Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

പൊന്നിന്‍ വിലയുള്ള തക്കാളി…കോടീശ്വരനായി കര്‍ഷകന്‍, ഒരു മാസത്തിനുള്ളില്‍ വിറ്റത് 13,000 പെട്ടി തക്കാളി, ലഭിച്ചത് ഒന്നരക്കോടി രൂപ

പതിനെട്ട് ഏക്കര്‍ കൃഷിഭൂമിയാണ് തുക്കാറാമിനുള്ളത്. മകന്‍ ഇഷ്വാര്‍ ഗായ്‌കറിന്റെയും മരുമകള്‍ സൊണാലിയുടെയും സഹായത്തോടെ ഇവിടെ തക്കാളി കൃഷി ചെയ്യുകയായിരുന്നു. മികച്ച ഗുണനിലവാരമുള്ള തക്കാളിയാണ് കൃഷി ചെയ്തതെന്നും തുക്കാറാമിന്റെ കുടുംബം പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 11:56 am IST
in Agriculture

പൂനെ: തക്കാളിയുടെ വിലവര്‍ധന രാജ്യത്ത് ഒരാഭ്യന്തര വിഷയമായി മാറിയിരിക്കുകയാണ്. എന്നാല്‍ നിരവധി പേര്‍ക്കിത് സന്തോഷത്തിനും വകനല്കി. തക്കാളി വില വര്‍ധനവില്‍ നേട്ടം കൊയ്യുകയാണ് രാജ്യത്തെ കര്‍ഷകര്‍. പൊന്നിന്‍ വിലയുള്ള തക്കാളി തൊട്ടാല്‍ പൊള്ളുമെങ്കിലും ചിലര്‍ക്കത് ജാക്ക്‌പോട്ടായി മാറിയിരിക്കുകയാണ്. തക്കാളി വില്ക്കുന്നതിലൂടെ കോടികളാണ് പലരും സ്വന്തമാക്കുന്നത്.  

മഹാരാഷ്‌ട്രയിലെ പൂനെയിലുള്ള ഒരു കര്‍ഷകന് തക്കാളി വിറ്റതിലൂടെ ഒരു മാസത്തിനുള്ളില്‍ ലഭിച്ചത് ഒന്നരക്കോടി രൂപ. തുക്കാറാം ഭാഗോജി ഗായ്‌കറിനാണ് ഒന്നരക്കോടി രൂപയുടെ തക്കാളി ജാക്ക്‌പോട്ട് അടിച്ചത്. 13,000 പെട്ടി തക്കാളിയാണ് അദ്ദേഹം വിറ്റത്. പതിനെട്ട് ഏക്കര്‍ കൃഷിഭൂമിയാണ് തുക്കാറാമിനുള്ളത്. മകന്‍ ഇഷ്വാര്‍ ഗായ്‌കറിന്റെയും മരുമകള്‍ സൊണാലിയുടെയും സഹായത്തോടെ ഇവിടെ തക്കാളി കൃഷി ചെയ്യുകയായിരുന്നു. മികച്ച ഗുണനിലവാരമുള്ള തക്കാളിയാണ് കൃഷി ചെയ്തതെന്നും തുക്കാറാമിന്റെ കുടുംബം പറയുന്നു.

ഒരു ദിവസം ഒരു പെട്ടി തക്കാളി വില്‍ക്കുമ്പോള്‍ 2,100 രൂപ ലഭിച്ചു. വെള്ളിയാഴ്ച 900 പെട്ടികളാണ് വിറ്റത്. അന്നു മാത്രം 18 ലക്ഷം രൂപ ലഭിച്ചു, തുക്കാറാം വ്യക്തമാക്കി. കഴിഞ്ഞ മാസം ഒരു പെട്ടി തക്കാളിക്ക് ആയിരം മുതല്‍ 2,400 രൂപ വരെ ലഭിച്ചു. തക്കാളിയുടെ ഗുണനിലവാരം അനുസരിച്ചാണ് വില ലഭിക്കുന്നത്. തക്കാളി കൃഷിയിലൂടെ പൂനെയിലെ ജുന്നാറിലുള്ള നിരവധി കര്‍ഷകര്‍ കോടികള്‍ സമ്പാദിച്ചു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തക്കാളി വില്പനയിലൂടെ ഗ്രാമത്തിലെ കര്‍ഷക സമിതി 80 കോടി രൂപയാണ് ലാഭമുണ്ടാക്കിയത്. ഇതിലൂടെ പ്രദേശത്തെ നൂറ് സ്ത്രീകള്‍ക്ക് ജോലി നല്കാനായി. തക്കാളി കൃഷിയില്‍ നടീല്‍, വിളവെടുപ്പ്, പാക്കിങ് എന്നവയില്‍ സൊണാലി സഹായിക്കാറുണ്ട്. മകനാണ് വില്പന കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ കഠിനപ്രയത്‌നത്തിന്റെ ഫലമാണ് വിപണി ഇപ്പോള്‍ തങ്ങള്‍ക്കനുകൂലമായതെന്നും അദ്ദേഹം പറഞ്ഞു.  

ഇവിടെ ഇപ്പോള്‍ ഒരു കിലോഗ്രാം തക്കാളിക്ക് 125 രൂപയാണ് വില. മികച്ച ഗുണനിലവാരമുള്ള 20 കിലോയുടെ ഒരു പെട്ടിക്ക് 2,500ഉം. തക്കാളി വിറ്റ് ലാഭം കൊയ്യുന്നതില്‍ മഹാരാഷ്‌ട്രയിലെ കര്‍ഷകര്‍ ഒരുദാഹരണം മാത്രമാണ്. കര്‍ണാടയിലെ കോലാറിലുള്ള ഒരു കര്‍ഷകന്‍ 200 പെട്ടി തക്കാളി വിറ്റ് 38 ലക്ഷം രൂപയാണ് സ്വന്തമാക്കിയത്.

Tags: farmerTomatoസമ്പന്നര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

Health

വൃക്ക ആരോഗ്യത്തിനും എല്ലിന്റെയും മുടിയുടെയും ആരോഗ്യത്തിനും മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാനും തക്കാളി

പുതിയ വാര്‍ത്തകള്‍

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.