Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇല്ലം നിറയും നിറപുത്തരിയും

കര്‍ക്കടകത്തിലെ അമാവാസി കഴിഞ്ഞുള്ള ഒരു ശുഭദിനത്തിലാണ് ഇത് ആചരിക്കാറുള്ളത്. കൃഷിക്ക് സമൃദ്ധമായ വിളവും വീടുകളില്‍ ഐശ്വര്യവും നാടിന് അഭിവൃദ്ധിയും ഉണ്ടാകും എന്ന വിശ്വാസത്തിലാണ് ഇത് ആചാരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Aug 10, 2023, 06:36 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മനോജ് പൊന്‍കുന്നം

കാര്‍ഷികവൃത്തിയുമായിബന്ധപ്പെട്ട് പുരാതനകാലം മുതല്‍ നിലനില്‍ക്കുന്ന കേരളീയ ആചാരമാണ് നിറപുത്തരി.  നെല്‍ വയലുകളാല്‍ സമൃദ്ധമായിരുന്ന കേരളത്തിലെ കാര്‍ഷിക വൃത്തി അവരുടെ വിശ്വാസങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഈ ആചാരം. ആ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആരാധനയുടെ ഭാഗമാണിന്ന്. കാര്‍ഷികവൃത്തിയും നമുക്ക് ദൈവികമായിരുന്നു.  

കര്‍ക്കടകത്തിലെ അമാവാസി കഴിഞ്ഞുള്ള ഒരു ശുഭദിനത്തിലാണ് ഇത് ആചരിക്കാറുള്ളത്. കൃഷിക്ക് സമൃദ്ധമായ വിളവും വീടുകളില്‍ ഐശ്വര്യവും നാടിന് അഭിവൃദ്ധിയും  ഉണ്ടാകും എന്ന വിശ്വാസത്തിലാണ്  ഇത് ആചാരിക്കുന്നത്.

ഓരോ കര്‍ഷകനും കാലത്തു തന്നെ മുങ്ങിക്കുളിച്ച് ഈറന്‍ വസ്ത്രങ്ങളോടെ തങ്ങളുടെ പാടത്തുവിളയിച്ച  ഒരുപിടി നെല്‍ക്കതിര്‍ അറുത്തെടുത്ത് കറ്റയാക്കി നാട്ടിലെ ക്ഷേത്രങ്ങളിലേക്ക് വഴിപാടായി സമര്‍പ്പിക്കും.

കൊയ്‌ത്തിനുമുന്‍പ്  ആദ്യം തങ്ങളുടെ വിളവ് ഭഗവാന് നിവേദിച്ചാല്‍ അത് തങ്ങള്‍ക്കും വീടിനും നാടിനും അഭിവൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യും എന്ന അചഞ്ചലമായ വിശ്വാസം. നിറപുത്തരി ദിവസം രാവിലെ ഈ നിറകതിര്‍ കറ്റകള്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പ്രധാന പുരോഹിതനും ക്ഷേത്രം ഭാരവാഹികളും ചേര്‍ന്ന് ഭക്തിപൂര്‍വം ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ചു മണ്ഡപത്തില്‍ സമര്‍പ്പിക്കും. മേല്‍ശാന്തി കതിര്‍കെട്ടുകള്‍ തേവര്‍ക്ക് സമര്‍പ്പിച്ചു പൂജചെയ്തു പുറത്തുകൊണ്ടുവന്ന് ഭക്തജനങ്ങള്‍ക്ക്  പ്രസാദമായി നല്‍കും. ഈ കതിര്‍ ഭക്തര്‍ ആദരപൂര്‍വ്വം വീട്ടില്‍ കൊണ്ടുവന്നു പൂമുഖത്ത് തൂക്കും. ഐശ്വര്യപൂര്‍ണ്ണതയോടെ അടുത്ത വര്‍ഷം ആ ദിവസം വരെ അതവിടെ ഉണ്ടാവും.

പലക്ഷേത്രങ്ങളിലും നിറപുത്തരിക്കുള്ള കതിരുകള്‍ കൊടുക്കുന്നതിന് അവകാശികള്‍ ഉണ്ടായിരിക്കും, ഒരുപക്ഷെ വഴിപാട് ആചാരവും ആചാരം പിന്നീട് അവകാശമായതുമാവാം.  

മലബാറില്‍ ഇല്ലം നിറ എന്നപേരില്‍ ഏതാണ്ട് സമാനമായ ചടങ്ങ് നടക്കുന്നുണ്ട്. കുറച്ചുകൂടി അനുഷ്ഠാന പ്രധാനമാണ് അവിടെ ആചാരങ്ങള്‍. മിക്കവാറും എല്ലാ വീടുകളിലും ഇല്ലം നിറ ആഘോഷിക്കും. കര്‍ക്കടകത്തിലെ അമാവാസിക്കുശേഷം വരുന്ന ഞായറാഴ്ചയാണ് ഇത് നടക്കുക. മുന്‍കൂട്ടി നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ ഗൃഹനാഥന്‍ കുളിച്ചുശുദ്ധമായി വന്നു വീട്ടില്‍ ചാണകം മെഴുകി തയ്യാറാക്കിയ സ്ഥലത്ത് വിധിപ്രകാരം അരിമാവുകൊണ്ട് അണിയുന്നു, കുട്ടികളോ മുതിര്‍ന്നവരോ അണിഞ്ഞ അരിമാവില്‍ കൈകള്‍ മുക്കി വീട്ടിലെ പ്രധാന വാതിലുകളിലും അറയിലും നിരയിലും പത്തായത്തിലും അടുക്കള ഭിത്തിയിലും പതിപ്പിക്കുന്നു. ഗൃഹനാഥന്‍ ആ സ്ഥലങ്ങളില്‍ ഗണപതിക്കു തൃമധുരം നിവേദിക്കും. സമൃദ്ധിയുടെ അടയാളമായി അത് വര്‍ഷം മുഴുവന്‍ തെളിഞ്ഞുനില്‍ക്കും.

അതിനുശേഷം നാല്‍പ്പാമരവും ദശപുഷ്പവും പൂജിച്ചു കിണ്ടിയില്‍ തുളസിതീര്‍ത്ഥവും നിലവിളക്കുമായി പാടത്തേക്ക് എത്തും. പാടത്തു വിളഞ്ഞുനില്‍ക്കുന്ന നെല്‍ക്കതിരുകള്‍ മുറിച്ചെടുത്തു കറ്റകളാക്കി തലയില്‍ചുമന്നു വീട്ടിലേക്ക് നടക്കും. മുന്‍പില്‍ നടക്കുന്നവര്‍ വഴിയില്‍ തുളസിതീര്‍ത്ഥം തളിച്ചിരിക്കും,  നിലവിളക്കുമായി മറ്റൊരാളും ഉണ്ടാവും. ഇല്ലം നിറ വല്ലം നിറ വട്ടിനിറ പെട്ടി നിറ പത്തായം നിറ എന്ന് ചൊല്ലിക്കൊണ്ടാവും യാത്ര. ഐശ്വര്യത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്. വീട്ടില്‍ കറ്റയുമായി എത്തുന്ന ഗൃഹനാഥനെ  അഷ്ടമംഗല്യവുമായി സ്ത്രീകള്‍ ഉപചാരപൂര്‍വം സ്വീകരിക്കും. ആ കതിരുകള്‍ പൂജിച്ചു പൂമുഖത്തും അറവാതിലിലും പത്തായപ്പുരയിലും കെട്ടിതൂക്കുന്നു. തങ്ങളുടെ അധ്വാനത്തിനുള്ള സമൃദ്ധമായ വിളവ് ഈശ്വരന്റെ അനുഗ്രഹം എന്നവര്‍ വിശ്വസിക്കുന്നു. വരും വര്‍ഷങ്ങളിലും ഇതാവര്‍ത്തിക്കുന്നു.

ഇല്ലം നിറയ്‌ക്ക് കൊയ്യുന്ന ആ വര്‍ഷത്തെ ആദ്യത്തെ നെല്ല്, കുത്തി അരിയാക്കി പായസം വെക്കുന്നതും ഒരു ചടങ്ങാണ്. പുത്തരിപ്പായസം എന്നാണ് അത് അറിയപ്പെടുന്നത്.  

മുന്‍പ് അനുഷ്ഠാനത്തിന്റെ ഭാഗമായിരുന്ന ആചാരങ്ങളൊക്കെ ഇന്ന് ചടങ്ങുകള്‍ മാത്രമായി പരിണമിച്ചിരിക്കുന്നു. കൃഷി ചെയ്യുന്ന പാടങ്ങളും കര്‍ഷകരും നാമമാത്രമായി. നിറപുത്തിരി ചടങ്ങുകള്‍ ശബരിമലയിലും മറ്റു പ്രധാന ക്ഷേത്രങ്ങളിലും എല്ലാവര്‍ഷവും നടക്കാറുണ്ട്.  ശ്രീകോവിലിനുള്ളില്‍ പൂജിച്ച നെല്‍ക്കതിരുകള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഭക്തര്‍ക്ക് പ്രസാദമായി നല്‍കും.

നിറപുത്തരി ആഘോഷങ്ങളില്‍ കൗതുകമുണര്‍ത്തുന്ന ഒരുകാര്യം ആണ് ഹരിപ്പാട് ട്രഷറിയുമായി ബന്ധപ്പെട്ടുള്ളത്. മുന്‍പ് രാജഭരണകാലം മുതല്‍ നടന്നുവന്നതും, ഇന്ന് ജനാധിപത്യ ഭരണ സംവിധാനത്തിലും തുടര്‍ന്നുവരുന്നതുമായ  ഒരു സംഗതിയാണ് ഹരിപ്പാട് ട്രഷറി ഓഫീസിലെ നിറപുത്തിരി ആഘോഷം. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ നിന്നും പൂജിച്ച് നല്‍കുന്ന നെല്‍ക്കതിര്‍ ആചാര്യ മര്യാദകളോടെ എഴുന്നള്ളത്തായി ട്രഷറിയില്‍ എത്തി ഖജനാവില്‍ സമര്‍പ്പിക്കുന്നതാണ് ചടങ്ങ്. സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന ഏക നിറപുത്തരി ചടങ്ങാണ് ഇത്.

Tags: keralakarkkidakamfestivalNiraputhari
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പരാജയത്തിന്റെ ചേരുവകള്‍

Kerala

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

Environment

കേരള തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Agriculture

കേന്ദ്രം കൂട്ടും, കേരളം കുറയ്‌ക്കും, അതാണുപതിവ്! ഇത്തവണയെങ്കിലും നെല്‍കര്‍ഷകര്‍ക്കു കൂടിയ വില ലഭിക്കുമോ?

Kerala

വന്യജീവി ഭീഷണി: പ്രശ്‌നത്തെ കേന്ദ്രത്തിന്റെ തലയിലിട്ടു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, നീക്കം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ

പുതിയ വാര്‍ത്തകള്‍

ഒളശയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയ വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍

സിന്ധൂനദീജലത്തിൽ പാകിസ്ഥാനിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ

കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ (വലത്ത്) വിദേശത്ത് ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്ന ശശി തരൂര്‍, അസദുദ്ദീന്‍ ഒവൈസി, കനിമൊഴി, സുപ്രിയ സുലെ, അഭിഷേക് ബാനര്‍ജി എന്നീ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ (ഇടത്ത്)

ദേശീയപ്രശ്നത്തില്‍ ഐക്യം വേണമെന്ന് ഖാര്‍ഗെ; ഐക്യത്തിന്റെ ഭാഗമായി ശശി തരൂരും സല്‍മാന്‍ഖുര്‍ഷിദും ഒവൈസിയും എല്ലാം വിദേശത്തുണ്ടെന്ന് സോഷ്യല്‍മീഡിയ

രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറെ കണ്ടത് പോരാട്ടത്തിന് പിന്തുണ തേടി, സതീശനെ തള്ളി കെ. മുരളീധരന്‍

തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ വ്യാജ ബോംബ് ഭീഷണി: സന്ദേശം അയച്ച റാന്നി സ്വദേശി പിടിയില്‍

തരുണ്‍ ഇഫക്ട്‌

മരണത്തെ തൃണവല്‍ഗണിച്ച് പൊരുതുന്ന ഇസ്രയേല്‍ സുന്ദരിക്കുട്ടികള്‍; ഏത് യുദ്ധമുഖത്തും ഇവരുമുണ്ട്; ഇസ്രയേല്‍ സേനയില്‍ 20.9ശതമാനം വനിതകള്‍

ഗുവാ ഷാ മസാജ് ചർമ്മത്തിന് അത്ഭുതകരമായ നിരവധി ഗുണങ്ങൾ നൽകുന്നു , അത് ഉപയോഗിക്കേണ്ട ശരിയായ മാർഗം എന്താണെന്ന് അറിയാമോ ?

പാലക്കാട് അലനല്ലൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

‘ മമത ദീദി മുസ്ലീം പ്രീണനത്തിന്റെ എല്ലാ പരിധികളും ലംഘിച്ചു , ഹിന്ദുക്കളെ കുരുതി കൊടുത്തു , ഇനി അനുവദിക്കില്ല : തുറന്നടിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies