Friday, December 8, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യാഗങ്ങളില്‍ മുഴുകി അചഞ്ചലചിത്തനായി ദാശൂരമാമുനി

ജ്ഞാനവാസിഷ്ഠത്തിലൂടെ

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Jun 23, 2023, 06:38 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ദാശൂരോപാഖ്യാനം

ഭൂമീതലം മുഴുവനും വിശുദ്ധമാണെങ്കിലും അത് അശുദ്ധമാണെന്ന് ദാശൂരന്‍ ഓര്‍ത്തു. വൃക്ഷത്തിന്റെ മേലഗ്രം ശുദ്ധമാണെന്നും അവിടെ വസിക്കുന്നതാണ് അത്യുത്തമമെന്നും അദ്ദേഹം കരുതി. മരക്കൊമ്പ്, ഇലകള്‍ എന്നിവിടങ്ങളില്‍ പക്ഷിയെപ്പോലെ ഇരിക്കണം.  അതിനുള്ള ശേഷിയുണ്ടാകുവാന്‍ നല്ല തപസ്സ് ഊനംകൂടാതെ ചെയ്യുമെന്നുറച്ച് അഗ്നിയെ നന്നായി ജ്വലിപ്പിച്ച് ദാശൂരമാമുനി സന്ദേഹരഹിതനായി മാംസം സ്വന്തം ദേഹത്തുനിന്നരിഞ്ഞ് ഹോമിച്ചുതുടങ്ങി.  ഇന്ന് എന്റെ വായിലിരിക്കുന്ന ബ്രാഹ്മണമാംസംകൊണ്ട്  ദേവസമൂഹത്തിന്റെ തൊള്ളയൊക്കെയും വെന്തുവെണ്ണീറാകാതിരിക്കണമെന്ന് തന്റെ ഉള്ളില്‍ നിരൂപിച്ച് അഗ്നി ആ മാമുനിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു, ”വിപ്രകുമാരാ! നിന്റെ ഉള്ളിലിരിക്കുന്ന വരം നീ വരിച്ചുകൊള്ളുക. നീ കേള്‍ക്കുക, കോശത്തിനുള്ളിലിരിക്കുന്ന നന്മണിപോലെ അതു നിനക്കു സുലഭമായിരിക്കുന്നു.” ഇങ്ങനെ പറഞ്ഞ പാവകദേവനെ ഭക്തിയോടുകൂടി വണങ്ങി മുനിപുത്രന്‍ സ്തുതിച്ചു. ”പ്രാണികള്‍ നിറഞ്ഞുവാഴുന്ന ഈ ഭൂമിയില്‍ വിശുദ്ധമായ പ്രദേശത്തെ ഞാന്‍ കാണുന്നില്ല. അതുകൊണ്ടു വൃക്ഷാഗ്രത്തില്‍ വാണീടുമാറ് എനിക്കു വരം തരണം.” എന്നീവിധം അപേക്ഷിച്ചനേരം സര്‍വ്വവൃന്ദാരകമുഖമായ അഗ്നി ”സന്ദേഹമില്ല, അതു സാദ്ധ്യമായ് വന്നിടും,” എന്നു പറഞ്ഞ് അവിടെ മറഞ്ഞു.

സന്ധ്യാസമയത്തുള്ള മേഘംപോലെ അഗ്നി മറഞ്ഞപ്പോള്‍ കാര്‍മേഘമണ്ഡലത്തെയും കടന്ന്, വലുതായി, കാടിന്റെ മദ്ധ്യത്തില്‍ നില്‍ക്കുന്നതായ രോദസീസ്തംഭ (പ്രകാശസ്തംഭം) രൂപനാകുന്ന തടിയോടുകൂടിയ ഒരു വൃക്ഷത്തില്‍ വിപ്രോത്തമന്‍ കയറി. ഭയംവെടിഞ്ഞ്, അതിന്റെ പൊക്കമേറുന്ന കൊമ്പിന്റെ തുമ്പിന്റെ തലയ്‌ക്കലായുള്ള ഒരു തളരിലയില്‍ അകക്കാമ്പില്‍ ഉല്ലാസമാര്‍ന്നു ചെന്നിരുന്നു. അങ്ങനെ ശൈലങ്ങളാകുന്ന മാറിടവും ലോലനീലമേഘങ്ങളാകുന്ന കുറുനനിരകളും നിര്‍മ്മലമായ ആകാശമാകുന്ന മുടിയും നന്നായിച്ചേരുന്ന നല്ല ചെറുപൊയ്കകളോടുകൂടിയ രമ്യങ്ങളായ ദിക്‌സുന്ദരികളെക്കണ്ടു സകൗതുകം പത്മാസനബദ്ധനായി ഇരുന്ന് തന്റെ ചിത്തത്തെ എങ്ങുമേ പോകാനയയ്‌ക്കാതെ പരമാര്‍ത്ഥബോധം കൂടാതെ ക്രിയാമാത്രയില്‍ എന്നും സ്ഥിതിചെയ്ത് ഫലമാകുന്ന കാര്‍പ്പണ്യം ചേര്‍ന്ന ചേതസ്സുകൊണ്ട് അവന്‍ യാഗം ചെയ്തു.

