Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘നമോസ്തുതേ വ്യാസവിശാലബുദ്ധേ…’

ബ്രഹ്മപുത്രനായ വസിഷ്ഠന്റെ പൗത്രനായ പരാശരമഹര്‍ഷിയ്‌ക്ക് കാളിയില്‍ ജനിച്ച പുത്രന്‍ വ്യാസന്‍. മത്സ്യഗന്ധിയായ കാളിയെ പരാശരന്‍ കസ്തൂരിഗന്ധിയാക്കി. ഗുരുകൃപ ഒന്നുമാത്രമുണ്ടായാല്‍ ഏതു താമസഭാവവും സ്വാത്വികമാവും. ഈ മണംമാറ്റം അതിനുദാഹരണം.

Janmabhumi Online by Janmabhumi Online
Jul 3, 2023, 04:52 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

പ്രൊഫ.കെ. ശശികുമാര്‍

നമഃ പരമ ഋഷിഭ്യോഃ

നമഃ പരമ ഋഷിഭ്യഃ

ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനും ഏകത്ര സമ്മേളിക്കുന്ന പരബ്രഹ്മമായ ഗുരു ആര്‍ഷഭാരതത്തിന്റെ യുഗസംസ്‌കൃതിക്കുസ്വന്തം.

അവതാരരൂപിയായ നാരായണമഹര്‍ഷിയില്‍നിന്നും ബ്രഹ്മദേവനും തുടര്‍ന്ന് വസിഷ്ഠമഹര്‍ഷിയും അദ്ദേഹത്തില്‍നിന്നും ശക്തി മഹര്‍ഷിയും പിന്നീട് പരാശരമഹര്‍ഷിയും അദ്ദേഹത്തില്‍നിന്നും വ്യാസമഹര്‍ഷിയും തുടര്‍ന്ന് ഗൗഡപാദാചാര്യരും ഗോവിന്ദാചാര്യരും അദ്ദേഹത്തില്‍നിന്നും ശ്രീശങ്കരാചാര്യരും ബ്രഹ്മവിദ്യയെ ഗ്രഹിച്ചുവത്രെ. ഗുരുപരമ്പരയ്‌ക്ക് നമോവാകം.

ഇതിഹാസപുരാണങ്ങളടങ്ങിയ അധ്യാത്മസാഹിത്യത്തിന്റെ പിന്നിലുള്ള സര്‍ഗവൈഭവത്തെ നാം ‘വ്യാസന്‍’ എന്നുവിളിക്കുന്നു. വ്യസിക്കുന്നവന്‍ വ്യാസന്‍. വ്യസിക്കുക എന്നാല്‍ വിസ്തരിക്കുക എന്നര്‍ത്ഥം. ‘വ്യസിച്ചു വേദമെല്ലാമേ, വ്യാസനായതു കാരണാല്‍’ എന്നൊരു ഉപപത്തിയും പ്രസിദ്ധം.

ബ്രഹ്മപുത്രനായ വസിഷ്ഠന്റെ പൗത്രനായ പരാശരമഹര്‍ഷിയ്‌ക്ക് കാളിയില്‍ ജനിച്ച പുത്രന്‍ വ്യാസന്‍. മത്സ്യഗന്ധിയായ കാളിയെ പരാശരന്‍ കസ്തൂരിഗന്ധിയാക്കി. ഗുരുകൃപ ഒന്നുമാത്രമുണ്ടായാല്‍ ഏതു താമസഭാവവും സ്വാത്വികമാവും. ഈ മണംമാറ്റം അതിനുദാഹരണം.

വ്യാസന്റെ ബാല്യനാമം കൃഷ്ണന്‍. ജനനം ദ്വീപിലായിരുന്നതിനാല്‍ കൃഷ്ണദൈ്വപായനന്‍. പാരാശര്യന്‍, ബാദരായണന്‍, ദൈ്വപായനന്‍ തുടങ്ങിയ സംജ്ഞകളെല്ലാം വ്യാസനുസ്വന്തം.

വ്യാസഗുരുകുലം പ്രാചീന സര്‍വകലാശാലതന്നെയായിരുന്നു. വൈശമ്പായനന്‍, സൂതന്‍, പൈലന്‍, ജൈമിനി തുടങ്ങിയ പ്രശസ്തരും പ്രഗത്ഭരുമൊക്കെ വ്യാസശിഷ്യര്‍. വേദവ്യാസന്‍ എന്നത് കേവലമായ വ്യക്തിനാമമല്ലെന്ന് ആധുനിക ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഒരു ഗുരുപരമ്പരയുടെ സാമാന്യനാമമത്രെ വ്യാസന്‍.

ഇങ്ങനെ സിദ്ധാന്തിക്കുവാന്‍ പഴയൊരു കാരണം കൂടിയുണ്ട്. മന്വന്തരം തോറും ഓരോരോ വ്യാസന്‍ ജനിക്കുമെന്ന് വിഷ്ണുപുരാണം പറയുന്നു. ഓരോ ദ്വാപരയുഗത്തിലും ഒരു വ്യാസന്‍ ഉണ്ടാവും എന്ന് മറ്റൊരുകഥ. അങ്ങനെയൊരു കണക്കെടുത്താല്‍ ഏതാണ്ട് ഇരുപത്തെട്ടോളം വ്യാസന്മാര്‍ ഉണ്ടാവണം. ഏകനോ അനേകനോ  ആവട്ടെ സര്‍ഗപ്രതിഭയുടെ നിതാന്തവിസ്മയമാണ് വ്യാസന്‍ എന്ന നാമം.

മഹാഭാരതം എന്ന ഇതിഹാസമൊന്നുമതി വ്യാസനു സ്മാരകമായി. ‘യതോധര്‍മസ്തതോ ജയഃ’- ഇതിഹാസസന്ദേശം ഇതത്രെ. നൂറുകണക്കിന് കഥാപാത്രങ്ങളും സംഭവപരമ്പരകളും. മര്‍ത്ത്യജീവിതത്തിന്റെ ദുഃഖവും ദുരിതവും സുഖാഹ്ലാദങ്ങളും സംഘര്‍ഷവും സമന്വയവും ഇത്ര തന്മയതയോടെ വേദവ്യാസനല്ലാതെ മറ്റാരും വിശ്വസാഹിത്യത്തിലാവിഷ്‌ക്കരിച്ചിട്ടില്ല.

ഭഗവദ്ഗീതയുടെ പതിനെട്ടാം അധ്യായം. അവസാനത്തെ അഞ്ചുശ്ലോകങ്ങള്‍ സഞ്ജയന്റേതാണ്. അതില്‍ രണ്ടാമത്തേതിങ്ങനെ:

വ്യാസപ്രസാദാത് ശ്രുതവാ-

നേതദ് ഗുഹ്യമഹം പരം

യോഗം യോഗേശ്വരാത് കൃഷ്ണാത്

സാക്ഷാത് കഥയതഃ സ്വയം (75)

വ്യാസപ്രസാദത്താലാണ് ഈ യോഗശാസ്ത്രം കേള്‍ക്കാനുള്ള നിയോഗം സഞ്ജയനുലഭിച്ചതെന്ന് സമ്മതിക്കുകയാണിവിടെ.

വാക്കും മനസ്സും കടന്നുചെല്ലാത്ത അപാരതയുടെ വിശ്വരൂപം പ്രതിബിംബിക്കുന്ന ഒരു ദിവ്യദര്‍പണംതന്നെ വ്യാസമഹാഭാരതം.

ഹേ, ശ്രീ വേദവ്യാസമഹര്‍ഷേ! വിശാലബുദ്ധിയും, വിടര്‍ന്ന താമരപ്പൂവിന്റെ നീണ്ട ഇതള്‍പോലെ സുന്ദരവുമായ നേത്രങ്ങളോടുകൂടിയവനുമായ അങ്ങയ്‌ക്ക് നമസ്‌കാരം! അങ്ങ് മഹാഭാരതമാകുന്ന എണ്ണനിറച്ച ജ്ഞാനദീപം പ്രജ്ജ്വലിപ്പിച്ചുവല്ലൊ.

Tags: വേദഹിന്ദുമതംആര്‍ഷഭാരതംHindu Dharma
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നാളെ ഭഗിനി നിവേദിത ജയന്തി: ഭഗിനി നിവേദിതയും ഹിന്ദു ധര്‍മവും

അല്‍വാര്‍ ഇന്ദിര ഗാന്ധി ഗ്രൗണ്ടില്‍ ചേര്‍ന്ന ആര്‍എസ്എസ് അല്‍വാര്‍ നഗര്‍ സാംഘിക്കില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ഹിന്ദു ധര്‍മം മാനവധര്‍മം തന്നെയാണ്; തൊട്ടുകൂടായ്മ പൂര്‍ണമായും ഇല്ലാതാക്കണം: മോഹന്‍ ഭാഗവത്

കേരള ഹിന്ദു മതപാഠശാലാ അദ്ധ്യാപക പരിഷത്തിന്റെ 45-ാമത് വാര്‍ഷിക സമ്മേളനവും വിജ്ഞാന മത്സരങ്ങളും 
മാര്‍ഗദര്‍ശകമണ്ഡലം കാര്യദര്‍ശി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു
Kerala

അറിഞ്ഞതിനെ ആചരിക്കുകയാണ് ഹിന്ദുധര്‍മ്മത്തിന്റെ ആധാരം: സ്വാമി സത്സ്വരൂപാനന്ദ സരസ്വതി

Samskriti

അഹിംസയെ സ്വാംശീകരിക്കാം…

India

എല്ലാവരിലും നന്മ മാത്രം ദര്‍ശിക്കുന്ന വിശാല വീക്ഷണമാണ് സനാതന ധര്‍മം: മാതാ അമൃതാനന്ദമയീ

പുതിയ വാര്‍ത്തകള്‍

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

കാലടിയിൽ ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ

ഇമ്രാൻ ഖാൻ ഉടൻ മോചിതനാകുമോ ? ഷഹബാസ് സർക്കാരിനെ മുട്ടുകുത്തിക്കാൻ പിടിഐയുടെ പുതിയ തന്ത്രം ; പാകിസ്ഥാനിൽ രാഷ്‌ട്രീയ പ്രക്ഷോഭം രൂക്ഷമാകുന്നു

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

ബംഗ്ലാദേശിൽ മതമൗലികവാദികൾ ഹിന്ദു വ്യവസായിയെ കോൺക്രീറ്റ് സ്ലാബിന് അടിച്ച് കൊന്നു ; മൃതദേഹത്തിൽ നൃത്തം ചെയ്ത് കൊലയാളികൾ   

കൂത്തുപറമ്പ് വെടിവെപ്പ് ;റവാഡ ചന്ദ്രശേഖറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പിണറായിയുടെ പ്രസംഗം പുറത്ത്

തൃശൂര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies