Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വ്യാജ സര്‍ട്ടിഫിക്കറ്റ്: ട്രാവല്‍സ് ഉടമ റിമാന്‍ഡില്‍; നിഖിലിന് മാത്രമെ വ്യാജന്‍ നല്‍കിയിട്ടുള്ളു എന്ന് മൊഴി

എംഎസ്എം കോളേജില്‍ എംകോം പ്രവേശനത്തിന് എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസിലെ മൂന്നാം പ്രതിയും, ഓറിയോണ്‍ ട്രാവല്‍സ് ഉടമയുമായിരുന്ന ആലുവ പൂക്കാട്ടുപടി തണലില്‍ സജു ശശിധരനെ (39) കായംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

Janmabhumi Online by Janmabhumi Online
Jun 30, 2023, 10:08 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കായംകുളം: എംഎസ്എം കോളേജില്‍ എംകോം പ്രവേശനത്തിന് എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസിലെ മൂന്നാം പ്രതിയും, ഓറിയോണ്‍ ട്രാവല്‍സ് ഉടമയുമായിരുന്ന  ആലുവ പൂക്കാട്ടുപടി തണലില്‍ സജു ശശിധരനെ (39) കായംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസിലെ ഒന്നാം പ്രതി നിഖില്‍ തോമസിന്റെ  പോലീസ് കസ്റ്റഡി ഇന്നലെ അവസാനിച്ചിരുന്നു. പോലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം ഒരു ദിവസത്തേക്ക് കൂടി  കസ്റ്റഡിയില്‍ ഇയാളെ വിട്ടു.

രണ്ടാം പ്രതി അബിന്‍. സി.രാജിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. പിന്നീട് ഇവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനായി ഒരുമിച്ച് കസ്റ്റഡിയില്‍ ലഭിക്കുന്നതിനായും അപേക്ഷ നല്‍കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.  വ്യാഴാഴ്ച രാത്രി പാലാരിവട്ടം വാഴക്കാലയില്‍ നിന്നാണ് സജു ശശിധരനെ അറസ്റ്റ് ചെയ്തത്.  ഇയാള്‍ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് പതിനാല്  കേസുകളിലെ പ്രതിയും, നിലവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണവുമായി ഉള്‍പ്പെട്ട ഒരു കേസ്സിലെ പ്രതിയുമാണ്.  വിസ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ്സില്‍ 2021 ല്‍  ഓറിയോണ്‍ ട്രാവല്‍സിന്റെ ഓഫീസ്  പോലീസ്  പൂട്ടി സീല്‍ വെച്ചതിനാല്‍ നിലവിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിന് അനുകൂലമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

പാലാരിവട്ടം, നോര്‍ത്ത്, സെന്‍ട്രല്‍ സ്റ്റേഷനുകളിലാണ് നിലവില്‍ ഇയാള്‍ക്കെതിരെ വിസ തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ അബിന്‍ മുഖേന നിഖിലിന് മാത്രമാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയിട്ടുള്ളു എന്നാണ് സജു മൊഴി നല്‍കിയത്.  

എന്നാല്‍ പോലീസ് ഇതു വിശ്വസിച്ചിട്ടില്ല. ആരുടെയോ തിരക്കഥ അനുസരിച്ചാണ് ഇവര്‍ മൂന്നു പേരും കൃത്യമായ ഇടവേളകളില്‍ പോലീസിന്റെ പിടിയിലാകുന്നതും, പിന്നീട് അന്വേഷണം മറ്റൊരാളിലേക്കും പോകാതിരിക്കാന്‍ കൃത്യമായ മൊഴികള്‍ നല്‍കുന്നതെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. നിഖില്‍ തോമസിനെതിരെ എംഎസ്എം കോളേജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു കേസ് മാത്രമെ പോലീസ് എടുത്തിട്ടുള്ളു അതിനാല്‍ അതിന് അനുസരിച്ച മൊഴികളാണ് പ്രതികള്‍ നല്‍കുന്നത്. പോലീസിലും പ്രതികളിലും ഉന്നത രാഷ്‌ട്രീയ സമ്മര്‍ദ്ദമുണ്ടെന്ന് സംശയം ബലപ്പെടുകയാണ്.  

Tags: keralaകേരള സര്‍ക്കാര്‍Universitynikhilവ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്‌
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

Environment

കേരള തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Agriculture

കേന്ദ്രം കൂട്ടും, കേരളം കുറയ്‌ക്കും, അതാണുപതിവ്! ഇത്തവണയെങ്കിലും നെല്‍കര്‍ഷകര്‍ക്കു കൂടിയ വില ലഭിക്കുമോ?

Kerala

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളുടെ തുടര്‍ പഠനം വിലക്കിയ സര്‍വകലാശാലയുടെ നടപടി ശരിവെച്ച് ഹൈക്കോടതി

Kerala

വന്യജീവി ഭീഷണി: പ്രശ്‌നത്തെ കേന്ദ്രത്തിന്റെ തലയിലിട്ടു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, നീക്കം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ

പുതിയ വാര്‍ത്തകള്‍

സൂപ്പർ താരം യാഷും മാഡ് മാക്സ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസും ഒന്നിക്കുന്ന നമിത് മൽഹോത്രയുടെ രാമായണ

അദാനി…എല്‍ഐസിയുടെ വിജയമന്ത്രം ; അദാനി ഓഹരികളില്‍ എല്‍ഐസി നിക്ഷേപിക്കുന്നതിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി കണ്ടം വഴി ഓടിയിട്ടുണ്ട്

പരിയാരം ഗവ മെഡിക്കല്‍ കോളേജ് യൂണിയന്‍ കെ എസ് യു – എം എസ് എഫ് സഖ്യം നിലനിര്‍ത്തി

ഇന്ത്യയിൽ കാല് കുത്തിയാൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം ; രാജ്യത്തെ ഒറ്റുകൊടുക്കാൻ ഈ ക്രിമിനലുകൾക്ക് എന്താണ് ലഭിച്ചത് എന്ന് അന്വേഷിക്കണം

മണ്ണാര്‍ക്കാട് പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം : 18 പവനും 10,000 രൂപയും നഷ്ടമായി 

വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളെന്ന് ഉണ്ണി മുകുന്ദൻ;’ഇതൊരു അടി കേസല്ല, ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാക്കി

ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയും ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയും (ഇടത്ത്) ഇന്‍ഫോസിസ് നാരായണമൂര്‍ത്തി(വലത്ത്)

തന്നെ സ്വാധീനിച്ച ഗുരുവിന്റെ പേരില്‍ ഐഐഎം അഹമ്മദാബാദില്‍ പഠനമികവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാരാണമൂര്‍ത്തിയുടെ 12 കോടിയുടെ സ്കോളര്‍ഷിപ്പ്

അന്ന് കശ്മീരിലെ ഭീകരർ അശുദ്ധമാക്കി നദിയിൽ എറിഞ്ഞു ; 35 വർഷത്തിനു ശേഷം ശ്രീനഗറിലെ ജോഗേശ്വരി ശിവക്ഷേത്രത്തിൽ ശിവലിംഗം പുനഃസ്ഥാപിച്ചു

വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ പോയി കാണാതായ 8 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി,ഇനി കണ്ടെത്തേണ്ടത് ഒരാളെ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം, കേരളത്തില്‍ വ്യാപനം കൂടുതല്‍, ഒരു മരണം സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies