Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഹാകല്പകാലജലംപോലെ എങ്ങും നിറയണം സ്വത്വം

ജ്ഞാനവാസിഷ്ഠത്തിലൂടെ

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Jun 30, 2023, 07:31 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഉപദേശോപാഖ്യാനം  

രാഘവ! കേള്‍ നീ, മനോബുദ്ധിസമന്വിതമാകിയ ചിന്മാത്രാവാസനതന്നെയും നന്നായകറ്റീട്ട് ശേഷിച്ചിടുന്നതില്‍ പിന്നെ ചിരസമാധാനനായിത്തീര്‍ന്ന് നീ യാതൊന്നുകൊണ്ടാണു നീക്കുന്നത് ആയതും പരിത്യജിച്ചീടുക. ചെന്താമരാക്ഷ! സ്വരൂപചൈതന്യമാകുന്ന ഈ അന്തഃകരണം, അവിദ്യ ഇവകളും പിന്നെ പ്രപഞ്ചം, പ്രകാശം, തഥാ മനസ്സ് എന്നീ ആദികളായീടുന്നവകള്‍ സര്‍വവും വാസനയെന്നതും വാസനാഹേതുവും പ്രാണസ്പന്ദനമായതും ഒക്കെയും ദൂരെ സമൂലം കളഞ്ഞിട്ടു സര്‍വദാ ശ്ലാഘ്യനായി നല്ലോരാകാശംകണക്ക് സൗമ്യനായി നല്‍പ്രശാന്തബൂദ്ധിമാനായി ഭവാന്‍ യാദൃശനായി (യാതൊരു പ്രകാരമുള്ളവന്‍) ഭവിക്കുന്നു; തത്ത്വതസ്താദൃശനായി (തത്ത്വത്തോട് തുല്യതപ്രാപിച്ച്) ഭവിച്ചുകൊണ്ടീടുക. ഉള്‍ക്കുരുന്നിങ്കല്‍ നിന്നൊക്കെ നീക്കി ഗതവ്യഗ്രനായി പാരിതില്‍ ആരുവാണീടുന്നുവോ, അവന്‍ മുക്തനും പരമേശ്വരനും ആണെന്നു നിസ്സന്ദേഹം പറയാം. സമാധിയോ കര്‍മ്മങ്ങളോ ഏറ്റം ചെയ്തുകൊണ്ടീടിലും ചെയ്യാതിരിക്കിലും ഉള്‍ത്താരിലുള്ള ആഗ്രഹമെല്ലാം ഉപേക്ഷിച്ച അത്യുത്തമാശയന്‍ മുക്തനായീടുന്നു. ആ മഹാത്മാവിന് നൈഷ്‌ക്കര്‍മ്മ്യം എന്തിനാണ്? സല്‍ക്കര്‍മ്മജാലങ്ങള്‍ എന്തിനാണ്? എന്തിനായിട്ട് സമാധിചെയ്തീടുന്നു? ചിന്തിക്കുകില്‍ ജപം എന്തിനാണ്? ശാസ്ത്രം നന്നായി പഠിച്ചാലും സ്വബുദ്ധികൊണ്ടോര്‍ത്തു താനേ വളരെക്കാലം വാണാലും എന്തഹോ നൂനം ഈ വാസനകൂടാതെയുള്ളോരു മൗനമല്ലാതെ നല്ലതില്ലൊന്നും. പത്തു ദിക്കും നന്നായി ചുറ്റിനടന്ന് ദൃഷ്ടവ്യമായതൊക്കെയും കണ്ട് തത്ത്വമായുള്ളതു കണ്ട ജനങ്ങള്‍ ചിലര്‍മാത്രമാണെന്നോര്‍ക്കുക. ലോകരെല്ലാരും ഉദ്യമിക്കുന്നതും സര്‍വദാ ചെയ്യും ക്രിയകളും ഒക്കെയും ദേഹത്തിനായിക്കൊണ്ടുതന്നെയാണ്; ഓര്‍ക്കുക ആത്മാര്‍ത്ഥമായി ചെയ്യുന്നതില്ലൊന്നും.  

ഏതൊരു ദിക്കിലും അഞ്ചു ഭൂതങ്ങളല്ലാതെകണ്ട് ആറാമതു യാതൊന്നുമില്ല. കൃത്യമയായും നശിക്കുന്നവയും ജഡങ്ങളുമാണ് ഇവയഞ്ചും. ആകയാല്‍ നല്ല വിവേകമാര്‍ന്നുള്ളവന്‍ സര്‍പ്പലോകത്തിലോ ഭൂലോകത്തിലോ സ്വര്‍ഗ്ഗലോകത്തിലോ നല്ല വിശ്രാന്തിയെ പ്രാപിക്കുന്നതെങ്ങാണോ യുക്തിയോടുകൂടി നടന്നീടുന്നവന്ന് സംസാരം ഒരു ഗോഷ്പദ(പശുവിന്റെ കാലടിപ്പാട്)തുല്യമായീടുന്നു.  യുക്തിയില്ലാത്തവന്ന് ഓര്‍ത്താല്‍ പ്രളയകാലാബ്ധിയോട് ആയതു തുല്യമായി നിന്നീടും. തത്ത്വജ്ഞന് ഈ ജഗദ്ഭാവത്തിലൊന്നിലും ഇത്തിരിപോലും കൗതുകമുണ്ടായിവരില്ല. നഗരത്തിലെ കാന്തനാകുന്ന നല്‍പ്പരിഷ്‌ക്കാരിക്ക് കുഗ്രാമനാരിയില്‍ അനുരാഗമുണ്ടാകുമോ? നിര്‍മ്മലബ്രഹ്മമഹാബ്ധിയിലെ പതകളാണ് സര്‍വകുലപര്‍വതങ്ങളും. നിശ്ചയമായും ചിത്സൂര്യഘോരാതപ മൃഗതൃഷ്ണയാണ് ഈ ജഗജ്ജാലം മുഴുവനും.

സാധോ! സുരഗുരുവിന്റെ പുത്രന്‍ കചന്‍ തീര്‍ത്ത ഗാഥയെ ഞാനിവിടെ പറയാം, നീ കേള്‍ക്കുക. മുന്നമൊരിക്കല്‍ കചന്‍ തനിയെ വിജനസ്ഥലത്തുനിന്ന് സഗദ്ഗദം ഇങ്ങനെ പറഞ്ഞു, എന്താണു ഞാന്‍ ചെയ്യേണ്ടത്? ഞാന്‍ എങ്ങു പോകേണ്ടു? ഞാന്‍ എന്തെടുക്കേണ്ടു?  ഞാന്‍ എന്തിനെ തള്ളേണ്ടു? ഹന്ത! മഹാകല്പകാലജലംപോലെ ഞാന്‍ തന്നെ എങ്ങും നിറഞ്ഞിരിക്കുന്നു. ശരീരത്തിനകത്തും പുറത്തും ചുവട്ടിലും മുകളിലും പത്തുദിക്കിലും ഞാന്‍ എവിടെയുമുണ്ട്. നോക്കിയാല്‍ ഞാനില്ലാതെ ഒരിടവുമില്ല.  ഞാന്‍ ഏതൊന്നിലില്ലാതെയിരിക്കുന്നു അങ്ങനയുളളതെങ്ങുമില്ലെന്നു നിസ്സംശയം പറയാം. എന്നിലില്ലാത്തത് ഓര്‍ത്തീടില്‍ ഏതൊന്നാണ്,  സന്ദേഹമില്ല, ആയതില്ലാത്തതാകുന്നു. ജ്ഞാനസ്വരൂപം സമസ്തമെന്നാകയാല്‍ ഞാനാഗ്രഹിക്കേണ്ടത് എന്തിനെയാകുന്നു?  ഇത്തരം നല്ല കചഗാഥയെ ഇത്തമനായ നിന്നോട് ഞാന്‍ പറഞ്ഞു.  

വളരെ മഹാഗുണയുക്തരായി സത്വസ്ഥന്മാരായി ഭൂമിയില്‍ ജനിച്ചവരൊക്കെയും വാനില്‍ ചന്ദ്രബിംബങ്ങള്‍ കണക്ക് ആനന്ദമാര്‍ന്ന് സദാ വിളങ്ങുന്നു. അവര്‍ ആപത്തില്‍ അല്പവും വാടുകയില്ല. നല്ല പൊന്താമര രാത്രിയില്‍ കൂടുമോ? ഒന്നും പ്രകൃതത്തെവിട്ട് അപേക്ഷിക്കയില്ല. എപ്പോഴും ശിഷ്ടവര്‍ത്മാവില്‍ പ്രവര്‍ത്തിച്ചിടും. ചന്ദ്രന്‍ ശൈത്യത്തെയന്നപോലെ ചലിക്കാതെകണ്ട് എങ്ങും നിറഞ്ഞു വിളങ്ങുന്ന ചേതസ്സിനെ കൈവിടുന്നതില്ല; നിശ്ചയമായും അവരേതൊരാപത്തുവന്നീടിലും രാഘവ! മൈത്ര്യാദി സത്ഗുണകാന്തയാകുന്ന ആകൃതികൊണ്ട് അവര്‍ വിളങ്ങുന്നു. സാധോ! സമരസന്മാരവര്‍ സൗമ്യന്മാര്‍, സമന്മാരും സാധുവൃത്തികളുമാണെന്ന് ബോധിക്കുക. ആര്യശീലന്മാരാമവര്‍ സമുദ്രംപോലെ മര്യാദ(അതിര്)യെ നല്ലവണ്ണം കൈക്കൊണ്ടു വാഴുന്നു. യാതൊന്നുകൊണ്ടും കുലുങ്ങാത്തവരെ യാതൊരാപത്തും തിരിഞ്ഞുനോക്കില്ല. അങ്ങനെയുള്ളോര്‍ അവരെ നിരന്തരം മടികൂടാതെ അനുഗമിച്ചീടണം.  ആരാണു ഞാന്‍; ഈ പരപ്പുള്ള സംസാരമാകും മലമുണ്ടായതെങ്ങനെ; എന്നിങ്ങനെ മഹാബുദ്ധിമാനായവന്‍ നന്നായി കഷ്ടപ്പെട്ടു ചിന്തിച്ചുകൊള്ളണം. കര്‍മ്മങ്ങളില്‍ ചെന്നു മൂങ്ങാതിരിക്കണം. ദുര്‍മ്മാര്‍ഗികളോട് ചേരാതിരിക്കണം. സര്‍വസംഹാര്‍ത്താവായ മൃത്യു എന്നും കാണപ്പെടുന്നില്ലല്ലൊ. എല്ലും മാംസവും രക്തവും ചേര്‍ന്നതായുള്ള ദേഹം മഹാനിന്ദ്യമാണ്, അതു ത്യജിക്കണം. ഭൂതമുക്താവലിതന്തുവായുള്ള ചിന്മാത്രം എല്ലായ്‌പ്പോഴും കണ്ടുകൊള്ളണം. എപ്പോഴും പ്രകാശിച്ചുകൊണ്ടിരിക്കുന്ന ആദിത്യദേവനിലുള്ള ചിത്ത് ഭൂരന്ധ്രകോശസ്ഥമാകുന്ന (ഭൂമിയിലെ ചെറുദ്വാരത്തില്‍ വസിക്കുന്ന) പുഴുവിലും ചേരുന്നതെന്നു ധരിക്കുക. താമസജാതിയും രാജസജാതിയും സാത്വികജാതിയും ഇപ്പാരിലെല്ലാവരും സ്വപ്രയത്‌നത്താല്‍ പ്രാപിച്ചുകൊള്ളുന്നുവെന്നും അറിഞ്ഞീടുക.

(തുടരും)

Tags: ശ്രീരാമന്‍Hindutvaവേദഹിന്ദുമതം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ അനന്തപുരി ഹിന്ദു സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ നടന്ന പൊതുസമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു. അരുണ്‍ വേലായുധന്‍, അഡ്വ. അഞ്ജന ദേവി, ശരത്ചന്ദ്രന്‍ നായര്‍, ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍, സുധകുമാര്‍, പ്രദീപ് തുടങ്ങിയവര്‍ സമീപം
Thiruvananthapuram

സമഗ്രതയാണ് ഹിന്ദുത്വത്തിന്റെ കാതല്‍: അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള

India

ശാഖ രാഷ്‌ട്ര പരംവൈഭവത്തിന്റെ സാധന:ദത്താത്രേയ ഹൊസബാളെ

India

മമതയുടെ കോട്ടയില്‍ വിള്ളല്‍വീഴ്‌ത്തി സുവേന്ദു അധികാരി; ഹുമയൂണ്‍ കബീറിന് മമതയുടെ കാരണം കാണിക്കല്‍ നോട്ടീസ്; ബിര്‍ഭൂമില്‍ മമത പ്രതിരോധത്തില്‍

ജോണ്‍ ബ്രിട്ടാസ് അമൃതാനന്ദമയിയെയും മഠത്തെയും വിമര്‍ശിച്ച് പുസ്തകമെഴുതിയ ഗെയ്ല്‍ ട്രെഡ് വെല്ലുമായി കൈരളി ചാനലിന് വേണ്ടി അഭിമുഖം നടത്തുന്നു(ഇടത്ത്) മാതാ അമൃതാനന്ദമയി (നടുവില്‍) ഉണ്ണന്‍ചാണ്ടി (വലത്ത്)
Kerala

അന്ന് ജോണ്‍ ബ്രിട്ടാസ് മാതാ അമൃതാനന്ദമയിയ്‌ക്കെതിരെ വിവാദമുണ്ടാക്കിയപ്പോള്‍ അമ്മയെ പിന്തുണച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്…

ബേഡ് ഗേള്‍ എന്ന സിനിമയില്‍ നിന്നും ഒരു രംഗം (ഇടത്ത്) അനുരാഗ് കശ്യപ് (വലത്ത്)
Entertainment

ഇതിനൊക്കെയാണോ അനുരാഗ് കശ്യപ് കേരളത്തില്‍ താമസമാക്കുന്നത്? ബ്രാഹ്മണപെണ്‍കുട്ടിയെ അധിക്ഷേപിക്കുന്ന ചിത്രവുമായി അനുരാഗ്

പുതിയ വാര്‍ത്തകള്‍

വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 7 മരണം

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

ബ്രഹ്മോസ് എന്ന പേരിന്റെ അര്‍ത്ഥമറിയാമോ? പാകിസ്ഥാനില്‍ നാശംവിതയ്‌ക്കാന്‍ വരുന്നൂ ബ്രഹ്മോസ് 2…സഹായം നല്‍കാമെന്ന് പുടിന്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies