Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിവേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനം മരണം കുറച്ചു, കോപ്ടറുകളും ഇറക്കി

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 3, 2023, 11:19 pm IST
in India

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ അതിവേഗമുള്ള രക്ഷാ പ്രവര്‍ത്തനങ്ങളാണ് മരണം 288ല്‍ ഒതുക്കാന്‍ സഹായകമായത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും മിന്നല്‍ വേഗത്തില്‍ നടപടികള്‍ എടുക്കുകയും നാട്ടുകാര്‍ അതിവേഗം പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തതിനാല്‍ ബോഗികളില്‍ കുടുങ്ങിയവരില്‍ നിരവധി പേരെ കൃത്യസമയത്ത് പു

റത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കാനായി. ഇന്നലെ ഉച്ചയ്‌ക്കു മുന്‍പു തന്നെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ട്രാക്കുകള്‍ പുനഃസ്ഥാപിക്കാനും ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കാനുമുള്ള പ്രവര്‍ത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങിയിട്ടുണ്ട്.

ഒന്‍പത് ദുരന്ത നിവാരണ സേനാ സംഘങ്ങളാണ് (ഏഴ് ഒഡീഷയില്‍ നിന്നും രണ്ടെണ്ണം ബംഗാളില്‍ നിന്നും) രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്. മെറ്റല്‍ കട്ടറുകളും അപകടത്തില്‍ പെട്ടവരെ മണത്തു കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായക്കളും ബോഗികളും മറ്റും ഉയര്‍ത്താനുള്ള  വാഹനങ്ങളും ഉപകരണങ്ങളും അടക്കം മുന്നൂറിലേറെ എന്‍ഡിആര്‍എഫ് പ്രവര്‍ത്തകരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിതെന്ന് എന്‍ഡിആര്‍എഫ് ഐജി നരേന്ദ്ര സിങ് ബുന്ദേലയും ഡയറക്ടര്‍ ജനറല്‍ അതുല്‍ കര്‍വാളും പറഞ്ഞു.  

രക്ഷപ്പെടുത്തിയവരെ ആശുപത്രികളില്‍ എത്തിക്കാന്‍ വ്യോമസേനയുടെ എം 17 ഹെലിക്കോപ്ടറുകളും ഉപയോഗിച്ചു.

ബാലാസോര്‍ ജില്ലാ ആശുപത്രി യുദ്ധക്കളം പോലെ

അപകടത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ബാലാസോര്‍ ജില്ലാ ആശുപത്രിയില്‍ യുദ്ധക്കളത്തിന്റെ പ്രതീതി. പരിക്കേറ്റ നൂറുകണക്കിന് പേരെയാണ് ആംബുലന്‍സുകളില്‍ അതിവേഗം ഇവിടേക്ക് എത്തിച്ചുകൊണ്ടിരുന്നത്. ആശുപത്രിയിലെ മുറികളും ഇടനാഴികളും വാര്‍ഡുകളും അതിവേഗം നിറഞ്ഞു കവിഞ്ഞു. 900 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. സ്‌ട്രെച്ചറുകളില്‍ പരിക്കേറ്റവരെ കിടത്തിയിരിക്കുന്ന കാഴ്ചയായിരുന്നു എങ്ങും. ഇത്തരമൊരു അവസ്ഥ ഞാന്‍ കണ്ടിട്ടില്ല, ഒറ്റയടിക്ക് 251 പരിക്കേറ്റവരെയാണ് ആദ്യം എത്തിച്ചത്. ഡിഎംഒ ഡോ. മൃതുഞ്ജയ മിശ്ര പറഞ്ഞു. രാത്രി മുഴുവന്‍ പകലാക്കിയാണ് പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കിയത്. അദ്ദേഹം പറഞ്ഞു. ഇവിടെ നിന്ന് 70 ഓളം പേരെ കട്ടക്കിലെ മെഡിക്കല്‍ കോളജിലേക്ക് അയച്ചു. ചെറിയ പരിക്കുകള്‍ മാത്രമുള്ളവരെ പ്രാഥമിക ശുശ്രൂഷ നല്കി അപ്പപ്പോള്‍ തന്നെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

വെള്ളത്തുണി പുതപ്പിച്ച  

മൃതദേഹങ്ങള്‍ മോര്‍ച്ചറി  നിറഞ്ഞു

അപകടത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ ബാലാസോര്‍ ജില്ലാ ആശുപത്രിയിലെയും മെഡിക്കല്‍ കോളജിലെയും മോര്‍ച്ചറികളില്‍ നിരന്നു. വെള്ളത്തുണി പുതപ്പിച്ച് നിരത്തി വച്ച അവ കണ്ട് ഓടിക്കൂടിയവര്‍ ഞെട്ടി. അവ ബന്ധുക്കള്‍ തിരിച്ചറിയേണ്ടതുണ്ട്.

രക്തദാനത്തിന് സജ്ജരായി  

നൂറുകണക്കിന് യുവാക്കള്‍

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രക്തം നല്കാന്‍ സന്നദ്ധരായി നൂറു കണക്കിന് യുവാക്കള്‍ എത്തിയത് ആശ്വാസമായതായി ഡിഎംഒ ഡോ. മൃതുഞ്ജയ മിശ്ര പറഞ്ഞു. രക്തം ദാനം ചെയ്യാന്‍ ആശുപത്രിയില്‍ ചെറുപ്പക്കാരുടെ ക്യൂ കണ്ട് ഞാന്‍ അമ്പരന്നു പോയി, ഒറ്റരാത്രി കൊണ്ട് 500 യൂണിറ്റ് രക്തമാണ് ശേഖരിച്ചത്. ഇതും ജീവിതത്തിലെ ആദ്യ അനുഭവമാണ്. ബാലാസോര്‍ മെഡിക്കല്‍ കോളജില്‍ രണ്ടായിരത്തോളം പേരാണ് രക്തം നല്കാന്‍ സന്നദ്ധരായി എത്തിയത്.

‘ഉറക്കത്തില്‍ നിരവധി പേര്‍  

ദേഹത്തേക്ക് വീണു’

ട്രെയിന്‍ പാളം തെറ്റുമ്പോള്‍ ഞാന്‍ ഉറക്കത്തിലായിരുന്നു. പത്തു പതിനഞ്ചു പേര്‍ എന്റെ ദേഹത്തേക്ക് മറിഞ്ഞു വീണു. അതോടെ ഉണര്‍ന്ന ഞാന്‍ കോച്ചിനു പുറത്തേക്ക് വന്നു. കണ്ടത് ഭയാനകമായ കാഴ്ചയായിരുന്നു. കൈകാലുകള്‍ അവിടവിടെ ചിതറിക്കിടക്കുന്ന കാഴ്ചയായിരുന്നു അത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ പറഞ്ഞു.

Tags: deathടോള്‍ഒഡീഷ ട്രെയിന്‍ ആക്സിഡന്‍റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

India

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.