Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒഡീഷ ദുരന്തം: രക്ഷപ്പെട്ട 250 പേരടങ്ങുന്ന ആദ്യ സംഘം ചെന്നൈയിലെത്തി, പത്ത് മലയാളികള്‍; പരിക്കുള്ളവര്‍ക്ക് മതിയായ ചികിത്സ നല്‍കി നാട്ടിലെത്തിക്കും

തമിഴ്നാട് ആരോഗ്യവകുപ്പിന്റേയും ദക്ഷിണ റെയില്‍വേയുടേയും നേതൃത്വത്തില്‍ ചൈന്നയിലെത്തിയ യാത്രക്കാര്‍ക്കായുള്ള മെഡിക്കല്‍ സംവിധാനങ്ങളെല്ലാം റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കി നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2023, 10:02 am IST
in India

ചെന്നൈ : ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട 250 പേരടങ്ങുന്ന സംഘം ചെന്നൈയിലെത്തി. ഞായറാഴ്ച പുലര്‍ച്ചെ 4.40ഓടെ ചെന്നൈ റെയില്‍വേ സ്‌റ്റേഷനിലാണ് സംഘം എത്തിയത്. ഭുവനേശ്വറില്‍ നിന്ന് ശനിയാഴ്ച രാവിലെ 8.40നാണ് ഈ പ്രത്യേക തീവണ്ടി പുറപ്പെട്ടത്.  

അപകടത്തില്‍പ്പെട്ട കോറമണ്ഡല്‍ എക്‌സ്പ്രസ്സിലെ യാത്രക്കാരാണ് ഇതില്‍ ഉള്ളത്. രക്ഷപ്പെട്ടവരില്‍ പത്ത് മലയാളികളുമുണ്ട്. ഇവരില്‍ ഒരാള്‍ക്ക് ഗുരുതരമല്ലാത്ത പരിക്കുണ്ട്. ഇദ്ദേഹത്തെ രാജിവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ ഇന്ന് തന്നെ നോര്‍ക്കയുടെ സഹായത്തോടെ നാട്ടിലെത്തിക്കുമെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം.

തമിഴ്നാട് ആരോഗ്യവകുപ്പിന്റേയും ദക്ഷിണ റെയില്‍വേയുടേയും നേതൃത്വത്തില്‍ ചൈന്നയിലെത്തിയ യാത്രക്കാര്‍ക്കായുള്ള മെഡിക്കല്‍ സംവിധാനങ്ങളെല്ലാം റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കി നല്‍കിയിരുന്നു. പ്രാഥമിക ചികിത്സ ആവശ്യമായവര്‍ക്ക് സ്റ്റേഷനില്‍ വച്ചും തുടര്‍ന്ന് ആവശ്യമാണെങ്കില്‍ ആശുപത്രികളിലേക്ക് മാറ്റാനുള്ള സംവിധാനവും ഉണ്ട്.

അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കായി ചെന്നൈ സെന്‍ട്രലില്‍നിന്ന് ഒഡീഷയിലെ ഭദ്രകിലേക്കും ശനിയാഴ്ച പ്രത്യേക തീവണ്ടി ഏര്‍പ്പെടുത്തിയിരുന്നു. ഭുവനേശ്വറില്‍നിന്ന് ചെന്നൈയിലേക്ക് വരുന്നവര്‍ക്കും ചെന്നൈയില്‍നിന്ന് ഒഡിഷയിലേക്ക് പോകുന്ന അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്കും സൗജന്യ യാത്രയാണ്.  

അപകടം സംബന്ധിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. അന്വേഷണം സിഗ്‌നലിലുണ്ടായ പിഴവ് കേന്ദ്രീകരിച്ചായിരിക്കും. കോറമണ്ഡല്‍ എക്സ്പ്രസ് സിഗ്‌നല്‍ തെറ്റി മറ്റൊരു ട്രാക്കിലേക്ക് കയറിയതാണെന്നാണ് വിലയിരുത്തല്‍.  

കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്നു കോറമണ്ഡല്‍ എക്സ്പ്രസാണ് ആദ്യം പാളംതെറ്റുകയും തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ചരക്കു തീവണ്ടിയിലേക്ക് ഇടിച്ചു കയറുകയും ചെയ്തത്. ഇതിന്റെ ആഘാതത്തില്‍ തെറിച്ച കോറമണ്ഡല്‍ എക്സ്പ്രസിന്റെ ചില കോച്ചുകള്‍ അതേ സമയത്ത് തന്നെ എതിര്‍ദിശയിലൂടെ കടന്നുപോകുകയായിരുന്നു ബെംഗളൂരു-ഹൗറ എക്സ്പ്രസിന്റെ അവസാന നാല് കോച്ചുകളില്‍ ചെന്ന് പതിക്കുകയായിരുന്നു.  

അപകടത്തില്‍ 288 പേരുടെ മരണം റെയില്‍വേ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ 1000 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 56 പേരുടെ നില ഗുരുതരമായി തുടരുകയാണ്. നിസ്സാര പരിക്കേറ്റ ഭൂരിഭാഗം പേരും വീടുകളിലേക്ക് തിരിച്ചെത്തിയതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 

കേന്ദ്രമന്ത്രിമാരുള്‍പ്പടെ അപകടസ്ഥലത്ത് ക്യാമ്പ് ചെയ്താണ് നടപടികള്‍ ഏകോപിപ്പിക്കുന്നത്.  

മരിച്ചവരില്‍ തിരിച്ചറിഞ്ഞ 160 പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. ഇവരുടെ മൃതദേഹങ്ങള്‍ ജന്മ നാടുകളിലേക്ക് കൊണ്ടുപോകാന്‍ നടപടി തുടങ്ങി. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ക്ക് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

ട്രാക്കില്‍ നിന്ന് അവശിഷ്ടങ്ങള്‍ നീക്കുന്ന ജോലി പുരോഗമിക്കുകയാണ്. 

അപകടത്തില്‍ തകര്‍ന്ന ട്രാക്കിന്റെ പുനര്‍നിര്‍മാണം ഇന്ന് നടക്കും. വൈകുന്നേരത്തോടെ ഒരു ട്രാക്കിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാനാണ് ശ്രമം. അപകടകാരണം കണ്ടെത്താനുള്ള ഉന്നതതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അന്വേഷണ സംഘം ഇന്ന് അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കും

Tags: ഒഡീഷ ട്രെയിന്‍ ആക്സിഡന്‍റ്ചെന്നൈറെയില്‍വേതീവണ്ടിindian railwayAswini vaishnavഒഡീഷ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ റെയിൽവേയുടെ കുതിപ്പ്: 2027 മാർച്ചോടെ ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും; ബുള്ളറ്റ് ട്രെയിൻ കോച്ച് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

Main Article

ഭാരത സമ്പദ്വ്യവസ്ഥ ഒരു സമഗ്രാവലോകനം

Kerala

യാത്രക്കാര്‍ക്ക് ആശ്വസവുമായി ഇന്ത്യന്‍ റെയില്‍വെ; ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പുതിയതായി സ്റ്റോപ്പ് അനുവദിച്ചു

India

എല്‍എച്ച് ബി കോച്ചുകള‍ുമായി ചെന്നൈ മെയില്‍ ഇനി കൂടുതല്‍ വേഗം, കൂടുതല്‍ സൂരക്ഷ കൂടുതല്‍ യാത്രക്കാര്‍

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.