Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

ലോക ഫുട്‌ബോള്‍ ഇന്നോളം കണ്ടതില്‍ ഏറ്റവും വലിയ താരമായി ആരാധിക്കപ്പെടുന്ന ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയുടെ പ്രശംസയ്‌ക്ക് പാത്രമായ ഒരേയൊരു ഇന്ത്യന്‍ താരമാണ് മുഹമ്മദ് ഹബീബ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2023, 10:32 pm IST
in Football

ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസതാരം മുഹമ്മദ് ഹബീബ്(74) വിട പറഞ്ഞുകഴിഞ്ഞു. ലോക ഫുട്‌ബോള്‍ ഇന്നോളം കണ്ടതില്‍ ഏറ്റവും വലിയ താരമായി ആരാധിക്കപ്പെടുന്ന ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയുടെ പ്രശംസയ്‌ക്ക് പാത്രമായ ഒരേയൊരു ഇന്ത്യന്‍ താരമാണ് മുഹമ്മദ് ഹബീബ്.  

വെറുമൊരു പ്രശംസയല്ല, അടുത്തെത്തി നേരില്‍ കണ്ട് ആശ്ലേഷിച്ച് പുറത്തുതട്ടി അഭിനന്ദിക്കുകയായിരുന്നു. 1977, ഹബീബ് കൊല്‍ക്കത്ത ക്ലബ്ബ് മോഹന്‍ ബഗാന് വേണ്ടി കളിക്കുന്ന കാലം. കോസ്‌മോസ് ക്ലബ്ബ് ഇന്ത്യയിലെത്തി മോഹന്‍ ബഗാനെ സൗഹൃദ മത്സരത്തില്‍ നേരിടാന്‍ തീരുമാനിച്ചു, കളിച്ചു. കളിയില്‍ ഇന്ത്യന്‍ ക്ലബ്ബിന്റെ ഏകഗോള്‍ നേടിയത് ഹബീബ് ആയിരുന്നു. കളി കഴിഞ്ഞപ്പോളാണ് സാക്ഷാല്‍ പെലെ ഹബീബിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത്. പില്‍കാലത്ത് ഇന്ത്യന്‍ പെലെ എന്നറിയപ്പെട്ടിരുന്ന ഹബീബിന്റെ കളിയില്‍ ആകൃഷ്ടനായാണ് പെലെ അഭിനന്ദിച്ചത്. പ്രമുഖ മാധ്യമത്തില്‍ ഹബീബിന്റേതായി മുന്‍പൊരിക്കല്‍ പ്രസിദ്ധീകരിച്ച ഇന്റര്‍വ്യൂവിലാണ് ഈ ഓര്‍മ്മക്കുറിപ്പുള്ളത്.

1960കളുടെ രണ്ടാം പകുതിയിലും 70കള്‍ പൂര്‍ണമായിട്ടും ഹബീബ് ഇന്ത്യന്‍ ഫുട്‌ബോളില്‍ നിറഞ്ഞു നിന്നു. ഇന്നത്തെ തെലങ്കാന സംസ്ഥാനമായ 1965 കാലത്തെ ആന്ധ്രയിലെ ഹൈദരാബാദില്‍ നിന്നും കാല്‍പന്ത് കളിയാണ് തന്റെ ജീവനാഡിയെന്ന് തിരിച്ചറിഞ്ഞ ഹബീബ് കളിക്ക് വേണ്ടി ജീവിതം തന്നെ നല്‍കാന്‍ തുടങ്ങി. ഹബീബിലെ പ്ലേമേക്കറെ തിരിച്ചറിഞ്ഞ കൊല്‍ക്കത്തയിലെ ഫുട്‌ബോള്‍ വമ്പന്‍മാര്‍ താരത്തെ നോട്ടമിട്ടു. കാല്‍പന്തിനെ പുല്‍കിയുള്ള പിന്നീടത്തെ ജീവിതം ബംഗാള്‍ കേന്ദ്രീകരിച്ചായി. മോഹന്‍ ബഗാന് പുറമെ ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് എന്നീ വമ്പന്‍മാര്‍ക്ക് വേണ്ടിയും ബൂട്ട് കെട്ടി. 1969ല്‍ സന്തോഷ് ട്രോഫി കിരീടമുയര്‍ത്തിയ ബംഗാള്‍ ടീമില്‍ ഹബീബ് ഉണ്ടായിരുന്നുവെന്ന് മാത്രമല്ല ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ കൂടിയായിരുന്നു.

ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിനുവേണ്ടി 35 കളികളില്‍ കളിച്ചു. 11 ഗോളുകളും നേടി. ഹബീബ് ഇന്ത്യന്‍ ഫുട്‌ബോളില്‍ നിറഞ്ഞുനിന്ന കാലത്ത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഫുട്‌ബോളിലൂടെ ഒരു വെങ്കലം സ്വന്തമാക്കി. 1970ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിലായിരുന്നു ഈ അപൂര്‍വ്വ നേട്ടം. പി.കെ. ബാനര്‍ജി പരിശീലകനായ ഇന്ത്യന്‍ ടീമിന്റെ അന്നത്തെ നായകന്‍ ഹൈദരാബാദുകാരന്‍ തന്നെയായിരുന്ന സയിദ് നയീമുദ്ദിന്‍ ആയിരുന്നു.

കാലം കഴിഞ്ഞുപോകവെ പിന്നീട് വന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ തലമുറയെ വല്ലാതെ സ്വാധീനിച്ചൊരു പ്രതിഭാസമായി നിലകൊള്ളുകയായിരുന്നു മുഹമ്മദ് ഹബീബ്. ഏതാനും വര്‍ഷങ്ങളായി ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് സിന്‍ഡ്രോം രോഗങ്ങളുടെ അവശത ഉണ്ടായിരുന്നു. ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം.

Tags: ലോകാരോഗ്യ സംഘടനPeleമുഹമ്മദ് ഹബീബ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഗോള്‍ വേട്ടയില്‍ നെയ്‌മര്‍ പെലെയെ മറികടന്നു

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Business

വായ്‌പയെടുത്തവർക്ക് ആശ്വാസനടപടിയുമായി റിസര്‍വ്വ് ബാങ്ക്; ഫ്ലോട്ടിങ്ങ് പലിശനിരക്കിന് പകരം ഫിക്സഡ് നിരക്കിലേക്ക് വായ്‌പയെടുത്തവര്‍ക്ക് മാറാം

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും രാക്ഷസരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല

Samskriti

അന്തമില്ലാത്ത ഭ്രമദൃഷ്ടികളില്‍ വാഴുന്നവര്‍

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.