Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത്രാസ്സില്‍ ഉയര്‍ന്നുതാഴുന്ന ജീവിതം

ശുക്രന്റെ സ്വക്ഷേത്രവും മൂലക്ഷേത്രവുമാണ് തുലാം. അതിനാല്‍ കാമനകളും ഭൗതികവാസനകളും ഇന്ദ്രിയപരതകളും ജീവിതത്തെ ഉത്സവമാക്കിമാറ്റുന്ന കാഴ്ചയാണ് തുലാം രാശിയില്‍ (തുലാം ലഗ്നം , തുലാക്കൂറ് എന്നിവയില്‍) കാണാനാവുന്നത്. ജീവിതത്തോട് പുറം തിരിഞ്ഞുനില്‍ക്കുന്നവര്‍ തുലാസ്സിന്റെ ജനുസ്സില്‍ ഉള്‍പ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2023, 05:57 pm IST
in Samskriti

ജ്യോതിഷ ഭൂഷണം

എസ്. ശ്രീനിവാസ് അയ്യര്‍

ശുക്രന്റെ സ്വക്ഷേത്രവും മൂലക്ഷേത്രവുമാണ് തുലാം. അതിനാല്‍ കാമനകളും ഭൗതികവാസനകളും ഇന്ദ്രിയപരതകളും ജീവിതത്തെ ഉത്സവമാക്കിമാറ്റുന്ന കാഴ്ചയാണ് തുലാം രാശിയില്‍ (തുലാം ലഗ്നം , തുലാക്കൂറ് എന്നിവയില്‍) കാണാനാവുന്നത്. ജീവിതത്തോട് പുറം തിരിഞ്ഞുനില്‍ക്കുന്നവര്‍ തുലാസ്സിന്റെ ജനുസ്സില്‍ ഉള്‍പ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

അങ്ങാടിയില്‍ തുലാസ്സുമേന്തി വ്യാപാരം നടത്തുന്ന പുരുഷനാണ് തുലാം രാശിയുടെ സ്വരൂപം. അതിനാല്‍ കച്ചവടം എന്നത് ജീവനോപാധിയാവും. മറ്റ് ഉദ്യോഗത്തിലിരുന്നാലും, നല്ല ഒരു ബിസിനസ്സ് എന്നത് ഇവരുടെ സ്ഥിരം സ്വപ്‌നങ്ങളിലൊന്നൊയിരിക്കും. അടുത്തൂണ്‍ പറ്റി പിരിഞ്ഞശേഷം ആ തുകകൊണ്ട് വീട്ടിന്മുറ്റത്ത് ഒരു കടമുറിയുണ്ടാക്കി ഉപജീവനം കണ്ടെത്തുന്ന പ്രവണത ഏറ്റുവും അധികം കാണപ്പെടുന്നത് തുലാം രാശിക്കാരില്‍ തന്നെയായിരിക്കും. അഥവാ ‘കച്ചവടക്കണ്ണ്’ ഉള്ളവരാവും, തുലാം രാശിക്കാര്‍. അങ്ങനെയും പറയാം.

എന്തിനും വിലപറയാനറിയുന്ന ശീലം ഉണ്ടാവും. പഴമൊഴിയില്‍ പറയുന്ന പോലെ ‘ആറ്റില്‍ക്കളഞ്ഞാലും അളന്നു കളയും.’ വിലകൂട്ടാനും വിലകുറയ്‌ക്കാനും ഉള്ള വ്യാപാരതന്ത്രങ്ങള്‍ തുലാം രാശിക്കാരില്‍ ജന്മായത്തം തന്നെയായിരിക്കും. ഏറ്റവും പ്രധാനം ഒരുകൂസലുമില്ലാതെ, നിര്‍മ്മമത്വത്തോടെ സ്വന്തം ജീവിതത്തെ തന്നെ ത്രാസ്സിലിട്ട് തൂക്കും, ചിലപ്പോള്‍. അത്രയും ആര്‍ജ്ജവവും ഉണ്ട്. മനുഷ്യന് ഏറ്റവും ദുഷ്‌കരമാകുന്നത്, അവനവനെ അറിയുക എന്നതാണ്. ആ കഴിവിന്റെ പെരുമാക്കന്മാരാണ് തുലാംരാശിക്കാര്‍. മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ പത്ത് ഗ്രാം തൊട്ട് ടണ്‍ കണക്കിനെണ്ണും. അതേ വൈഭവത്തോടെ സ്വന്തം കുറവുകളും അറിയും. അതും കഴഞ്ചിലും റാത്തലിലുമെല്ലാം തൂക്കിപ്പറയാനറിയുന്നവരുമാവും.

സൂര്യനാണ് ബാധകഗ്രഹം. അതിനാല്‍ തുലാം രാശിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി ഒരു സ്വപ്‌നം മാത്രമാവും. അഥവാ ജോലി കിട്ടിയാലും, ശോഭിക്കുന്നവര്‍ കുറവ്. അധികാരികളുടെ അപ്രീതി ഉറപ്പിക്കാം. സൂര്യന്‍ പിതൃകാരകനുമാണല്ലോ? അക്കാരണത്താല്‍ പിതാവുമായിട്ടും എന്നും അകല്‍ച്ചയും കന്മഷവും കലാപവും തന്നെയായിരിക്കും. അതിന്റെ അശാന്തി ഇവരുടെ ബാല്യ കൗമാരയൗവ്വനത്തെയാകെ മ്ലാനമാക്കും.

ശനിയുടെ ഉച്ചരാശിയാണ് തുലാം. ആകയാല്‍ ശുക്രന്റെ വൈകാരികദീപ്തി അതിരുകവിയാതെ സന്തുലിതമാകുന്നു. ശുക്രന്റെ മദഗര്‍വ്വങ്ങളെ, ശനി കാഷായം പുതപ്പിച്ച് ബാഷ്പീകരിക്കുകയായി. അതൊരു ‘ശനി ചികില്‍സയാണ്.’അങ്ങനെ ആത്മീയ/ആദ്ധ്യാത്മിക വാസനകളും നാമ്പെടുക്കുന്നു; ക്രമേണ പന്തലിക്കുന്നു. ജീവിതത്തില്‍ ഒരുപാട് വിയര്‍പ്പൊഴുക്കി പിടിച്ചെടുത്തവ, ഒരു മനക്ലേശവുമില്ലാതെ, പുനശ്ചിന്തയില്ലാതെ, വലിച്ചെറിയുന്നു. ഭോഗമുണ്ട്; അതേ കനത്തില്‍ ത്യാഗവും. ഭോഗിയാവാന്‍ കഴിയും; യോഗിയാവാനും കഴിയും എന്നതാവുന്നു, തുലാം രാശിക്കാരുടെ ജീവിതപാഠം.

Tags: keralaAstrologyഹിന്ദുക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Astrology

സമാധാനവും കർമ്മവിജയവും; 2026 മാർച്ച് 30-ലെ രാശിഫലം – AI ജ്യോതിഷം

Astrology

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാം: ഹൈക്കോടതി

ഇറാന്റെ നാവിക‑വ്യോമ സേനകളെ തകർത്തു; യുദ്ധം അമേരിക്ക ജയിച്ചുവെന്നും ഡൊണാൾഡ് ട്രംപ്

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഇന്ന് പെസഹ വ്യാഴം

പഞ്ചാബിനെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ: ഫൂല്‍ക്ക

അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം വീ​ണ്ടും മനുഷ്യന്‍ ചാന്ദ്രപഥത്തിലേക്ക്, ആ​ർ​ട്ടെ​മി​സ് 2 കു​തി​ച്ചു​യ​ർ​ന്നു

പഞ്ചാബില്‍ ബിജെപിക്ക് കരുത്താകും; എച്ച്.എസ്. ഫൂല്‍ക്ക ബിജെപിയില്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി ബംഗാള്‍ കോണ്‍ഗ്രസ്; ഓഫീസില്‍ സംഘര്‍ഷം; വനിതാ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ആസാം സന്ദര്‍ശനത്തിനിടെ ദിബ്രുഗഡിലെ തേയിലത്തോട്ടത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലാളികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നു

തേയില നുള്ളി, സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങളറിഞ്ഞ് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.