Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിവേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനം മരണം കുറച്ചു, കോപ്ടറുകളും ഇറക്കി

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 3, 2023, 11:19 pm IST
inIndia

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ അതിവേഗമുള്ള രക്ഷാ പ്രവര്‍ത്തനങ്ങളാണ് മരണം 288ല്‍ ഒതുക്കാന്‍ സഹായകമായത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും മിന്നല്‍ വേഗത്തില്‍ നടപടികള്‍ എടുക്കുകയും നാട്ടുകാര്‍ അതിവേഗം പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തതിനാല്‍ ബോഗികളില്‍ കുടുങ്ങിയവരില്‍ നിരവധി പേരെ കൃത്യസമയത്ത് പു

റത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കാനായി. ഇന്നലെ ഉച്ചയ്‌ക്കു മുന്‍പു തന്നെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ട്രാക്കുകള്‍ പുനഃസ്ഥാപിക്കാനും ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കാനുമുള്ള പ്രവര്‍ത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങിയിട്ടുണ്ട്.

ഒന്‍പത് ദുരന്ത നിവാരണ സേനാ സംഘങ്ങളാണ് (ഏഴ് ഒഡീഷയില്‍ നിന്നും രണ്ടെണ്ണം ബംഗാളില്‍ നിന്നും) രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്. മെറ്റല്‍ കട്ടറുകളും അപകടത്തില്‍ പെട്ടവരെ മണത്തു കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായക്കളും ബോഗികളും മറ്റും ഉയര്‍ത്താനുള്ള  വാഹനങ്ങളും ഉപകരണങ്ങളും അടക്കം മുന്നൂറിലേറെ എന്‍ഡിആര്‍എഫ് പ്രവര്‍ത്തകരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിതെന്ന് എന്‍ഡിആര്‍എഫ് ഐജി നരേന്ദ്ര സിങ് ബുന്ദേലയും ഡയറക്ടര്‍ ജനറല്‍ അതുല്‍ കര്‍വാളും പറഞ്ഞു.  

രക്ഷപ്പെടുത്തിയവരെ ആശുപത്രികളില്‍ എത്തിക്കാന്‍ വ്യോമസേനയുടെ എം 17 ഹെലിക്കോപ്ടറുകളും ഉപയോഗിച്ചു.

ബാലാസോര്‍ ജില്ലാ ആശുപത്രി യുദ്ധക്കളം പോലെ

അപകടത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ബാലാസോര്‍ ജില്ലാ ആശുപത്രിയില്‍ യുദ്ധക്കളത്തിന്റെ പ്രതീതി. പരിക്കേറ്റ നൂറുകണക്കിന് പേരെയാണ് ആംബുലന്‍സുകളില്‍ അതിവേഗം ഇവിടേക്ക് എത്തിച്ചുകൊണ്ടിരുന്നത്. ആശുപത്രിയിലെ മുറികളും ഇടനാഴികളും വാര്‍ഡുകളും അതിവേഗം നിറഞ്ഞു കവിഞ്ഞു. 900 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. സ്‌ട്രെച്ചറുകളില്‍ പരിക്കേറ്റവരെ കിടത്തിയിരിക്കുന്ന കാഴ്ചയായിരുന്നു എങ്ങും. ഇത്തരമൊരു അവസ്ഥ ഞാന്‍ കണ്ടിട്ടില്ല, ഒറ്റയടിക്ക് 251 പരിക്കേറ്റവരെയാണ് ആദ്യം എത്തിച്ചത്. ഡിഎംഒ ഡോ. മൃതുഞ്ജയ മിശ്ര പറഞ്ഞു. രാത്രി മുഴുവന്‍ പകലാക്കിയാണ് പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കിയത്. അദ്ദേഹം പറഞ്ഞു. ഇവിടെ നിന്ന് 70 ഓളം പേരെ കട്ടക്കിലെ മെഡിക്കല്‍ കോളജിലേക്ക് അയച്ചു. ചെറിയ പരിക്കുകള്‍ മാത്രമുള്ളവരെ പ്രാഥമിക ശുശ്രൂഷ നല്കി അപ്പപ്പോള്‍ തന്നെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

വെള്ളത്തുണി പുതപ്പിച്ച  

മൃതദേഹങ്ങള്‍ മോര്‍ച്ചറി  നിറഞ്ഞു

അപകടത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ ബാലാസോര്‍ ജില്ലാ ആശുപത്രിയിലെയും മെഡിക്കല്‍ കോളജിലെയും മോര്‍ച്ചറികളില്‍ നിരന്നു. വെള്ളത്തുണി പുതപ്പിച്ച് നിരത്തി വച്ച അവ കണ്ട് ഓടിക്കൂടിയവര്‍ ഞെട്ടി. അവ ബന്ധുക്കള്‍ തിരിച്ചറിയേണ്ടതുണ്ട്.

രക്തദാനത്തിന് സജ്ജരായി  

നൂറുകണക്കിന് യുവാക്കള്‍

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രക്തം നല്കാന്‍ സന്നദ്ധരായി നൂറു കണക്കിന് യുവാക്കള്‍ എത്തിയത് ആശ്വാസമായതായി ഡിഎംഒ ഡോ. മൃതുഞ്ജയ മിശ്ര പറഞ്ഞു. രക്തം ദാനം ചെയ്യാന്‍ ആശുപത്രിയില്‍ ചെറുപ്പക്കാരുടെ ക്യൂ കണ്ട് ഞാന്‍ അമ്പരന്നു പോയി, ഒറ്റരാത്രി കൊണ്ട് 500 യൂണിറ്റ് രക്തമാണ് ശേഖരിച്ചത്. ഇതും ജീവിതത്തിലെ ആദ്യ അനുഭവമാണ്. ബാലാസോര്‍ മെഡിക്കല്‍ കോളജില്‍ രണ്ടായിരത്തോളം പേരാണ് രക്തം നല്കാന്‍ സന്നദ്ധരായി എത്തിയത്.

‘ഉറക്കത്തില്‍ നിരവധി പേര്‍  

ദേഹത്തേക്ക് വീണു’

ട്രെയിന്‍ പാളം തെറ്റുമ്പോള്‍ ഞാന്‍ ഉറക്കത്തിലായിരുന്നു. പത്തു പതിനഞ്ചു പേര്‍ എന്റെ ദേഹത്തേക്ക് മറിഞ്ഞു വീണു. അതോടെ ഉണര്‍ന്ന ഞാന്‍ കോച്ചിനു പുറത്തേക്ക് വന്നു. കണ്ടത് ഭയാനകമായ കാഴ്ചയായിരുന്നു. കൈകാലുകള്‍ അവിടവിടെ ചിതറിക്കിടക്കുന്ന കാഴ്ചയായിരുന്നു അത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ പറഞ്ഞു.

Tags: deathടോള്‍ഒഡീഷ ട്രെയിന്‍ ആക്സിഡന്‍റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.