Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ കാട്ടുപൂക്കളുമായി ‘ആരണ്യപര്‍വ്വം

പിറന്ന മണ്ണിനും സംസ്‌കാരത്തിനും വേണ്ടി നടത്തിയ പോരാട്ടത്തിന്റെ കനലുകളില്‍ മൂടിക്കിടന്ന മറവിയുടെ ചാരത്തെ കാറ്റില്‍ പറപ്പിച്ച് ഒരു ധീരയോദ്ധാവിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളിലേക്ക് നമ്മെ നയിക്കുകയായിരുന്നു തപസ്യ അവതരിപ്പിച്ച ആരണ്യപര്‍വ്വം എന്ന നാടകം.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Jun 11, 2023, 05:00 am IST
in Varadyam

പിറന്ന മണ്ണിനും സംസ്‌കാരത്തിനും വേണ്ടി നടത്തിയ പോരാട്ടത്തിന്റെ കനലുകളില്‍ മൂടിക്കിടന്ന മറവിയുടെ ചാരത്തെ കാറ്റില്‍ പറപ്പിച്ച് ഒരു ധീരയോദ്ധാവിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളിലേക്ക് നമ്മെ നയിക്കുകയായിരുന്നു തപസ്യ അവതരിപ്പിച്ച ആരണ്യപര്‍വ്വം എന്ന നാടകം. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായാണ് തപസ്യ കലാസാഹിത്യ വേദിയുടെ രംഗകലാവിഭാഗം തലയ്‌ക്കര ചന്തുവിന്റെ ധീരേതിഹാസം കഴിഞ്ഞദിവസം നാടകരൂപത്തിലരങ്ങേറ്റിയത്. സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന വി.എം. കൊറാത്തിന്റെ സ്മൃതിദിനത്തിലാണ് സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അധികമൊന്നും പ്രചാരം ലഭിച്ചിട്ടില്ലാത്ത ഒരു വനവാസി പോരാളിയുടെ രക്തസാക്ഷിത്വത്തിന്റെ കഥപറയുന്ന ആരണ്യപര്‍വ്വം അരങ്ങേറിയത്.

വീരപഴശ്ശി കേരളവര്‍മ്മയുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യ കമ്പനിക്കെതിരെ പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി നടന്ന പോരാട്ടത്തില്‍ ഒളിയുദ്ധം നടത്തിയ കുറിച്യപ്പടയുടെ തലവനായിരുന്നു തലക്കര ചന്തു. പതിനെട്ടാം നൂറ്റാണ്ടില്‍ പലഘട്ടങ്ങളിലായി ഇന്ത്യയിലെ പല നാടുകളില്‍ നടന്ന ഇംഗ്ലീഷ് വിരുദ്ധസമരങ്ങളെ പരമാവധി തമസ്‌കരിക്കുന്നതായിരുന്നു അടുത്തകാലം വരെയുള്ള നമ്മുടെ രാജ്യത്തെ സ്വാതന്ത്ര്യസമര ചരിത്രനിര്‍മ്മിതി. ജനതയുടെ സ്വത്വവും അവര്‍ക്ക് ഈ മണ്ണിലുള്ള അവകാശവും ചോദ്യം ചെയ്യപ്പെട്ടപ്പോഴുണ്ടായ സ്വാഭാവികമായ പ്രതികരണമായി പൊട്ടിപ്പുറപ്പെട്ട പോരാട്ടങ്ങളായിരുന്നു അവയെല്ലാം. അത്തരം സമരങ്ങളില്‍ പലതും ആദിവാസി ഗോത്രവിഭാഗങ്ങളില്‍ പെട്ടവര്‍ക്കിടയില്‍ നിന്നുയര്‍ന്നു വന്നതാണ്. അത്തരം സമരങ്ങളിലൊന്നായിരുന്നു വയനാട്ടിലെ കുറിച്യരുടെ യുദ്ധം. ആ യുദ്ധത്തിന് നേതൃത്വം നല്‍കിയ തലയ്‌ക്കര ചന്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികമൊന്നും ലഭ്യമല്ല എന്ന പരിമിതിയെ മറികടന്നുകൊണ്ടാണ്, തലയ്‌ക്കര ചന്തുവിന്റെ ജീവിതവും രക്തസാക്ഷിത്വവും പ്രമേയമാക്കി ഒരു നാടകം എന്ന ദൗത്യം തപസ്യയുടെ രംഗകലാവിഭാഗം ഏറ്റെടുത്തത്. ശശി നാരായണന്‍ എന്ന കൃതഹസ്തനായ നാടകസംവിധായകന്റെ നേതൃത്വത്തില്‍ ആ ശ്രമം പൂര്‍ണവിജയം നേടി. കോഴിക്കോട് എസ്.കെ. പൊറ്റെക്കാട്ട് സാംസ്‌കാരിക നിലയത്തില്‍ നിറഞ്ഞസദസ്സിന് മുമ്പാകെ നാടകം ആദ്യമായി അവതരിപ്പിച്ചപ്പോള്‍ രംഗത്തും അണിയറയിലും പ്രവര്‍ത്തിച്ചവര്‍ക്ക് ലഭിച്ച അഭിനന്ദനങ്ങള്‍ അതിന്റെ തെളിവാണ്.  

