വാഷിങ്ടണ്‍: ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ പ്രതിഷേധവുമായി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്പില് സമാധാന റാലി നടത്തി. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും പിന്തുണ നല്‍കിയാണ് സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്പില് റാലി സംഘടിപ്പിച്ചത്.
ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം നടത്തിയ ഖാലിസ്ഥാന്‍ ഭീകരര്‍ ഇതിന്റെ വീഡിയോ ജൂലൈ രണ്ടിന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഭീകരതയെ തള്ളിപ്പറഞ്ഞും ഇന്ത്യക്ക് പിന്തുണയുമായി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം രംഗത്തിറങ്ങിയത്. അക്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു കോണ്‍സുലേറ്റ് സന്ദര്‍ശിച്ച് നയതന്ത്ര പ്രതിനിധികളുമായി ചര്‍ച്ച നടത്തി. കാനഡ, യുകെ, യുഎസ് എന്നീ രാജ്യങ്ങളോട് ഖാലിസ്ഥാന്‍ ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: