Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സംസ്ഥാനത്ത് അരിവിലയും കുതിക്കുന്നു; കരിഞ്ചന്തയില്‍ പൂഴ്‌ത്തിവെപ്പ് വ്യാപകം

കഴിഞ്ഞമാസം വരെ 42 - 45 രൂപയായിരുന്ന മട്ടയരിക്ക് 52 രൂപയും 35-38 രൂപയുണ്ടായിരുന്ന കുറുവക്ക് 40-42 രൂപയും 45-48 രൂപയുണ്ടായിരുന്ന ഉണ്ടമസൂരി (ബോധന) ക്ക് 50-52 രൂപയുമായി. 32 രൂപയുണ്ടായിരുന്ന പച്ചരിക്ക് 36-38 രൂപയായിട്ടുണ്ട്. മാര്‍ക്കറ്റുകളിലും അരിക്കടകളിലും അല്പം വിലക്കുറവുണ്ടെങ്കിലും ചില്ലറ വില്‍പ്പന ശാലകളില്‍ വില കൂടുതലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 04:25 pm IST
in Palakkad

പാലക്കാട്: സംസ്ഥാനത്ത് പലവ്യഞ്ജനത്തിനും പച്ചക്കറിക്കും ഒപ്പം അരിവിലയും കുതിക്കുന്നു. അയല്‍ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനമാണ് ഇതിനുകാരണം. ഇത് മുതലെടുത്ത് കരിഞ്ചന്തയില്‍ പൂഴ്‌ത്തിവെപ്പ് വ്യാപകമാകുന്നു. പരിശോധനാ സംവിധാനവുമില്ല. ഇക്കണക്കിന് ഓണമാകുമ്പോഴേക്കും വില പിടിച്ചുനിര്‍ത്താനാവാത്ത സ്ഥിതിയിലാവും.

കഴിഞ്ഞമാസം വരെ 42 – 45 രൂപയായിരുന്ന മട്ടയരിക്ക് 52 രൂപയും 35-38 രൂപയുണ്ടായിരുന്ന കുറുവക്ക് 40-42 രൂപയും  45-48 രൂപയുണ്ടായിരുന്ന ഉണ്ടമസൂരി (ബോധന) ക്ക് 50-52 രൂപയുമായി. 32 രൂപയുണ്ടായിരുന്ന പച്ചരിക്ക് 36-38 രൂപയായിട്ടുണ്ട്. മാര്‍ക്കറ്റുകളിലും അരിക്കടകളിലും അല്പം വിലക്കുറവുണ്ടെങ്കിലും ചില്ലറ വില്‍പ്പന ശാലകളില്‍ വില കൂടുതലാണ്.  

സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും സബ്‌സിഡി ഇനത്തില്‍ 25 രൂപക്ക് 10 കിലോ അരി ലഭ്യമാണെങ്കിലും ഇത്തരം വിലക്കയറ്റമുള്ള സാഹചര്യങ്ങളില്‍ ജയ, കുറുവാ എന്നീ അരികള്‍ ലഭ്യമാകുന്നില്ല. മാത്രമല്ല, 10 കിലോ അരി ലഭിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡുമായി മാസത്തില്‍ രണ്ടുതവണ പോകേണ്ട സ്ഥിതിയാണ്. മാര്‍ക്കറ്റുകളില്‍ കയറ്റിയിറക്കു കൂലിയും ലോറികളുടെ വാടകവര്‍ധനവും വിലക്കയറ്റത്തിന് കാരണമാകുന്നു. കേരളത്തിന് ആവശ്യമായ അരിയില്‍ ഭൂരിഭാഗവും എത്തുന്നത് ആന്ധ്രയില്‍നിന്നാണ്.

സബ്‌സിഡിയിനത്തില്‍ അരി നല്‍കുന്നതിനായി 4000 ടണ്‍ ജയ അരിയാണ് സപ്ലൈകോ വാങ്ങുന്നതെന്നതിനാല്‍ 25 രൂപക്കും കാര്‍ഡില്ലാതെ 38 രൂപക്കും അരി നല്‍കുന്നുണ്ടെങ്കിലും ജയ എന്ന പേരില്‍ വിപണിയില്‍ ലഭ്യമായ ആന്ധ്രാ അരിക്ക് നിലവില്‍ 50 രൂപയിലധികമാണ്. റേഷന്‍ കട വഴി നീല, പിങ്ക്, വെള്ള കാര്‍ഡുകള്‍ക്കുള്ള അരിവിഹിതം വെട്ടിക്കുറച്ചതിനാല്‍ വിപണിയിലെ അരിക്ക് നല്ല ഡിമാന്റാണ്. റേഷന്‍ കടകള്‍ വഴി നല്‍കുന്ന മട്ട, പുഴുക്കലരി, പച്ചരി, ഗോതമ്പ് എന്നിവ വിപണിയില്‍ ഉയര്‍ന്ന വിലക്ക് നല്‍കുന്നവരുമുണ്ട്.  

കേരളത്തിലെ അരി ക്ഷാമം മുതലെടുത്ത് തമിഴ്‌നാട്ടില്‍ നിന്നും റേഷനരിക്കടത്തും സജീവമാണ്. ആന്ധ്രയിലെ ഗോദാവരിയില്‍ നിന്നുമാണ് കേരളത്തിലേക്ക് ധാരാളം ജയ അരിയെത്തുന്നത്. ഇതിനുപുറമെ കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും അരിയെത്തുന്നുണ്ട്. സേലം, ട്രിച്ചി, ഉടുമല്‍പ്പേട്ട എന്നിവടങ്ങളിലെ റൈസ് മണ്ടി (അരി ഏജന്റ്) കളാണ് കേരളത്തിലേക്കുള്ള അരി കയറ്റുമതി നിയന്ത്രിക്കുന്നത്. അരിയുടെ വിലക്കയറ്റത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും ആരോപണമുണ്ട്.

Tags: keralaഅരിprice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.