Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാട്‌നയിലെ പ്രഹസനം

ലോകത്ത് ഏറ്റവും വലിയ പാര്‍ട്ടിയായ ബിജെപിയെ നേരിടാന്‍ പ്രതിപക്ഷത്തെ ഒരു സഖ്യത്തിനും ഇന്ന് സാധ്യമല്ല. വിപുലമായ ജനകീയാടിത്തറയുടെയും സല്‍ഭരണത്തിന്റെയും പ്രധാനമന്ത്രി മോദിയുടെ തിളങ്ങുന്ന പ്രതിച്ഛായയുടെയും പിന്‍ബലത്തില്‍ അധികാരത്തിലേറുന്ന ബിജെപിയെ നേരിടാന്‍ അധികാരമോഹികളും സ്വാര്‍ത്ഥമതികളും അഴിമതിക്കാരുമായ നേതാക്കള്‍ക്ക് കഴിയില്ല. അവര്‍ ജനങ്ങളാല്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2023, 05:00 am IST
in Editorial

മഴ തോര്‍ന്നാലും മരം പെയ്യുന്നതുപോലെയാണ്  ചില മാധ്യമങ്ങള്‍ അധികാരിമോഹികളായ പ്രതിപക്ഷപാര്‍ട്ടികള്‍ക്കുവേണ്ടി വിടുപണി ചെയ്തുകൊണ്ടിരിക്കുന്നത്. ഒന്‍പതുവര്‍ഷമായി രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബദല്‍കൊണ്ടുവരാനെന്ന പേരില്‍ ബീഹാറിലെ പാട്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തെ ഈ മാധ്യമങ്ങള്‍ ഇപ്പോഴും പുകഴ്‌ത്തിക്കൊണ്ടിരിക്കുകയാണ്. നരേന്ദ്ര മോദിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ രാജ്യത്തെ ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞെന്നും, സമയത്തിന്റെ പ്രശ്‌നം മാത്രമാണ് അവശേഷിക്കുന്നതെന്നുമുള്ള മട്ടിലാണ് ആവേശംകൊള്ളുന്നത്. പണ്ടാട്‌നയിലെ യോഗം വന്‍ വിജയമായിരുന്നെന്നും, ഇതിലും മഹത്തരമായിരിക്കും സിംലയില്‍ നടക്കാനിരിക്കുന്ന യോഗമെന്നുമൊക്കെ പ്രതിപക്ഷപാര്‍ട്ടികളുടെ നേതാക്കള്‍ നടത്തുന്ന അവകാശവാദങ്ങള്‍ അതേപടി ഏറ്റുപിടിച്ച് വാര്‍ത്തകള്‍ മെനഞ്ഞെടുത്തുകൊണ്ടിരിക്കുകയാണ് ബിജെപി-മോദി വിരുദ്ധ മാധ്യമങ്ങള്‍. ബിജെപിക്ക് ഒരു സീറ്റുപോലുമില്ലാത്ത കേരളത്തിലും ചില മാധ്യമങ്ങള്‍ ഇങ്ങനെ ചെയ്യുന്നതില്‍നിന്നുതന്നെ പ്രതിപക്ഷത്തിന്റെ അങ്കലാപ്പ് വ്യക്തമാവുന്നുണ്ട്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ ദയനീയമായ പരാജയത്തിന്റെ ഓര്‍മകള്‍ വേട്ടയാടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ പോകുന്ന ജനവിധിയുടെ ഭയത്തെ മറികടക്കാന്‍ ഇപ്പോഴെ പരിശീലിക്കുകയാണ്. തങ്ങള്‍ വിജയിക്കാന്‍ പോവുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ സ്വയം വിശ്വസിക്കാന്‍ ശ്രമിക്കുന്നു.

ബീഹാറിലെ ഭരണത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രി നണ്ടിതീഷ് കുമാര്‍ വിളിച്ചുചേര്‍ത്ത പാട്‌നയിലെ യോഗം പ്രഹസനമായി കലാശിക്കുകയായിരുന്നു. പ്രതിപക്ഷം എന്ന ബാനറിലാണ് യോഗം സംഘടിപ്പിച്ചതെങ്കിലും പതിനാറ് പണ്ടാര്‍ട്ടികള്‍ മാത്രമാണ് പങ്കെടുത്തത്. ഇവര്‍ക്കിടയിലെ അനൈക്യം യോഗത്തില്‍ തന്നെ പ്രകടമായി. ദല്‍ഹി സര്‍ക്കാരിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ്സിന്റെ നിലപാടിനെ എഎപി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ രൂക്ഷമായി വിമര്‍ശിക്കുകയും, ഇക്കാര്യത്തില്‍ തീരുമാനമില്ലാതെ ഇനിയൊരു യോഗത്തിനില്ലെന്ന് തുറന്നടിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടുമെന്നും, ബിജെപണ്ടി യെ തോല്‍പ്പിക്കുമെന്നുമൊക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നിതീഷ്‌കുമാറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ അത് എങ്ങനെ സാധ്യമാകുമെന്ന ചോദ്യത്തിന് ഇരുവര്‍ക്കും മറുപടി ഉണ്ടായില്ല. യോഗത്തില്‍ കാര്യമായ തീരുമാനങ്ങളിലൊന്നും എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ വാര്‍ത്താ സമ്മേളനത്തിന് നണ്ടില്‍ക്കാതെ തമിഴ്‌നണ്ടാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ദല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാളും നേരത്തെ സ്ഥലംവിട്ടു. അസുഖകരമായ ചോദ്യങ്ങള്‍ നേരിടേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു ഇത്. യോഗം വിളിച്ചുകൂട്ടാന്‍ നേതാക്കള്‍ കാണിച്ച ആവേശം അത് കഴിഞ്ഞതോടെ കെട്ടടങ്ങുകയായിരുന്നു. ഒരു മേശയ്‌ക്ക് ചുറ്റുമിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും കഴിയാത്തവര്‍ക്ക് എങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മത്സരിക്കാനാവുക? പരസ്പരം വിഴുങ്ങാന്‍ നോക്കുന്നവര്‍  ഇങ്ങനെ ചിന്തിക്കുന്നതു തന്നെ ഫലിതമാണ്. ജനങ്ങളെ കബളിപ്പിക്കാനണ്ടുള്ള തരംതാണ തന്ത്രങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പയറ്റുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി പരിഹസിച്ചതുപോലെ അധികാരമോഹികളായ കുറുനരികളാണ് പാട്‌നയില്‍ ഒത്തുചേര്‍ന്നത്.  

പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് ഐക്യത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി. മായാവതിയുടെ ബിഎസ്പി, ബിജു ജനതാദളിന്റെ ബിജെഡി, ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസ്, ജഗ്‌മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ചന്ദ്രബാബു നണ്ടായിഡുവിന്റെ ടിഡിപി, ദേവഗൗഡയുടെ ജെഡിഎസ് തുടങ്ങിയവ ഇതില്‍പ്പെടുന്നു. ബിജെഡിയും ബിഎസ്പിയും വൈഎസ്ആര്‍ കോണ്‍ഗ്രസും സംസ്ഥാനങ്ങള്‍ ഭരിക്കുന്നവരാണ്. പ്രതിപക്ഷ ഐക്യത്തിന്റെ വക്താക്കളായ ഈ കക്ഷികള്‍ പാട്‌ന യോഗത്തില്‍നിന്ന് വിട്ടുനിന്നത് വലിയ തിരിച്ചടിയായി. എന്നുമാത്രമല്ല, ശത്രുപാളയത്തിലായിരുന്ന ജെഡിഎസും ബിഎസ്പിയും ടിഡിപിയും ബിആര്‍എസുമൊക്കെ വീണ്ടും ബിജെപി മുന്നണിയോടും നരേന്ദ്ര മോദിയോടും ആഭിമുഖ്യം കാണിക്കാനും തുടങ്ങിയിരിക്കുന്നു. ഇത് മഹാസഖ്യത്തിന്റെ വക്താക്കള്‍ പ്രതീക്ഷിച്ചതല്ല. യഥാര്‍ത്ഥത്തില്‍ മോദി വിരോധത്തില്‍നിന്നും അധികാരമോഹത്തില്‍നിന്നും ഉടലെടുക്കുന്ന ഒരു സഖ്യത്തിനും വിശ്വാസ്യതയില്ല. ബിജെപണ്ടിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥി എന്നത് കേള്‍ക്കാന്‍ ഇമ്പമുണ്ടെങ്കിലും പ്രായോഗികമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ലോകത്ത് ഏറ്റവും വലിയ പാര്‍ട്ടിയായ ബിജെ പണ്ടിയെ നേരിടാന്‍ പ്രതിപക്ഷത്തെ ഒരു സഖ്യത്തിനണ്ടും ഇന്ന് സാധ്യമല്ല. വിപുലമായ ജനകീയാടിത്തറയുടെയും സല്‍ഭരണത്തിന്റെയും പ്രധാനമന്ത്രി മോദിയുടെ തിളങ്ങുന്ന പ്രതിച്ഛായയുടെയും സര്‍വോപരി ദേശാഭിമാനത്തിന്റെയും പിന്‍ബലത്തില്‍ അധികാരത്തിലേറുന്ന ബിജെപിയെ നേരിടാന്‍ അധികാരമോഹികളും സ്വാര്‍ത്ഥമതികളും അഴിമതിക്കാരുമായ നേതാക്കള്‍ക്ക് കഴിയില്ല. അവര്‍ ജനങ്ങളാല്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു.

Tags: എം.കെ. സ്റ്റാലിന്‍അരവിന്ദ് കേജരിവാള്‍BiharNitish Kumarഅസംബ്ലി ഇലക്ഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

India

വീടിന്റെ മേൽക്കൂരയിൽ പോലും ഗ്യാസ് സിലിണ്ടറുകൾ : സാബിർ അൻസാരിയും ഇമ്രാനും പൂഴ്‌ത്തി വച്ചത് 250 സിലിണ്ടറുകൾ

India

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക്, അടുത്തത് ബിജെപി മുഖ്യമന്ത്രിയെന്ന് സൂചന

India

ബീഹാറില്‍ ബിജെപി മുഖ്യമന്ത്രി വരുമെന്നും നിതീഷ്കുമാര്‍ രാജ്യസഭയിലേക്ക് പോകുമെന്നും എന്‍ഡിടിവി ; നിതിഷ് കുമാറിന്റെ മകൻ ഉപമുഖ്യമന്ത്രിയാക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.