Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംസാരസാഗരം താണ്ടാനുള്ള മാര്‍ഗങ്ങള്‍

ജ്ഞാനവാസിഷ്ഠത്തിലൂടെ

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Jun 5, 2023, 06:44 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

(ദാമാദ്യുപാഖ്യാനം തുടര്‍ച്ച)

മാനസത്തെ ജയിക്കെന്നതല്ലാതെ ഈ സംസാരസാഗരത്തില്‍ ഗതിയില്ല. ഈ ഭൂമിയില്‍ തന്റെ ചേതസ്സിനാല്‍ ജിതന്മാരായീടാതെകണ്ട് ആരു വാണീടുന്നുവോ അവരെ ആണുങ്ങളായിട്ടു ഗ്രിഹിക്കേണ്ടതാണെന്ന് നീ ഓര്‍ക്കുക. മഹാന്മാരും അവരാകുന്നു. സൈ്വരമായി ഹൃദയരന്ധ്രത്തില്‍ കിടക്കുന്നതും വളരെ കലനാവിഷമുള്ളതുമായ മാനസഭംഗിയെ കൊന്ന മഹാനായ മാനവശ്രേഷ്ഠനെ ഞാന്‍ കൈവണങ്ങുന്നു. നരകക്കൂട്ടമാകുന്ന സാമ്രാജ്യവും വളരെ ദുഷ്‌ക്കൃതന്മാരായ മദയാനകളും ആകാംക്ഷാശരങ്ങളും ചേര്‍ന്നു വാഴുന്ന രൂക്ഷത്വമാര്‍ന്ന ഇന്ദ്രിയങ്ങളായ ശത്രുക്കള്‍ രഘുനന്ദന! അതിമാത്രം ദുര്‍ജ്ജയങ്ങളാണെന്നോര്‍ക്കുക. ചിത്തദര്‍പ്പത്തെക്കളഞ്ഞ് ഇന്ദ്രിയശത്രുക്കളെ സംഹരിച്ച ധീരന്റെ ഭോഗങ്ങളില്‍ ഹേമന്തകാലമെത്തുമ്പോള്‍ ആശകള്‍ ചെന്നീടുന്നു. അവ താമരപ്പുഷ്പങ്ങളെന്നപോലെ നശിക്കുകയും ചെയ്യും.

ഹേ പൃത്ഥീനന്ദന! കേട്ടീടുക. ഏകാത്മതത്ത്വത്തില്‍ വളരെ ഉറച്ച അഭ്യാസത്താല്‍ ചിത്തത്തെ നന്നായി ജയിക്കാതെകണ്ട് എത്രകാലത്തോളം വര്‍ത്തിച്ചുകൊള്ളുന്നു, രാത്രിയില്‍ പിശാചെന്നപോലെ ശുഭ്രകീര്‍ത്തേ! വാസനാസഞ്ചയം അത്രകാലത്തോളം ഉള്‍ത്താരില്‍ നല്ലവണ്ണം നര്‍ത്തനം ചെയ്തുകൊള്ളുന്നുവെന്ന് നിര്‍ണയിച്ചു ഉറയ്‌ക്കുക. മാനസം സ്വാധീനമായി വന്നുവെങ്കില്‍ പിന്നെ വരേണ്ടതൊന്നുമില്ലെന്നു ബോധിക്കുക. നിത്യവും ഇഷ്ടമായുള്ളതു ചെയ്യുന്നതുകൊണ്ട് വിദ്വാന്റെ മാനസം ഭൃത്യനായീടുന്നു സത്തായ കാര്യം ചെയ്യുന്നതുകൊണ്ട് ഉത്തമമായ മന്ത്രിയായീടുന്നു. ആ മനസ്സ് ഇന്ദ്രിയങ്ങളെ ജയിക്കകൊണ്ട് സാമന്തനെന്നു പറയപ്പെടുന്നു. ഉത്തമമായ വിദ്യയെ നല്‍കുന്നതുകൊണ്ട് സമര്‍ത്ഥനായ ഒരാചാര്യാനാകുന്നു. ലാളനം ചെയ്കകൊണ്ട് സുന്ദരിയാകുന്നു. പാലനം ചെയ്യുന്നതുകൊണ്ട് നല്ല പിതാവാകുന്നു. വിശ്വസിക്കാവുന്നതുകൊണ്ട് നല്ല ചങ്ങാതിയായിട്ടും ഭവിക്കുന്നു. ശാസ്ത്രദൃഷ്ട്യാ സമാലോകിതനായി തന്റെ ബുദ്ധികൊണ്ട് അനുഭാവിതനായി ചിത്തതാതന്‍ തന്നെ ത്യജിച്ച് ഏറ്റവും ഉത്തമമായ സിദ്ധിയെ നല്‍കുന്നു. സ്വച്ഛം, സുദൃഷ്ടം, സുകാന്തം, നിജഗുണോര്‍ജിതവുമായ അതിനെ ചിന്തിച്ചാല്‍ അതു നല്ലവണ്ണം അറിയപ്പെടുന്നതാണ്. അത് ഹൃദ്യവും ഹൃദിമനോരത്‌നവും സുദൃഢം വിളങ്ങുന്നതുമാണ്. അളവറ്റ കല്മഷം പറ്റിക്കിടക്കും മയോമണിതന്നെ നീ പാരം തെളിഞ്ഞ വിവേകമായീടുന്ന ജലത്തെക്കൊണ്ടു കഴുകിയിട്ട് സിദ്ധിലഭിക്കാനായി അലോകവാനായി ഭവിക്കുക. നല്ല വിവേകത്തെ സമാശ്രയിച്ച് ആദ്യന്തഹീനം ആത്മാവിനെ അറിഞ്ഞ് ഇന്ദ്രിയങ്ങളാകുന്ന ശത്രുക്കളെ ജയിച്ച് നീ സംസാരസമുദ്രത്തെ നല്ലരീതിയില്‍ മറുകര കടക്കുക. ഇവന്‍, ഞാന്‍ എന്നുള്ളത് വെറുതെയുള്ള നിശ്ചയമാണ്, അതില്‍ സംശയിക്കേണ്ടതില്ല. ശ്രീരാമ! നീ സ്വബുദ്ധികൊണ്ട് എല്ലാറ്റിനെയും അകലെക്കളയണം. ഞാനെന്നൊരു ഭാവമില്ലാത്ത ആര്യപദം ആനന്ദത്തോടെ കൈവരിച്ച് നിര്‍മ്മാനസനായി നീ വേണ്ടുന്നതൊക്കെയും ചെയ്തു വാഴുക. ഒന്നുകൊണ്ടും ബദ്ധനാവുകയില്ലെന്നാല്‍ ഹേ രാമ!  നിന്റെ ‘ദാമവ്യാളകടന്യായം’ ഒന്നും ഭവിക്കുകയില്ല. നീ കേള്‍ക്കുക, ‘ഭീമഭാസദൃഢസ്ഥിതി’കൊണ്ടു നിനക്ക് എന്നും വിശോകത സംഭവിച്ചിടേണം.

ഇതുകേട്ടപ്പോള്‍ ശ്രീവസിഷ്ഠനോട് രാമന്‍ ചോദിച്ചു- ‘ക്ലേശങ്ങളൊക്കെയും അകറ്റുന്ന ഗുരോ! ദാമവ്യാളകട

ന്യായമെന്നു പറഞ്ഞതും ഭീമഭാസദൃഢസ്ഥിതി എന്നു പറഞ്ഞതും എന്തെന്നറിഞ്ഞില്ല.’ ഇതുകേട്ട മുനീശ്വരന്‍ ശ്രീരാമനോട് സഹര്‍ഷം ഇങ്ങനെ പറഞ്ഞു.  എന്നാല്‍ പറയാം. അതുകേട്ടിട്ട് നീ പിന്നെ യഥേഷ്ടം നടന്നുകൊള്ളുക.  ഐശ്വര്യപൂര്‍ണമായി വളരെ വിളങ്ങുന്ന പാതാളലോകത്തില്‍ അത്യന്ത ഘോരനായി ശബരനെന്നു പേരായ ഒരു അസുരന്‍ മുമ്പുണ്ടായിരുന്നു. മായാമണികള്‍ക്ക് നല്ല പൊയ്കയായിരിക്കുന്നവനാണവന്‍. ഇടയ്‌ക്കിടെ ദേവന്മാരെ ഉപദ്രവിക്കുന്ന ഒരു സൈന്യം ആ അസുരനുണ്ടായിരുന്നു. അമിതമായ മഹാബലമുണ്ടായിരുന്ന, അസുരനായകനായ ശബരന്‍ ഉറങ്ങുമ്പോഴും ദേശാന്തരങ്ങളില്‍ യാത്രചെയ്യുമ്പോഴും ദേവന്മാര്‍ അവന്റെ സൈന്യത്തെ തരംപോലെ ചെന്നു കൊല്ലും. അതുകൊണ്ട് മായാവിയായ അസുരന്‍ മുണ്ഡി, കനങ്കന്‍, ദ്രുമന്‍ മുതലായി ശണ്ഠയ്‌ക്കു സമര്‍ത്ഥരായ മന്ത്രിമാരെയും സാമന്തന്മാരെയും അനേകം സൈന്യത്തെയും സ്വയം സൃഷ്ടിച്ചു. അവരുമായിച്ചെന്ന് ദേവന്മാരെ തരംനോക്കി ഒന്നൊഴിയാതെ കൊന്നുകളഞ്ഞു. അസുരന്മാര്‍ ഈ വാര്‍ത്തകേട്ടിട്ട് ഉള്ളിലെ കോപം മുഴുത്ത് കാട്ടിക്കൊടുക്കുന്നുണ്ടെന്നു പറഞ്ഞുകൊണ്ട് ഒരു കൂട്ടം പടകളെക്കൂട്ടി പെട്ടെന്നു ദേവലോകത്തേക്കു ചെന്നു.  അപ്പോള്‍ ദേവകളൊക്കെയും പേടിച്ച് മേരുവനത്തിലെ വള്ളിക്കാടുകളില്‍ ഭയത്തോടെ ചെന്നൊളിച്ചിരുന്നു. നീചവൃന്ദാരകന്മാര്‍ ഒരുമിച്ച് കൂക്കിവിളിച്ചുകൊണ്ടിരുന്നു. ദേവസ്ത്രീ സമൂഹം കണ്ണുനീര്‍വാര്‍ത്ത് മുഖം വാടി കഴിഞ്ഞുകൂടി.  പ്രളയകാലത്തുമുടിഞ്ഞ ലോകം കണക്ക് സ്വര്‍ഗം ശൂന്യമായിക്കണ്ടു. അസുരന്‍ ക്രുദ്ധനായി മദിച്ച് കൂത്താടിത്തുടങ്ങി. കല്പവൃക്ഷങ്ങളൊക്കെ അവന്‍ പെട്ടെന്നു വലിച്ചുപറിച്ചെറിഞ്ഞു.  സനല്ല ദിക്പാലകമന്ദിരങ്ങളൊക്കെയും ആ ദുര്‍മ്മതി ഭസ്മമാക്കി. ആ മുഷ്‌കുള്ളവന്‍ അക്രമമേവം പലതും നടത്തിയിട്ട് സ്വന്തം ഗൃഹത്തില്‍ പോയി വാണു. ദേവാസുരന്മാര്‍ക്കു പരസ്പരം വൈരം ഇക്കണക്കിനു വര്‍ദ്ധിച്ചുവന്നു. ദേവന്മാര്‍ സ്വര്‍ഗമുപേക്ഷിച്ച് പലവഴിക്ക് ഒളിച്ചു നടന്നു.

(തുടരും)

Tags: Hindu DharmaHindutvaപ്രസംഗംവേദവേദാന്തം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ അനന്തപുരി ഹിന്ദു സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ നടന്ന പൊതുസമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു. അരുണ്‍ വേലായുധന്‍, അഡ്വ. അഞ്ജന ദേവി, ശരത്ചന്ദ്രന്‍ നായര്‍, ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍, സുധകുമാര്‍, പ്രദീപ് തുടങ്ങിയവര്‍ സമീപം
Thiruvananthapuram

സമഗ്രതയാണ് ഹിന്ദുത്വത്തിന്റെ കാതല്‍: അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള

India

ശാഖ രാഷ്‌ട്ര പരംവൈഭവത്തിന്റെ സാധന:ദത്താത്രേയ ഹൊസബാളെ

India

മമതയുടെ കോട്ടയില്‍ വിള്ളല്‍വീഴ്‌ത്തി സുവേന്ദു അധികാരി; ഹുമയൂണ്‍ കബീറിന് മമതയുടെ കാരണം കാണിക്കല്‍ നോട്ടീസ്; ബിര്‍ഭൂമില്‍ മമത പ്രതിരോധത്തില്‍

ജോണ്‍ ബ്രിട്ടാസ് അമൃതാനന്ദമയിയെയും മഠത്തെയും വിമര്‍ശിച്ച് പുസ്തകമെഴുതിയ ഗെയ്ല്‍ ട്രെഡ് വെല്ലുമായി കൈരളി ചാനലിന് വേണ്ടി അഭിമുഖം നടത്തുന്നു(ഇടത്ത്) മാതാ അമൃതാനന്ദമയി (നടുവില്‍) ഉണ്ണന്‍ചാണ്ടി (വലത്ത്)
Kerala

അന്ന് ജോണ്‍ ബ്രിട്ടാസ് മാതാ അമൃതാനന്ദമയിയ്‌ക്കെതിരെ വിവാദമുണ്ടാക്കിയപ്പോള്‍ അമ്മയെ പിന്തുണച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്…

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിന്റെ പുതിയ കറൻസി നോട്ടുകളിൽ ഹിന്ദു , ബുദ്ധ ക്ഷേത്രങ്ങൾ ഉണ്ടാകും ; ഷെയ്ഖ് മുജിബുർ റഹ്മാന്റെ ചിത്രം നീക്കം ചെയ്തു

പലതിന്റെയും തെളിവുകള്‍ തന്റെ കൈവശമുണ്ട്, വേണ്ടി വന്നാല്‍ അങ്ങാടിയിൽ ടിവി വച്ച് കാണിക്കും; പുതിയ മുന്നണിയുമായി പി.വി.അന്‍വര്‍

അനധികൃത ഹജ്ജ് തീർത്ഥാടനം അനുവദിക്കില്ല ; രണ്ടര ലക്ഷത്തിലധികം പേർക്ക് മക്കയിൽ പ്രവേശനം അനുവദിച്ചില്ലെന്ന് സൗദി അറേബ്യ

ജർമ്മനിയിലെ ഹാംബർഗിലെ ആശുപത്രിയിൽ വൻ തീപിടുത്തം : മൂന്ന് രോഗികൾ മരിച്ചു , 50 ലധികം പേർക്ക് പരിക്ക്

അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസ്; പ്രതി ജ്ഞാനശേഖറിന് 30 വർഷം ജീവപര്യന്തം തടവും 90,000 രൂപ പിഴയും

എങ്ങനെയാണ് ഉക്രെയ്ൻ നാലായിരം കിലോമീറ്റർ ഉള്ളിലേക്ക് കടന്ന് റഷ്യയുടെ 5 വ്യോമതാവളങ്ങളും 41 വിമാനങ്ങളും തകർത്തത് ? തയ്യാറെടുപ്പ് തുടങ്ങിയിട്ട് ഒന്നരവർഷം

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

അഴിമതി സർക്കാർ തുലയട്ടെ , രാജഭരണം നീണാൾ വാഴട്ടെ ! നേപ്പാളിനെ ഹിന്ദു രാജ്യമാക്കണമെന്നാവശപ്പെട്ട് തെരുവുകളിൽ പ്രതിഷേധം അലയടിക്കുന്നു

അഡ്വ. മോഹന്‍ ജോര്‍ജ് നാല് പതിറ്റാണ്ടായി നിലമ്പൂരിലെ നിറസാന്നിധ്യം

വെള്ളമില്ലാതെ പാകിസ്ഥാൻ കഷ്ടപ്പെടാൻ തുടങ്ങി, ചെനാബ് രണ്ട് ദിവസത്തിനുള്ളിൽ വറ്റിവരണ്ടു ; ഇനി എങ്ങനെ വിത്ത് വിതയ്‌ക്കുമെന്ന് കർഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies