Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അസുരനെങ്കിലും മോക്ഷാര്‍ഹനായ പ്രഹ്ലാദന്‍

ജ്ഞാനവാസിഷ്ഠത്തിലൂടെ

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Jul 29, 2023, 05:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

പ്രഹ്ലാദോപാഖ്യാനം  

വസിഷ്ഠമഹര്‍ഷി പറഞ്ഞു, ‘അനഘനും സത്ഗുഗണനികേതനനും അസ്സുരനായകപ്രവരനും മുരാന്തകഭക്തനുമായ സുമതി പ്രഹ്ലാദന്‍ പണ്ട് സ്വയം മുക്തനായിത്തീര്‍ന്ന വൃത്താന്തം ഇനി ഞാന്‍ പറയാം, -വിധുവദന! നീ അധികം ഭക്തിപൂണ്ട് കേട്ടാലും.  സ്വര്‍ഗവിരോധിയായ ഹിരണ്യന്‍ (പ്രഹ്ലാദന്റെ പിതാവ്) മരിച്ചസമയം പ്രഹ്ലാദന്‍ അത്യധികം ദുഃഖമാര്‍ന്ന് മനസ്സിലിങ്ങനെ വിചാരിച്ചു – പ്രളയകാലത്ത് കൊടുങ്കാറ്റ് കുലഗിരികളെ തകര്‍ത്തീടുംവണ്ണം അതിയായ വിരുതുണ്ടായിരുന്ന എന്റെ പിതാവ് മുതലായോര്‍ ഈ അസ്സുരവീരരെ, ബ്രഹ്മാവുമുതലായ അഖിലരാലും ചുറ്റപ്പെട്ട മധുവൈരി (വിഷ്ണു) യുദ്ധത്തിങ്കല്‍ ഒടുക്കി.  പണ്ടു നടന്നതായ യുദ്ധം ഓര്‍ത്താല്‍ ഭയങ്കരമായിരുന്നു.  അതില്‍ അല്പംപോലും ഭയപ്പെടാതിരുന്നവര്‍ ഇപ്പോള്‍ ഭയപ്പെടുന്നതാശ്ചര്യം!  അതിവിരുതനാകുന്ന വിഷ്ണുവിനെ ആക്രമിക്കുന്നതിന് ശക്തനായി ആ വിഷ്ണു തന്നെയേയുള്ളു.  വിഷ്ണുവല്ലാതെ പ്രതിക്രിയ ചെയ്വാന്‍ ഒരിക്കലും ഒരുവന്‍ മതിയാകയില്ല.  ഹരിയെ സര്‍വഥാ ഞാന്‍ ശരണം പ്രാപിക്കുന്നു. മറ്റൊരു ഗതി എനിക്കുവേറിട്ടില്ല.  ഇക്ഷണത്തില്‍ ഞാന്‍ അജസ്രം തുടങ്ങി ജനാര്‍ദ്ദനനെ വളരെ സമാശ്രയിക്കുന്നു.  നിരൂപിച്ചാല്‍ ഞാന്‍ നാരായണസ്വരൂപനാകുന്നവെന്നതില്‍ അല്പവും വാദമില്ല.  നിതാന്തം, മഹാത്മ്യം കലരുന്ന മന്ത്രമായ ‘നമോ നാരായണായ’ എന്നത് പുരുഷാര്‍ത്ഥങ്ങളെ മുഴുവനും നല്‍കീടുന്നു.  വായു ആകാശത്തിലെന്നപോലെ എപ്പോഴും ആ മന്ത്രം ഹൃദയത്തില്‍ വിളങ്ങണം.  ഹരിയല്ലാത്തവന്‍ ഹരിയെ പൂജിച്ചിട്ട് ഒരു ഫലവുമില്ല, ലഭിക്കയുമില്ല.  ഹരിക്കായി ഹരിയെ യജിക്കണം.  ഈ ഞാനോ ഹരിയായീടുന്നു.  ഇങ്ങനെ ഓര്‍ത്ത് ഹരിസ്വരൂപനായി ഭവിച്ച്  പിന്നെയും വിചാരിച്ചു- പരാപരനായീടും ഈ ഭഗവാന്‍ വിഷ്ണു ഈ  മുരാന്തകശരീരത്തില്‍ നിന്ന്  പുറമേ നല്ല പ്രാണപ്രവാഹത്താല്‍ വായുസ്വരൂപനായി, രണ്ടാം ജനാര്‍ദ്ദനനായി ഞാന്‍ പരം വിളങ്ങുന്നു. ആ ദേവനെ പരിവാരസമേതനായി മനോമയിയായി സംഭാരമനോജ്ഞമായ സപര്യകൊണ്ട് ഇനി ഞാന്‍ പൂജിക്കുന്നു.  

കരളില്‍ ഇങ്ങനെ കരുതി സംഭാരഭരത്തെ വളരെ ഭരിച്ച ചേതസ്സോടുകൂടി മണിപ്പാത്രം, നല്ല മലയജം, പാരം മണമെഴും ധൂപം, വിമലമാം ദീപം, സുമങ്ങള്‍, പല വിഭവഭൂഷണങ്ങള്‍ ഇത്യാദി പലവകയായും കമലാകാന്തനാകുന്ന പത്മനാഭനെ വിമലനായ പ്രഹ്ലാദന്‍ അതിയായി പൂജിച്ചു.  അനന്തശായിയായീടുന്ന കൃപാംബുരാശി ഹരിയെ പിന്നീട് ദേവഗൃഹത്തില്‍ വെച്ച് അവന്‍ പുറമേയുള്ള പദാര്‍ത്ഥങ്ങളെക്കൊണ്ടും കുറവുകൂടാതെ ഹര്‍ഷത്തോടെ പൂജിച്ചു.  വളരെ മുഴുത്ത ഭക്തിയോടെ ഒരിക്കല്‍പ്പോലും ഒഴിവാക്കീടാതെ അന്നുതുടങ്ങി പ്രഹ്ലാദന്‍ മധുവൈരിയായ ജഗന്നിവാസനെ പൂജിച്ചു വസിച്ചു.  അവിടെയുള്ള അസ്സുരന്മാര്‍ അതുമുതല്‍ക്ക് ഹരിഭക്തരായിത്തുടങ്ങി.  ഭൂമിയിലുള്ള നടപടിക്കൊക്കെ രാജാവുതന്നെ കാരണം.  ഹരിദ്വേഷംവിട്ടു അസ്സുരന്മാരെല്ലാം  ഹരിയെ ഉപാസിക്കാന്‍ തുടങ്ങിയെന്ന് അമരനായകപ്രമുഖന്മാരായ അമരന്മാരെല്ലാവരും അക്കാലംതന്നെ അറിഞ്ഞു.  അവര്‍ വിസ്മയാകുലരായി.  അവര്‍ സ്വര്‍ഗത്തില്‍നിന്ന് ഉടനെ  പുറപ്പെട്ടു ഉരഗശായിയാകുന്ന മുരഹരനെക്കണ്ടു വളരെയുയര്‍ന്ന ഭക്തിയോടെ ഇങ്ങനെ പറഞ്ഞു- കൃപാംബുധേ, വിഭോ! അസ്സുരന്മാരഖിലരും ഇപ്പോള്‍ വിരോധംകൈവിട്ടു ഭവത്‌സ്വരൂപം കൈക്കൊണ്ടു വസിക്കുന്നത് എന്തൊരാശ്ചര്യമാകുന്നു!  ഭഗവാനേ! മഹാകടുപ്പക്കാരാകുന്ന അസ്സുരന്മാരെങ്ങ്, ഒടുക്കത്തെ ജന്മമെടുത്തവനുണ്ടാകുന്ന ഹരിഭക്തിയെവിടെ?  ഖലന്‍ ഗുണവാനായീടുന്നൊരു കഥ ചിന്തിച്ചുകാണുമ്പോള്‍ അകാലസംഭവസുമമാലപോലെ സുഖത്തെയും പീഡയെയും നല്‍കുന്ന, വരന്‍, ഇന്ദിരാരമണനച്യുതന്‍ അവരോടന്നേരം പറഞ്ഞു – ബൂദ്ധിമാനായ പ്രഹ്ലാദന്‍ എന്റെ ഭക്തനെന്നതുചിന്തിച്ചിട്ട് ഉള്‍ക്കുരുന്നില്‍ സുരന്മാരേ! നിങ്ങല്‍ അശ്ശേഷവും വിഷാദിച്ചീടരുത്. അവന്‍ മോക്ഷാര്‍ഹനാണ്.  അവന്ന് ഒടുക്കത്തെ ജന്മമാണെന്ന് ഉള്ളില്‍ നന്നായി ധരിച്ചുകൊണ്ടാലും.  ഗുണവിഹീനനായി അവന്‍ ഭവിച്ചു, നല്ല ഗുണവാനാകുന്നതു ഉചിതമാകുന്നു.  യഥാസുഖം ചെന്നു വസിക്കുക, എന്നെല്ലാം മധുമഥനന്‍ അരുളിച്ചചെയ്തുയുടനെ പാലാഴിയുടെ തരംഗമാലയില്‍ ദയാബ്ധിയായ ഗോവിന്ദന്‍ മറഞ്ഞു. സരോജനാഭനെ സാമോദം സ്തുതിച്ച് സുരഗണം പെട്ടെന്ന് സ്വര്‍ഗം പ്രാപിച്ചു.  

(തുടരും)

Tags: ഐഎസ്ഹിന്ദു ദൈവങ്ങള്‍ലോകാരോഗ്യ സംഘടനവേദവേദാന്തം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോഡ്ജ് മുറിയില്‍ എംഡിഎംഎ കൊണ്ടുവച്ച് എക്‌സൈസ് കുടുക്കിയെന്ന് പ്രതി റഫീന, ആരോപണം തളളി എക്‌സൈസ്

Kerala

ജിമ്മില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചത് തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവം മൂലം

Kerala

മലപ്പുറം, ഇടുക്കി ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികളടക്കം 9 പേര്‍ക്ക് പരിക്ക്

Kerala

കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തില്‍ ആന ഇടഞ്ഞതിന് പിന്നിലെനത്? വനം-റവന്യൂ വകുപ്പുകള്‍ കണ്ടെത്തിയത് വ്യത്യസ്ത കാരണങ്ങള്‍

Kerala

സാഹിത്യകാരന്‍ മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെ സമാനതകളില്ലാത്ത ഭരണാധികാരിയെന്നു വാഴ്‌ത്തി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്

15 കാരിയെ തട്ടിക്കൊണ്ട് പോയ ശേഷം വിറ്റെന്ന കേസിലെ പ്രതി പൊലീസ് പിടിയിലായി

40 പാക് സൈനികരെ വധിച്ചു; 100ല്‍പരം പാക് ഭീകരരെ വധിച്ചു; ഓപ്പറേഷൻ സിന്ദൂറിൽ 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു: സേന മേധാവികള്‍

ഫോര്‍ട്ടുകൊച്ചി ബീച്ച് റോഡില്‍ ചെറുവള്ളം കത്തി നശിച്ചു

സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സര്‍ട്ടിഫിക്കേറ്റ് വേണ്ട, ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ വിട്ടുകൊടുക്കില്ലെന്നും ആന്റോ ആന്‌റണി

മുരിങ്ങയുടെ ഇലയും കായും കൂടാതെ വേരിനും അത്ഭുത ഗുണങ്ങള്‍

നാവായിക്കുളത്ത് മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

കോണ്‍ഗ്രസ് ഈഴവവിരുദ്ധ പാര്‍ട്ടിയെന്ന് വെള്ളാപ്പള്ളി, ‘യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം എന്തിനു കൊള്ളാം! ‘

ഉച്ചമയക്കം ഓർമശക്തി കൂട്ടുമോ?

പുറമേ നിന്നു നോക്കുമ്പോള്‍ കാണുന്ന പാകിസ്ഥാനിനെ കിര്‍ന കുന്ന് (ഇടത്ത്) കിര്‍ന കുന്നിന്‍റെ ഉപഗ്രഹചിത്രം. ഇതിനകത്ത് രഹസ്യമായി പാകിസ്ഥാന്‍ നിര്‍മ്മിച്ചിട്ടുള്ള ബങ്കറുകളുടെയും അതിനകത്തെ ആണവശേഖരത്തിന്‍റെയും അടയാളപ്പെടുത്തിയ ചിത്രം (വലത്ത്)

പുറത്തുനിന്ന് നോക്കിയാല്‍ വിജനമായ കുന്ന്, പക്ഷെ കിര്‍ന കുന്നില്‍ ഇന്ത്യയുടെ മിസൈല്‍ പതിച്ചപ്പോള്‍ പാകിസ്ഥാനും യുഎസും ഞെട്ടി;ഉടനെ വെടിനിര്‍ത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies