Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളത്തിലുള്‍പ്പെടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ വന്‍ തട്ടിപ്പ്; 830 സ്ഥാപനങ്ങള്‍ വ്യാജം, സിബിഐ അന്വേഷണം തുടങ്ങി

മലപ്പുറത്ത് ഒരു ബാങ്കിന്റെ ശാഖയില്‍ നിന്നു മാത്രം 66,000 സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് അര്‍ഹതയുള്ള കുട്ടികളുടെ എണ്ണത്തെക്കാള്‍ കൂടുതലാണ്.

Janmabhumi Online by Janmabhumi Online
Aug 23, 2023, 10:56 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത 830 ന്യൂനപക്ഷ സ്ഥാപനങ്ങള്‍ വ്യാജമാണെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കണ്ടെത്തി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ 830 ന്യൂനപക്ഷ സ്ഥാപനങ്ങള്‍ അഞ്ചു വര്‍ഷം 144 കോടിയുടെ സ്‌കോളര്‍ഷിപ്പുകള്‍ വാങ്ങിയിരുന്നു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ രാജ്യവ്യാപകമായി വന്‍ തട്ടിപ്പാണ് നടന്നത്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചുള്ള നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ (എന്‍സിഎഇആര്‍) ഒരു വര്‍ഷം നീണ്ട അന്വേഷണത്തിലാണ് തട്ടിപ്പു പുറത്തായത്. കേസ് സിബിഐക്ക് കൈമാറിയതായി ന്യൂനപക്ഷ മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. 21 സംസ്ഥാനങ്ങളിലായി എന്‍സിഎഇആര്‍ അന്വേഷിച്ച 1572 സ്ഥാപനങ്ങളിലാണ് വ്യാജമോ പ്രവര്‍ത്തനരഹിതമോ ആയ 830 ന്യൂനപക്ഷ സ്ഥാപനങ്ങളുള്ളത്. എന്‍എസ്പിയില്‍ രജിസ്റ്റര്‍ ചെയ്ത 1.8 ലക്ഷം സ്ഥാപനങ്ങള്‍ രാജ്യത്തുള്ളതിനാല്‍ വ്യാജ സ്ഥാപനങ്ങള്‍ കൂടാമെന്നാണ് സൂചന.

കേരളത്തില്‍ സ്‌കോളര്‍ഷിപ്പ് ആനുകൂല്യത്തിനു രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണത്തെക്കാള്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്‌തെന്നാണ് അന്വേഷണത്തില്‍ അറിഞ്ഞത്. മലപ്പുറത്ത് ഒരു ബാങ്കിന്റെ ശാഖയില്‍ നിന്നു മാത്രം 66,000 സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് അര്‍ഹതയുള്ള കുട്ടികളുടെ എണ്ണത്തെക്കാള്‍ കൂടുതലാണ്. ജമ്മു-കശ്മീരിലെ അനന്ത്‌നാഗില്‍ 5000 വിദ്യാര്‍ഥികളാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചത്. എന്നാല്‍ 7000 സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.

830 സ്ഥാപനങ്ങളില്‍ ഛത്തീസ്ഗഡില്‍ അറുപത്തിരണ്ടും രാജസ്ഥാനില്‍ തൊണ്ണൂറ്റൊന്‍പതും പ്രവര്‍ത്തനരഹിതമാണ്. ആസാമില്‍ 68, കര്‍ണാടകയില്‍ 64, ഉത്തരാഖണ്ഡില്‍ 60, ഉത്തര്‍പ്രദേശില്‍ 44, മധ്യപ്രദേശില്‍ 40, പശ്ചിമ ബംഗാളില്‍ 39 എന്നീ ശതമാനക്കണക്കില്‍ സ്ഥാപനങ്ങള്‍ വ്യാജമോ പ്രവര്‍ത്തനരഹിതമോ ആണ്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ 2016ല്‍ ഡിജിറ്റൈസ് ചെയ്ത് എന്‍എസ്പിയിലേക്കു കൊണ്ടുവന്നു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സ്‌കീമുകള്‍ക്കു കീഴില്‍ അഞ്ചു വര്‍ഷത്തിനിടെ മന്ത്രാലയം പ്രതിവര്‍ഷം 2000 കോടിയിലധികം ഫണ്ട് അനുവദിച്ചിട്ടുണ്ട്. 2007-08നും 2021-22നും ഇടയിലെ തുക 22,000 കോടി രൂപയായിരുന്നു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ന്യൂനപക്ഷ കാര്യ മന്ത്രി സ്മൃതി ഇറാനി സ്ഥാപനങ്ങളുടെയും ഗുണയോക്താക്കളുടെയും പുനഃപരിശോധന ആരംഭിച്ചതായും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സ്‌കീമിന്റെ നിരീക്ഷണത്തിനും മൂല്യനിര്‍ണയത്തിനും എന്‍സിഎഇആറിനെ ചുമതലപ്പെടുത്തിയതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Tags: MinorityscamCBIScholarship
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്‌കൃത സ്‌കോളര്‍ഷിപ്പ് : തുക എത്രയും വേഗം വിതരണം ചെയ്യാനുളള നടപടി വേണമെന്ന് കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍

.
Kerala

ഞാൻ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ

Kerala

മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ : ഹൈക്കോടതിയില്‍ സത്യവാംഗ്മൂലം നല്‍കി

Education

നീറ്റ്, ജെഇഇ പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് സ്വപ്‌നം കാണുന്നവര്‍ക്കായി ക്രിസാലിസ് മെർകുറി അക്കാദമിയുടെ സ്‌കോളര്‍ഷിപ്പ്

India

നികുതി സഹായത്തിനായി 45 ലക്ഷം രൂപ കൈക്കൂലി ; ഐആർഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

തലച്ചോറിനെ കുറിച്ച് പഠിപ്പിക്കാൻ പശുവിന്റെ മുറിച്ചെടുത്ത തലയുമായി സ്കൂളിലെത്തി ; അധ്യാപിക ഖാസിം ബിയ്‌ക്ക് സസ്പെൻഷൻ

2026ൽ തമിഴ്നാട്ടിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തും; മുഖ്യമന്ത്രി എഐഎഡിഎംകെയിൽ നിന്ന്: അമിത് ഷാ

ആത്മഹത്യാ ചിന്തകൾ പ്രകടിപ്പിക്കുന്നവരെ നിഷ്കരുണം വധിക്കും ; ജപ്പാനിൽ ഒൻപത് പേരെ കൊലപ്പെടുത്തിയ ട്വിറ്റർ കില്ലറെ തൂക്കിലേറ്റി

വലിയമലയിലെ ഐ.എസ്.ആർ.ഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിലെ (എൽ.പി.എസ്.സി.) അമൃത് ഫാർമസിയുടെ ഉദ്ഘാടനം എൽ.പി.എസ്.സി. വലിയമല അസോസിയേറ്റ് ഡയറക്ടർ ആർ. ഹൂട്ടൻ നിർവഹിക്കുന്നു

ഐ.എസ്.ആർ.ഒയുടെ വിവിധ കേന്ദ്രങ്ങളിൽ എച്ച്എൽഎൽ അമൃത് ഫാർമസികൾ പ്രവർത്തനം ആരംഭിച്ചു

സൗജന്യ പദ്ധതിക്ക് അപേക്ഷ സ്വീകരിക്കുന്നില്ല; ബിപിഎല്‍ ഉപഭോക്താക്കളുടെ കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി

കർണാടകയിൽ കടുവയെയും നാല് കടുവ കുഞ്ഞുങ്ങളെയും ചത്ത നിലയിൽ കണ്ടെത്തിയ സംഭവം : അന്വേഷണത്തിന് ഉത്തരവിട്ട് വനം മന്ത്രി

റോണോ-അല്‍ നാസര്‍ കരാര്‍ പുതുക്കി

‘എന്നിട്ട് എല്ലാം ശരിയായോ’ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നഗരത്തിലാകെ പോസ്റ്റര്‍

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പേസ് ബൗളര്‍  ജോഫ്ര ആര്‍ച്ചര്‍ കളിക്കും

റിവര്‍ പ്ലേറ്റിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ഇന്റര്‍ മിലാന്‍ താരങ്ങള്‍

ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ്: ഗ്രൂപ്പങ്കം തീരുന്നു; റയല്‍ ഇന്ന് കളത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies