Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കണ്ണുകാണാത്തവരും കാതു കേള്‍ക്കാത്തവരും

ഹാഥ്‌റസ് സംഭവത്തില്‍ ഒറ്റയ്‌ക്കും കൂട്ടായും പ്രതിഷേധ പ്രസ്താവനകളിറക്കുകയും, മതമൗലികവാദികളുമായി കൈകോര്‍ക്കുകയും ചെയ്ത കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ രാജസ്ഥാനിലെ അതിക്രമങ്ങളെ മൗനംകൊണ്ട് പിന്തുണയ്‌ക്കുകയാണ്. ഇതേ മൗനം തന്നെയാണ് ആലുവായില്‍ അഞ്ചുവയസ്സുകാരിയായ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് പൈശാചികമായി കൊലചെയ്തപ്പോഴും ഈ നായകന്മാര്‍ അവലംബിച്ചത്. എന്തെങ്കിലും ശബ്ദിക്കാന്‍ എകെജി സെന്ററില്‍നിന്ന് അനുമതി ലഭിക്കാത്തതാണ് കാരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2023, 05:00 am IST
in Editorial

രാജസ്ഥാനില്‍ പന്ത്രണ്ടുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയശേഷം ഇഷ്ടിക ചൂളയിലിട്ട് കത്തിച്ച് ചാമ്പലാക്കിയ സംഭവം സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണത്തിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്. ഭില്‍വാരയില്‍ ആടുമേയ്‌ക്കാന്‍ പോയ പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ വള കണ്ടെത്തിയിരുന്നു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, വേറെയും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് ചൂളയിലിട്ട് കത്തിച്ചിരിക്കാമെന്നുമാണ് നാട്ടുകാര്‍ സംശയിക്കുന്നത്. ഇവിടെനിന്ന്   പെണ്‍കുട്ടികളെ ഇതിനു മുന്‍പും കാണാതായിട്ടുണ്ട്. ഭില്‍വാര സംഭവത്തെത്തുടര്‍ന്ന് നാട്ടുകാര്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ആല്‍വാറില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും, ബന്‍സൂരില്‍ സ്‌കൂളില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതുമായ സംഭവങ്ങള്‍ക്കു പിന്നാലെയാണ് പന്ത്രണ്ടുകാരിയെ അതിക്രൂരമായി ചുട്ടുകൊന്ന വിവരവും പുറത്തുവന്നിരിക്കുന്നത്. സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച്   പെണ്‍കുട്ടികള്‍ക്ക് സുരക്ഷ നല്‍കുന്നതിലും, ലൈംഗിക പീഡനങ്ങളിലൂടെ ഇരകള്‍ കൊലചെയ്യപ്പെടുന്നത് തടയുന്നതിലും പൂര്‍ണമായി പരാജയപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതിപക്ഷമായ ബിജെപി പ്രക്ഷോഭത്തിന്റെ പാതയിലാണ്.

മണിപ്പൂരില്‍ നടക്കുന്ന കലാപത്തിനിടെ രണ്ട് സ്ത്രീകള്‍ ബലാത്സംഗത്തിനിരയാവുകയും, അതിലൊരാള്‍ കൊലചെയ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും, പാര്‍ലമെന്റ് സ്തംഭിപ്പിക്കുകയും ചെയ്ത കോണ്‍ഗ്രസ് രാജസ്ഥാനില്‍ നടക്കുന്ന പൈശാചികമായ സ്ത്രീപീഡനങ്ങള്‍ക്കും ഇരകളെ കൊലപ്പെടുത്തുന്നതിനും എതിരെ കനത്ത നിശ്ശബ്ദത പാലിക്കുകയാണ്. മണിപ്പൂരിലെ സംഭവങ്ങളെ  വിമര്‍ശിക്കുന്ന നമ്മള്‍ പീഡന പരമ്പരകള്‍ അരങ്ങേറുന്ന രാജസ്ഥാനിലേക്ക് നോക്കണമെന്നും, ആത്മപരിശോധന നടത്തണമെന്നും പറഞ്ഞ രാജേന്ദ്ര സിങ് ഗുഡ എന്ന കോണ്‍ഗ്രസ് മന്ത്രിയെ പുറത്താക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ചെയ്തത്. ഗെഹ്‌ലോട്ടിന്റെ ഒത്താശയോടെ ഈ എംഎല്‍എയെ നിയമസഭയിലിട്ട് മര്‍ദിക്കുകയും ചെയ്തു. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ഒരു ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടപ്പോള്‍ അതിനെതിരെ രാജ്യമെമ്പാടും പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജസ്ഥാനിലെ സ്ത്രീപീഡനങ്ങളെയും കൊലപാതകങ്ങളെയും സാധാരണ സംഭവങ്ങളായി കണ്ട് അവഗണിക്കുകയാണ്. സംസ്ഥാനത്തെ ജനരോഷത്തില്‍നിന്ന് മുഖ്യമന്ത്രി ഗെഹ്‌ലോട്ടിനെയും കോണ്‍ഗ്രസ് സര്‍ക്കാരിനെയും രക്ഷിക്കേണ്ട ചുമതല തങ്ങള്‍ക്കുണ്ടെന്ന മട്ടിലാണ് ചില മാധ്യമങ്ങള്‍ പെരുമാറുന്നത്. ഇക്കൂട്ടര്‍ തന്നെയാണ് ഉത്തര്‍പ്രേദശില്‍ യോഗി ആദിത്യനാഥിന്റെ ചോരയ്‌ക്കുവേണ്ടി മുറവിളി കൂട്ടിയതും.