ദാശൂരനീവിധം പത്തു സംവത്സരം അശ്വമേധാദികളായ യാഗങ്ങളെ ചേതസ്സാ ചെയ്തു വാണതുകൊണ്ട് ചേതസ്സ് കാലക്രമേണ നന്നായി തെളിഞ്ഞു.  അക്കാലം ആത്മപ്രസാദത്തില്‍നിന്നുണ്ടായ സത്‌ബോധം ഉള്‍ക്കുരുന്നിങ്കല്‍ ശക്തമായി ഉദിച്ചു.  പിന്നെ ലോകം മുഴുവനും വ്യാപിച്ചിരിക്കുന്ന ആവരണനായി വാസനയെന്നുള്ളത് അല്പവും ഇല്ലാതെയായിത്തീര്‍ന്നു. വൃക്ഷാഗ്രത്തിലെ പല്ലവംകൊണ്ടുള്ള ഇരിപ്പിടത്തില്‍ വാഴുന്ന കല്യനായുള്ള ദാശൂരമാമുനിയുടെ മുന്നില്‍ ഒരു നാള്‍ അതിസുന്ദരഗാത്രിയാകുന്ന വനദേവത പുഷ്പംകൊണ്ടുള്ള വസ്ത്രമണിഞ്ഞ് വിനീതയായി നില്‍ക്കുന്നതു കണ്ടു അദ്ദേഹം സകൗതുകം ചോദിച്ചു, -”കാമദേവനെക്കൂടി കുലുക്കുന്ന നീ ആരാണെന്നു പറയുക.” ചക്രവാകത്തിനു തുല്യമായ ശബ്ദമുള്ള അവള്‍ മുനിയോടു പറഞ്ഞു, ”കിട്ടാത്തതായുള്ളതെല്ലാം മഹത്തുക്കളോടു യാചിക്കുകില്‍ ക്ഷണം കൊണ്ടു കിട്ടും. അങ്ങുന്നു വാഴുന്ന കടമ്പിനേക്കാല്‍ ഏറ്റവും ഭംഗിയുള്ളതും അനേകവൃക്ഷങ്ങള്‍ ഒത്തുചേര്‍ന്നതുമായ സ്ഥലത്ത് ഒരു വള്ളിക്കുടില്‍ വിലസുന്നുണ്ട്. ഞാന്‍ ഈ കാട്ടിലുള്ള വനദേവതയാണ്. മേടമാസത്തിലെ വെളുത്തപക്ഷത്തിലെ ത്രയോദശീനാളില്‍ നടത്തപ്പെടുന്നതും വളരെ ഉത്‌സാഹമുണ്ടാക്കുന്നതുമായ വനദേവതമാരുടെ ഒരു സമാജം നന്ദനോദ്യാനത്തില്‍ ഉണ്ടായിരുന്നു മാമുനേ! മനസ്സില്‍ കൗതൂഹലത്തോടെ ഞാനും അവിടെ ആ ദിനം ചെന്നു. കാമോത്സവത്തിങ്കല്‍ ഏറ്റവും മേളംകലര്‍ന്നു വാഴുന്ന സുന്ദരികളായ എന്റെ തോഴിമാരെക്കണ്ടു ഞാന്‍ സന്തോഷിച്ചു. അവര്‍ക്കൊക്കെ ഇപ്പോള്‍ മക്കളുണ്ട്. ഞാന്‍ മക്കളില്ലാത്തതുകൊണ്ട് ദുഃഖിതയാണ്.  ഉള്ളില്‍ ആഗ്രഹിച്ചീടുന്നതൊക്കെയും പെട്ടെന്നു തരുന്ന കല്പവൃക്ഷമായ നാഥ! ഭവാനിവിടെ വസിച്ചുവരവെ നാഥനില്ലാത്തവളെന്നപോല്‍ കഷ്ടം! അപുത്രികയായി ഞാന്‍ ആകുലപ്പെട്ടു വസിക്കണമോ?  അത്യന്ത കാരുണ്യമോടെ ഭവാന്‍ എനിക്ക് ഒരു പുത്രനെത്തന്നു എന്നെ രക്ഷിക്കണം. അല്ലെങ്കില്‍ ഞാന്‍ അഗ്നിയില്‍ച്ചാടി ദുഃഖം ഇല്ലാതെയാക്കുന്നുണ്ട്.”