പഴശ്ശിത്തമ്പുരാന്റെ സൈനികമുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എടച്ചേന കുങ്കനൊപ്പം മുന്നില്‍ നിന്ന ഒരാളാണ് ചന്തു. പനമരം കോട്ട ആക്രമണത്തിലൂടെ ഇംഗ്ലീഷുകാരെ ഞെട്ടിക്കുകയും വയനാടന്‍ കാടുകളിലെ ഒളിയുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ഒടുവില്‍ തന്റെ രണ്ടാം ഭാര്യയാല്‍ ഒറ്റുകൊടുക്കപ്പെട്ട്  പിടിയിലായി ദാരുണായി കൊല്ലപ്പെടുകയും ചെയ്തു തുടങ്ങിയ ചില വിവരങ്ങള്‍ മാത്രമാണ് തലയ്‌ക്കര ചന്തുവിനെ കുറിച്ചുള്ള ചരിത്രത്തിലെ അറിവുകള്‍. ഈ അറിവുകള്‍ മാത്രം കൈമുതലാക്കി ഒന്നേമുക്കാല്‍ മണിക്കൂറോളം നീണ്ട ഒരു നാടകത്തിന്റെ ആവിഷ്‌കാരം തീര്‍ച്ചയായും അതിന്റെ സംവിധായകന്‍ ശശിനാരായണന്റെയും നാടകകൃത്ത് എം.കെ. രവിവര്‍മ്മയുടെയും സര്‍ഗസിദ്ധിയുടെ നിദാനമാണ്. പനമരം കോട്ടയുടെ സമീപത്തുള്ള കോളിമരത്തില്‍ കെട്ടിയിട്ടാണ് ചന്തുവിനെ ഇംഗ്ലീഷുകാര്‍ കൊന്നത്. ആ കോളിമരത്തില്‍ നിന്നാണ് നാടകം ആരംഭിക്കുന്നത്. തന്റെ മാറില്‍ കിടന്നുമരിച്ച ആ ധീരയോദ്ധാവിന്റെ ഓര്‍മ്മകളില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ആ മരത്തിന്റെ ചുവട്ടിലാരംഭിക്കുന്ന നാടകം ചന്തുവിന്റെ പോരാട്ടകഥയിലൂടെ സഞ്ചരിച്ച് കോളിമരത്തില്‍ തന്നെ സമാപിക്കുന്നു.  

ചന്തുവായി അഭിനയിച്ച ബിജു, പഴയം വീടനായി നടിച്ച എം.സി. രാജീവ്കമാര്‍, പഴശ്ശി രാജാവായി അഭിനയിച്ച കാര്‍ത്തികേയന്‍, ചന്തുവിന്റെ അമ്മയായ രമാദേവി, ബേബര്‍ സായിപ്പായ സാഗര്‍ കൃഷ്ണ, രാമചന്ദ്രന്‍ കണ്ണമംഗലം തുടങ്ങി വയനാട്ടിലെയും അട്ടപ്പാടിയിലെയും വനവാസി ഗോത്രക്കാരായ മരുതന്‍, രതീഷ്, വിനോദ്, ഹരി, പപ്പന്‍ അടക്കം എല്ലാ അഭിനേതാക്കളും മികച്ച അഭിനയം കാഴ്ച വെച്ചു. ഇതില്‍ തേയി ആയി അവിസ്മരണീയമായ അഭിനയം നടത്തിയ ശ്രീകലയുടെ പ്രകടനം താന്‍ അരങ്ങിനൊരു സര്‍ഗ്ഗ വാഗ്ദാനം ആണെന്ന് തെളിയിക്കുന്നതായിരുന്നു. ദീപ-ശബ്ദസംവിധാനങ്ങളും മികവുറ്റതായി. അറിയപ്പെടാത്ത സ്വാതന്ത്ര്യസമര നായകരെ നാടിന് പരിചയപ്പെടുത്തിക്കൊടുക്കുന്ന ഈ അമൃതകാലത്ത് കേരളക്കര മുഴുവന്‍ കണ്ടിരിക്കേണ്ട ഒരു നാടകമാണ് ആരണ്യപര്‍വ്വം.  

ജാതിമത ചിന്തകള്‍ക്കതീതമായി സാധാരണ ജനവിഭാഗങ്ങള്‍ ഒന്നിച്ചണിനിരന്ന ഒരു കാലത്തിന്റെ ഗൃഹാതുരത്വം കലര്‍ന്ന ഓര്‍മ്മകളടങ്ങിയ ഈ നാടകത്തെ ജനങ്ങള്‍ ഏറ്റെടുക്കുമെന്നതില്‍ സംശയമില്ല. തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ സഹായത്തോടെ അരങ്ങേറ്റിയ ഈ നാടകം വര്‍ത്തമാനകാല മലയാള നാടക ഭൂമികയില്‍ വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമാണ്.’

Tags: keralaMalayalamIndependence Dayനാടകംആരണ്യപര്‍വ്വം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.