Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണക്കാലത്ത് ആത്മഹത്യയുടെ പടിവാതിലില്‍ നെല്‍ കര്‍ഷകര്‍; നല്‍കാനുള്ളത് കോടികള്‍; അന്നമൂട്ടൂന്നവരെ വഴിയാധാരമാക്കി സര്‍ക്കാര്‍

കര്‍ഷകര്‍ കടക്കെണിയിലായി എന്നത് മാത്രമല്ല, സിബില്‍ സ്‌കോറിനെയും ഇത് ബാധിക്കുന്നുണ്ട്. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളില്‍ മാത്രം ലഭിക്കാനുള്ളത് 200 കോടി രൂപയോളമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2023, 09:48 pm IST
in Kerala

ആലപ്പുഴ: കേരളത്തെ അന്നമൂട്ടാന്‍ എല്ലുമുറിയെ പണിയെടുത്ത നെല്‍കര്‍ഷകര്‍ ഓണക്കാലത്ത് ആത്മഹത്യയുടെ പടിവാതില്‍ക്കല്‍. കുട്ടനാട്, അപ്പര്‍കുട്ടനാട് കരിനിലങ്ങളിലെ പുഞ്ചകൃഷി വിളവെടുപ്പ് പൂര്‍ത്തിയായി മാസം അഞ്ചു കഴിഞ്ഞിട്ടും സംഭരിച്ച നെല്ലിന്റെ വില കിട്ടാനുള്ള കര്‍ഷകര്‍ പതിനായിരത്തിലേറെയാണ്. കര്‍ഷകര്‍ കടക്കെണിയിലായി എന്നത് മാത്രമല്ല, സിബില്‍ സ്‌കോറിനെയും ഇത് ബാധിക്കുന്നുണ്ട്. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളില്‍ മാത്രം ലഭിക്കാനുള്ളത് 200 കോടി രൂപയോളമാണ്.

നെല്ലു നല്‍കുമ്പോള്‍ ലഭിക്കുന്ന പാഡി റെസീറ്റ് ഷീറ്റും (പിആര്‍എസ്) അപേക്ഷയും പാഡി ഓഫീസിലെത്തിച്ചാല്‍ സംഭരിച്ച നെല്ലിന്റെ വില ഏഴ് ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ അക്കൗണ്ടിലെത്തുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇതെല്ലാം സമര്‍പ്പിച്ച് കാത്തിരിക്കുകയാണ് കര്‍ഷകര്‍. 50000 രൂപയ്‌ക്കു താഴെയുള്ള ബില്ലുകള്‍ സര്‍ക്കാര്‍ നല്കിത്തുടങ്ങിയെങ്കിലും പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഭൂരിപക്ഷം കര്‍ഷകരും ഈ പരിധിക്ക് പുറത്താണ്. 1,785 കിലോഗ്രാമില്‍ കുറവ് നെല്ലു നല്‍കിയ കര്‍ഷകര്‍ക്കാണ് പ്രയോജനം ലഭിക്കുക. ഒരേക്കറില്‍നിന്ന് 2,500 കിലോവരെയാണ് സപ്ലൈകോ സംഭരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭൂരിഭാഗം നെല്‍ക്കര്‍ഷകര്‍ക്കും പണം കിട്ടില്ല.

കിലോയ്‌ക്ക് 28.20 രൂപ നിരക്കിലാണ് നിലവില്‍ നെല്ല് സംഭരിക്കുന്നത്. അതില്‍ പോലും 28 രൂപയാണ് കര്‍ഷകരുടെ അക്കൗണ്ടിലെത്തുന്നത്. ശേഷിക്കുന്ന 20 പൈസ പിന്നീട് നല്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതില്‍ 18.80 രൂപ കേന്ദ്രവിഹിതവും 9.40 രൂപ സംസ്ഥാന വിഹിതവുമാണ്. രണ്ടാം കൃഷിക്കു വിളവിറക്കിയ കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വിതയ്‌ക്കു തന്നെ ഏക്കറിന് 25,000 മുതല്‍ 30,000 രൂപ വരെ ചെലവായി. 60 ദിവസം പ്രായമായ നെല്‍ച്ചെടികള്‍ക്ക് ആവശ്യമായ വളം, കക്ക, മരുന്ന് എന്നിവ വാങ്ങാനുള്ള പണത്തിനു വിഷമിക്കുകയാണ് പലരും. സ്വര്‍ണം പണയം വച്ചും കൊള്ളപ്പലിശയ്‌ക്ക് കടം വാങ്ങിയുമാണ് കൃഷി ഇറക്കിയത്. സര്‍ക്കാര്‍ നെല്ല് വില നല്‍കാത്തതിനാല്‍ ഈ കടങ്ങള്‍ വീട്ടാനാകുന്നില്ല.

കൂടാതെയാണ് അടുത്ത കൃഷിക്കുള്ള ചെലവ്. നെല്ലുവില വിതരണത്തില്‍ സിപിഎം, സിപിഐ പോരും തുടരുകയാണ്. നെല്ലിന്റെ വില നല്കാനായി ധനകാര്യവകുപ്പ് അനുവദിച്ച 180 കോടി രൂപ സിപിഐ ഭരിക്കുന്ന സപ്ലൈകോയ്‌ക്കു നല്‍കാതെ സിപിഎം ഭരിക്കുന്ന ധനവകുപ്പ് തന്നെ കൈകാര്യം ചെയ്യുന്ന ട്രഷറി വഴിയാണ് കൃഷിക്കാരുടെ അക്കൗണ്ടിലേക്കു നല്‍കുന്നത്. സപ്ലൈകോയില്‍ നിന്നു നെല്ലിന്റെ വില നല്‍കേണ്ടവരുടെ പട്ടിക മാത്രമാണ് ആവശ്യപ്പെടുന്നത്. ചിങ്ങം ഒന്നിന് കരിദിനം ആചരിച്ച് പ്രക്ഷോഭം ശക്തമാക്കിയിട്ടും സര്‍ക്കാര്‍ കര്‍ഷകരുടെ ദുരിതത്തിന് പരിഹാരം കണാന്‍ തയാറാകുന്നില്ല.

Tags: Kerala GovernmentPaddy FarmersPinarayi VijayanPaddy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

പുതിയ വാര്‍ത്തകള്‍

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.