Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഹങ്കാരത്തിന്റെ അര്‍ഥഭേദങ്ങള്‍

ജ്ഞാനവാസിഷ്ഠത്തിലൂടെ

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Jun 12, 2023, 04:20 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഭീമാദ്യുപാപാഖ്യാനം

വസിഷ്ഠന്‍ പറഞ്ഞു, ‘ആത്മാവില്‍ വര്‍ത്തിച്ചിടുന്ന സകലവും സര്‍വ്വാത്മകനായീടുന്ന ആത്മാവുതന്നെയാണ്. അങ്ങനെയായിരിക്കെ തന്റെ ദൗര്‍ഭാഗ്യദൈന്യതകൊണ്ട് നന്ദനന്‍ വേണം, തന്റെ ഇപ്പോഴത്തെ കൃഷിയൊന്നു നേടണം എന്നേവമുള്ള ഒരു ബുദ്ധിയുണ്ടാകുന്നുവെന്ന് ധന്യമൗലേ നീ നന്നായി വിചാരിക്കുക. സത്യം പ്രകാശിച്ചിടാതെയിരിക്കുന്നത് ഈ ബുദ്ധിയുള്ളതുകൊണ്ടാണ്. ഈ മൂന്നുലോകങ്ങളെയും ഉള്ളില്‍ തൃണംപോലെ ഓര്‍ക്കുന്നതാരാണോ, യാതൊരാപത്തും അവനെ തൊടുകയില്ലെന്നതില്‍ അല്പംപോലും സംശയമില്ല. നിത്യവും ഏതൊരുത്തന്റെ ചിത്തത്തിങ്കല്‍ സത്യത്തിന്റെ ചമല്‍ക്കൃതിയുണ്ടായിടുന്നുവോ അവനെ ലോകേശന്മാര്‍ അഖണ്ഡമാകുന്ന ബ്രഹ്മാണ്ഡമെന്നതുപോലെ കാക്കുമെന്നോര്‍ക്കുക.  

രാഘവ! ഗുണങ്ങളില്‍ മോദമാര്‍ക്കാണ്, അര്‍ക്കാണോ ശ്രവണത്തില്‍ താല്പര്യമുണ്ടായിടുന്നത്, സത്യത്തെക്കുറിച്ച് വ്യസനിക്കുന്ന അവരാണു മനുഷ്യര്‍. അല്ലാത്തവരൊക്കെയും മാടുകള്‍. ദുരന്തമായീടുന്ന ആപത്തിലും അക്രമം അല്‍പ്പവും ചെയ്യരുതെന്നോര്‍ക്കുക. നല്ല ഗുണങ്ങളെക്കൊണ്ട് ഈ  ഭൂമിയില്‍ ആരാണ് കീര്‍ത്തിയെ വളരെയധികം നേടിയവര്‍, വശ്യരല്ലാത്തവരായവര്‍ക്കേറ്റവും വശ്യരായി വന്നീടും, അത്രയുമല്ല, ആപത്തുകള്‍ മുഴുവനും ക്ഷയിച്ചില്ലാതെയാകുകയും അക്ഷയമായ ഐശ്വര്യമുണ്ടാവുകയും ചെയ്യും. ഉള്ളില്‍ ഉത്സാഹമാര്‍ന്ന് പുരുഷപ്രയത്‌നവും നല്ലവണ്ണമുള്‍ക്കൊണ്ട്, മങ്ങാതെ, ശാസ്ത്രപ്രകാരം നടക്കുന്ന മുഷ്യനു സിദ്ധിച്ചിടാത്തതായി എന്തോന്നുള്ളു? ശാസ്ത്രപ്രകാരം നടന്നുകൊണ്ടീടണം. സിദ്ധികളില്‍ താല്പര്യം ഒട്ടുമുണ്ടാകരുത്. വളരെക്കാലംകൊണ്ട് പക്വമാകുന്ന സിദ്ധി പുഷ്ടഫലമായി പരയായി ഭവിച്ചീടുന്നു.  

ദുഃഖം, ആയാസം, ഭയം, കാംക്ഷ, കൗടില്യം എന്നിവയൊന്നുമേ ഉള്‍ക്കാമ്പില്‍ പറ്റാതെ, വ്യവഹാരമെല്ലാം യഥാശാസ്ത്രം ചെയ്തുകൊണ്ടീടുക, നീ നശിച്ചുപോകരുത്.  അര്‍ത്ഥം അനര്‍ത്ഥത്തെ ഉണ്ടാക്കുന്നതാണെന്നോര്‍ക്കുക. ഭവരോഗം ഭോഗങ്ങള്‍ സൃഷ്ടിക്കുന്നുവെന്നു മനസ്സിലാക്കുക. സമ്പത്തു സര്‍വ്വവും ആപത്തുതന്നെയെന്നു സംശയമില്ല. നല്ലതു രാമ! നിരാശയാണ്. രാമ! സദാചാരപരനായി ചാരുചരിതനായി ദുഃഖമായിട്ടുള്ള സംസാരസൗഖ്യത്തില്‍ ആഗ്രഹംകൂടാതെവാഴുന്ന വിവിക്ത വ്യക്തിക്ക് ആയുസ്സും സത്ഗുണജാലവും ശ്രേയസ്സും ലക്ഷ്മിയോടുകൂടി, നല്ല ഫലത്തിന് വസന്തത്തില്‍ ഉല്ലസിച്ചുനില്‍ക്കുന്ന വല്ലികളെന്നപോലെ, വിളങ്ങിടും. തീര്‍ത്ഥങ്ങള്‍, നല്ല തപസ്സുകള്‍, ശാസ്ത്രങ്ങള്‍ എന്നിവകൊണ്ട് എന്താണു ഫലം? സംസാരസിന്ധുവില്‍നിന്നു കരേറുവാന്‍ സത്സേവകൊണ്ടേ കഴിയുകയുള്ളൂ എന്നത് നിശ്ചിതമാണ്. ലോഭവും മോഹവും ക്രോധവും ഏതൊരുത്തന്നു നാള്‍ക്കുനാള്‍ കുറയുന്നുവോ, ശാസ്ത്രപ്രകാരം സ്വകര്‍മ്മവും ചെയ്യുന്നവനാര് അവന്‍ സജ്ജനമാകുന്നു. ഞാനെന്നതിന് ഒരര്‍ത്ഥം ഗ്രഹിക്കിലോ നിശ്ചയമായും ചിദംബരമായി ഭവിക്കും. (ചിത്ത്+അംബരം=ചിദംബരം. അംബരമെന്നാല്‍ ആകാശം. തമിഴരുടെ പ്രശസ്തമായ ശൈവസിദ്ധാന്തമനുസരിച്ച് അംബരമെന്നാല്‍ തുറന്ന സ്ഥലം). നീരജലോചന! ചിച്ചന്ദ്രിക അഹങ്കാരമാകുന്ന മേഘത്താല്‍ ആവൃതമായിരിക്കുന്ന കാലത്തില്‍ തെല്ലും പരമാര്‍ത്ഥമായ ആമ്പല്‍പ്പൊയ്ക ഉല്ലസിക്കുകയില്ലെന്നു നീ ഓര്‍ക്കുക. ഞാനെന്ന ഭാവമാണ് അക്ഷയമായ സംസാരമാകുന്ന വന്‍വൃക്ഷങ്ങളള്‍ക്ക് മുളയായീടുന്നതെന്നോര്‍ക്കുക. എന്നുടേതാകുന്നതെന്നുള്ളതു ദുഃഖമാകുന്ന കായുള്ള അതിന്റെ ശാഖകളാകുന്നു.’