സുന്ദരിയാകുന്ന അവള്‍ ഈവിധമൊക്കെയും പറഞ്ഞതുകേട്ടു ദയാന്വിതനായ മുനി നല്ല ഒരു പുഷ്പം അവള്‍ക്കു സമ്മാനിച്ചിട്ട് ചിരിച്ചുകൊണ്ടു പറഞ്ഞു, ”സുന്ദരി! നീ പൊയ്‌ക്കൊള്ളുക. ഒരു മാസത്തിനുള്ളില്‍ നീ ഒരു പുത്രനെ പ്രസവിക്കും. അവന്‍ പൂജാര്‍ഹനായി ഭവിക്കും. ഞാന്‍ പറഞ്ഞതു വ്യാജമായിവരില്ല. തീയില്‍ച്ചാടി മരിക്കാനൊരുങ്ങീട്ടു പുത്രനെത്തന്നെ യാചിക്കകാരണം നിശ്ചയമായും നിതാന്തം പ്രയാസപ്പെടുകിലേ ജ്ഞാനം കുമാരനു സംഭവിക്കൂ ശുഭേ!” പിന്നെ കൗതുകംപൂണ്ടു ആ വനദേവത വന്ദിച്ചുകൊണ്ട് മാമുനിയോടപേക്ഷിച്ചു, ”നിത്യവും ഭവാനെ ശുശ്രൂഷചെയ്തുകൊണ്ട് ഇവിടെ ഞാന്‍ വാഴുവാനനുവദിക്കണം.” ദാശൂരമാമുനി പറഞ്ഞു, ”വേണ്ടാത്തതൊന്നും നീ വൃഥാ പറയേണ്ട, വേഗം പൊയ്‌ക്കൊള്ളുക.” എന്നു മുനി പറഞ്ഞതുകോട്ടു അവള്‍ മന്ദം തന്റെ വീടെത്തി. രാമ! മാമുനി യഥാപൂര്‍വ്വം വസിച്ചു.

Tags: hinduHindu Dharmaവേദഉപനിഷദ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിപിഎമ്മുകാർ മുസ്ലീം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു; മഹല്ല് കമ്മറ്റികൾ ജാഗ്രത പാലിക്കണമെന്ന് നാസർ ഫൈസി കൂടത്തായി
Kerala

സിപിഎമ്മുകാർ മുസ്ലീം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു; മഹല്ല് കമ്മറ്റികൾ ജാഗ്രത പാലിക്കണമെന്ന് നാസർ ഫൈസി കൂടത്തായി

മാതാ അമൃതാനന്ദമയീ ദേവിയുടെ 70-ാം ജന്മദിനാഘോഷം ഒക്ടോബര്‍ മൂന്നിന്; ആഘോഷങ്ങളുടെ ഭാഗമാകാന്‍ 193 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തും
India

എല്ലാവരിലും നന്മ മാത്രം ദര്‍ശിക്കുന്ന വിശാല വീക്ഷണമാണ് സനാതന ധര്‍മം: മാതാ അമൃതാനന്ദമയീ

സംസ്‌ക്കാരങ്ങളെ തകര്‍ത്തത് മതങ്ങള്‍; നൂറ്റാണ്ടുകള്‍ അടിമത്തത്തില്‍ കഴിഞ്ഞിട്ടും ഹിന്ദുമതത്തെ നശിപ്പിക്കാനായില്ല – സ്വാമി ചിദാനന്ദപുരി
US

സംസ്‌ക്കാരങ്ങളെ തകര്‍ത്തത് മതങ്ങള്‍; നൂറ്റാണ്ടുകള്‍ അടിമത്തത്തില്‍ കഴിഞ്ഞിട്ടും ഹിന്ദുമതത്തെ നശിപ്പിക്കാനായില്ല – സ്വാമി ചിദാനന്ദപുരി

പുരുഷാര്‍ഥസിദ്ധി സാര്‍ഥകമാകാന്‍
Samskriti

പുരുഷാര്‍ഥസിദ്ധി സാര്‍ഥകമാകാന്‍

കുഞ്ഞു പിറന്നാല്‍ ഹൈന്ദവവിധിപ്രകാരം നടത്തേണ്ട ചടങ്ങുകള്‍… തേനും വയമ്പും നാവില്‍ നല്കാം…
Samskriti

കുഞ്ഞു പിറന്നാല്‍ ഹൈന്ദവവിധിപ്രകാരം നടത്തേണ്ട ചടങ്ങുകള്‍… തേനും വയമ്പും നാവില്‍ നല്കാം…

പുതിയ വാര്‍ത്തകള്‍

മന്ത്രി ദേവര്‍കോവിലിന്റെ സാമ്പത്തിക തട്ടിപ്പില്‍ പോലീസ് അന്വേഷണം; കോടതി വിധിച്ച ശിക്ഷയില്‍ പോലീസ് അന്വേഷണത്തിന് പിണറായിയുടെ ഉത്തരവ്

മന്ത്രി ദേവര്‍കോവിലിന്റെ സാമ്പത്തിക തട്ടിപ്പില്‍ പോലീസ് അന്വേഷണം; കോടതി വിധിച്ച ശിക്ഷയില്‍ പോലീസ് അന്വേഷണത്തിന് പിണറായിയുടെ ഉത്തരവ്

2047 ഓടെ 4,500 വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്ത് ഓടിക്കുക ലക്ഷ്യം; മൂന്ന് വര്‍ഷത്തിനകം ആദ്യഘട്ട ബുള്ളറ്റ് ട്രെയിനുകള്‍ ട്രാക്കിലാകും: കേന്ദ്രമന്ത്രി

2047 ഓടെ 4,500 വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്ത് ഓടിക്കുക ലക്ഷ്യം; മൂന്ന് വര്‍ഷത്തിനകം ആദ്യഘട്ട ബുള്ളറ്റ് ട്രെയിനുകള്‍ ട്രാക്കിലാകും: കേന്ദ്രമന്ത്രി

ശബരീശനെ കാണാന്‍ അവരെത്തി; വനവിഭവങ്ങളുമായി വന്നത് 107 പേരടങ്ങുന്ന സംഘം

ശബരീശനെ കാണാന്‍ അവരെത്തി; വനവിഭവങ്ങളുമായി വന്നത് 107 പേരടങ്ങുന്ന സംഘം

രാജ്യത്ത് 13.5 കോടി പേര്‍ ദാരിദ്ര്യ മുക്തരായി; ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ നല്ല നിലയിലെന്ന് നിര്‍മ്മല സീതാരാമന്‍

രാജ്യത്ത് 13.5 കോടി പേര്‍ ദാരിദ്ര്യ മുക്തരായി; ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ നല്ല നിലയിലെന്ന് നിര്‍മ്മല സീതാരാമന്‍

അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് നാനാ പടേക്കര്‍ മുഖ്യാതിഥി; ‘ഗുഡ് ബൈ ജൂലിയ’ ഉദ്ഘാടന ചിത്രം

അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് നാനാ പടേക്കര്‍ മുഖ്യാതിഥി; ‘ഗുഡ് ബൈ ജൂലിയ’ ഉദ്ഘാടന ചിത്രം

പിഒകെ നമ്മുടേത് തന്നെ, അതില്‍ ഒരു തിരുത്തലിന്റെയും പ്രശ്‌നം ഉദിക്കുന്നില്ല: വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി

പിഒകെ നമ്മുടേത് തന്നെ, അതില്‍ ഒരു തിരുത്തലിന്റെയും പ്രശ്‌നം ഉദിക്കുന്നില്ല: വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി

വന്‍മാറ്റങ്ങളുമായി മോദി സര്‍ക്കാര്‍ മുന്നോട്ട്

കായികവികസനത്തിന് 3566.68 കോടിയുടെ കേന്ദ്ര അനുമതി; രാജ്യത്ത് ഇതിനായി 340 പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മോദി സര്‍ക്കാര്‍

ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി നടത്തിയത് വന്‍തട്ടിപ്പ്; 126.54 കോടി രൂപയുടെ നികുതി വെട്ടിപ്പ്; ചങ്ങലക്കണ്ണിയില്‍ കുടുങ്ങിയത് ഇടത്തരം കുടുംബങ്ങള്‍

ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി നടത്തിയത് വന്‍തട്ടിപ്പ്; 126.54 കോടി രൂപയുടെ നികുതി വെട്ടിപ്പ്; ചങ്ങലക്കണ്ണിയില്‍ കുടുങ്ങിയത് ഇടത്തരം കുടുംബങ്ങള്‍

”മുസ്ലിങ്ങള്‍ യൂറോപ്പിന്റെ ഭാഗം അല്ല; ; ഇസ്ലാമിന് യൂറോപ്പില്‍ സ്ഥാനം ഇല്ല”

”മുസ്ലിങ്ങള്‍ യൂറോപ്പിന്റെ ഭാഗം അല്ല; ; ഇസ്ലാമിന് യൂറോപ്പില്‍ സ്ഥാനം ഇല്ല”

ഡോളറിനോടുള്ള ആശ്രിതത്വം കുറയ്‌ക്കാന്‍ കരുതല്‍ ധനത്തില്‍ സ്വര്‍ണ്ണത്തിന് മുന്‍തൂക്കം നല്‍കി ഇന്ത്യ; സ്വര്‍ണ്ണശേഖരത്തില്‍ 40 ശതമാനം വര്‍ധന

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 83 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist