Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യാഗങ്ങളില്‍ മുഴുകി അചഞ്ചലചിത്തനായി ദാശൂരമാമുനി

ജ്ഞാനവാസിഷ്ഠത്തിലൂടെ

കവനമന്ദിരം പങ്കജാക്ഷന്‍byകവനമന്ദിരം പങ്കജാക്ഷന്‍
Jun 23, 2023, 06:38 pm IST
inSamskriti

ദാശൂരോപാഖ്യാനം

ഭൂമീതലം മുഴുവനും വിശുദ്ധമാണെങ്കിലും അത് അശുദ്ധമാണെന്ന് ദാശൂരന്‍ ഓര്‍ത്തു. വൃക്ഷത്തിന്റെ മേലഗ്രം ശുദ്ധമാണെന്നും അവിടെ വസിക്കുന്നതാണ് അത്യുത്തമമെന്നും അദ്ദേഹം കരുതി. മരക്കൊമ്പ്, ഇലകള്‍ എന്നിവിടങ്ങളില്‍ പക്ഷിയെപ്പോലെ ഇരിക്കണം.  അതിനുള്ള ശേഷിയുണ്ടാകുവാന്‍ നല്ല തപസ്സ് ഊനംകൂടാതെ ചെയ്യുമെന്നുറച്ച് അഗ്നിയെ നന്നായി ജ്വലിപ്പിച്ച് ദാശൂരമാമുനി സന്ദേഹരഹിതനായി മാംസം സ്വന്തം ദേഹത്തുനിന്നരിഞ്ഞ് ഹോമിച്ചുതുടങ്ങി.  ഇന്ന് എന്റെ വായിലിരിക്കുന്ന ബ്രാഹ്മണമാംസംകൊണ്ട്  ദേവസമൂഹത്തിന്റെ തൊള്ളയൊക്കെയും വെന്തുവെണ്ണീറാകാതിരിക്കണമെന്ന് തന്റെ ഉള്ളില്‍ നിരൂപിച്ച് അഗ്നി ആ മാമുനിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു, ”വിപ്രകുമാരാ! നിന്റെ ഉള്ളിലിരിക്കുന്ന വരം നീ വരിച്ചുകൊള്ളുക. നീ കേള്‍ക്കുക, കോശത്തിനുള്ളിലിരിക്കുന്ന നന്മണിപോലെ അതു നിനക്കു സുലഭമായിരിക്കുന്നു.” ഇങ്ങനെ പറഞ്ഞ പാവകദേവനെ ഭക്തിയോടുകൂടി വണങ്ങി മുനിപുത്രന്‍ സ്തുതിച്ചു. ”പ്രാണികള്‍ നിറഞ്ഞുവാഴുന്ന ഈ ഭൂമിയില്‍ വിശുദ്ധമായ പ്രദേശത്തെ ഞാന്‍ കാണുന്നില്ല. അതുകൊണ്ടു വൃക്ഷാഗ്രത്തില്‍ വാണീടുമാറ് എനിക്കു വരം തരണം.” എന്നീവിധം അപേക്ഷിച്ചനേരം സര്‍വ്വവൃന്ദാരകമുഖമായ അഗ്നി ”സന്ദേഹമില്ല, അതു സാദ്ധ്യമായ് വന്നിടും,” എന്നു പറഞ്ഞ് അവിടെ മറഞ്ഞു.

സന്ധ്യാസമയത്തുള്ള മേഘംപോലെ അഗ്നി മറഞ്ഞപ്പോള്‍ കാര്‍മേഘമണ്ഡലത്തെയും കടന്ന്, വലുതായി, കാടിന്റെ മദ്ധ്യത്തില്‍ നില്‍ക്കുന്നതായ രോദസീസ്തംഭ (പ്രകാശസ്തംഭം) രൂപനാകുന്ന തടിയോടുകൂടിയ ഒരു വൃക്ഷത്തില്‍ വിപ്രോത്തമന്‍ കയറി. ഭയംവെടിഞ്ഞ്, അതിന്റെ പൊക്കമേറുന്ന കൊമ്പിന്റെ തുമ്പിന്റെ തലയ്‌ക്കലായുള്ള ഒരു തളരിലയില്‍ അകക്കാമ്പില്‍ ഉല്ലാസമാര്‍ന്നു ചെന്നിരുന്നു. അങ്ങനെ ശൈലങ്ങളാകുന്ന മാറിടവും ലോലനീലമേഘങ്ങളാകുന്ന കുറുനനിരകളും നിര്‍മ്മലമായ ആകാശമാകുന്ന മുടിയും നന്നായിച്ചേരുന്ന നല്ല ചെറുപൊയ്‌കകളോടുകൂടിയ രമ്യങ്ങളായ ദിക്‌സുന്ദരികളെക്കണ്ടു സകൗതുകം പത്മാസനബദ്ധനായി ഇരുന്ന് തന്റെ ചിത്തത്തെ എങ്ങുമേ പോകാനയയ്‌ക്കാതെ പരമാര്‍ത്ഥബോധം കൂടാതെ ക്രിയാമാത്രയില്‍ എന്നും സ്ഥിതിചെയ്ത് ഫലമാകുന്ന കാര്‍പ്പണ്യം ചേര്‍ന്ന ചേതസ്സുകൊണ്ട് അവന്‍ യാഗം ചെയ്തു.

ദാശൂരനീവിധം പത്തു സംവത്സരം അശ്വമേധാദികളായ യാഗങ്ങളെ ചേതസ്സാ ചെയ്തു വാണതുകൊണ്ട് ചേതസ്സ് കാലക്രമേണ നന്നായി തെളിഞ്ഞു.  അക്കാലം ആത്മപ്രസാദത്തില്‍നിന്നുണ്ടായ സത്‌ബോധം ഉള്‍ക്കുരുന്നിങ്കല്‍ ശക്തമായി ഉദിച്ചു.  പിന്നെ ലോകം മുഴുവനും വ്യാപിച്ചിരിക്കുന്ന ആവരണനായി വാസനയെന്നുള്ളത് അല്പവും ഇല്ലാതെയായിത്തീര്‍ന്നു. വൃക്ഷാഗ്രത്തിലെ പല്ലവംകൊണ്ടുള്ള ഇരിപ്പിടത്തില്‍ വാഴുന്ന കല്യനായുള്ള ദാശൂരമാമുനിയുടെ മുന്നില്‍ ഒരു നാള്‍ അതിസുന്ദരഗാത്രിയാകുന്ന വനദേവത പുഷ്പംകൊണ്ടുള്ള വസ്ത്രമണിഞ്ഞ് വിനീതയായി നില്‍ക്കുന്നതു കണ്ടു അദ്ദേഹം സകൗതുകം ചോദിച്ചു, -”കാമദേവനെക്കൂടി കുലുക്കുന്ന നീ ആരാണെന്നു പറയുക.” ചക്രവാകത്തിനു തുല്യമായ ശബ്ദമുള്ള അവള്‍ മുനിയോടു പറഞ്ഞു, ”കിട്ടാത്തതായുള്ളതെല്ലാം മഹത്തുക്കളോടു യാചിക്കുകില്‍ ക്ഷണം കൊണ്ടു കിട്ടും. അങ്ങുന്നു വാഴുന്ന കടമ്പിനേക്കാല്‍ ഏറ്റവും ഭംഗിയുള്ളതും അനേകവൃക്ഷങ്ങള്‍ ഒത്തുചേര്‍ന്നതുമായ സ്ഥലത്ത് ഒരു വള്ളിക്കുടില്‍ വിലസുന്നുണ്ട്. ഞാന്‍ ഈ കാട്ടിലുള്ള വനദേവതയാണ്. മേടമാസത്തിലെ വെളുത്തപക്ഷത്തിലെ ത്രയോദശീനാളില്‍ നടത്തപ്പെടുന്നതും വളരെ ഉത്‌സാഹമുണ്ടാക്കുന്നതുമായ വനദേവതമാരുടെ ഒരു സമാജം നന്ദനോദ്യാനത്തില്‍ ഉണ്ടായിരുന്നു മാമുനേ! മനസ്സില്‍ കൗതൂഹലത്തോടെ ഞാനും അവിടെ ആ ദിനം ചെന്നു. കാമോത്സവത്തിങ്കല്‍ ഏറ്റവും മേളംകലര്‍ന്നു വാഴുന്ന സുന്ദരികളായ എന്റെ തോഴിമാരെക്കണ്ടു ഞാന്‍ സന്തോഷിച്ചു. അവര്‍ക്കൊക്കെ ഇപ്പോള്‍ മക്കളുണ്ട്. ഞാന്‍ മക്കളില്ലാത്തതുകൊണ്ട് ദുഃഖിതയാണ്.  ഉള്ളില്‍ ആഗ്രഹിച്ചീടുന്നതൊക്കെയും പെട്ടെന്നു തരുന്ന കല്പവൃക്ഷമായ നാഥ! ഭവാനിവിടെ വസിച്ചുവരവെ നാഥനില്ലാത്തവളെന്നപോല്‍ കഷ്ടം! അപുത്രികയായി ഞാന്‍ ആകുലപ്പെട്ടു വസിക്കണമോ?  അത്യന്ത കാരുണ്യമോടെ ഭവാന്‍ എനിക്ക് ഒരു പുത്രനെത്തന്നു എന്നെ രക്ഷിക്കണം. അല്ലെങ്കില്‍ ഞാന്‍ അഗ്നിയില്‍ച്ചാടി ദുഃഖം ഇല്ലാതെയാക്കുന്നുണ്ട്.”

സുന്ദരിയാകുന്ന അവള്‍ ഈവിധമൊക്കെയും പറഞ്ഞതുകേട്ടു ദയാന്വിതനായ മുനി നല്ല ഒരു പുഷ്പം അവള്‍ക്കു സമ്മാനിച്ചിട്ട് ചിരിച്ചുകൊണ്ടു പറഞ്ഞു, ”സുന്ദരി! നീ പൊയ്‌ക്കൊള്ളുക. ഒരു മാസത്തിനുള്ളില്‍ നീ ഒരു പുത്രനെ പ്രസവിക്കും. അവന്‍ പൂജാര്‍ഹനായി ഭവിക്കും. ഞാന്‍ പറഞ്ഞതു വ്യാജമായിവരില്ല. തീയില്‍ച്ചാടി മരിക്കാനൊരുങ്ങീട്ടു പുത്രനെത്തന്നെ യാചിക്കകാരണം നിശ്ചയമായും നിതാന്തം പ്രയാസപ്പെടുകിലേ ജ്ഞാനം കുമാരനു സംഭവിക്കൂ ശുഭേ!” പിന്നെ കൗതുകംപൂണ്ടു ആ വനദേവത വന്ദിച്ചുകൊണ്ട് മാമുനിയോടപേക്ഷിച്ചു, ”നിത്യവും ഭവാനെ ശുശ്രൂഷചെയ്തുകൊണ്ട് ഇവിടെ ഞാന്‍ വാഴുവാനനുവദിക്കണം.” ദാശൂരമാമുനി പറഞ്ഞു, ”വേണ്ടാത്തതൊന്നും നീ വൃഥാ പറയേണ്ട, വേഗം പൊയ്‌ക്കൊള്ളുക.” എന്നു മുനി പറഞ്ഞതുകോട്ടു അവള്‍ മന്ദം തന്റെ വീടെത്തി. രാമ! മാമുനി യഥാപൂര്‍വ്വം വസിച്ചു.

Tags: hinduHindu Dharmaവേദഉപനിഷദ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.