രാജസ്ഥാനിലെ ബലാത്സംഗങ്ങളും കൊലപാതകങ്ങളും തമസ്‌കരിക്കുന്നതില്‍ മലയാളത്തിലെ മാധ്യമങ്ങളും പരസ്പരം മത്സരിക്കുകയാണ്. ഹാഥ്‌റസ് സംഭവത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും വിചാരണ ചെയ്ത ഇവിടുത്തെ ചാനലുകള്‍ രാജസ്ഥാന്റെ കാര്യത്തില്‍ അങ്ങനെയൊരു അന്തിച്ചര്‍ച്ചയ്‌ക്ക് ഒരുക്കമല്ല. ഇതിലെ ഇരട്ടത്താപ്പിനുകാരണം മുഖ്യമന്ത്രി ഗെഹ്‌ലോട്ട് ഇടക്കിടെ ഈ മാധ്യമങ്ങളില്‍ പരസ്യത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതാണെന്ന് ഇപ്പോള്‍ വായനക്കാര്‍ തിരിച്ചറിയുന്നുണ്ട്. ഉത്തര്‍പ്രദേശ് ഇന്ത്യയിലല്ലേ എന്നു ചോദിച്ചവര്‍ രാജസ്ഥാനു നേര്‍ക്ക് അങ്ങനെയൊരു ചോദ്യമുന്നയിക്കാന്‍ മടിക്കുകയാണ്. ഹാഥ്‌റസ് സംഭവത്തില്‍ ഒറ്റയ്‌ക്കും കൂട്ടായും പ്രതിഷേധ പ്രസ്താവനകളിറക്കുകയും, മതമൗലികവാദികളുമായി കൈകോര്‍ക്കുകയും ചെയ്ത കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ രാജസ്ഥാനിലെ അതിക്രമങ്ങളെ മൗനംകൊണ്ട് പിന്തുണയ്‌ക്കുകയാണ്. ഇതേ മൗനം തന്നെയാണ് ആലുവായില്‍ അഞ്ചുവയസ്സുകാരിയായ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് പൈശാചികമായി കൊലചെയ്തപ്പോഴും ഈ നായകന്മാര്‍ അവലംബിച്ചത്. എന്തെങ്കിലും ശബ്ദിക്കാന്‍ എകെജി സെന്ററില്‍നിന്ന്  അനുമതി ലഭിക്കാത്തതാണ് കാരണം. പിണറായി വിജയന്റെ അഴിമതി വാഴ്ചയെ പ്രതിരോധിക്കേണ്ടത് തങ്ങളുടെ കടമയായാണ് ഈ സാംസ്‌കാരിക നായകന്മാരും നായികമാരും കരുതുന്നത്. ആലുവായിലെ കൊലയാളി ഒരു മുസ്ലിം നാമധാരിയായതിനാല്‍ പ്രതികരിക്കാന്‍ മറ്റു ചിലരുടെയും അനുവാദം തങ്ങള്‍ക്ക് വേണമെന്നതാണ് ഈ സംസ്‌കാരികനായകന്മാരുടെ നിലപാട്. ഇതൊക്കെ സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാകുന്നുവെന്ന കാര്യം ഇക്കൂട്ടര്‍ മറക്കാതിരുന്നാല്‍ നല്ലത്.

Tags: ബലാത്സംഗംരാജസ്ഥാന്‍കാണാതായിഅശോക് ഗെഹ് ലോട്ട്congress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

India

തൃണമൂല്‍ ലയന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ്; ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് കെസി

Kottayam

പാലാ നഗരസഭ ചെയര്‍പേഴ്സണ്‍ ദിയാ ബിനു പുളിക്കകണ്ടത്തിലിലുളള വിശ്വാസം നഷ്ടപ്പെട്ടെന്ന് 6 യു ഡി എഫ് കൗണ്‍സിലര്‍മാര്‍

India

കോൺഗ്രസ് ലയന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് തൃണമൂൽ കോൺഗ്രസ് ; രാഹുലുമായി കൂടിക്കാഴ്ച നടത്തി അഭിഷേക് ബാനർജി

India

മമതയെ കോൺഗ്രസിലേക്ക് ക്ഷണിച്ചിട്ടില്ല, കൂടിക്കാഴ്ച സൗഹൃദപരമെന്ന് ജയറാം രമേശ്

പുതിയ വാര്‍ത്തകള്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

നീറ്റ്-യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരണം, പിന്നില്‍ പാറ്റ പാര്‍ട്ടിയെന്ന് സംശയം

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.