Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗ്രന്ഥശാലയ്‌ക്കു പകരം കടമുറികള്‍, കാലടിയില്‍ ഇപ്പോള്‍ ഇങ്ങനെയാണ്…

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
Sep 11, 2023, 06:43 pm IST
in Thiruvananthapuram, Local News

തിരുവനന്തപുരം: 2001 ല്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ആര്‍ഭാടമായി നടത്തിയ ഗ്രന്ഥശാല ഡയമണ്ട് ജൂബിലി ആയപ്പോഴേക്കും തകര്‍ച്ചയുടെ വക്കില്‍.

വായനാശീലം വളര്‍ത്തുന്നതിനും വിനോദത്തിനും വിജ്ഞാനത്തിനും അതിലുപരി ഒരു നാടിന്റെ സാംസ്‌കാരിക കേന്ദ്രമായി വളര്‍ത്തിയെടുക്കേണ്ടണ്ട ഒരു സ്ഥാപനമാണ് കേവലം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും കച്ചവട താല്‍പര്യങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കി നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റയും സിപിഐയുടെയും പ്രാദേശിക നേതാക്കളാണ് ഭരണസമിതിയില്‍ ഉള്ളത്. തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗണ്‍സിലിനു കീഴില്‍ കാലടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രാമോദ്ധാരണ സംഘം ഗ്രന്ഥശാലയ്‌ക്ക് ഇപ്പോള്‍ പേരില്‍ മാത്രമേ ഗ്രന്ഥശാലയുളളൂ. ഗ്രന്ഥശാലയും വായനശാലയും പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങളായി. ഒരു കാലത്ത് കാലടിയില്‍ ഉഗ്രപ്രതാപത്തോടെ പ്രവര്‍ത്തിച്ചിരുന്ന ഗ്രന്ഥശാലയാണ് ഇന്ന് ദയാവധം കാത്ത് കഴിയുന്നത്.

2001 ല്‍ ഗ്രന്ഥശാലയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ വളരെ ആര്‍ഭാടമായാണ് നടത്തിയത്. പത്ത് ദിവസം നീണ്ടു നിന്ന കലാകായിക മത്സരങ്ങളും ഈസ്റ്റ്മണ്ഡലം എംഎല്‍എയായിരുന്ന ബി. വിജയകുമാര്‍ ഉദ്ഘാടകനും ജില്ലാ, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റുമാരും രാഷ്‌ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും ഒക്കെ പങ്കെടുത്ത സമ്മേളനം തുടങ്ങിയവയൊക്കെയായി അതിഗംഭീരമായിട്ടായിരുന്നു സുവര്‍ണ ജൂബിലി ആഘോഷിച്ചത്. 2009 ല്‍ കാലടി മരുതൂര്‍ക്കടവ് റോഡ് വികസനവുമായി ബന്ധപ്പെട്ട് ഗ്രന്ഥശാല കെട്ടിടം പൊന്നുംവിലയ്‌ക്ക് സര്‍ക്കാര്‍ ഏറ്റെടുത്ത് പൊളിച്ചതോടെയാണ് തകര്‍ച്ചയ്‌ക്ക് തുടക്കമായത്. ഗ്രന്ഥശാലയില്‍ ഉണ്ടായിരുന്ന പതിനായിരക്കണക്കിന് വരുന്ന പുസ്തകങ്ങളും പത്രമാസികകളും ചാക്കില്‍ കെട്ടി കാലടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒഴിഞ്ഞ മുറിയില്‍ കൊണ്ടുപോയി കൂട്ടിയിട്ടു. മാസങ്ങള്‍ കഴിഞ്ഞിട്ടും പുസ്തകങ്ങള്‍ മാറ്റാതായതോടെ കാലടി സ്‌കൂളിലെ പിടിഎ പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മുറി ഒഴിയണമെന്ന് ഉത്തരവിട്ടു.

ഡിഡിയുടെ ഉത്തരവ് അനുസരിക്കാത്തതിനാല്‍ ലൈബ്രറി സെക്രട്ടറിയോട് പുസ്തകങ്ങള്‍ ഉടന്‍ മാറ്റിയില്ലെങ്കില്‍ ജപ്തി ചെയ്ത് നീക്കുമെന്ന് ജില്ലാ കളക്ടര്‍ക്ക് ഉത്തരവിറക്കേണ്ടി വന്നു. ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടര്‍ന്ന് റോഡ് വികസനത്തിന് വേണ്ടി പൊളിച്ചുമാറ്റിയ പഴയ ഗ്രന്ഥശാലാ കെട്ടിടത്തിന്റെ ബാക്കിയുള്ള സ്ഥലത്ത് നിര്‍മിച്ചുകൊണ്ടിരുന്ന കെട്ടിടത്തില്‍ കൊണ്ടിട്ടു. ദോഷം പറയരുതല്ലോ, 2009 ല്‍ കെട്ടിടം പൊളിച്ചതു മുതല്‍ ഗ്രന്ഥശാല പ്രവര്‍ത്തിക്കുന്നില്ലെങ്കിലും 2009-2010, 2010-2011 കാലയളവിലെ ലൈബ്രറി ഗ്രാന്റും ലൈബ്രേറിയന്‍ അലവന്‍സും ഉള്‍പ്പടെ 66,400 രൂപ ഭരണസമിതി കൈപ്പറ്റിയിട്ടുണ്ട്. കൂടാതെ പൊളിച്ചുമാറ്റിയ ഗ്രന്ഥശാലാ കെട്ടിടത്തിന് പകരം നാല് കടമുറികള്‍ കെട്ടി വാടകയ്‌ക്ക് കൊടുക്കുകയും ചെയ്തു. പഴയ കെട്ടിടം പൊളിച്ചു മാറ്റിയപ്പോള്‍ നഷ്ടപരിഹാരമായി ലഭിച്ച എട്ട് ലക്ഷത്തോളം രൂപയുടെ ഒരു കണക്കും ഇപ്പോള്‍ ഇല്ല എന്നാണ് അറിയുന്നത്.

കടമുറികള്‍ കെട്ടി വാടകയ്‌ക്ക് കൊടുക്കാന്‍ കാണിച്ച ഉത്സാഹം കമ്മറ്റിക്കാര്‍ പക്ഷേ ഗ്രന്ഥശാല പുനഃസ്ഥാപിക്കാന്‍ കാണിച്ചില്ല. ഒടുവില്‍ നാട്ടുകാര്‍ സംഘടിച്ച് ഗ്രന്ഥശാലാ സംരക്ഷണ സമിതി രൂപീകരിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും അധികൃതര്‍ക്ക് പരാതികള്‍ നല്‍കുകയും ചെയ്ത ശേഷമാണ് താല്‍ക്കാലിക ഷെഡ് പണിത് ഗ്രന്ഥശാലയും വായനശാലയും വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ പിന്നെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഗ്രന്ഥശാല പ്രവര്‍ത്തനമാരംഭിക്കണമെന്നും സാമ്പത്തിക തിരിമറി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

Tags: cpicongressLibraryGramodharana Sangam LibraryKalady Government High School
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

Kerala

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

Kerala

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

Kerala

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.