ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഇസ്ലാം മതത്തിലേക്ക് മാറ്റുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് തബ്ലീഗ്ജമാഅത്ത് മൗലാനതൗക്കീര് അഹമ്മദ്. അഫ്ഗാനിസ്ഥാനിലെ പോലെ, ഇന്ത്യയിലും ഒരു ദിവസം ശരിയത്ത് ഭരണം സ്ഥാപിക്കപ്പെടുമെന്നും ഇതര മതസ്ഥരെ ഇസ്ലാമാക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പണം സ്വീകരിക്കുന്നുണ്ടെന്നും മൗലാന പറയുന്നു.
രാജ്യത്തെ 99 ശതമാനം ഇസ്ലാമിക മതപരിവര്‍ത്തനം നടത്തുന്നത് തബ് ലീഗ് ജമാഅത്താണ്. അമുസ്ലിംകളെ ഇസ്ലാം മതത്തിലേക്ക് ക്ഷണിക്കുന്നത് ജമാഅത്താണ്. മുമ്പ് പ്രവാചകന്മാരെ അനുസരിക്കാത്തവര്‍ ശിക്ഷ അനുഭവിച്ചു. താന്‍ ഇപ്പോഴും ഇസ്ലാം മതം സ്വീകരിക്കാന്‍ ആളുകളെ ക്ഷണിക്കുകയാണ്. വിഗ്രഹാരാധകരെ വഴിപിഴച്ചവരാണെന്ന് വിശേഷിപ്പിച്ച മൗലാന, അവരെ അല്ലാഹുവിന്റെ ആരാധനയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും പറഞ്ഞു.
2014 മുതല്‍ രാജ്യത്തുടനീളം 20 ലക്ഷത്തോളം അമുസ്ലിംകള് ഇസ്ലാം സ്വീകരിച്ചതായി തൗക്കീര്‍ അവകാശപ്പെട്ടു. തബ്ലീഗി ജമാഅത്ത് അംഗങ്ങള്‍ കൂടുതല്‍ കൂടുതല്‍ ആളുകളെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും മൗലാന പറഞ്ഞു. ”ഇന്ഷാ അല്ലാഹ് ശരീഅത്ത് നിയമം ഇവിടെ വരും. നിങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നോക്കൂ, അവിടെ ശരിയത്ത് നിയമം നടപ്പാക്കി. അമേരിക്ക അവിടെ ഉണ്ടായിരുന്നു. എല്ലാവരെയും ആട്ടിയോടിച്ചു. മതപരിവര്‍ത്തനം ആവശ്യമാണെന്ന് വിവരിച്ച മൗലാന, എല്ലാവരേയും അല്ലാഹുവിന്റെ പാതയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: