Friday, September 29, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Defence
  • Automobile
  • Health
  • Lifestyle
Home Vicharam Main Article

ആദര്‍ശത്തിന് സമര്‍പ്പിച്ച ജീവിതം

Janmabhumi Online by Janmabhumi Online
Sep 14, 2023, 03:47 am IST
in Main Article, Vicharam
FacebookTwitterWhatsAppTelegramLinkedinEmail

കെ. സുരേന്ദ്രന്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍

പി.പി.മുകുന്ദന്റെ നിര്യാണം ബിജെപിക്കും ദേശീയ പ്രസ്ഥാനങ്ങള്‍ക്കും കനത്ത നഷ്ടമാണ്. അദ്ദേഹത്തെപ്പോലുള്ളവരുടെ ജീവിതം രാഷ്‌ട്രീയ, പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാവേണ്ടതാണ്. പ്രത്യേകിച്ച് പൊതുപ്രവര്‍ത്തകരുടെ ജീവിത ശൈലിക്കും പ്രവര്‍ത്തനരീതിക്കുമെതിരെ വ്യാപകമായ അതൃപ്തിയും എതിര്‍സ്വരങ്ങളും ഉയരുന്ന സമയത്ത്. എല്ലാത്തിനെയും ഭൗതികനേട്ടങ്ങളുടെ കണ്ണിലൂടെ കാണുന്നവര്‍ക്ക് പി.പി.മുകുന്ദന്റെ സംഭാവനകളെ ശരിക്കും മനസ്സിലാക്കാന്‍ കഴിയില്ല. കൗമാര പ്രായത്തില്‍ പൊതുപ്രവര്‍ത്തന രംഗത്ത്. 60 വര്‍ഷത്തിലേറെ നീണ്ട സാമൂഹ്യ പ്രവര്‍ത്തനം. സ്വത്ത് ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ല. പഞ്ചായത്തംഗം പോലും ആകാന്‍ കഴിഞ്ഞിട്ടില്ല. മക്കളും മരുമക്കളുമില്ലാത്ത അദ്ദേഹത്തിന്റെ അനന്താരാവകാശികള്‍, അദ്ദേഹം വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തിലെ പ്രവര്‍ത്തകര്‍ മാത്രം.
ഇന്നത്തെ രാഷ്ടീയ പ്രവര്‍ത്തനത്തെ നോക്കിക്കാണുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അത്ഭുതകരമായ കാര്യമാണിത്. അനേകം പേര്‍ യാതൊരു ലാഭേച്ഛയുമില്ലാതെ പി.പി.മുകുന്ദനെ പോലെ സാമൂഹ്യ പ്രവര്‍ത്തനം ചെയ്യുന്നുണ്ട്. അധികാര രാഷ്‌ട്രീയത്തിന്റെ നാലയലത്തുപോലും വരാതെ അവര്‍ രാഷ്‌ട്ര നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ അഭംഗുരം പ്രവര്‍ത്തിക്കുന്നു. പൊതുപ്രവര്‍ത്തനം ചെളിക്കുണ്ടായിയെന്ന് ചിലര്‍ ആരോപിക്കുമ്പോഴും ദേശീയ ജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ ആരുമറിയാതെ, ആരെയുമറിയിക്കാതെ ജനങ്ങളുടെ ഇടയില്‍ നിസ്വാര്‍ത്ഥരായി ചിലര്‍ പ്രവര്‍ത്തിക്കുന്നവെന്നതാണ് സമൂഹത്തിന്റെ വെള്ളിവെളിച്ചം. ആ ദീപങ്ങളിലൊന്നാണ് പി.പി.മുകുന്ദന്‍. പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ഹൃദയത്തില്‍ അദ്ദേഹം എന്നും ജീവിക്കും.
സാമൂഹ്യവും രാഷ്‌ട്രീയവുമായ കാരണങ്ങളാല്‍ ദേശീയ പ്രസ്ഥാനത്തിന് വലിയ കരുത്തില്ലാതിരുന്ന കേരളത്തിലാണ് അതിന്റെ മുന്നണിപ്പോരാളിയായി പി.പി.മുകുന്ദന്‍ വരുന്നത്. പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍. സ്വാതന്ത്യത്തിന് മുമ്പ് കോണ്‍ഗ്രസിലും പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റിലും നുഴഞ്ഞു കയറിയ കമ്യൂണിസ്റ്റുകാര്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതില്‍ മുന്നില്‍ നിന്ന കണ്ണൂര്‍ ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം അവിടെ ഒതുങ്ങിയില്ല. കേരളത്തിലെ മുക്കിലും മൂലയിലും ദേശീയ പ്രസ്ഥാനത്തിന്റെ സന്ദേശവുമായി എത്തി, നേതാവായിട്ടല്ല. സാധാരണ സംഘാടകനായി. 9 വര്‍ഷമായി ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന സമയത്തു പോലും. ഭാരതമെന്ന സങ്കലപ്‌ത്തെ പോലും ചോദ്യം ചെയ്യാന്‍ ആളുള്ളപ്പോള്‍ 60 വര്‍ഷം മുമ്പ് വൈദേശിക പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് കേരളീയ സമൂഹത്തിലുണ്ടായ സ്വാധീനം പറയേണ്ടതില്ല. ആ മേഖലയിലേക്കാണ് ദേശീയതയുടെയും പ്രതിബദ്ധതയുടെയും സന്ദേശവുമായി മുകുന്ദനെപ്പോലുള്ളവര്‍ ജനസേവനത്തിനിറങ്ങിയത്.
ഒരിക്കലും അധികാര രാഷ്ടീയത്തിന്റെ കേന്ദ്രബിന്ദുവാകാന്‍ ശ്രമിച്ചില്ല. ഉന്നത വിദ്യാഭ്യാസം നേടാന്‍ പോലും ശ്രമിച്ചില്ല. നേടിയ വിദ്യാഭ്യാസം അനൗപചാരികവും ജനജീവിതത്തിലെ അനുഭവങ്ങളുമായിരുന്നു. ദേശീയ ബോധമുള്ള, രാജ്യസ്‌നേഹമുളള നിരയെ വാര്‍ത്തെടുക്കാനാണ് മുകുന്ദനെപോലുളളവര്‍ ശ്രമിച്ചത്. കഴിവുള്ളവരെ കണ്ടെത്തി, അവരെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ സ്‌നേഹവും പ്രചോദനവും സഹായവും ഏറ്റു വാങ്ങിയവര്‍ ജീവിതത്തിന്റെ നാനാതുറകളില്‍ ഇന്നും ജ്വലിച്ചു നില്‍പ്പുണ്ട്. വിവിധ മേഖലകളില്‍ മിടുക്കരും സത്യസന്ധരും ത്യാഗികളുമായവരെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരികയാണ് യഥാര്‍ത്ഥ നേതൃത്വം ചെയ്യേണ്ടത്. അതായിരുന്നു മുകുന്ദനെപ്പോലുള്ളവര്‍ ചെയ്തതും.
ബിജെപി പ്രവര്‍ത്തകന്‍ എന്ന നിലയ്‌ക്കാണ് മുകുന്ദേട്ടനുമായി ഇടപെടാന്‍ അവസരം ലഭിക്കുന്നത്. ഇന്ന് ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി നേതാക്കളെ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. കഴിവുള്ളവരെ കണ്ടെത്താന്‍ അനിതര സാധാരണമായ വൈഭവം അദ്ദേഹത്തിനുണ്ടായിരുന്നു. അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചും ന്യൂനതകളെ കണ്ടെത്തി അവ പരിഹരിക്കാന്‍ സഹായിച്ചും നേതൃ നിരയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം യത്‌നിച്ചു.
വിപുലമായിരുന്നു അദ്ദേഹത്തിന്റെ സമ്പര്‍ക്ക വലയം. അധികാരത്തിന്റെ ശീതളിമ ഒട്ടുമില്ലാത്ത പാര്‍ട്ടിയായിട്ടും ഉദ്യോഗസ്ഥ മേധാവികള്‍ അദ്ദേഹത്തെ ബഹുമാനിച്ചു. കലാകാരന്മാരും സാഹിത്യകാരന്മാരും കായികതാരങ്ങളുമായും ശാസ്ത്ര സാങ്കേതിക രംഗത്തും ആതുരസേവന രംഗത്തും ഉള്ളവരുമായിട്ടും അദ്ദേഹം നല്ല ബന്ധം സ്ഥാപിച്ചു. രാഷ്‌ട്രീയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാം, അയിത്തം പാടില്ല എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. പ്രായോഗിക രംഗത്തും അദ്ദേഹം അതുകാണിച്ചുകൊടുത്തു. സൗമ്യമായി ഇടപെടുമ്പോഴും സംഘടനാപരമായ കാര്‍ക്കശ്യം പുലര്‍ത്തി. മികച്ച സംഘാടകനായിരുന്നു. ബിജെപിയുടെും ദേശീയ പ്രസ്ഥാനങ്ങളടെയും ജനകീയ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ മികച്ച പാടവമാണ് കാണിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തില്‍ ബിജെപി സംഘടനാ സെക്രട്ടറിയായിരിക്കേ മുകുന്ദന്‍ കേരളത്തില്‍ ബിജെപിയുടെ സംഘടനാ ചുമതല വഹിച്ചിരുന്നു. ആ വ്യക്തിബന്ധം അദ്ദേഹം അവസാനംവരെ കാത്തുസൂക്ഷിച്ചിരുന്നു. അടിത്തട്ടിലുള്ള പ്രവര്‍ത്തകരുമായും ഊഷ്മളമായ ബന്ധം നിലനിര്‍ത്തി. എത്രയോ കുടുംബങ്ങള്‍ക്ക് അദ്ദേഹം സ്വന്തം വീട്ടുകാരനായിരുന്നു.
രാഷ്‌ട്രീയ സംഘര്‍ഷം മൂലം സ്‌ഫോടനാത്കമായ സാഹചര്യമുണ്ടായപ്പോഴും സംഘടനയെ കാറ്റിലും കോളിലും മുങ്ങാതെ നയിച്ചു. അടിയന്തരാവസ്ഥക്കാലത്തെ പൗരാവകാശ ധ്വംസനങ്ങളെയും ജനാധിപത്യവിരുദ്ധതയെയും എതിര്‍ക്കാന്‍ അദ്ദേഹം മുന്നോട്ടു വന്നു. കുറേക്കാലം ജനങ്ങളുടെ ഇടയിലിറങ്ങി അടിയന്തരാവസ്ഥയ്‌ക്കെതിരായ ചെറുത്തുനില്പിന് നേതൃത്വം കൊടുത്ത അദ്ദേഹം പിന്നീട് ജയില്‍വാസവും വരിച്ചു. ജീവന്‍ രാഷ്‌ട്രത്തിന് നല്‍കുന്നതോടൊപ്പമോ അതിനേക്കാളേറെയോ മഹത്തരമാണ് ജീവിതം നാടിനു വേണ്ടി നല്‍കുന്നത്. സ്വന്തം ജീവിതം നാടിനുവേണ്ടി ഉഴിഞ്ഞുവയ്‌ക്കുകയും ദേശീയ പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയായി പ്രവര്‍ത്തിക്കുകയും ചെയ്ത പി.പി.മുകുന്ദന്‍ എല്ലാപൊതുപ്രവര്‍ത്തകര്‍ക്കും മാതൃകയാണ്.

Tags: keralabjpK SurendranRSSP P Mukundan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

റോഡരികിലുണ്ട് ‘തടി’ കേടാക്കും തടികള്‍
Kottayam

റോഡരികിലുണ്ട് ‘തടി’ കേടാക്കും തടികള്‍

അവസരങ്ങളുടെ അലയടി സൃഷ്ടിക്കാന്‍ വരുന്നു ഹഡില്‍ ഗ്ലോബല്‍; നവംബറില്‍ നടക്കുക രാജ്യത്തെ തന്നെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമം
Kerala

അവസരങ്ങളുടെ അലയടി സൃഷ്ടിക്കാന്‍ വരുന്നു ഹഡില്‍ ഗ്ലോബല്‍; നവംബറില്‍ നടക്കുക രാജ്യത്തെ തന്നെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമം

സംസ്ഥാനത്ത് 11 ജില്ലകളില്‍ മഞ്ഞ ജാഗ്രത
Kerala

സംസ്ഥാനത്ത് 11 ജില്ലകളില്‍ മഞ്ഞ ജാഗ്രത

കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട് കേരളത്തിലെ കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന മാന്‍ഡ്രേക്ക് ഭരണമാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്: എന്‍. ഹരി
Kerala

‘ഈ ബാങ്കുകള്‍ ഇനി ഇവിടെ പ്രവര്‍ത്തിക്കണോ’; ജയ്‌ക്കിന്റെ പ്രസ്താവന വിഷയം മാറ്റാന്‍; ഇഡിയുടെ അന്വേഷണം ശരിയായ വഴിക്കെന്ന് എന്‍. ഹരി

കേന്ദ്രപദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നത് ജന്മഭൂമി മാത്രം: കുമ്മനം
Kerala

കേന്ദ്രപദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നത് ജന്മഭൂമി മാത്രം: കുമ്മനം

പുതിയ വാര്‍ത്തകള്‍

വിശപ്പില്ലാത്ത ലോകത്തിനായി പ്രവര്‍ത്തിച്ച മഹാപ്രതിഭ

വിശപ്പില്ലാത്ത ലോകത്തിനായി പ്രവര്‍ത്തിച്ച മഹാപ്രതിഭ

കൈതോലപ്പായില്‍ പണം കെട്ടി കൊണ്ടുപോയത് പിണറായി വിജയനെന്ന് വ്യക്തമെന്ന് പ്രതിപക്ഷ നേതാവ്; അന്വേഷിക്കണം, അല്ലെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കണം

അളമുട്ടിയാല്‍ ചേരയും കടിക്കും

ഹരിതവിപ്ലവത്തിന്റെ പിതാവ്; സ്വപ്‌നം പട്ടിണിമുക്ത ഭാരതം

ഹരിതവിപ്ലവത്തിന്റെ പിതാവ്; സ്വപ്‌നം പട്ടിണിമുക്ത ഭാരതം

ലോകം ആദരിച്ചു, കേരളം നീതികേടു കാട്ടി

ലോകം ആദരിച്ചു, കേരളം നീതികേടു കാട്ടി

അടിമുടി കുട്ടനാട്ടുകാരന്‍

അടിമുടി കുട്ടനാട്ടുകാരന്‍

എന്‍എസ്എസിനെ പിന്തുണച്ച് വി. മുരളീധരന്‍

വീണാ ജോര്‍ജ് മന്ത്രിപദവിയില്‍ നിന്ന് മാറി അന്വേഷണം നേരിടണം: വി. മുരളീധരന്‍

പ്രതിപക്ഷ ഐക്യം വെറും സ്വപ്‌നം; ആന്റി ഇന്ത്യ എന്ന പേരാണ് യോജിച്ചത്: പി.കെ.കൃഷ്ണദാസ്

നടന്നത് സഹകരണ മെഗാ കുംഭകോണം; ഇ ഡി അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം: പി.കെ. കൃഷ്ണദാസ്

ദല്‍ഹി സര്‍വകലാശാല ടീച്ചേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിടിഎഫിന് വന്‍വിജയം; ഐഎന്‍ഡിഐഎ മാതൃകാസഖ്യത്തിന് തോല്‍വി

ദല്‍ഹി സര്‍വകലാശാല ടീച്ചേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിടിഎഫിന് വന്‍വിജയം; ഐഎന്‍ഡിഐഎ മാതൃകാസഖ്യത്തിന് തോല്‍വി

ആഘോഷങ്ങള്‍ നാടിന്റെ സാംസ്‌ക്കാരികത്തനിമ നിലനിര്‍ത്തുന്നതാവണം: ലെഫ്. ജനറല്‍ അജിത്ത് നീലകണ്ഠന്‍

ആഘോഷങ്ങള്‍ നാടിന്റെ സാംസ്‌ക്കാരികത്തനിമ നിലനിര്‍ത്തുന്നതാവണം: ലെഫ്. ജനറല്‍ അജിത്ത് നീലകണ്ഠന്‍

റോഡരികിലുണ്ട് ‘തടി’ കേടാക്കും തടികള്‍

റോഡരികിലുണ്ട് ‘തടി’ കേടാക്കും തടികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Parivar
  • More
    • Defence
    • Automobile
    • Education
    • Career
    • Technology
    • Travel
    • Agriculture
    • Literature
    • Astrology
    • Environment
    • Feature
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

Add Janmabhumi to your Homescreen!

Add