ന്യൂദല്‍ഹി: 28 വര്‍ഷം ജയിലില്‍ കിടന്ന നേതാവാണ് സവര്‍ക്കറെന്നും സവര്‍ക്കറോട് രാഹൂല്‍ഗാന്ധിയെ താരതമ്യം ചെയ്യാന്‍ പോലും കഴിയില്ലെന്നും ബിജെപി എംപി നിഷികാന്ത് ദുബെ. “താങ്കള്‍ക്ക് ഒരിയ്ക്കലും സവര്‍ക്കറാകാന്‍ കഴിയില്ല.”-നിഷികാന്ത് ദുബെ പറഞ്ഞു.
ലോക് സഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു നിഷികാന്ത് ദുബെ. “രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ ഗുജറാത്ത് കോടതിയുടെ വിധിയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞത് ഇതാണ് എന്റെ പേര് സവര്‍ക്കര്‍ എന്നല്ല. ഞാന്‍ ഗാന്ധിയാണ്. മാപ്പ് പറയില്ല. 28 വര്‍ഷം ജയിലില്‍ കിടന്ന വ്യക്തിയാണ് സവര്‍ക്കര്‍. ആ സവര്‍ക്കറാകാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ഒരിയ്ക്കലും കഴിയില്ല. “- നിഷികാന്ത് ദുബെ പറഞ്ഞു.
“മോദി പരാമര്‍ശക്കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞിട്ടില്ല. ഒരു സ്റ്റേ മാത്രമാണ് നല്‍കിയത്. മോദി മാപ്പ് പറയണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. രാഹുല്‍ ഗാന്ധി ഒരിയ്ക്കലും മോദി പരാമര്‍ശത്തിന്റെ പേരില്‍ മാപ്പ് പറയില്ലെന്നാണ് പറയുന്നത്. മോദി ഒബിസിയാണ്. നിങ്ങല്‍ വലിയ ആളുകള്‍ എന്തിനാണ് ഒരു ഒബിസിക്കാരന്റെ മുമ്പില്‍ മാപ്പ് പറയുന്നത്.”-നിഷികാന്ത് ദുബെ പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: