Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ധനവകുപ്പ് നോക്കുകുത്തി; കടം ഉയരുന്നത് തടയണം

മുഖ്യമന്ത്രിയുടെ വസതിയില്‍ കാലിത്തൊഴുത്ത് പണിയാനും നീന്തല്‍കുളം നവീകരിക്കാനും എന്നുവേണ്ട ആനാവശ്യകാര്യങ്ങള്‍ക്ക് സര്‍ക്കാര്‍പണം ചെലവിടുന്നതില്‍ പിശുക്ക് ഒട്ടുമുണ്ടായില്ല. അനാവശ്യ ചെലവ് നിയന്ത്രിക്കാന്‍ കഴിയാതെ ധനവകുപ്പ് നോക്കുകുത്തിയായി നിന്നു. എന്തിനും കേന്ദ്രത്തിന്റെ മുതുകത്തുകയറുന്ന ഡിഫി നേതാവിന്റെ നിലവാരത്തില്‍നിന്ന് ഉയരാന്‍ സംസ്ഥാന ധനമന്ത്രിക്ക് കഴിഞ്ഞില്ല, അതിന്റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 05:00 am IST
in Editorial

കേരളം നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.  ഓണക്കാലം കടന്നു പോകാന്‍ കുറഞ്ഞത് 8000 കോടി രൂപ വേണം. ശമ്പളം കൊടുക്കാന്‍ കണ്ടെത്തേണ്ടത് 3,398 കോടി. ക്ഷേമ പെന്‍ഷന്‍ മൂന്നു മാസം നല്‍കാന്‍ തീരുമാനിച്ചാല്‍ പോലും 1,700 കോടി വേണ്ടിവരും. ഇതിനു പുറമെ ബോണസും ഉത്സവ ബത്തയും അഡ്വാന്‍സ് തുകയും അനുവദിക്കണം. വിവിധ വകുപ്പുകള്‍ക്ക് നല്‍കേണ്ട ഉത്സവകാല ആനുകൂല്യങ്ങള്‍ക്കുള്ള തുക വേറെ. ഇതിനോടൊപ്പം കരാറുകാര്‍ക്ക് അടക്കം കുടിശിക കൊടുത്തു തീര്‍ക്കുകയും വേണം. കാലണ കൈവശമില്ല. സാമ്പത്തിക അരാജകത്വത്തിലേക്കാണ് സംസ്ഥാനം പോകുന്നത്. ഇത് സമ്മതിക്കാന്‍ സങ്കുചിത രാഷ്‌ട്രീയം സമ്മതിക്കുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതായി കേരളസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാതിരുന്നത് അതിനാലാണ്. ഇക്കാര്യം കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ്ചൗധരി ലോക്സഭയില്‍ വ്യക്തമാക്കുകയും ചെയ്തു. ഏതെങ്കിലും ഇളവുകള്‍ സംസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.  

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക സഹായവും അധികവായ്‌പയും ആവശ്യപ്പെട്ട് രണ്ടാഴ്ച മുന്‍പ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനെക്കണ്ട് കത്തുനല്‍കിയെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലും പറയുന്നു. സഹായമഭ്യര്‍ത്ഥിച്ച് കത്തു നല്‍കാന്‍ എന്തിനിത്ര കാലതാമസം വരുത്തി എന്ന ചോദ്യമാണുയരുന്നത്. കേരളത്തിന്റെ കെടുകാര്യസ്ഥതയ്‌ക്ക് ഉദാഹരണമാണിത്. ദൈനംദിന ചെലവുകള്‍ക്ക് യഥേഷ്ടം കടമെടുത്ത് മുന്നോട്ടു പോകുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ചെലവുകള്‍ കുറയ്‌ക്കാനോ വരുമാനം വര്‍ധിപ്പിക്കാനോ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാനറിയാത്ത ധനമന്ത്രിയും സംഘവുമാണ് സംസ്ഥാനത്തുള്ളത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കടം എടുക്കുന്നത് സാധാരണമാണ്. എന്നാല്‍ പിണറായി ഭരണത്തില്‍ കടമെടുത്ത പണത്തിന്റെ ഏറിയ പങ്കും നിത്യനിദാന ചെലവുകള്‍ക്കാണ് ഉപയോഗിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ടുമാത്രം സംസ്ഥാനത്തിന്റെ ആകെ കടത്തില്‍ 1,76,000 കോടിയുടെ വര്‍ധനവാണ് ഉണ്ടായത്. ഈ വര്‍ഷം ഇതുവരെ 24,039 കോടി കടമെടുത്തുകഴിഞ്ഞു. ഇനി കൂടുതല്‍ കടം വേണമെന്നതാണ് കേന്ദ്രധനമന്ത്രിക്കു നല്‍കിയ കത്തിലെ ആവശ്യം. ആളോഹരി കടത്തില്‍ ഇരട്ടിയിലധികം വര്‍ധനവും ഉണ്ടായി.  സംസ്ഥാനത്തെ കൊച്ചുകുട്ടി ഉള്‍പ്പെടെ ഓരോരുത്തരം ഒരുലക്ഷത്തി അയ്യായിരം രൂപ വീതം കടക്കാരാണ്.

പൊതുകടവും ആളോഹരികടവും ഭീമമായി വര്‍ധിച്ചതിനൊപ്പം തനതുവരുമാനവും നികുതിയേതര വരുമാനവും കുറയുകയും ചെയ്തു. വിഭവ സമാഹരണത്തില്‍ ദയനീയമായി പരാജപ്പെട്ടതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കാന്‍ കാരണമായി. നികുതിവരുമാനം കാര്യക്ഷമമായി പിരിച്ചെടുക്കുക എന്നത് സംസ്ഥാനത്തിന്റെ കടമയാണ്. നികുതിപിരിവിന് സംസ്ഥാനം ഒന്നും ചെയ്തില്ല. കഴിഞ്ഞ അഞ്ചു വര്‍ഷം നികുതി ഇനത്തില്‍ പിരിക്കാന്‍ സാധിക്കാത്ത തുക 70,000 കോടിയിലധികമാണെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നത് പരാജയ സമ്മതമാണ്. ജിഎസ്ടിയിലൂടെ കേരളത്തിന്റെ നികുതി വരുമാനത്തില്‍ 30 ശതമാനം വരെ വര്‍ധന ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ ജിഎസ്ടി വന്നപ്പോള്‍ അതിനൊപ്പം നടപ്പാക്കേണ്ട സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ പ്രവര്‍ത്തിപഥത്തിലെത്തിക്കാത്തതുകൊണ്ടുള്ള തിരിച്ചടിയാണ് ഇപ്പോള്‍ കേരളം നേരിടുന്നത്.

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂര്‍ത്തിന് ഒരു കുറവും വരുത്താത്തതും സാമ്പത്തിക സ്ഥിതി തകരുന്നതില്‍ പങ്കുവഹിച്ചു. കുടംബസമേതമുള്ള മന്ത്രിമാരുടെ വിദേശയാത്രകള്‍ക്ക് കോടികളാണ് ഖജനാവില്‍നിന്ന് പോയത്. മുഖ്യമന്ത്രി പിണറായിയും സഹമന്ത്രിമാരുമായി 84 തവണയാണ് വിദേശയാത്ര നടത്തിയത്. മുഖ്യമന്ത്രിയുടെ വസതിയില്‍ കാലിത്തൊഴുത്ത് പണിയാനും നീന്തല്‍കുളം നവീകരിക്കാനും എന്നുവേണ്ട  ആനാവശ്യകാര്യങ്ങള്‍ക്ക് സര്‍ക്കാര്‍പണം ചെലവിടുന്നതില്‍ പിശുക്ക് ഒട്ടുമുണ്ടായില്ല. അനാവശ്യ ചെലവ് നിയന്ത്രിക്കാന്‍ കഴിയാതെ ധനവകുപ്പ് നോക്കുകുത്തിയായി നിന്നു. എന്തിനും കേന്ദ്രത്തിന്റെ മുതുകത്തുകയറുന്ന ഡിഫി നേതാവിന്റെ നിലവാരത്തില്‍നിന്ന് ഉയരാന്‍ സംസ്ഥാന ധനമന്ത്രിക്ക് കഴിഞ്ഞില്ല, അതിന്റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നത്.

Tags: keralaകേരള സര്‍ക്കാര്‍financial crisisകെ.എന്‍. ബാലഗോപാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

പുതിയ വാര്‍ത്തകള്‍

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

ധർമസ്ഥലയെ തകർക്കാൻ നടന്നത് വലിയ ഗൂഢാലോചന! തന്നെ കേരളത്തിലെ റിസോർട്ടിൽ എത്തിച്ചു, വിസമ്മതിച്ചാൽ ഭാര്യയെ അപായപ്പെടുത്തുമെന്ന് ഭീഷണി-ചിന്നയ്യ

ഹിന്ദുമതത്തെ തകർക്കാൻ ഏതറ്റം വരെയും പോകുന്ന ഇടത് സഹയാത്രികൻ പ്രകാശ് രാജ് ; 200 കോടിയുടെ ഗൂഢാലോചന ; പണം വന്നത് കേരളത്തിൽ നിന്ന്

ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന നിലപാട് മനുഷ്യാവകാശ ലംഘനം: കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.