആകൃതിയില്‍ വെട്ടി ചെറിയഅന്നങ്ങള്‍ക്ക് ചിറകുകള്‍ പിടിപ്പിക്കും. 30 ആളുകള്‍ 12 മണിക്കൂറോളം തുടര്‍ച്ചയായി പരിശ്രമിച്ചാല്‍ മാത്രമേ പടയണി സമയത്തിന് മുമ്പ് നിറപണികള്‍ പൂര്‍ത്തിയാക്കി അന്നങ്ങളെ പൂരത്തിനായി എത്തിക്കാനാകു.

 

 

 

 

 

Tags: festivalneelamperoor padayani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

Kerala

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.