കോമളാകാരന്‍ രഘുകുലനായകന്‍ മാമുനിയോടു ചോദിച്ചു, ‘കാരുണ്യവാരിധേ! അഹങ്കാരം എന്താകാരമാര്‍ന്നുള്ളതാകുന്നു? ഇതിനെ എങ്ങനെ നീക്കാം? അത് ദേഹത്തോടുകൂടിയതോ ദേഹമില്ലാത്തതോ? തള്ളിക്കളഞ്ഞീടില്‍ എന്തു ഭവിക്കുമെന്ന് ഉള്ളില്‍ കൃപയോടെ അരുളിച്ചെയ്യണം.’  ശ്രീരാമചന്ദ്രന്റെ വാക്യം കേട്ട് വളരെ സന്തോഷത്തോടെ മാമുനി പറഞ്ഞു,  ‘മാന്യബുദ്ധേ രാമചന്ദ്ര! ജഗത്രയത്തില്‍ അഹങ്കാരം മൂന്നു വിധത്തിലുണ്ടെന്നോര്‍ക്കുക. അതില്‍ രണ്ടെണ്ണം നന്നെന്നറിയുക. ഒന്നാശു ദൂരെക്കളയേണ്ടതാകുന്നു. നിന്നോടതു മൂന്നും ഞാന്‍ സകൗതുകം പറയാം. ഓര്‍ത്താല്‍ ഞാനാണഖിലവും, അച്യുതനായി വിളങ്ങുന്ന ഞാന്‍ പരമാത്മാവാണ്.  ഞാനൊഴിഞ്ഞൊന്നുമില്ലെന്നുള്ള ബോധംതന്നെ അത്യുല്‍ക്കൃഷ്ടമാകുന്ന അഹങ്കാരം. അതു ബന്ധമുണ്ടാക്കില്ലെന്നോര്‍ക്കുക.  ഏഅത് ജീവന്മുക്തനുള്ളതാകുന്നു. ഞാനല്ല ഇക്കാണുന്നതൊന്നുമെന്നും, ഞാനൊരു നെല്ലിന്റെ വാലിന്മുനയേക്കാള്‍ പാരം ചെറിയതാണെന്നുമുള്ള ബോധം ഗുണം ചേരുന്ന രണ്ടാമഹങ്കാരമാകുന്നു. ഇതു ബന്ധമുണ്ടാക്കില്ല; മോക്ഷദായകമാണ്, ജീവന്മുക്തനുള്ളതാണിത്. പാണിപാദാദികളുള്ള ദേഹമീഞാനെന്നുറച്ചു വാണീടുന്നതുതന്നെ മൂന്നാമതായുള്ള അഹങ്കാരം. അതു നിന്ദ്യവും ലൗകികവുമാണെന്നോര്‍ക്കുക.  സംസാരസന്തതിക്കുളള കിഴങ്ങാണിതെന്നു കരുതി പെട്ടെന്ന് ദൂരെക്കളഞ്ഞീടേണ്ടതാകുന്നു. ഈ അഹങ്കാരം നിമിത്തം ജന്തുക്കള്‍ കീഴ്‌പ്പോട്ടു പതിക്കുന്നു. ശങ്കകൂടാതെ ഈ ദുരഹങ്കാരം ഏറ്റവും ദൂരെക്കളഞ്ഞ് ശിഷ്ടാഹങ്കാരവാനായവന്‍ മുക്തനായീടുന്നുവെന്നു ധരിക്കുക. തുംഗബുദ്ധേ! അതിലൗകികങ്ങളാകുന്ന ആദ്യത്തെ രണ്ടഹങ്കാരങ്ങള്‍കൊണ്ട്  ലൗകികമായി ദുഃഖപ്രദമായ മുന്നാമഹങ്കാരം ത്യജിക്കണം.  പെട്ടെന്നു ദൂരെ പരിത്യജിക്കേണ്ടതും ദുഃഖപ്രദവുമായ ഈ അഹങ്കാരത്തെ എത്രമാത്രം വിട്ടു പുമാന്‍ വാഴുന്നുവോ അത്രമാത്രം അവന്‍ പരത്തെ പ്രാപിക്കുന്നു.

ഹേ രാമ! ആദ്യമായി പറഞ്ഞ രണ്ടഹങ്കാരങ്ങളെ നല്ലവണ്ണം ഭാവിച്ചിരിക്കുന്ന സല്‍പ്പുമാനായവന്‍ അത്യുത്തമമായ തല്‍പ്പദം പ്രാപിക്കും, യാതൊരു സംശയവുമില്ല. പിന്നെ, ആ രണ്ടഹങ്കാരങ്ങളും വെടിഞ്ഞ് എന്നും അഹങ്കാരം ഒന്നും കൂടാതെ വര്‍ത്തിക്കുന്നവന്‍ അത്യുച്ചമായ പദത്തിലെത്തിയ സല്‍പ്പുമാനെന്നു നീ അറിയുക. ഈ ദേഹമാണ് ഞാനെന്നുള്ള  ഭാവമില്ലാതെകണ്ടുള്ള ദേഹാവസ്ഥ, ഓര്‍ക്കുകില്‍ രാമ! മഹാപുണ്യഹേതുവാം ശ്രേയസ്സുമാകും. ആയതുതന്നെ ഏറ്റവും പരമപദം. ഹേ രാഘവ! ഇനി ‘ഭീമഭാസദൃഢസ്ഥിതി’ നന്നായി പറയാം, നീ കേള്‍ക്കുക. ദാമാദികളുടെ വര്‍ത്തമാനം മഹാകേമനാം ശംബരന്‍ കേട്ട്, പെട്ടെന്നു കോപമാര്‍ന്ന് വൃന്ദാരകന്മാരെയെല്ലാം ഒടുക്കുവാന്‍ പിന്നെയും ഓരോ വഴികളോര്‍ത്തു.  ഞാന്‍ മുമ്പ് മായയാല്‍ സൃഷ്ടിചെയ്ത ദാമാദികള്‍ക്ക് ആത്മബോധമില്ലായ്കയാല്‍ കഷ്ടം! അഹങ്കാരമുണ്ടായിവന്നിട്ട് എല്ലാവരും കെട്ടുപോയി.  അതുകൊണ്ട് ഇനി അദ്ധ്യാത്മശാസ്ത്രമറിഞ്ഞ്, വിവേകമാര്‍ന്ന് ഉത്തമമന്മാരായ ദൈത്യന്മാരെ മായയാല്‍ ഞാന്‍ സൃഷ്ടിചെയ്യുന്നുണ്ട്.  അവര്‍ വളരെ നന്നായി തത്ത്വം ഗ്രഹിക്കനിമിത്തം മിത്ഥ്യയായുള്ള അഹങ്കാരം അല്പവും ഉള്ളില്‍ ഉദിച്ചീടുകയില്ല.  അവരിങ്ങ് വൃന്ദാരകന്മാരെയൊക്കെ ഒടുക്കീടുമെന്നതില്‍ സംശയം വേണ്ട.  മനസ്സില്‍ ഇപ്രകാരമോര്‍ത്ത് ഇന്ദ്രാരി മായയാല്‍ ഒരേപോലുള്ള മൂന്നു അസ്സുരന്മാരെ, സമുദ്രം കുമിളകളെയെന്നപോലെ, സൃഷ്ടിചെയ്തു.  അറിയേണ്ടതെല്ലാം നന്നായി അറിഞ്ഞവര്‍, അവര്‍ക്ക് അറിവില്ലാത്തതായി യാതൊന്നുമില്ല. രാഗവും ദ്വേഷവും അവര്‍ക്കൊന്നിലുമില്ല.  അവര്‍ക്ക് അല്പവും ദുഃഖവുമില്ല.  മുമ്പെന്നും പിമ്പെന്നും വിചാരിക്കുകയില്ല.  സംഭവിക്കുന്നതുപോലെ പ്രവര്‍ത്തിക്കും.

(തുടരും)

Tags: Hindu Dharmaആത്മീയതസംസ്‌കൃതിവേദ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നാളെ ഭഗിനി നിവേദിത ജയന്തി: ഭഗിനി നിവേദിതയും ഹിന്ദു ധര്‍മവും

അല്‍വാര്‍ ഇന്ദിര ഗാന്ധി ഗ്രൗണ്ടില്‍ ചേര്‍ന്ന ആര്‍എസ്എസ് അല്‍വാര്‍ നഗര്‍ സാംഘിക്കില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ഹിന്ദു ധര്‍മം മാനവധര്‍മം തന്നെയാണ്; തൊട്ടുകൂടായ്മ പൂര്‍ണമായും ഇല്ലാതാക്കണം: മോഹന്‍ ഭാഗവത്

കേരള ഹിന്ദു മതപാഠശാലാ അദ്ധ്യാപക പരിഷത്തിന്റെ 45-ാമത് വാര്‍ഷിക സമ്മേളനവും വിജ്ഞാന മത്സരങ്ങളും 
മാര്‍ഗദര്‍ശകമണ്ഡലം കാര്യദര്‍ശി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു
Kerala

അറിഞ്ഞതിനെ ആചരിക്കുകയാണ് ഹിന്ദുധര്‍മ്മത്തിന്റെ ആധാരം: സ്വാമി സത്സ്വരൂപാനന്ദ സരസ്വതി

Samskriti

അഹിംസയെ സ്വാംശീകരിക്കാം…

India

എല്ലാവരിലും നന്മ മാത്രം ദര്‍ശിക്കുന്ന വിശാല വീക്ഷണമാണ് സനാതന ധര്‍മം: മാതാ അമൃതാനന്ദമയീ

പുതിയ വാര്‍ത്തകള്‍

വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 7 മരണം

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

ബ്രഹ്മോസ് എന്ന പേരിന്റെ അര്‍ത്ഥമറിയാമോ? പാകിസ്ഥാനില്‍ നാശംവിതയ്‌ക്കാന്‍ വരുന്നൂ ബ്രഹ്മോസ് 2…സഹായം നല്‍കാമെന്ന് പുടിന്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies