Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മണിപ്പൂരിലെ കലാപവും കേരളത്തിലെ കരച്ചിലും

കേരളത്തിലും ക്രൈസ്തവ ജനവിഭാഗങ്ങള്‍ ബിജെപിയോട് അടുക്കുന്നത് സഹിക്കാത്തവര്‍ ഇവിടെ മാറത്തടിച്ച് നിലവിളിക്കുന്നു. ക്രൈസ്തവ സമൂഹത്തിന്റെ നിലനില്‍പ്പിനെപ്പോലും അപകടപ്പെടുത്തി ഇസ്ലാം മതതീവ്രവാദവും ഭീകരവാദവും പലതരത്തില്‍ കടന്നാക്രമിക്കുമ്പോള്‍ അതിനെതിരെ ചെറുവിരലനക്കാതെ വഞ്ചന കാട്ടുന്നവരാണ് ഇക്കൂട്ടര്‍. ഈ ചതിയില്‍ വീഴാതിരിക്കാനുള്ള വിവേകം ക്രൈസ്തവസമൂഹം പ്രകടിപ്പിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2023, 05:00 am IST
in Editorial

രാജ്യത്തിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നായ മണിപ്പൂര്‍ രണ്ടു മാസത്തോളമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണല്ലോ. മണിപ്പൂരില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടക്കുന്നതെന്ന ചിത്രം മറച്ചുപിടിച്ച് മനോധര്‍മം അനുസരിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ചമയ്‌ക്കുന്നു എന്നതാണ് അനുഭവം. വാര്‍ത്തകളില്‍ വളച്ചൊടിക്കലുകളും തമസ്‌കരണവും നിര്‍ബാധം നടക്കുന്നു. ഇതിന്റെ ഏറ്റവും പുതിയ അധ്യായമാണ് കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍. കിട്ടുന്ന അവസരം ഉപയോഗിച്ച് ജനങ്ങളെ എങ്ങനെ തെറ്റിദ്ധരിപ്പിക്കാമെന്നാണ് പല മലയാള മാധ്യമങ്ങളും നോക്കിയത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ താല്‍പര്യമനുസരിച്ച് മണിപ്പൂര്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് സംസ്ഥാന പോലീസ് രാഹുലിന്റെ  സന്ദര്‍ശനം തടഞ്ഞു എന്നൊരു വികലമായ ചിത്രമാണ് ഈ മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ രാഹുലിനെ തടഞ്ഞത് രോഷാകുലരായ ജനങ്ങളാണ്. ഇതിനെ എതിര്‍ത്ത് മറ്റൊരു വിഭാഗവും അണിനിരന്നു. ഇവരെ പിരിച്ചുവിടാനായി പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവുമൊക്കെ നടത്തിയിട്ടും ഫലമുണ്ടായില്ല. ഗ്രനേഡ് പ്രയോഗിക്കാന്‍പോലും സാധ്യതയുള്ളതിനാല്‍ സുരക്ഷ പരിഗണിച്ച് രാഹുലിന്റെ റോഡ്മാര്‍ഗമുള്ള യാത്ര അനുവദിക്കാനാവില്ലെന്നും, ഹെലികോപ്ടര്‍ ഉപയോഗിക്കാമെന്നുമാണ് പോലീസ് പറഞ്ഞത്. ഇക്കാര്യങ്ങള്‍ മറച്ചുപിടിച്ച് അങ്ങേയറ്റം നിരുത്തരവാദപരമായ പ്രതികരണങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത്.

മണിപ്പൂരിലെ അസ്വസ്ഥതകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ഈ പ്രശ്‌നം പരിഹരിക്കാന്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സര്‍ക്കാരുകള്‍ ശ്രമിച്ചില്ല. ഇതിനുപകരം വിഘടനവാദികള്‍ക്ക് വളരാന്‍ വളംവയ്‌ക്കുന്ന, അവര്‍ക്ക് വിഭാഗീയതയുടെ ആയുധങ്ങള്‍ പണിതുകൊടുക്കുന്ന സമീപനവും ഇടപെടലുകളുമാണ് ഈ സര്‍ക്കാരുകള്‍ നടത്തിയത്. ഇതില്‍നിന്ന് വ്യത്യസ്തമായി മണിപ്പൂരിലെ ജനങ്ങളെ ദേശീയധാരയില്‍ അണിനിരത്തി വികസനത്തിന്റെ ഗുണഫലങ്ങള്‍ അവര്‍ക്ക് അനുഭവിക്കാനാവുന്ന വിധത്തില്‍ സ്ഥിതിഗതികളെ നയിക്കുകയാണ് അധികാരത്തിലേറിയ നാള്‍ മുതല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. ഇക്കാര്യങ്ങളില്‍ വലിയ വിജയം കൈവരിക്കാനും കഴിഞ്ഞു. മണിപ്പൂര്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും ഇത് നേരില്‍ കണ്ട് ബോധ്യപ്പെടുകയും ചെയ്യും. സമാധാനത്തിന്റെയും വികസനത്തിന്റെയും ഈ അന്തരീക്ഷം അട്ടിമറിക്കാന്‍ അവസരം പാര്‍ത്തിരുന്നവരാണ് കലാപത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. ദീര്‍ഘകാലം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ്സിന്റെ കറുത്ത കൈകള്‍ ഇതിനു പിന്നിലുണ്ട് എന്ന കാര്യം ഉറപ്പാണ്. ഇതിന്റെ ഭാഗമാണ് വിദേശരാജ്യങ്ങൡല്‍ ചുറ്റിനടന്ന് ദേശവിരുദ്ധമായി പെരുമാറുന്ന കോണ്‍ഗ്രസ്സിന്റെ നേതാവ് മണിപ്പൂരിലെത്തിയും അത്തരം പണികള്‍ ചെയ്യുന്നത്. രാജ്യത്ത് എവിടെയൊക്കെ സംഘര്‍ഷമുണ്ടായാലും അതില്‍നിന്ന് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയെന്നതാണ് കോണ്‍ഗ്രസ്സിന്റെ നയം.

മണിപ്പൂരിലെ പ്രാചീന ഹിന്ദുവിഭാഗമായ മെയ്‌തേയികള്‍ക്ക് ഗോത്രവര്‍ഗ പദവി അനുവദിക്കുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടതാണ് ഇപ്പോഴത്തെ കലാപം കുത്തിപ്പൊക്കാന്‍ നിലവില്‍ ഗോത്രവര്‍ഗപദവിയുള്ള കുക്കികളെ പ്രേരിപ്പിച്ചത്. സ്വാതന്ത്ര്യത്തിനു മുന്‍പ് ഗോത്രപദവണ്ടി യുണ്ടായിരുന്ന മെയ്‌തേയികള്‍ അതിനുശേഷം പട്ടികയില്‍നിന്ന് പുറത്താവുകയായിരുന്നു. ഇവരുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ പ്രശ്‌നം ഒരുതരത്തിലും കേരളത്തിലെ ജനങ്ങളെ ബാധിക്കുന്നതല്ല. എന്നിട്ടും മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധത്തില്‍ കരച്ചില്‍ മുഴുവന്‍ കേരളത്തിലാണ്. ഇതിന്റെ കാരണം പരിശോധിക്കുമ്പോള്‍ ഇവിടുത്തെ മുന്നണി രാഷ്‌ട്രീയത്തിന്റെ ദുഷ്ടലാക്ക് വ്യക്തമാവും. ഇപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മുഴുവന്‍ ഭരിക്കുന്നത് ബിജെപിയോ ബിജെപി ഉള്‍പ്പെടുന്ന മുന്നണിയോ ആണ്. ജനസംഖ്യയില്‍ വലിയൊരു വിഭാഗം ക്രൈസ്തവരുള്ള ഇവിടങ്ങളില്‍ ബിജെപിക്ക് അധികാരമുള്ളത് ആ പാര്‍ട്ടിെയ ന്യൂനപക്ഷവിരുദ്ധരായി മുദ്രകുത്തുന്നവര്‍ക്കുള്ള മറുപടിയാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെയും ഗോവയുടെയും മറ്റും ചുവടുപിടിച്ച് കേരളത്തിലും ക്രൈസ്തവ ജനവിഭാഗങ്ങള്‍ ബിജെപിയോട് അടുക്കുന്നത് സഹിക്കാത്തവര്‍ ഇവിടെ മാറത്തടിച്ച് നിലവിളിക്കുന്നു. ക്രൈസ്തവ സമൂഹത്തിന്റെ നിലനില്‍പ്പിനെപ്പോലും അപകടപ്പെടുത്തി ഇസ്ലാം മതതീവ്രവാദവും ഭീകരവാദവും പലതരത്തില്‍ കടന്നാക്രമിക്കുമ്പോള്‍ അതിനെതിരെ ചെറുവിരലനക്കാതെ വഞ്ചന കാട്ടുന്നവരാണ് ഇക്കൂട്ടര്‍. ഈ ചതിയില്‍ വീഴാതിരിക്കാനുള്ള വിവേകം ക്രൈസ്തവസമൂഹം പ്രകടിപ്പിക്കണം.

Tags: keralabjpമണിപ്പൂര്‍ കലാപംപ്രതിപക്ഷം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

Kerala

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.