Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അക്രമികള്‍ ഗ്രന്ഥശാല തീയിട്ട് നശിപ്പിച്ചു; വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് മടിയില്‍ വച്ച അനുഭവവുമായി ഫ്രാന്‍സ്

മുസ്ലീങ്ങളും ഇടതന്മാരായി അറിയപ്പെടുന്ന  വ്യക്തികളും ലഹളകളിലും, സ്വത്തുക്കള്‍ നശിപ്പിയ്‌ക്കുന്നതിലും, കച്ചവടസ്ഥാപനങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളും ആക്രമിയ്‌ക്കുന്നതിലും, പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യം വയ്‌ക്കുന്നതിലും ഉള്‍പ്പെടുന്നതായി കാണാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2023, 08:48 am IST
in World

പാരിസ്: സായുധരായ സുരക്ഷാ സേനകളും അക്രമാസക്തമായ ജനക്കൂട്ടങ്ങളും തമ്മില്‍ തെരുവുകളില്‍  വ്യാപകമായി ഏറ്റുമുട്ടുന്ന കാഴ്ചകളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഫ്രാന്‍സില്‍ നിന്നും പുറത്തുവരുന്നത്. ജൂണ്‍ 27 ന് നാഹെല്‍ എന്ന് പേരായ ഒരു മുസ്ലീം ചെറുപ്പക്കാരന്‍ പോലീസ് വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഫ്രാന്‍സില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കൊല്ലപ്പെട്ട പയ്യന് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.  

പാരീസിന്റെ വടക്ക് പടിഞ്ഞാറുള്ള നാന്റെര്‍ എന്ന പ്രദേശത്ത് വച്ച് ട്രാഫിക് നിയന്ത്രണത്തിന് ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരോട് യുവാവ് കൊമ്പു കോര്‍ത്തതാണ് സംഘട്ടനത്തിലും വെടിവയ്‌പ്പിലും കലാശിച്ചത്. പോലീസുകാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിയ്‌ക്കാന്‍ വിസമ്മതിച്ചത് ഏറ്റുമുട്ടലില്‍ എത്തുകയായിരുന്നു. നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്‌ക്കും അക്രമം വ്യാപിച്ചു കഴിഞ്ഞു.    

മാര്‍സെലി നഗരത്തിലെ ഏറ്റവും വലിയ ഗ്രന്ഥശാല അക്രമികള്‍ തീയിട്ട് നശിപ്പിച്ചു. 

“പബ്ലിക് ലൈബ്രറികള്‍ പോലുള്ള സ്ഥാപനങ്ങള്‍ നശിപ്പിയ്‌ക്കുമ്പോള്‍ അറിവിന്റെയും സംസ്ക്കാരത്തിന്റെയും വലിയ സാമൂഹ്യ മുതല്‍ക്കൂട്ടുകളാണ് നഷ്ടപ്പെടുന്നത്” ഫ്രഞ്ച് സാംസ്ക്കാരിക പ്രവര്‍ത്തകര്‍ വിലപിയ്‌ക്കുന്നു. “അള്ളാഹു അക്ബര്‍” എന്നാക്രോശിച്ചു കൊണ്ട് അക്രമികള്‍ തെരുവുയുദ്ധങ്ങളില്‍ ഏര്‍പ്പെടുന്ന പല വീഡിയോ റിപ്പോര്‍ട്ടുകളും  പുറത്തു വരുന്നു.  

നഗരത്തിന്റെ പല ഭാഗങ്ങളിലും കത്തിക്കരിഞ്ഞ കാറുകളും തകര്‍ക്കപ്പെട്ട ജനല്‍ ചില്ലുകളും കാണാം. ഇരുനൂറിലേറെ പോലീസുകാര്‍ക്ക് പരിക്ക് പറ്റിയെന്നും ഇതുവരെ നാനൂറിലേറെ അക്രമികളെ അറസ്റ്റു ചെയ്തെന്നും ഫ്രഞ്ച് പോലീസ് അധികൃതര്‍ അറിയിച്ചു. അക്രമം നേരിടാന്‍  പാരീസ് മേഖലയിലെ  5, 000 പേര്‍ ഉള്‍പ്പെടെ 40,000 പോലീസുകാരെ വിന്യസിച്ചു കഴിഞ്ഞതായി അഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡര്‍മാനിന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. 

യുവാവിന്റെ കൊലയ്‌ക്ക് കാരണമായ വെടിവയ്‌പ്പ് നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ചുണ്ട്. സംഭവത്തില്‍ വംശീയ വിദ്വേഷം ഉള്‍പ്പെട്ടിട്ടുള്ളതായി യുവാവിന്റെ കുടുംബം ഇതുവരെ ആരോപിച്ചിട്ടില്ല. എന്നാല്‍ വംശീയവാദ വിരുദ്ധ ആക്ടീവിസ്റ്റുകള്‍ അത്തരം ആരോപണവുമായി രംഗത്തെത്തിറങ്ങി കഴിഞ്ഞു.

കൊല്ലപ്പെട്ട യുവാവിന് നിയമ ലംഘനത്തിന്റെ ഒരു മുന്‍കാല ചരിത്രം ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പോലീസിനോട് ഇടയുക, വസ്തുതകള്‍ മറച്ചു പിടിയ്‌ക്കുക തുടങ്ങിയ കുറ്റങ്ങളില്‍ 2020 മുതല്‍ ഇയാള്‍ നോട്ടപ്പുള്ളിയായിരുന്നു. അതിനടുത്ത വര്‍ഷം ഇന്‍ഷുറന്‍സ് ഇല്ലാതെ ഡ്രൈവ് ചെയ്തതിനും, വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചതിനും കേസില്‍ പെട്ടു. ഈ വര്‍ഷം ജനുവരിയിലും മാര്‍ച്ചിലും മയക്കു മരുന്ന് ഉപയോഗിച്ചതും വിറ്റതുമായി ബന്ധപ്പെട്ടുള്ള കുറ്റങ്ങളില്‍ അയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.      

‘ഈ യുവാവിന്റെ മരണം, ഫ്രാന്‍സില്‍ എമ്പാടും വ്യാപകമായ അക്രമത്തിനും തെരുവ് യുദ്ധങ്ങള്‍ക്കും തിരികൊളുത്തിയിട്ടുണ്ട്. മുസ്ലീങ്ങളും ഇടതന്മാരായി അറിയപ്പെടുന്ന  വ്യക്തികളും ലഹളകളിലും, സ്വത്തുക്കള്‍ നശിപ്പിയ്‌ക്കുന്നതിലും, കച്ചവടസ്ഥാപനങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളും ആക്രമിയ്‌ക്കുന്നതിലും, പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യം വയ്‌ക്കുന്നതിലും ഉള്‍പ്പെടുന്നതായി കാണാം. നെഹാലിന് നീതി എന്ന അവരുടെ ആവശ്യം കൂടുതല്‍ അക്രമങ്ങള്‍ പ്രവര്‍ത്തിയ്‌ക്കുന്നതിനുള്ള മറ മാത്രമാണെന്ന് കരുതേണ്ടിയിരിയ്‌ക്കുന്നു. അവരുടെ ഈ പ്രവൃത്തികള്‍ ഫ്രാന്‍സിലെ നിലവിലെ സ്ഥിതി കൂടുതല്‍ വഷളാക്കാന്‍ മാത്രമേ ഉപകരിയ്‌ക്കുകയുള്ളൂ” റൈര്‍ ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

Tags: ISISislamistsriotJihadi Terrorismഫ്രാന്‍സ്ഫ്രാന്‍സില്‍ ഹിജാബ് നിരോധനംശരിഅത്ത് നിയമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഐഎസ്ഐഎസിന്റെ ലൈംഗിക അടിമകളായ യസീദി സ്ത്രീകള‍്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ യാനാര്‍ മുഹമ്മദിന് വെടിയുണ്ട

Kerala

ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ സി പി എമ്മില്‍ ഭിന്നത, എ കെ ബാലനെ തളളി എം വി ഗോവിന്ദന്‍, ന്യായീകരിച്ച് മുഖ്യമന്ത്രി

News

ഭീകര പ്രവർത്തനസാഹയം: ടെക്‌സാസിൽ ഐസിസ് ഭീകരനെ എഫ്ബിഐ പൊക്കി

World

ബംഗ്ലാദേശിൽ ജീവിക്കാൻ ഭയം, ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു; ദീപു ചന്ദ്രദാസിന്റെ സഹോദരൻ

ആസ്ത്രേല്യയിലെ ജൂതരുടെ ബീച്ചായ ബോണ്ടി ബീച്ചില്‍ ഭീകരാക്രമണത്തിന്‍റെ ഭാഗമായി ജൂതര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയ മകന്‍ നവീദ് അക്രം
World

ആസ്ത്രേല്യയില്‍ 15 ജൂതരെ വെടിവെച്ച് കൊന്ന ഭീകരരായ ബാപ്പയും മകനും മാസങ്ങള്‍ക്ക് മുന്‍പേ ബോംബെറിഞ്ഞ് പരിശീലിച്ചിരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.