Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണക്കാലത്ത് ആത്മഹത്യയുടെ പടിവാതിലില്‍ നെല്‍ കര്‍ഷകര്‍; നല്‍കാനുള്ളത് കോടികള്‍; അന്നമൂട്ടൂന്നവരെ വഴിയാധാരമാക്കി സര്‍ക്കാര്‍

കര്‍ഷകര്‍ കടക്കെണിയിലായി എന്നത് മാത്രമല്ല, സിബില്‍ സ്‌കോറിനെയും ഇത് ബാധിക്കുന്നുണ്ട്. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളില്‍ മാത്രം ലഭിക്കാനുള്ളത് 200 കോടി രൂപയോളമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2023, 09:48 pm IST
inKerala

ആലപ്പുഴ: കേരളത്തെ അന്നമൂട്ടാന്‍ എല്ലുമുറിയെ പണിയെടുത്ത നെല്‍കര്‍ഷകര്‍ ഓണക്കാലത്ത് ആത്മഹത്യയുടെ പടിവാതില്‍ക്കല്‍. കുട്ടനാട്, അപ്പര്‍കുട്ടനാട് കരിനിലങ്ങളിലെ പുഞ്ചകൃഷി വിളവെടുപ്പ് പൂര്‍ത്തിയായി മാസം അഞ്ചു കഴിഞ്ഞിട്ടും സംഭരിച്ച നെല്ലിന്റെ വില കിട്ടാനുള്ള കര്‍ഷകര്‍ പതിനായിരത്തിലേറെയാണ്. കര്‍ഷകര്‍ കടക്കെണിയിലായി എന്നത് മാത്രമല്ല, സിബില്‍ സ്‌കോറിനെയും ഇത് ബാധിക്കുന്നുണ്ട്. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളില്‍ മാത്രം ലഭിക്കാനുള്ളത് 200 കോടി രൂപയോളമാണ്.

നെല്ലു നല്‍കുമ്പോള്‍ ലഭിക്കുന്ന പാഡി റെസീറ്റ് ഷീറ്റും (പിആര്‍എസ്) അപേക്ഷയും പാഡി ഓഫീസിലെത്തിച്ചാല്‍ സംഭരിച്ച നെല്ലിന്റെ വില ഏഴ് ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ അക്കൗണ്ടിലെത്തുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇതെല്ലാം സമര്‍പ്പിച്ച് കാത്തിരിക്കുകയാണ് കര്‍ഷകര്‍. 50000 രൂപയ്‌ക്കു താഴെയുള്ള ബില്ലുകള്‍ സര്‍ക്കാര്‍ നല്കിത്തുടങ്ങിയെങ്കിലും പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഭൂരിപക്ഷം കര്‍ഷകരും ഈ പരിധിക്ക് പുറത്താണ്. 1,785 കിലോഗ്രാമില്‍ കുറവ് നെല്ലു നല്‍കിയ കര്‍ഷകര്‍ക്കാണ് പ്രയോജനം ലഭിക്കുക. ഒരേക്കറില്‍നിന്ന് 2,500 കിലോവരെയാണ് സപ്ലൈകോ സംഭരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭൂരിഭാഗം നെല്‍ക്കര്‍ഷകര്‍ക്കും പണം കിട്ടില്ല.

കിലോയ്‌ക്ക് 28.20 രൂപ നിരക്കിലാണ് നിലവില്‍ നെല്ല് സംഭരിക്കുന്നത്. അതില്‍ പോലും 28 രൂപയാണ് കര്‍ഷകരുടെ അക്കൗണ്ടിലെത്തുന്നത്. ശേഷിക്കുന്ന 20 പൈസ പിന്നീട് നല്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതില്‍ 18.80 രൂപ കേന്ദ്രവിഹിതവും 9.40 രൂപ സംസ്ഥാന വിഹിതവുമാണ്. രണ്ടാം കൃഷിക്കു വിളവിറക്കിയ കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വിതയ്‌ക്കു തന്നെ ഏക്കറിന് 25,000 മുതല്‍ 30,000 രൂപ വരെ ചെലവായി. 60 ദിവസം പ്രായമായ നെല്‍ച്ചെടികള്‍ക്ക് ആവശ്യമായ വളം, കക്ക, മരുന്ന് എന്നിവ വാങ്ങാനുള്ള പണത്തിനു വിഷമിക്കുകയാണ് പലരും. സ്വര്‍ണം പണയം വച്ചും കൊള്ളപ്പലിശയ്‌ക്ക് കടം വാങ്ങിയുമാണ് കൃഷി ഇറക്കിയത്. സര്‍ക്കാര്‍ നെല്ല് വില നല്‍കാത്തതിനാല്‍ ഈ കടങ്ങള്‍ വീട്ടാനാകുന്നില്ല.

കൂടാതെയാണ് അടുത്ത കൃഷിക്കുള്ള ചെലവ്. നെല്ലുവില വിതരണത്തില്‍ സിപിഎം, സിപിഐ പോരും തുടരുകയാണ്. നെല്ലിന്റെ വില നല്കാനായി ധനകാര്യവകുപ്പ് അനുവദിച്ച 180 കോടി രൂപ സിപിഐ ഭരിക്കുന്ന സപ്ലൈകോയ്‌ക്കു നല്‍കാതെ സിപിഎം ഭരിക്കുന്ന ധനവകുപ്പ് തന്നെ കൈകാര്യം ചെയ്യുന്ന ട്രഷറി വഴിയാണ് കൃഷിക്കാരുടെ അക്കൗണ്ടിലേക്കു നല്‍കുന്നത്. സപ്ലൈകോയില്‍ നിന്നു നെല്ലിന്റെ വില നല്‍കേണ്ടവരുടെ പട്ടിക മാത്രമാണ് ആവശ്യപ്പെടുന്നത്. ചിങ്ങം ഒന്നിന് കരിദിനം ആചരിച്ച് പ്രക്ഷോഭം ശക്തമാക്കിയിട്ടും സര്‍ക്കാര്‍ കര്‍ഷകരുടെ ദുരിതത്തിന് പരിഹാരം കണാന്‍ തയാറാകുന്നില്ല.

Tags: Pinarayi VijayanPaddyKerala GovernmentPaddy Farmers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

India

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍
Editorial

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

പുതിയ വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.