Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാളത്തിന് തീരാ നഷ്ടം; കലയുടെ തമ്പുരാന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

പത്താം വയസ്സില്‍ കടലാസുകളില്‍ ആദ്യം വരക്കാന്‍ ശ്രമിച്ചത് ശ്രീകൃഷ്ണനെ. എടപ്പാളിനടുത്ത് കുംഭാരന്മാര്‍ മണ്‍പാത്രങ്ങള്‍ ഉണ്ടാക്കിയിരുന്ന സ്ഥലത്തുചെന്ന് മണ്ണു കൊണ്ടുവന്ന് മുഖശില്‍പങ്ങള്‍ ഉണ്ടാക്കി പഠിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 09:39 am IST
in Kerala
ആര്‍ട്ടിസ്റ്റ് നമ്പൂതിരി

ആര്‍ട്ടിസ്റ്റ് നമ്പൂതിരി

മലപ്പുറം: അശ്രദ്ധമായി കോറിയെന്ന് തോന്നിപ്പിക്കുന്ന നാലഞ്ച് വരകളില്‍ നിന്ന് കഥാപാത്രങ്ങള്‍ക്ക് അവിസ്മരണീയമായ രൂപവും ഭാവവും നല്‍കിയ മലയാളിയുടെ സ്വന്തം വരയുടെ തമ്പുരാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി (98) അന്തരിച്ചു. കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അര്‍ധരാത്രി 12.21നായിരുന്നു അന്ത്യം. രാവിലെ മുതല്‍ 12 മണി വരെ എടപ്പാള്‍ നടുവട്ടത്തെ വീട്ടിലും മൂന്ന് മണി വരെ തൃശൂര്‍ ലളിത കലാ അക്കാദമി ഹാളിലും പൊതു ദര്‍ശനം നടക്കും. ഇന്ന് അഞ്ചരയോടെ എടപ്പാളിലെ വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം.

പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്‍രെയും മകനായി മലപ്പുറം പൊന്നാനിയിലാണ് വാസുദേവന്‍ നമ്പൂതിരിയുടെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. കരുവാട്ട് മനയ്‌ക്കലെ വീട്ടുമുറ്റമായിരുന്നു മാതൃവിദ്യാലയം. എഴുത്തിനിരുത്തിയത് പണ്ഡിതനായ അച്ഛനായിരുന്നു. പത്താം വയസ്സില്‍ കടലാസുകളില്‍ ആദ്യം വരക്കാന്‍ ശ്രമിച്ചത് ശ്രീകൃഷ്ണനെ. എടപ്പാളിനടുത്ത് കുംഭാരന്മാര്‍ മണ്‍പാത്രങ്ങള്‍ ഉണ്ടാക്കിയിരുന്ന സ്ഥലത്തുചെന്ന് മണ്ണു കൊണ്ടുവന്ന് മുഖശില്‍പങ്ങള്‍ ഉണ്ടാക്കി പഠിച്ചു.

ബ്രഹ്‌മസ്വം മഠത്തിലും തൈക്കാട്ട് മൂസ്സിന്റെ ഇല്ലത്തും വൈദ്യപഠനം. പിന്നീട് തൃശൂര്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ചിത്രകലാ വിദ്യാര്‍ഥിയായി. അതിന് നിമിത്തമായത് ശില്‍പി വരിക്കാശ്ശേരി കൃഷ്ണന്‍ നമ്പൂതിരി. അവിടെ ശങ്കര മേനോനാണ് ഗുരു. അവിടെ നിന്നും മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍. ഇവിടെ നിന്നാണ് വാസുദേവന്‍ നമ്പൂതിരിയില്‍ നിന്ന്  ആര്‍ട്ടിസ്റ്റ് നമ്പൂതിരിയിലേക്കുള്ള പരിണാമം തുടങ്ങുന്നത്. അപേക്ഷിച്ചത് അപ്ലൈഡ് ആര്‍ട്ടിന്. 12 ദിവസത്തെ പരീക്ഷ എന്ന കടമ്പ കടന്നു കിട്ടിയതാണ് സീറ്റ്. പിന്നാലെ ഡബ്ള്‍ പ്രമോഷനും സ്‌കോളര്‍ഷിപ്പും കിട്ടി. മൂന്നു കൊല്ലം കൊണ്ട് കോഴ്‌സ് കഴിഞ്ഞു. ഏറ്റവും സ്വാധീനം ചെലുത്തിയ ഗുരു കെ.സി.എസ്. പണിക്കര്‍. തമിഴ്‌നാട്ടിലെ പഠനകാലത്തു കണ്ട പല്ലവ ചോള കാലഘട്ടത്തിലെ ചിത്രങ്ങള്‍ പില്‍ക്കാല രചനകള്‍ക്ക് ഊര്‍ജം പകര്‍ന്നു.

പൊന്നാനിയില്‍ മടങ്ങിയെത്തി വീട്ടില്‍ വെറുതെയിരിക്കുന്ന കാലത്താണ് ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായ എന്‍.വി. കൃഷ്ണവാര്യരുടെ കത്ത് ലഭിക്കുന്നത്. മാതൃഭൂമിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെതന്നെ അരവിന്ദന്റെ ആദ്യസിനിമയായ ഉത്തരായനത്തിന്റെ കലാസംവിധാനം നിര്‍വഹിച്ചു. അതിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. ‘മാതൃഭൂമി’ വിട്ടതിനുശേഷം ‘കലാകൗമുദി’യിലും ‘മലയാളം വാരിക’യിലും ജോലി ചെയ്തു.

കേരള ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്നു. 1995ല്‍ അക്കാദമി ഫെലോഷിപ് നല്‍കി ആദരിച്ചു. രാജാ രവിവര്‍മ പുരസ്‌കാരം, ബഷീര്‍ പുരസ്‌കാരം തുടങ്ങി തേടിയെത്തിയ അംഗീകാരങ്ങള്‍ നിരവധി. മൂത്ത മകന്‍ പരമേശ്വരന്‍. രണ്ടാമത്തെ മകന്‍ ദേവനും പത്‌നി മൃണാളിനിക്കുമൊപ്പം എടപ്പാളിലെ വീട്ടിലായിരുന്നു താമസം.

Tags: OBITmalappuramArtist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടിമിന്നലേറ്റ് മലപ്പുറത്ത് 4 വിദ്യാർത്ഥികൾ മരിച്ചു

Kerala

മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ ; വി ഡി സതീശൻ മുഖ്യമന്ത്രിയായാൽ കാര്യം നടക്കുമെന്ന് കമന്റ്

Kerala

കേരളത്തില്‍ ജനിക്കുന്ന ഹിന്ദു കുട്ടികളുടെ എണ്ണം കുറയുന്നു, മുസ്ലിം കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധന:ടി.പി. സെന്‍കുമാര്‍

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.