ശ്രീനഗര്‍ : കശ്മീര്‍ താഴ്വരയില്, അനന്ത്നാഗ് ജില്ലയിലെ നുന്‍വാന്‍-പഹല്‍ഗാം, ഗന്ദര്‍ബാല്‍ ജില്ലയിലെ ബാല്‍തല്‍ എന്നീ രണ്ട് യാത്രാ റൂട്ടുകളിലും മഴ പെയ്തതിനാല്‍ അമര്‍നാഥ് തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തി. യാത്രാ മാര്‍ഗ്ഗങ്ങളിലെ കാലാവസ്ഥ മെച്ചപ്പെട്ടതിന് ശേഷം മാത്രമേ യാത്ര പുനരാരംഭിക്കൂ എന്ന് അധികൃതര്‍ അറിയിച്ചു.
ഇന്നലെ വൈകുന്നേരം വരെ ഏകദേശം 85,000 തീര്‍ത്ഥാടകര്‍ മഞ്ഞിലുളള ശിവലിംഗം ദര്‍ശിച്ചു.
അതേസമയം, വ്യാജ പെര്‍മിറ്റ് കൈവശം വച്ചിരുന്ന 300-ലധികം തീര്‍ഥാടകര്‍ക്ക് ജമ്മുവില്‍ സ്ഥാപിച്ച കൗണ്ടറുകളില്‍ പുതിയ രജിസ്ട്രേഷന് ശേഷം പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്. ട്രാവല്‍ ഏജന്‍സികള്‍ വ്യാജ പെര്‍മിറ്റ് നല്‍കിയത് മൂലം കബളിപ്പിക്കപ്പെട്ട തീര്‍ത്ഥാടകരാണിവര്‍.
നേരത്തെ, 7,000 തീര്‍ഥാടകരുടെ എട്ടാമത്തെ സംഘം ഇന്ന് പുലര്‍ച്ചെ ജമ്മുവിലെ ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്ന് പുറപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: