Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാട്‌നയിലെ പ്രഹസനം

ലോകത്ത് ഏറ്റവും വലിയ പാര്‍ട്ടിയായ ബിജെപിയെ നേരിടാന്‍ പ്രതിപക്ഷത്തെ ഒരു സഖ്യത്തിനും ഇന്ന് സാധ്യമല്ല. വിപുലമായ ജനകീയാടിത്തറയുടെയും സല്‍ഭരണത്തിന്റെയും പ്രധാനമന്ത്രി മോദിയുടെ തിളങ്ങുന്ന പ്രതിച്ഛായയുടെയും പിന്‍ബലത്തില്‍ അധികാരത്തിലേറുന്ന ബിജെപിയെ നേരിടാന്‍ അധികാരമോഹികളും സ്വാര്‍ത്ഥമതികളും അഴിമതിക്കാരുമായ നേതാക്കള്‍ക്ക് കഴിയില്ല. അവര്‍ ജനങ്ങളാല്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2023, 05:00 am IST
in Editorial

മഴ തോര്‍ന്നാലും മരം പെയ്യുന്നതുപോലെയാണ്  ചില മാധ്യമങ്ങള്‍ അധികാരിമോഹികളായ പ്രതിപക്ഷപാര്‍ട്ടികള്‍ക്കുവേണ്ടി വിടുപണി ചെയ്തുകൊണ്ടിരിക്കുന്നത്. ഒന്‍പതുവര്‍ഷമായി രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബദല്‍കൊണ്ടുവരാനെന്ന പേരില്‍ ബീഹാറിലെ പാട്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തെ ഈ മാധ്യമങ്ങള്‍ ഇപ്പോഴും പുകഴ്‌ത്തിക്കൊണ്ടിരിക്കുകയാണ്. നരേന്ദ്ര മോദിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ രാജ്യത്തെ ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞെന്നും, സമയത്തിന്റെ പ്രശ്‌നം മാത്രമാണ് അവശേഷിക്കുന്നതെന്നുമുള്ള മട്ടിലാണ് ആവേശംകൊള്ളുന്നത്. പണ്ടാട്‌നയിലെ യോഗം വന്‍ വിജയമായിരുന്നെന്നും, ഇതിലും മഹത്തരമായിരിക്കും സിംലയില്‍ നടക്കാനിരിക്കുന്ന യോഗമെന്നുമൊക്കെ പ്രതിപക്ഷപാര്‍ട്ടികളുടെ നേതാക്കള്‍ നടത്തുന്ന അവകാശവാദങ്ങള്‍ അതേപടി ഏറ്റുപിടിച്ച് വാര്‍ത്തകള്‍ മെനഞ്ഞെടുത്തുകൊണ്ടിരിക്കുകയാണ് ബിജെപി-മോദി വിരുദ്ധ മാധ്യമങ്ങള്‍. ബിജെപിക്ക് ഒരു സീറ്റുപോലുമില്ലാത്ത കേരളത്തിലും ചില മാധ്യമങ്ങള്‍ ഇങ്ങനെ ചെയ്യുന്നതില്‍നിന്നുതന്നെ പ്രതിപക്ഷത്തിന്റെ അങ്കലാപ്പ് വ്യക്തമാവുന്നുണ്ട്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ ദയനീയമായ പരാജയത്തിന്റെ ഓര്‍മകള്‍ വേട്ടയാടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ പോകുന്ന ജനവിധിയുടെ ഭയത്തെ മറികടക്കാന്‍ ഇപ്പോഴെ പരിശീലിക്കുകയാണ്. തങ്ങള്‍ വിജയിക്കാന്‍ പോവുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ സ്വയം വിശ്വസിക്കാന്‍ ശ്രമിക്കുന്നു.

ബീഹാറിലെ ഭരണത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രി നണ്ടിതീഷ് കുമാര്‍ വിളിച്ചുചേര്‍ത്ത പാട്‌നയിലെ യോഗം പ്രഹസനമായി കലാശിക്കുകയായിരുന്നു. പ്രതിപക്ഷം എന്ന ബാനറിലാണ് യോഗം സംഘടിപ്പിച്ചതെങ്കിലും പതിനാറ് പണ്ടാര്‍ട്ടികള്‍ മാത്രമാണ് പങ്കെടുത്തത്. ഇവര്‍ക്കിടയിലെ അനൈക്യം യോഗത്തില്‍ തന്നെ പ്രകടമായി. ദല്‍ഹി സര്‍ക്കാരിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ്സിന്റെ നിലപാടിനെ എഎപി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ രൂക്ഷമായി വിമര്‍ശിക്കുകയും, ഇക്കാര്യത്തില്‍ തീരുമാനമില്ലാതെ ഇനിയൊരു യോഗത്തിനില്ലെന്ന് തുറന്നടിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടുമെന്നും, ബിജെപണ്ടി യെ തോല്‍പ്പിക്കുമെന്നുമൊക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നിതീഷ്‌കുമാറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ അത് എങ്ങനെ സാധ്യമാകുമെന്ന ചോദ്യത്തിന് ഇരുവര്‍ക്കും മറുപടി ഉണ്ടായില്ല. യോഗത്തില്‍ കാര്യമായ തീരുമാനങ്ങളിലൊന്നും എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ വാര്‍ത്താ സമ്മേളനത്തിന് നണ്ടില്‍ക്കാതെ തമിഴ്‌നണ്ടാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ദല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാളും നേരത്തെ സ്ഥലംവിട്ടു. അസുഖകരമായ ചോദ്യങ്ങള്‍ നേരിടേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു ഇത്. യോഗം വിളിച്ചുകൂട്ടാന്‍ നേതാക്കള്‍ കാണിച്ച ആവേശം അത് കഴിഞ്ഞതോടെ കെട്ടടങ്ങുകയായിരുന്നു. ഒരു മേശയ്‌ക്ക് ചുറ്റുമിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും കഴിയാത്തവര്‍ക്ക് എങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മത്സരിക്കാനാവുക? പരസ്പരം വിഴുങ്ങാന്‍ നോക്കുന്നവര്‍  ഇങ്ങനെ ചിന്തിക്കുന്നതു തന്നെ ഫലിതമാണ്. ജനങ്ങളെ കബളിപ്പിക്കാനണ്ടുള്ള തരംതാണ തന്ത്രങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പയറ്റുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി പരിഹസിച്ചതുപോലെ അധികാരമോഹികളായ കുറുനരികളാണ് പാട്‌നയില്‍ ഒത്തുചേര്‍ന്നത്.  

പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് ഐക്യത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി. മായാവതിയുടെ ബിഎസ്പി, ബിജു ജനതാദളിന്റെ ബിജെഡി, ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസ്, ജഗ്‌മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ചന്ദ്രബാബു നണ്ടായിഡുവിന്റെ ടിഡിപി, ദേവഗൗഡയുടെ ജെഡിഎസ് തുടങ്ങിയവ ഇതില്‍പ്പെടുന്നു. ബിജെഡിയും ബിഎസ്പിയും വൈഎസ്ആര്‍ കോണ്‍ഗ്രസും സംസ്ഥാനങ്ങള്‍ ഭരിക്കുന്നവരാണ്. പ്രതിപക്ഷ ഐക്യത്തിന്റെ വക്താക്കളായ ഈ കക്ഷികള്‍ പാട്‌ന യോഗത്തില്‍നിന്ന് വിട്ടുനിന്നത് വലിയ തിരിച്ചടിയായി. എന്നുമാത്രമല്ല, ശത്രുപാളയത്തിലായിരുന്ന ജെഡിഎസും ബിഎസ്പിയും ടിഡിപിയും ബിആര്‍എസുമൊക്കെ വീണ്ടും ബിജെപി മുന്നണിയോടും നരേന്ദ്ര മോദിയോടും ആഭിമുഖ്യം കാണിക്കാനും തുടങ്ങിയിരിക്കുന്നു. ഇത് മഹാസഖ്യത്തിന്റെ വക്താക്കള്‍ പ്രതീക്ഷിച്ചതല്ല. യഥാര്‍ത്ഥത്തില്‍ മോദി വിരോധത്തില്‍നിന്നും അധികാരമോഹത്തില്‍നിന്നും ഉടലെടുക്കുന്ന ഒരു സഖ്യത്തിനും വിശ്വാസ്യതയില്ല. ബിജെപണ്ടിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥി എന്നത് കേള്‍ക്കാന്‍ ഇമ്പമുണ്ടെങ്കിലും പ്രായോഗികമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ലോകത്ത് ഏറ്റവും വലിയ പാര്‍ട്ടിയായ ബിജെ പണ്ടിയെ നേരിടാന്‍ പ്രതിപക്ഷത്തെ ഒരു സഖ്യത്തിനണ്ടും ഇന്ന് സാധ്യമല്ല. വിപുലമായ ജനകീയാടിത്തറയുടെയും സല്‍ഭരണത്തിന്റെയും പ്രധാനമന്ത്രി മോദിയുടെ തിളങ്ങുന്ന പ്രതിച്ഛായയുടെയും സര്‍വോപരി ദേശാഭിമാനത്തിന്റെയും പിന്‍ബലത്തില്‍ അധികാരത്തിലേറുന്ന ബിജെപിയെ നേരിടാന്‍ അധികാരമോഹികളും സ്വാര്‍ത്ഥമതികളും അഴിമതിക്കാരുമായ നേതാക്കള്‍ക്ക് കഴിയില്ല. അവര്‍ ജനങ്ങളാല്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു.

Tags: Nitish Kumarഅസംബ്ലി ഇലക്ഷന്‍എം.കെ. സ്റ്റാലിന്‍അരവിന്ദ് കേജരിവാള്‍Bihar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

News

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

India

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

India

പട്നയിൽ 7,000 ത്തിലധികം കുപ്പി കൊഡീൻ അധിഷ്ഠിത ചുമ സിറപ്പ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

Samskriti

നളന്ദ: അറിവിന്റെ ജ്വാല

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.