Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; അര്‍ജുന്‍ ആയങ്കിയും സുഹൃത്തും റിമാന്‍ഡില്‍

കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ മഹാരാഷ്‌ട്രയിലെ പൂനെയില്‍ നിന്നാണ് മീനാക്ഷിപുരം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞദിവസം പാലക്കാടെത്തിച്ച് വിശദമായി ചോദ്യം ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2023, 02:55 pm IST
in Palakkad

പാലക്കാട്: സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപയുടെ സ്വര്‍ണവും,23,000 രൂപയും, മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ അറസ്റ്റിലായ മുന്‍ ഡിവൈഎഫ്‌ഐ നേതാവും നിരവധി സ്വര്‍ണ തട്ടിപ്പ് കേസിലെ പ്രതിയുമായ അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തു. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കൂടെ അറസ്റ്റിലായ സുഹൃത്ത് പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് അനീസ്(30)നെയും റിമാന്‍ഡ് ചെയ്തു. പ്രതികളെ ചിറ്റൂര്‍ സബ് ജയിലിലേക്ക് മാറ്റി.

കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ മഹാരാഷ്‌ട്രയിലെ പൂനെയില്‍ നിന്നാണ് മീനാക്ഷിപുരം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞദിവസം പാലക്കാടെത്തിച്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. മാര്‍ച്ച് 26ന് നടന്ന കേസിലെ മുഖ്യസൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയാണ്.

അന്വേഷണഘട്ടത്തില്‍ വിവിധയിടങ്ങളില്‍ ഒളിച്ച് താമസിച്ചിരുന്ന ആയങ്കിയുടെ ഒളിത്താവളം സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് മീനാക്ഷിപുരം പോലീസ് കണ്ടെത്തിയത്. കണ്ണൂരിലെ സുഹൃത്തായ സൈനികന്റെ പൂനെയിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് അര്‍ജുനെനയും, അനീസിനെയും പിടികൂടിയതെന്ന് പറയുന്നു. കൃത്യത്തിന് ശേഷം മാര്‍ച്ച് 29ന് തന്നെ അര്‍ജുന്‍ ഒളിവില്‍ പോയിരുന്നു. ഒളിവില്‍ കഴിയുന്നതിനിടെ രണ്ടുതവണ ഗോവയിലേക്കും, ഒരു തവണ ബെംഗളൂരുവിലേക്കും പോയിരുന്നു. ഇതിനിടെ പണം ആവശ്യപ്പെട്ട് പലരെയും ബന്ധപ്പെട്ടെങ്കിലും സാമ്പത്തിക സഹായം ലഭിച്ചില്ല. തുടര്‍ന്ന് യുകെയിലുള്ള ഒരു വനിതാസുഹൃത്താണ് പണം നല്‍കിയത്.

സുഹൃത്തുക്കളുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് അര്‍ജുന്‍ ആയങ്കിലേക്ക് എത്തിയത്. അര്‍ജുന്റെ വാഹനവും കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. സ്വര്‍ണ കവര്‍ച്ചാകേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി,ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ 13പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മാര്‍ച്ച് 26ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് കേസിനാസ്പദമായ സംഭവം. മീനാക്ഷിപുരം സൂര്യപാറയില്‍  ബസ് തടഞ്ഞുനിര്‍ത്തിയാണ് കവര്‍ച്ച നടന്നത്.

മധുരയില്‍ സ്വര്‍ണം ഡിസ്പ്ലെക്ക് കൊണ്ടുപോയി മടങ്ങിവരവെയാണ് തൃശൂര്‍ പുതുക്കാട് സ്വദേശി റാഫേല്‍ കൊച്ചപ്പന്റെ 75 പവനും പണവും മൊബൈല്‍ ഫോണും എട്ടംഗ സംഘം കവര്‍ന്നത്. സ്വകാര്യ ബസിന് കുറുകെ കാര്‍ നിര്‍ത്തി ഒരാള്‍ ബസിനകത്ത് കയറി റാഫേലിനെ വലിച്ചിഴച്ച് താഴെയിറക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് സ്വര്‍ണവും പണവും മൊബൈലും തട്ടിയെടുത്ത് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരം ചിറ്റൂര്‍ ഡിവൈഎസ്പി സുന്ദരന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ ജെ.മാത്യു, എസ്ഐ സുജിത്, എസ്സിപിഒമാരായ വിനോദ് കുമാര്‍ ,യു. ജെബിന്‍ഷാ ,വിനോദ്കുമാര്‍, സിപിഒ ഷിബു എന്നിവരുള്‍പ്പെടുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

Tags: arrestസ്വര്‍ണകടത്ത്അര്‍ജുന്‍ ആയങ്കി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

Local News

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

Kerala

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.