Categories: US

ഹൈന്ദവ സംഘടനകളുടെ എതിര്‍പ്പ്: സാന്ദീപാനന്ദ ഗിരിയുടെ അമേരിക്കയിലെ പരിപാടി ഉപേക്ഷിച്ച് കോണ്‍ഗ്രസ്

കമ്മ്യൂണിസ്റ്റുകാര്‍ക്കു വേണ്ടി വിടുപണി ചെയ്യുന്ന ഹിന്ദു വിരുദ്ധനായ ഒരാളെ കോണ്‍ഗ്രസ് പരിപാടിയില്‍ മുഖ്യാതിഥി ആക്കിയതില്‍ കോണ്‍ഗ്രസുകാര്‍ക്കിയയിലും അഭിപ്രായ വ്യത്യാസം ഉണ്ടായി

Published by

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടു.  ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്  ചിക്കാഗോയില്‍ നടത്താനിരുന്ന സന്ദീപാനന്ദഗിരിയുടെ പരിപാടി റദ്ദാക്കി. ഹിന്ദു ദൈവങ്ങളേയും ഈശ്വരന്മാരേയും നിരന്തരം ആക്ഷേപിക്കുന്ന വ്യാജ സ്വാമി സന്ദീപാനന്ദ ഗിരിയെ  കോണ്‍ഗ്രസ് പരിപാടിയേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധം ശക്തമായിരുന്നു. നായര്‍ അസോസിയേഷന്‍ ഓഫ്  ഗ്രെയ്റ്റര്‍ ചിക്കാഗോ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. സ്വകാര്യ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ സന്ദീപാനന്ദന് ഹിന്ദു സംഘടനകളൊന്നും വേദി കൊടുത്തിട്ടില്ല.

അടുത്തയിടെ ഗണപതിയുമായ ബന്ധപ്പെട്ട വിവാദത്തിലും വളരെ ആക്ഷേപകരമായ പരാമര്‍ശമാണ് സാന്ദീപനാന്ദന്‍ നടത്തിയത്. വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ചു എന്നതിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ നിരവധി കേസുകളും എടുത്തിട്ടുണ്ട്.  അമൃതാന്ദമയി ദേവി , സ്വാമി ചിദാന്ദപുരി എന്നിവരെ പരസ്യമായി ആക്ഷേപിച്ചിട്ടുമുണ്ട്.

കമ്മ്യൂണിസ്റ്റുകാര്‍ക്കു വേണ്ടി വിടുപണി ചെയ്യുന്ന ഹിന്ദു വിരുദ്ധനായ ഒരാളെ  കോണ്‍ഗ്രസ് പരിപാടിയില്‍ മുഖ്യാതിഥി ആക്കിയതില്‍ കോണ്‍ഗ്രസുകാര്‍ക്കിയയിലും അഭിപ്രായ വ്യത്യാസം ഉണ്ടായി. തുടര്‍ന്ന് പരിപാടിതന്നെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു.

ഓവര്‍സീസ് കോണ്‍ഗ്രസ് പരിപാടിതന്നെ തട്ടിപ്പാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. സ്വാതന്ത്രദിനാഘോഷവും മണിപ്പൂര്‍ ജനതയക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കലുമാണ് എന്നായിരുന്നു അറിയിപ്പ്.  പസംഘാടകരുടെ ഫോണ്‍ നമ്പരോ ഒന്നും നല്‍കാതയുള്ള പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. സന്ദീപാനന്ദ ഗിരി തന്നെയാണ് ഇത് ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by