കൊച്ചി: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം തിയെറ്ററുകള്‍ അടച്ചിടും. തിയെറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റേതാണ് തീരുമാനം. ‘2018’ സിനിമ കരാര്‍ ലംഘിച്ച് ഒടിടി റിലീസിനു നല്‍കിയതില്‍ പ്രതിഷേധിച്ചാണ് സമരം.
കൊച്ചിയില്‍ ചൊവ്വാഴ്ച ചേര്‍ന്ന തിയെറ്റര്‍ ഉടമകളുടെ യോഗത്തിലാ തീരുമാനം. ബുധന്‍, വ്യാഴം തീയതികളില്‍ സിനിമ കാണുന്നതിനായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവരുടെ ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്ന് ഉടമകള്‍ വ്യക്തമാക്കി. സിനിമ തിയെറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം പിന്നിട്ടാല്‍ മാത്രമേ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാവൂ എന്നാണ് തിയെറ്റര്‍ ഉടമകളും സിനിമാ നിര്‍മാതാക്കളുമായി ഉണ്ടാക്കിയിരുന്ന കരാര്‍.
തിയെറ്ററുകളില്‍ വലിയ കളക്ഷനുള്ള ചിത്രമായ ‘2018’ ബുധനാഴ്ച സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുകയാണ്. ചിത്രം പ്രദര്‍ശനമാരംഭിച്ച് 33-ാം ദിവസമാണ് ഒടിടിയില്‍ റിലീസിനെത്തുന്നത്.തീയറ്ററുടമകള്‍ വലിയ പ്രതിസന്ധിയിലാണെന്നും ചിത്രങ്ങള്‍ പെട്ടെന്ന് ഒടിടിയില്‍ റിലീസ് ചെയ്താല്‍ കുടുംബങ്ങള്‍ സിനിമ കാണാനായി തീയറ്ററുകളിലെത്തില്ലെന്നും ഉടമകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: